malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2025 ജനുവരി 9, വ്യാഴാഴ്‌ച

ഉദയം

 


വെള്ളിനക്ഷത്രം ഉദിച്ചുയർന്നു
ഇരുളിൻ തടവറ തച്ചുടച്ച്
കൃഷകർ ഒന്നിച്ചടരാടിവീണ
പടനിലത്തിലെനിണച്ചാലിൽ
നിന്ന്

മഹാരഥൻമാരവർ തെളിച്ച -
തേരിൽ
മാനവീയം കാക്കാൻ, മഹത്വ-
മേറ്റാൻ
ഫാസിസത്തിൻ്റെ കഴുകകൊക്ക്
കൊത്തിനുറുക്കി കടലിലാഴ് -
ത്താൻ

ജനങ്ങളാണീനാടിന്നവകാശികൾ
നേരവകാശികൾ സന്തതികൾ
നാടിനെയൊറ്റുകൊടുക്കുന്നു നീ
കാകോളമെങ്ങും കലക്കിടുന്നു

മൃഗീയതയുടെ പ്രതിരൂപമേ നീ
നാടുഭരിച്ചു മുടിച്ചിടുന്നു
ജാതി മത ഭൂത മേൽക്കോയ്മകൾ
രക്തപ്പുഴകളൊഴുക്കിടുന്നു

ക്രൂരതെ കഴിയില്ലധികകാലം
ഇനിയും തുടരുവാൻ ഓർത്തു -
കൊൾക
പ്രതീക്ഷതൻപൊൻപൂ വിടർന്നി-
ടുന്നു
ഹൃദയം തുടികൊട്ടി പാടിടുന്നു

കരാളഹസ്തത്തെ അരിഞ്ഞു -
വീഴ്ത്തും
ഉദയം അകലെയല്ലോർത്തു
കൊൾക
ഉണർന്നിരിപ്പാണി രാജ്യമാകെ
ഉണർത്തുപാട്ടൊന്നു കേട്ടുകൊൾക

2025 ജനുവരി 8, ബുധനാഴ്‌ച

ഇര


ആമിഷത്തിൽ ആഴ്ന്നി
റങ്ങുന്നു
ആസക്തിയുടെകഴുക
കൊക്ക്
ദർപ്പം സർപ്പമാകുന്നു
അറിഞ്ഞിരുന്നില്ല
കപോതം
കപോതകൻ്റെ,യിരയെന്ന്

2025 ജനുവരി 7, ചൊവ്വാഴ്ച

പ്രഭാതത്തിൽ



കിഴക്കൻ ചെന്തെങ്ങിൻ
കരിക്കുകാണാറായ്
കുളിരുംകാറ്റൊരു
കവിതമൂളുന്നു

കുളിച്ചു നിൽക്കുന്ന
കറുകനാമ്പിൻ്റെ
തുമ്പിൽ നിറയെ
വെളുത്ത മുത്തുകൾ

ഇലകൾപാടുന്ന പാട്ടിൻ
മർമ്മരം
കേട്ടുകിളികൾ നീട്ടിപ്പാടുന്നു
ഇരുളിൻകമ്പിളി
പുതപ്പുകൊത്തി
പറന്നുപോകുന്നു കാക്ക -
ക്കൂട്ടങ്ങൾ

തട്ടമുട്ടുന്നു ആലയിൽ
പൈക്കൾ
തുടുത്തു നിൽക്കുന്നു
ചെമ്പകപ്പൂക്കൾ
കൊറ്റുതേടി,യിറങ്ങും
പുരുഷാരം
തറ്റുടുത്തു തെളിഞ്ഞുള്ള
വാനം

തളിരിളംചില്ല ഓതുന്നു
സ്വാഗതം
സ്വഗതം പൂക്കൾ ചിരിച്ചു
നിൽക്കുന്നു

2025 ജനുവരി 6, തിങ്കളാഴ്‌ച

വിധി


കൊട്ടും കുരവയുമായ്
കെട്ടിയുയർത്തിയ
കെട്ടുതാലി പൊട്ടിപ്പോയ്
പട്ടുപോയ് ജീവിതം
പെട്ടുപോയ് പൊത്തിൽ

കാത്തുവെച്ച കൈത്തിരി -
നാളങ്ങൾക്കെന്തർത്ഥം
'വിധി' യെന്ന രണ്ടക്ഷര-
ത്തിൽ
കുടുങ്ങിക്കിടക്കുന്നുവിധാ -
താക്കൾ

മൂടിവെയ്ക്കാൻ ശ്രമിക്കുന്നു -
യെല്ലാം
മൂടുപടം പുത്തനൊന്നെടുത്ത -
ണിയുന്നു
ചിരിയുടെ ചില്ലു വാതിൽ തുറ
ക്കവെ
ചിതറിപ്പോകുന്നുണ്ട് ചില്ലുമണി -
കളായ്
കണ്ണിലെ തുള്ളികൾ



2025 ജനുവരി 5, ഞായറാഴ്‌ച

കവിതയിലേക്കുള്ള വഴി




കവിതയുടെ കല്ലുവാതിൽക്കൽ
ഒന്നു പോകണം
കരഞ്ഞു വീർത്ത മുഖങ്ങളെ,
കളഞ്ഞു പോയ കാലങ്ങളെ,
ചിരിച്ചാർത്ത ചരിത്രങ്ങളെ -
കാണണം.

ഉറയൂരിയ വർഷങ്ങൾ
ഉള്ളിലുള്ള ചിഹ്നങ്ങൾ
ചവച്ചരച്ചു വായിച്ചു വിഴുങ്ങിയ -
കവിതകൾ
സ്വപ്നങ്ങളല്ലെന്ന് അറിയണം.

ഇരമ്പിയാർന്ന ജീവിതത്തിൻ്റെ ,-
യിരുമ്പുപാലത്തിൽ
ചാരി നിൽക്കണമൊന്നീ സായാ-
ഹ്നത്തിൽ
കരയിൽ പിടിച്ചിട്ട കവിതയുടെ
പിടച്ചിലൊന്നറിയണം.

കവിതയിലേക്കുള്ള വഴിയാ-
ണെനിക്ക് കഴിഞ്ഞ കാലം.
കടലിൻ്റെ വന്യതയും,
കാടിൻ്റെ തിരയടിയും.

കവിതയുടെ തുറസ്സിലേക്ക്
എനിക്കൊന്നു പോകണം

2025 ജനുവരി 3, വെള്ളിയാഴ്‌ച

എം.ടി.ക്ക്


ജീവിത വാക്കിനാൽ നീ
വരഞ്ഞിട്ടവ,യൊക്കെയും
ജീവിത കഥകളല്ലോ

നാളികേരത്തിൻ്റെ നാട്ടിൻ -
സുഗന്ധങ്ങൾ, നീ
നുകർന്നു പകർന്നതും
മണ്ണിൻ്റെ മാധുര്യമല്ലോ

"നാലുകെട്ടിൻ്റെ " പടി തുറ-
ന്നീടവേ
കണ്ടു പ്രപഞ്ചത്തെയാകെ
ഭീമൻ്റെ ഹൃദയത്തിൽ പ്രണയ
മഞ്ഞണിഞ്ഞുള്ള കണ്ടു
"രണ്ടാമൂഴവും "- നാം

തിരശ്ശീലയിൽ നിറഞ്ഞാടിയാവാ-
ക്കുകൾ
നോവിൻ്റെ കണ്ണുനീർത്തുള്ളികൾ
മിഴിയിലെസ്വപ്നങ്ങൾ വാരി മുളപ്പി -
ച്ചതൊക്കെയും മലയാള മണ്ണിൽ

മലയാള മണ്ണിൻ്റെ നെറുകയിൽ
നേരിൻ്റെ
കഥകൾ ചമച്ചു പടുത്തു നീ
കഥയുടെ സായൂജ്യം എന്നു തീർ-
ന്നീടിലും
നിറദീപ പൊരുളായ്
നിറഞ്ഞിടും നീ

നീ തന്നെ അക്ഷരം
നീ തന്നെ അക്ഷതം
ഈ ക്ഷിതിയിലെന്നുമേ,യാർക്കും

2025 ജനുവരി 1, ബുധനാഴ്‌ച

എം.ടി



കണ്ണാന്തളിപ്പൂവുപോലെ
ശാന്തമായൊഴുകും നിള -
പോലെ
ഒറ്റയടിപ്പാതപോലെ
പ്രിയമാം മാണിക്യക്കല്ലു-
പോലെ

ഓർമ്മകൾ പൂക്കുന്ന കാവു-
പോലെ
ഓളവും തീരവും പോലെ
ശാന്തമാം ചക്രവാളത്താഴ്വര -
യിൽ
വിടരുന്ന മാരിവിൽപ്പീലിപോലെ

മലയാളമണ്ണിൻ ഹൃദയം
മാനവനേകിയ ഇതിഹാസം
കാലത്തിനൊപ്പം നടന്നു
ഭാഷയുടെ പെരുന്തച്ചൻ

മഴതോർന്ന പോലൊരു -
തോന്നൽ
മനംകടയുന്നതു പോലെ
കാലദേശാതിവർത്തിയായ
ദ്വയാക്ഷര പച്ചയാണു നീ