malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 ഡിസംബർ 30, വെള്ളിയാഴ്‌ച

കുറുക്കന്മാര്‍

കുറുക്കന്മാര്‍ കൂടുന്ന കാടാണ്
നാലാളെ പ്പോലെ നമുക്ക് മാകണ്ടേ
നാട്ടുകാര്‍ ചേര്‍ന്നൊരു -
യോഗം വിളിച്ചു
റോഡുവെട്ടാന്‍ കൂടിയാലോചിച്ചു
മതിലൊന്നു തട്ടിയാല്‍
മതിയാകും റോഡിനു
മനസ്സിലെ മതില്‍ തട്ടില്ലെന്നു
മൊയ്തീന്‍ കുട്ടിയുടെ ആത്മഗതം
കാടെല്ലാം വെട്ടി വഴി തെളിച്ചിടാം
കരളിലെ കാടു വെട്ടില്ലെന്നു
കുടവയറന്‍ പത്രോസ്സു
നടവരമ്പില്‍ ചരടുകെട്ടി
വേര്‍തിരിച്ചീടാം
ലക്ഷ്മണ രേഖ കടക്കരുതെന്ന്
കുഞ്ഞി ക്കണ്ണേട്ടന്‍
നാട്ടുകാര്‍ ചേര്‍ന്ന് റോഡു വെട്ടി
കാണാമാതിലും,കാടും,ചരടും
പണിതുയര്‍ത്തി
പകലിലും,പാതിരാവിലും
മനുഷ്യരെ എല്ലാം വെട്ടി -
നിരത്തി
കുറുക്കന്മാര്‍ കൊഴുത്തു തടിച്ചു
കാളിയുടെ നാക്ക് പോലെ
റോഡെല്ലാം ചുവന്നു തുടുത്തു

കാലിക്കടവിലെഎന്‍.എസ്.എസ്. ക്യാമ്പില്‍

എന്‍.എസ്.എസ് ക്യാമ്പിന്റെ
സമാപന സമ്മേളനം
റബ്ബര്‍ മരക്കാടിനിടയില്‍
നാക്കില റോഡിനരികില്‍
നാല് കാലില്‍ നില്‍ക്കുന്ന
നാടന്‍ ചായക്കട
വിവിധ ഭാരതിയിലെ
വിശേഷപ്പെട്ട പാട്ടുകള്‍
തുടുതുടുത്ത സില്‍ക്കിന്റെ (സ്മിത)
മിനുമിനുത്ത പോസ്റ്ററില്‍
മുട്ടനാട് നടത്തുന്നു നാക്കിനാല്‍ -
രതി ക്രീഡ
കുടിയും,വലിയും കാലുരണ്ടും കവര്‍ന്നുള്ള
കടക്കാരന്‍ കാരണവര്‍ സ്ട്രെക്ച്ചറിലിരിപ്പുണ്ട്
ഞാനുമെന്‍ മാഷും കടയിലേക്ക് -
കയറുമ്പോള്‍
മീന്‍,വണ്ടിയേറിവന്ന്‌ കാത്തുകിടക്കണുണ്ട്
കടുപ്പത്തിലിരുചായ
അരികത്തിരുന്നുട്ടു
ആവിയാല്‍ കവിളത്ത്
തട്ടി വിളിക്കണുണ്ട്
ഇരുകാലു മില്ലേലും
തെളിഞ്ഞുള്ള കരളുണ്ട്
ഇരു ബന്നു നീട്ടിതന്നു
ഇരിക്കട്ടെന്നു ചൊല്ലണുണ്ട്‌

തത്വജ്ഞാനം

വെളുത്തു വിളറിയബള്‍ബിനോട്
സ്വിച്ചു ബോർഡിനരികില്‍
പതുങ്ങി നില്‍ക്കുന്ന പല്ലി പറഞ്ഞു:
തെളിഞ്ഞൊന്ന്കത്തിയാട്ടെ
ഒഴിഞ്ഞ വയറൊന്നു നിറക്കട്ടെ
പാറ്റയെ പിടിക്കുന്നത് പാപമല്ലേ?
'ഒന്ന് ച്ചീഞ്ഞ് ഒന്നിന് വളമാകുന്നു
പാറ്റയുടെമരണ വഴി
എന്റെ പ്രാണ വഴി
കാലം കാട്ടുന്നു ജീവവഴി '
പല്ലിയുടെ തത്വജ്ഞാനം .
തെളിഞ്ഞു കത്തലില്‍
ഷോക്കേറ്റ പല്ലി
നിലത്ത് വീണ്‌ പിടഞ്ഞു-
പിടഞ്ഞു മരിച്ചു
കാലം കൊടുത്ത മരണ -
വഴികണ്ട്
ബള്‍ബുകണ്ണടച്ചു .

2011 ഡിസംബർ 29, വ്യാഴാഴ്‌ച

പെണ്ണ് കാണാന്‍ പോയാല്‍

പുര നിറഞ്ഞു നില്‍ക്കുന്ന
പെണ്ണാണ് നാട്ടിലെങ്ങും
പെണ്ണ് കാണാന്‍ പോയാലെ
പെടാപ്പാടറിയാവൂ
ജാതിയും,ജാതകവും
പുച്ഛിച്ചു തള്ളുന്നോര്‍
ജീവിത മല്ലേന്നുസ്വകാര്യമായ്
ച്ചൊന്നീടും!
കൊമ്പത്താണെന്ന നാട്ട്യം
കൊമ്പു കുത്തി നില്‍ക്കും
പൂജ്യത്തിലാണേലും
പി.ജി.യുണ്ടെന്നഭാവം
മേനി വെളുപ്പില്ലേലും
മേനി പറയല്‍ കുറവില്ലൊട്ടും
സര്‍ക്കാര് ജോലിയെ സ്വീകാര്യ -
മായിടൂ
അദ്ധ്യാപകനാണെങ്കില്‍
അടുത്തൊന്നു ചെന്നീടാം
യു.ജി.സി.സ്കെയ്ല്‍ എങ്കിലേ
അര സമ്മതം മൂളു
അളവിലാണല്ലോ കാര്യം
എളിമയിലിന്നെന്തു കാര്യം ?!
സോഫ്റ്റായി ചിരിച്ചീടാന്‍
സോഫ്റ്റ്‌ വെയര്‍ എന്‍ജിനീയര്‍
പട്ടാളമെങ്കിലോ
പടിക്കു പുറത്താണിന്നു
നാടിനെ കാക്കുന്നത് ഐ.ടി.-
കമ്പനി യാണല്ലോ!.
പെണ്ണ് കാണാന്‍ വന്നോരുടെ
ലിസ്റ്റെടുത്തു നിരത്തീടും
അഭിമാന മാണെന്ന്
അഹങ്കരിച്ചിരുന്നീടും
ഇവരിലും വലിയവനോ?
ചോദിക്കാതെ ചോദിച്ചീടും
ചെത്ത് ചെക്കനെല്ലെന്നു
പൂതനമുഖംകാട്ടും
പഠിപ്പൊന്നു തീരട്ടെന്നു
പടിയടച്ചു പിന്തിരിയും
( 2 )
പേരിനൊരു പണിയുണ്ട്
പെണ്ണ് കാണാന്‍ ചെന്നവന്
പോരിനു വന്നതുപോല്‍
നോട്ടവും,നില്‍പ്പുമെല്ലാം
കരിവീട്ടി പോലോരുവന്
കോങ്ക ണ്ണനായവന്
പത്ത് ജയിച്ചു കേറാന്‍
പതിനെട്ടും പയററിയോനു
പി.ജി.യെങ്കിലും വേണം
പത്താളറിയെണ്ടേ
തക്കാളിപ്പഴം പോലൊരു
സുന്ദരി തന്നെ വേണം
പണത്തിന്റെ കണക്കുകള്‍
മണിമണി യായ്‌ പറയേണം
ബാങ്കിലെ പാസ്സ് ബുക്ക്
വെച്ചു വേണം ഡെയ്റ്റ് കാണാന്‍
പണ്ടത്തില്‍ പൊതിഞ്ഞു വേണം
പന്തലില്‍ ഇറങ്ങീടാന്‍
ലോക്കറിന്‍ താക്കോല്
നേരത്തെ നല്‍കണം
കാറിന്റെ കാര്യങ്ങള്‍
പറയേണ്ടതില്ലല്ലോ ?
സ്റ്റാറ്റസ്സിനനുസരിച്ചു
കീപ്പ്ചെയ്യു മെന്നറിയാം
പറ്റില്ല എന്ന് ചൊന്നാല്‍
പരദൂഷണം പറയും
പേര് പറയിച്ചോളെന്നു
പറഞ്ഞു നടന്നീടും

2011 ഡിസംബർ 28, ബുധനാഴ്‌ച

ആഗോള വത്ക്കരണം

ഗോളാകൃതിയില്‍ ചുരുണ്ട്കൂടിയ
അപ്പൂപ്പനോടു
കൊച്ചു മകന്‍ ചോദിച്ചു:
ആഗോള വത്ക്കരണ ആപത്ത്
എന്നുതുടങ്ങി അപ്പൂപ്പാ ?
ആദിയില്‍ തുടങ്ങി ആഗോള വത്ക്കരണം
മധ്യ ആഫ്രീക്കയില്‍ നിന്ന്
സാപ്യന്‍ ആള്‍ക്കുരങ്ങില്‍നിന്ന്
മാനവരാശിയുടെ ആദ്യത്തെ
ആഗോള വത്ക്കരണം .
ഭൂമി ഉരുണ്ടതെന്നറിഞ്ഞപ്പോള്‍
പടിഞ്ഞാട്ടും,കിഴക്കും തുടങ്ങി-
പടയോട്ടം
രണ്ടാമത്തെ ആഗോള വത്ക്കരണം.
കുറേകുത്തകകള്‍ ഉതിച്ചുയര്‍ന്നു
ഗോളത്തെ തിരിച്ചു.
അവരിട്ട പേര് ആഗോള വത്ക്കരണം .
കരതലാമലകമായി ലോകം
ഒരു പിടി കുത്തകക ളുടെ കൈയ്യില്‍
ആപത്താണ് ആഗോള വത്ക്കരണം .

ഗ്രീഷ്മവും,ശിശിരവും

പൊള്ളുന്ന ഗ്രീഷ്മത്തില്‍ നിന്ന്
ശിശിരത്തിന്റെ ശിഖരത്തിലേക്ക്
കണ്ണീരുപ്പുകുറുക്കിഅവള്‍
കാലം കഴിക്കുന്നു.
പെണ്ണിന്റെ പൊള്ളുന്ന രുചി
ഉപ്പുനോക്കിയവാന്‍
കയപ്പെന്നു പറഞ്ഞ് കടന്നുകളഞ്ഞു .
ഉടയതെന്നു കരുതി
ഉടയാടയഴിച്ചതില്‍
ഉന്മാദം പിടിപെട്ടവള്‍
ഇരുട്ടിന്റെ പുടവയില്‍
നഗ്നത മറയ്ക്കുന്നു .
പാമ്പിന്റെ പ്രതികാരവുമായി
പതുങ്ങി നടക്കുമ്പോഴും
പൊള്ളുന്ന പ്രായത്തിലേക്ക്
പൊട്ടി വിരിയുന്നു .

2011 ഡിസംബർ 27, ചൊവ്വാഴ്ച

ശില്പി

കാലമെന്ന ശില്പി
കൊത്തി വെച്ചതാണെല്ലാം
കടലും,കരയും
കടും,മേടും
സ്വര്‍ഗ്ഗവും,സ്വപ്ന ലോകവും
ആദിയില്‍ അനങ്ങതിരുന്നപ്പോള്‍
കൊത്തി വെച്ചു കാലം ചലനാത്മകത
വായു,വെളിച്ചം,ജീവന്റെ തുടിപ്പുകള്‍.
മൃഗങ്ങള്‍ മണ്ണിന്റെ മക്കളായ്‌ വളര്‍ന്നു
വാനരന്‍ നരനായി
ആദവും,ഹവ്വയുമായി
അനന്തരം
കാലമെന്ന ശില്പിയുടെ കണ്ണ്-
രണ്ടും തുരന്നവര്‍
മണ്ണിലൊരു നരകം
പണിതുയര്‍ത്തി