malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 മേയ് 12, ശനിയാഴ്‌ച

തറവാട്

മുറ്റത്തിന്റെ തിന്ടിന്മേല്‍
മൂവാണ്ടന്‍ മാവുണ്ട്
മുല്ലയും,പിച്ചിയും പച്ചച്ചു -
നില്‍പ്പുണ്ട്
പൂവനും പിടകളും ചിക്കി-
 ചിനപ്പുണ്ട്
വാഴയും,കൊടികളും തെഴുത്ത് -
നില്‍പ്പുണ്ട്
കുഞ്ഞു കുട്ടി കൂട്ടുകുടുബം
എന്തെന്തു കോലാഹലം .
അറം പറ്റി പോയില്ലേ

ആ നാളിലെ സൌഹൃദങ്ങള്‍
ങ്ങളായില്ലെ
അങ്ങിങ്ങായ്‌ പോയില്ലേ
മുറ്റത്തിനതിരിന്നു
റബ്ബര്‍ കാടാണ്‌
പൊട്ടിയ ചുമരുകള്‍
ഭൂപട കലണ്ടറാണ്
മുക്കിലും,മൂലയിലും പഴമയുടെ
മണമാണ്
മൂടി പുതച്ചുള്ള മുത്തശ്ശിവീടാണ്
കാണുമ്പം കരളില് കുത്തി -
വലിയാണ്
കാസരോഗിയെപ്പോലെ
കൂനിയിരിപ്പാണ്‌
ഓര്‍മ്മകള്‍ ഓങ്ങളായ് 
കണ്ണീരായ് തുളുമ്പ്വാണ്.
ഒന്നെങ്കിലും അതുപോലെ -
കാണാന്‍ കൊതിയാണ്

ക്രൂരത

പെണ്ണുടലിന്റെ ഉരഗ വേഗങ്ങളില്‍
നിമ്നോന്നതങ്ങള്‍തന്‍  തിള തിളപ്പുകളില്‍
ഇരതന്‍ ഹൃദയത്തിന്‍ ഇടറിയ താളത്തില്‍
തകില് കൊട്ടി കളിക്കുന്ന ക്രൂരതേ
പെണ്ണടലിന്‍ പെരുക്കങ്ങളെയോത്ത്
പെണ്ണ് വെറും പാന പാത്രമെന്നോത്ത് 
ഹരം പകരുന്ന ഹരിണ മെന്നോതി
കൊതി പെരുക്കത്താല്‍ കൊത്തുന്ന ക്രൂരതേ
അവളുടെ നെഞ്ചിലെ മധു നുകര്‍ന്നാണ്
നീ,നീയായി വളര്‍ന്നതെന്നോര്‍ക്കുക
പിച്ച വെയ്ക്കുവാന്‍ താങ്ങായതാ കൈകള്‍
തളര്‍ന്നു മയങ്ങുവാന്‍ തണലായാതാ കൈകള്‍ 
കൈക്കരുത്തുംമെയ് കരുത്തുമവളേകി
കരുതലോടവള്‍ നിന്നെ വളര്‍ത്തി
ഇന്ന് നീ കടിച്ചു കീറുന്നു, കൊത്തി വലിക്കുന്നു
ചിതലെടുത്തൊരു മനസ്സുള്ള  ക്രൂരതേ

അണയാന്‍ പോകുന്ന ദീപം

നീലക്കണ്ണാടിയിലേക്കവള്‍
നിന്നിമേഷയായ് നോക്കിനിന്നു
പൂവിതള്‍ കാറ്റില്‍ പൊഴിയുന്നത് പോലെ -
പുഞ്ചിരികള്‍ അവളില്‍ നിന്നും പാറി
 വീണു കൊണ്ടിരുന്നു
അക്ക്വേറിയത്തിലെ മീനിനെപ്പോലെ -
അവള്‍ നടന്നു നാല് ചുമരുകള്‍ക്കുള്ളില്‍ .
അവള്‍ പാത്രത്തില്‍ മുറിച്ചു വെച്ച ഒരു പൂവ്
ആ വീട് അവളോടു മന്ത്രിക്കാന്‍ ശീലിച്ചു
ചുമരുകള്‍ ചാരിനില്‍ക്കുവാന്‍ പറഞ്ഞു
നീലക്കണ്ണാടിമുഴുനീള കകള്‍ പറഞ്ഞു  
കസാല ഇരിക്കുവാന്‍ ക്ഷണിച്ചു
കിടക്ക കിടക്കുവാന്‍ വിളിച്ചു
തലയിണ താരാട്ട് മൂളി
ഓരോ തരികളും വത്തമാനങ്ങളുടെ
പൊടികളുത്തി
അണയാന്‍ പോകുന്ന ദീപമായി അവള്‍ -
ജ്വലിച്ചു
ഓരോ അണുവിലും ഹര്‍ഷങ്ങള്‍ തിണർത്തു

2012 മേയ് 4, വെള്ളിയാഴ്‌ച

മനസ്സിലാവാത്തവര്‍ക്ക്

തൈ മുറിയന്‍ തങ്കച്ചന്
തൈ മുറിയല്ല പണി
അത് വീട്ടുപേരാണ്‌
കൈപ്പച്ചേട്ടന് പണി 
കൈപ്പ കൃഷിയും
അയമുവിനു കൈയ്യാമം വെച്ചത്
കട്ടതില്ല
കൊടി പിടിച്ചതിനു
കൃഷ്ണപ്പിള്ളയും,കേളപ്പനും
സത്യാഗ്രഹം കിടന്നത്
അമ്പലത്തില്‍ പോകാന്‍
അത്യാഗ്രഹം കൊണ്ടല്ല
സവര്‍ണ്ണന്റെ കാരാഗൃഹത്തില്‍നിന്നു
ദൈവത്തെമോചിപ്പിക്കാന്‍
വെടിയേറ്റു വീണവരൊന്നും 
വെറുതെയായിരുന്നില്ല 
വെള്ളെഴുത്തും മാലക്കണ്ണും
ബാധിച്ചവര്‍ക്ക്‌
അത് മനസ്സിലാവുകയുമില്ല
കാറ്റേറ്റ്കടല കൊറിക്കുന്നവര്‍ക്ക്
കുറ്റം പറയലും,കൊഞ്ഞനം കുത്തലും
പണി

2012 ഏപ്രിൽ 27, വെള്ളിയാഴ്‌ച

കവിതക്കാര്യം

മിഴികൊണ്ടേറെപ്പറഞ്ഞു
മനസ്സുകൊണ്ടും
വാക്കുകളേറിപ്പോയാലോ .
വിശപ്പ് വാരി തിന്നിട്ടും
ദേഷ്യവും,ദുഖവും വച്ചരച്ചിട്ടും
മനസ്സിലാക്കുന്നെങ്കില്‍ മനസ്സിലാക്കട്ടെ
തെളിച്ചതിലൂടെ മറഞ്ഞിലേല്‍
ഞ്ഞതിലൂടെ തെളിക്കുക -
അത്ര തന്നെ
എന്നിട്ടും;
തൊണ്ടയിലിടയ്ക്കിടെകുത്തുന്നല്ലോ
തലയ്ക്കകം വിങ്ങുന്നല്ലോ
നെറ്റിത്തടം വിയര്‍ക്കുന്നല്ലോ
കവിതയുടെ ഒരു കാര്യം
കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്നാണല്ലോ
ഹാവൂ,
എഴുതി തീര്‍ന്നു സമാധാനമായി
ഇനി ഏതു എഡിറ്ററുടെ മേശയിലാണ്
എത്തിക്കുക
എന്റെ ജീവിതം പോലെ
ഏതു ചവറ്റു കൊട്ടയിലാണ് തള്ളപ്പെടുക

2012 ഏപ്രിൽ 21, ശനിയാഴ്‌ച

അറ്റുപോയ പ്രണയം

ഇലയെല്ലാം കൊഴിഞ്ഞിരുന്നു
ചെമ്പരത്തി പൂത്തിരുന്നു
ചവറ്റില ക്കിളിചെര്‍ന്നു
കലപില കൂട്ടുന്നു
 ചുവന്ന ചുണ്ടുമായി
ചുംബന മേറ്റെന്നപോ
നാണിച്ച് നാണിച്ച്
ചെമ്പരത്തി പൂനില്‍ക്കുന്നു.
എന്റെ നെഞ്ചേ നീ എന്തിനു -
പിടകുന്നു
മറവിയെ ഓര്‍മ്മിപ്പിക്കുന്ന
ഒറ്റവരി ക്കവിതയാകുന്നു
ഒന്നു മില്ലാത്തൊരു കുന്നല്ലെനീ
ഉള്ളിലെ ചെമ്പൂവവ
എന്നേ അറുത്തുമാറ്റി

2012 ഏപ്രിൽ 20, വെള്ളിയാഴ്‌ച

മഴ നോവുകള്‍

ഒരു മെയ്‌ മാസം കൂടി കഴിയാറായി 
വേവിലാതിയുടെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു
മഴയോര്‍മ്മയുടെ മുള്‍മുനകള്‍
കുത്തി നോവിക്കുന്നു
കെട്ടി മേയാത്ത പുരയുടെ
അകത്തളത്തില്‍
വെളിച്ചത്തിന്റെ സ്ഫടികപാത്രം
ചിതറി ക്കിടക്കുന്നു
കര്‍ക്കിടകത്തിന്റെ കലമ്പലുകള്‍
അകത്തേക്ക് പടര്‍ന്നു കയറും
തവളക്കണ്ണന്‍ കുഴികളില്‍
കുളങ്ങള്‍ രൂപപ്പെടും
വെള്ളത്തിന്റെ ഓപ്പരപ്പിലേക്ക്
എറുമ്പുകള്‍ വള്ളമിക്കും
ഇനി
എറുമ്പുകളുടെ വള്ളം കളിക്കാലം
കീറപ്പായ മടക്കി വെച്ചു
ചുമരോട് ചാരിയിരിക്കും
മഴച്ചാറ്റല്‍ കൊള്ളാതിരിക്കാന്‍
കീറിയപുതപ്പ് തലവഴിമൂടും
തകര പാത്രത്തില്‍ വെള്ളത്തുള്ളികള്‍
ചെണ്ട കൊട്ടിക്കളിക്കും .
പിന്നിക്കീറിയ ശരീരത്തിനുള്ളില്‍
എങ്ങിനെയാണ് ഇനിയും
ഈ ഹൃദയം ഞാന്‍ മൂടി വെക്കുക