malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012 ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഗ്രാമ കാഴ്ചകള്‍

"ഈ സ്ഥലം നന്നായ് കുളിര്‍ക്ക
കന്നോടുകാലിഗുണം വരിക
പൈതങ്ങളൊക്കെയുമേറ്റം വാഴ്ക "-
പാടി പ്പൊലിപ്പിച്ചു കുന്നിറങ്ങി വരുന്നു -
കോതാമൂരി
മൌനിയാമൊരു സന്യാസി
 മണിനാദ മുതിർത്തതാ
ബ്രഹ്മാവിന്‍ തലയോടുമായ്
കേളി പാത്രം
വേപ്പുമരച്ചില്ലയില്‍
ഒരു വാവ് ബലികാക്ക
ചിറകുക്കുന്നു
രാജ പാതയില്‍
തണല്‍ വിരിച്ചിരിക്കുന്നു
ബോധി മുത്തശ്ശന്‍
കരയുന്ന കുഞ്ഞിനെ ഭയപ്പെടുത്താന്‍
പൂത്തിരിക്കുന്നു ഒരു യക്ഷിപ്പാല
ചിറ്റേനി,കഴമയും,പൊന്നാര്യന്‍,-
നവരയും
താളത്തില്‍ തലയാട്ടും വയലേലകള്‍
ചേനയും,ചേമ്പും,കാച്ചില്‍ ,തവരയും-
താളും പിന്നെ
എന്തെന്തു ഗ്രാമക്കാഴ്ച
ഉണ്ടിന്നുമെന്‍ വിസ്മൃതങ്ങളാ-
കാതോരോര്‍മ്മകള്‍
ചീവീടിന്‍ സിംഫണി
തവൾതന്‍ വായ്പ്പാട്ട്
ഞാറ്റടികളിലെ തച്ചോളിപ്പാട്ടുകള്‍
തകര പ്പാത്രത്തില്‍വീഴും മഴവെള്ള-
വീണാക്വാങ്ങള്‍
വെള്ളരി ഒഴിഞ്ഞ വയലില്‍
ഒഥല്ലോ
ടോസ്റ്റോയി
മൈക്കിള്‍ ജാക്സണ്‍

2012 ഓഗസ്റ്റ് 11, ശനിയാഴ്‌ച

എ.അയ്യപ്പന്

നിന്റെ കവിത
കത്തിയനലുന്നകനലാണ്
പൊള്ളിയ നെഞ്ചിന്‍ പാടാണ്
ഹൃദയത്തിന്റെ അഗാധതയില്‍നിന്നും
അടത്തിയെടുത്തൊരുഏട്
നിന്റെ കവിത
ജീവിതമാണ്
ജനി മൃതിക്കിടയിലെ
പെരുവഴിയാണ്
വിശപ്പാണ്
ഒറ്റപ്പെടലിന്റെ
നിലവിളിയാണ് .
നിന്റെ കവിത
കടലും,ആകാവും
കാന്താരവും,മുരിക്കുമരവും


വെയിലും,മഴയും

വെയില്‍ വേദനയാണ്
വിരഹമാണ്
കാമുകിയെ കാത്തിരിക്കുന്ന
കാമുകന്റെയുള്ളിലെ
കാട്ടുതീയാണ്
വെയില്‍ നൃത്തം വെയ്ക്കാറേയില്ല .
മഴ നര്‍ത്തകിയാണ്
കവിതയാണ്.
കവിതയുടെ പുല്പരപ്പില്‍ നിന്ന്
തത്വശാസ്ത്രത്തിന്റെ മഹാ -
ശിഖരത്തിലേക്ക്
പടരുന്നവളാണ്
മഴയില്ലെങ്കിലും ഞാന്‍ നനയും
മഴയുടെ പാട്ടിലാണ്
ഇപ്പോള്‍ ഞാന്‍ നനയുന്നത്  

കടല്‍

പണ്ട്,പണ്ട്  ഈ മരുക്കാട്
ഒരു കടലായിരുന്നു
മണലില്‍ പതിഞ്ഞ
ആ കക്കയൊന്നെടുത്ത്
കാതോടു ചേര്‍ക്കു
കേള്‍ക്കാം കടലിന്റെ -
ഇരമ്പല്‍
കക്കയ്ക്കുള്ളില്‍
കടലിന്നും ജീവിച്ചിരിക്കുന്നു
ഒരിക്കല്‍ വീണ്ടും കടലാകുന്നത് വരെ
കക്കയ്ക്കുള്ളില്‍ കടലിങ്ങനെ
ഒതുങ്ങിയിരിക്കുമായിരിക്കും 


2012 ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

മഴക്കൂട്ട്


]Xp§n \Sç¶
Babmbnêì ag
Rm³ æXn¨p]mbp¶ apbÂ
IÃpsh«mw ægnbpsS
H¡¯p\nì t\mçt¼mÄ
agbpsS Bchw am{XtatI«pÅp
Xn­ണ്ടും,tImWnbpw HmSn¨mSnISì
പറ്റി¨tÃmsbì ^n\njnwKv പോയന്റ് 
sXmSm\mbpt¼mÄ
U¸Ifnbn Pbn¨ æ«nsbt¸mse
kvIqÄ]SnbnÂXpÅnXpfp¼n
Pbt`cnapg¡nbnêì ag
കുണ്ഠിതt¯msS I®v\ndªp
Bêw ImWmsX tXmÀ¯pt¼mÄ
aS§nt]mbag
]ns¶ Iq«në h¶Xp\mepaWnç

2012 ഓഗസ്റ്റ് 4, ശനിയാഴ്‌ച

ഓണവര്‍ണ്ണം

മേലേമാനത്ത്നക്ഷത്ര പൂക്കളം
താഴെ മണ്ണിതില്‍ ഓണത്തിന്‍ പൂക്കളം
കോമളകാല്‍ത്തള ക്വത്തോടെ 
മന്ദമായെത്തുംരത്കാലം 
മാമലമേലെയും,മാമരമേലെയും
വര്‍ഷങ്ങള്‍ മാറിയ ഹര്‍ഷങ്ങള്‍ പൂക്കുന്നു
മസ്തകം താഴ്ത്തിയ മേഘ ദന്തികളെല്ലാം
കടന്നു പോകുന്നു മണി മന്ദിരം
വെണ്ണിലാ നീത്തില്‍ പ്രാവിന്റെ നൃത്തം
നെല്‍ക്കതിര്‍ കൊത്തിയ പൈങ്കിളി പ്പാട്ട്
നീളെ എങ്ങും നിര നിരയായി
നാണം തുളുമ്പുന്ന കുഞ്ഞരിപ്പൂക്കള്‍
ഓണം ഓണം ഓണം തിരുവോണം
കൊലക്കുഴലൂതുന്ന കുയിലിനു നാണം
മാവേലി മന്നനെ വരവേല്‍ക്കുവാനായി
വഴി നീളെ വര്‍ണ്ണം വിതാനിച്ചു ഭൂമി

രാമായണം

ആമരീമരാമരീമ രാമരാമ .......!
വാത്മീകത്തില്‍ നിന്ന്
ആത്മീയത്തിലേക്ക് 
കള്ളനില്‍ നിന്ന്
കവിയിലേക്ക്‌
ആരണ്യത്തിനിന്ന്
കാരുണ്യ ത്തിലേക്ക്
വന്യതയില്‍ നിന്ന്
കന്യകയിലേക്ക്
കാമത്തിന്റെ പുഷ്പക വിമാനം
ലങ്കയിലേക്ക്
പീഡന പര്‍വ്വത്തില്‍
ജടായു പാതി വഴിയില്‍
കാടകത്തിലെകൊടും തമസ്സില്‍ -
രാമായണം
പത്ത് തലയുള്ള രാമനില്‍നിന്നു
പാതിവൃത്യം കാത്തു സൂക്ഷിച്ച -
സീതയ്ക്ക്
ചാരിതാര്‍ത്ഥ്യം