malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013 മാർച്ച് 29, വെള്ളിയാഴ്‌ച

കിനാവ്


  ഉച്ചവെയിൽ കത്തി നില്ക്കും
കാവിനുള്ളിൽ ഇരുളിരുള്
മച്ചകത്തിൻ മേലിരുന്ന്
ഒച്ചവെയ്ക്കുംനിഴലുകള്
കാവിനുള്ളിൽ കരിയിലയിൽ
കുണുങ്ങി നില്ക്കും കുരുവികൾ നാം
കുളിരുണരും കൈ വളകൾ
കാറ്റ് വന്നു തൊട്ടു നില്ക്കെ
പൂത്തു നില്ക്കും കുഞ്ഞു ചുണ്ടിൽ
ചെണ്ട് മല്ലി പ്പൂവുകൾ
കുരവയിടും കാട്ടു ചോല
കുന്നി മണി കുന്നിന്മേൽ
കാവിനുള്ളിൽ പാമ്പായി
ഇണ ചേരും ഇണ ക്കിളികൾ
വെയിലെല്ലാം മഞ്ഞായി
ഇനി യുണരു ഇനി യുണരു
കിനാവെല്ലാം പോയ്‌ മറഞ്ഞു
ഇനി യുണരു ഇനി യുണരു  

ഈ വഴിയിൽ


ഒരു കൊച്ചു തേന്മാവിൻ
കൊമ്പിലന്നു
ഊഞ്ഞാല കെട്ടി നാം
പാർത്തതില്ലെ
ഒരു ചെമ്പകതൈകുടന്നയിൽ നാം
കുരുവികളായി  കുണ്‌ങ്ങിയില്ലേ
ചെമ്പരത്തി പ്പൂവിൻ കാട്ടിനുള്ളിൽ
ചുംബനപ്പൂവായ് വിടർന്നതില്ലേ
ആ കൊച്ചു തേന്മാവ്
മാമ്പഴ പ്രായമായ്
ഓമനേ നിന്നെയും കാത്തിരിപ്പൂ
അചെമ്പക ക്കൊമ്പിൻ കൂട്ടിലൊന്നിൽ
കാത്തിരിപ്പുണ്ട്  കുരുവിയൊന്ന്
ചെമ്പരത്തിപ്പൂ ചുക ചുകന്നു
ഉലഞ്ഞിടൂവാനായ്  തരിച്ചു നില്പ്പൂ
എന്ന് വരുമെന്റെ ഓമനേ നീ
ഗദ്ഗദം കാത്തുകാത്തീ വഴിയിൽ

പടു മരം


വേരിറങ്ങി പടർന്ന്
വളർന്നു വരുന്നുണ്ട് ഒരു പടുമരം
പറിച്ചു മാറ്റാൻ പറ്റാത്ത വിധം
പിണഞ്ഞിരിക്കുന്നു നേരും,നെറികേടുകളും
മട്ടുകണ്ടാൽ മുട്ടുന്യായങ്ങളെന്നു തോന്നും
വേരിറങ്ങി പടരാൻ കൂട്ടാക്കാതെ
ഉണങ്ങി കരിയാനാണെന്ന ഭാവം
കിളക്കുന്തോറും കാണാം
പച്ചപിടിച്ച്  തെഴുത്ത്,തെഴുത്ത് വളരുന്നു
അപരിചിത മായ മറ്റൊരു ജീവിത
മേഖലയിലേക്ക്  പടരുന്നു
സ്വന്തം നിഴലുകൾ വീഴ്ത്തി
കാനൽപ്പാടുകൾവിടര്ത്തി
നട്ടു നനച്ചവയുടെ വെള്ളവും,വളവും
വലിച്ചെടുത്ത്
ഞരമ്പുകളിൽ അള്ളിപ്പിടിച്ച്
ചോരയും,നീരും ഈമ്പി ക്കുടിച്ച്
തളിരിടാൻ വിടാതെ,തഴച്ചു വളരാൻ -
വിടാതെ .....

ഉണർവ്വ്

കണ്ടു മുട്ടുമ്പോൾകൊണ്ട് പോകാൻ 
എനിക്കെന്തു തരും.
നിന്റെ ഓർമ്മകളെ-
എന്നേ ഞാൻ കൊണ്ട് പോയല്ലോ
നിന്റെ രൂപം ചിത്ര പടത്തിലെ-
ന്നത് പോലെ
എന്റെ മനസ്സിലുണ്ടല്ലോ
നിന്റെ ചിരിമണികൾ
കുപ്പിവള കിലുക്കമായ്
കാതിലുണ്ടല്ലോ
ഉറക്കിനും,ഉണർവ്വിനും ഇടയിലുള്ള
മദ്ധ്യാഹ്നത്തിലാണ് അന്ന് നാം
കണ്ടു മുട്ടിയത്‌
ഇനി നമ്മൾ കണ്ടു മുട്ടുമ്പോൾ
നമ്മുടെ കൈകളൊന്നുകൂടി മുട്ടണം
മതി അതുമാത്രം മതിഎനിക്ക്
സായന്തനത്തിൽ നിന്ന്
പുലരിയിലേക്കുണരുവാൻ

പരസ്യം


കളഞ്ഞു പോയ കവിതയെ ക്കുറിച്ച്
പത്രത്തിലൊരു പരസ്യം
കണ്ടു കിട്ടുന്നവർ
തിരിച്ചേൽപ്പിക്കാൻ
ഒരു മേൽവിലാസം
തിരഞ്ഞു പോയവരെ നോക്കി
ചിരിച്ചു നില്ക്കുന്നു
തരുക്കളിൽ നിന്നും കവിതപ്പൂക്കൾ
പൊഴിഞ്ഞു വീഴുന്നു
കവിതയുടെ കായ്കനികൾ
മൂളുന്നു കാറ്റുംകവിതാശകലം

കവിത





കവിത കടലാസിൽ നിന്നും
ഇറങ്ങിപ്പോയത്
ഞാനറിഞ്ഞിരുന്നില്ല
ചിലർ ചോദിക്കുന്നു:
എങ്ങിനെ യറിഞ്ഞു
എള്ളോളവും പറയാത്ത
എന്റെ ഉള്ള്
എന്റെ നൊമ്പരം,സങ്കടം ,-
ഒറ്റപ്പെടൽ
സ്നേഹങ്ങൾ,സൌഹൃദങ്ങൾ
അവഗണനകൾ
ചിലർ അത്ഭുതം കൂറുന്നു:
എന്റെ കാര്യങ്ങൾ എങ്ങനെ
കൃത്യമായി കുറിച്ചു നീ
അവരിൽ നിന്നും കവിത
കുഞ്ഞിനെ പ്പോലെ
കൊഞ്ഞനം കുത്തി
എന്നെ നോക്കി ചിരിക്കുന്നു

പുഴ

വലിയ കുഴിയെടുത്തു
ബാക്കിയുള്ളവയും
അതിലെക്കൊഴുക്കി
മണ്ണിട്ട്‌ മൂടി കല്ലും വച്ചു.
കാറ്റേ....കുളിരുമായി
നീ യിതുവഴി  വരല്ലേ
മഴേ....നീ ഒരു തുള്ളിപോലും
പെയ്തെക്കല്ലേ
മുളച്ചു വന്നുപുഴയായി
ഒഴുകിയാലോ