malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

സാക്ഷി



ക്രൂശിക്കപ്പെട്ടവന്റെ ഓർമ്മക്കായി
കുഴിമാടത്തിനരികിൽ
ഒരുകുരിശ് വെച്ചിരിക്കുന്നു.
യേശുവേ, ഒറ്റിക്കൊടുത്തവന്റെ
കുഴിമാടത്തിലും അവർ നിന്നെ
സാക്ഷിയാക്കുന്നല്ലോ!

സാക്ഷയിട്ട് സ്മൃതികളെ
മൃതിയിലും മൂടുവാൻ കഴിയില്ലെന്ന്
നീ സാക്ഷ്യപ്പെടുത്തുന്നല്ലോ.
ഒറ്റിക്കൊടുത്ത വനേയും
ഒറ്റപ്പെടുത്തില്ലെന്ന്
നീ ഓർമ്മിപ്പിക്കുന്നല്ലോ

യക്ഷി



ജന്മവൃക്ഷത്തിന്റെ ചുവട്ടിലിന്നു
ഞാൻ
യക്ഷിയായ് വന്ന് ഭിക്ഷ യാചിക്കുന്നു
പല്ലുംനഖവുംപറിഞ്ഞു പോയി,നി
പാനംചെയ്യുവാൻചുടുരക്തമേകുക
പരസ്പരംകൊന്നുനിങ്ങൾകുടിക്കുംരക്തത്തെ
പകുത്തു നൽകുകഅല്പമെങ്കിലും
ലജ്ജതോന്നുന്നു;പരസ്പരംഞങ്ങൾ
കൊന്നു തിന്നതിൻ കഥയില്ലയിന്നോ
ളം
മനുഷ്യർ നിങ്ങൾ മുടിചൂടാമന്നർ
അറിവിലായിരം കോൽ മുകളിലേ
റിയോർ
കൊന്നു തള്ളുന്നു കൂടപ്പിറപ്പിനെ
ചുടുചോരമോന്തിപല്ലുകൾ രാവു ന്നു
യക്ഷികൾ ഞങ്ങൾകരഞ്ഞു പോ
കുന്നു
പക്ഷിയേപ്പോലെകുക്ഷിവേവിലും
പിടയും പ്രാണനെ പിടിച്ചു നിർ
ത്തുവാൻ
അല്പമെങ്കിലുംചുടുചോരനൽകു ക

മോതിരം



അണിവിരലിൽ
അണിയിച്ചു തന്നതാണ്
അഴിക്കുവാൻ അധികാര
മില്ല, യാർക്കും
അവസാന ശ്വാസം
അടർന്നു വീഴുമ്പോൾ
നീന്റെ, യേകാന്ത ചുംബന
ത്തിൽ
ചുടുകണ്ണീർ തുള്ളിയിൽ
അത് കത്തിയടങ്ങണം
അന്ന്കെടുംനിന്റെ കണ്ണിലെ
കാഴ്ച
പിന്നെയെന്നും ഓർമ്മകളുടെ
ശ്യാമ തീരത്ത്
മഴവില്ലിൻ നിറമായി നിന്റെ
കൃഷ്ണമണിയിൽ
വർണ്ണ പ്രപഞ്ചമൊരുക്കി
ഞാനുമാ മോതിരവും വറ്റി
പ്പോയ കണ്ണീരീന്റെ
രണ്ട് സ്ഫടിക തുള്ളിയായ് നിൽക്കും

വിശപ്പ്




വിശക്കുന്നവയറിന്
കൊതിപ്പിക്കുന്ന ഗന്ധവും
ഉളളംനിറയേ ഉമിനീരും
നൽകി
പകൽ തെരുവ്.
രാത്രി വിശപ്പിന് കണ്ണീരീന്റെ
ഉപ്പ് ലായനി കൊണ്ട്
ചാവുകടൽ തീർത്ത് നീണ്ടു നിവർന്ന്
ഒരു സുഖസുഷുപ്തി.
കൈ നീട്ടി ചെന്നത്
കൈയിൽ കല്ലുമായി കാത്തു
നിൽക്കുന്നവരുടെയരികിലായി
രുന്നു
ഇതാ; തളർന്ന് ഞാൻ വീഴുന്നു
ശേഷിച്ച ഒരു കല്ല്
അത്, ക്രിസ്തുവിനുള്ളതായിരിക്കും

വസന്തത്തിന്റെ കൊടിയേറ്റം




ശിശിരമാണ് ശിരസ്സിലെന്നും
അഭയമാകുന്നത് ഭയവും
ദൈവമാണെന്നെ സൃഷ്ട്ടിച്ചതെ
ങ്കിൽ
ഏതു ദൈവം!
ഒരുതൂണുംതകർത്തു വന്നിട്ടില്ല
യിതുവരെയൊരു ദൈവവും
ശിലയുടെ മുന്നിൽ ശിരസ്സു നമി
ച്ചവർ
ചിരിച്ചു പോകുന്നത്
ശാന്തി കൊണ്ടല്ല
ശീലം കൊണ്ടാണ്
ശിരസ്സിലെ ശിശിരത്തിന്റെ ശൂല
മുനയ്ക്ക്
ഒരിക്കൽ തീപിടിക്കും
അന്ന് ഉടയ്ക്കപ്പെടും
എല്ലാ ശിലകളും
അന്ന് വസന്തത്തിന്റെ കൊടിയേറ്റം

മാളമില്ലാത്ത പാമ്പ്




ഞാൻ മാളമില്ലാത്ത പാമ്പ്
മീതെയാകാശം
താഴെ കോൺക്രീറ്റ് കെട്ടിടം
കൈയ്യൂക്ക്കാട്ടികാട്കയ്യേറി
ചുട്ടുകരിച്ചെന്റെ മക്കളെ
മാള വുമില്ല മരവുമില്ല
അറിവിന്റെ കനികൊടുത്തതിന്
ഏറെ അനുഭവിച്ചു
നാട്ടിലിറങ്ങിയാൽ നടയടിയുറ
പ്പായി
പാലു കൊടുത്ത കൈയിൽ പാമ്പ
ല്ല കൊത്തിയത്
പാമ്പിന്റെ പത്തിയാണുടച്ചത്
കൊത്തണമെനിക്ക്നിങ്ങളെ
പ്രതികാരത്തിന്റെവിഷംചീറ്റാനല്ല
പ്രകൃതിയെ വിഷ മുക്തമാക്കാൻ
കൊത്തിയ പാമ്പുതന്നെ
വിഷമിറക്കുന്നതു പോലെ

2015 ഓഗസ്റ്റ് 29, ശനിയാഴ്‌ച

ടെലിവിഷൻ



എന്റെ വീടിന്റെനടുത്തളത്തിലു
മുണ്ട്
ഒരാർത്തി പണ്ടാരം
ആളുകളെആകെവിഴുങ്ങുവാനുള്ള
ആർത്തിയുണ്ടതിന്
ആർത്തലച്ച് ചാനൽ തരംഗമായി
ഇരച്ചുകയറുന്നു
സ്ത്രീകളുടേയും കുട്ടികളുടേയും
കണ്ണും കരളും പറിച്ചെടുക്കുന്നു
ഏതാ ഗ്രഹവും നിറവേറ്റിതരുന്ന
അത്ഭുത ഭൂതത്തെ പോലെ
പളപളപ്പൻ പരസ്യങ്ങൾ പുളയുന്നു
ഇരുന്നയിരിപ്പിൽ മേലനങ്ങാതെ
വിയർപ്പുണരാതെ
രുചിയുടെരസക്കൂട്ട്അരികിലെത്തുന്നു
സൗന്ദര്യത്തിന്റെസപ്തവർണ്ണങ്ങളിൽ
മുങ്ങിക്കുളിക്കുന്നു
സേവനത്തിന്റെ സോപ്പ് കുമിളകൾ
കാട്ടി
ഇന്ദ്രജാലത്തിന്റെ അബോധമണ്ഡല
ങ്ങളിലെത്തിക്കുന്നു
മസാലയിൽ മൊരിയുന്നമത്സ്യത്തെ
പ്പോലെ
സ്ത്രീകൾ സൈബർ തിരകളിൽ നീന്തിതുടിക്കുന്നു
ചാനലുകളിലെപളപളപ്പൻചിത്രങ്ങ
ളാ ണ്
ജീവിതമെന്ന്അവർവിളിച്ചുപഞ്ഞു
കൊണ്ടേയിരിക്കുന്നു