malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പത്മവ്യൂഹം




നഷ്ട്ടനിദ്ര തൻ ഭാരമാ കൺകളിൽ
നഷ്ട്ട സ്വപ്നങ്ങൾ വീർത്ത കൺപോ
ള ക ൾ
നേർത്ത പുലരിയിൽ പൂത്ത പുഷ്പ്പങ്ങളിൽ
മുറ്റി നിൽക്കുന്നു പ്രതീക്ഷ തൻ പു
ഞ്ചിരി
പൂദളത്തിലെ ഈറനൊപ്പുവാൻ
ഇളവെയിൽ കരം ഓടിയെത്ത വേ
തന്റെമിഴിനീർതുള്ളിയൊപ്പുവാൻ
ഏതു കരമിന്നു വന്നെത്തിടും
ദീർഘ ദീർഘമവൾ നിശ്വസിക്കവേ
മിഴികളകലങ്ങളിൽ മേഞ്ഞുനിൽ
ക്കവേ
ആഗമിച്ചുമ്മവെച്ചുപോംഋതുക്കളെ
വിലാസ ലോലയായ് കാത്തു താഴ്വരനിൽക്കവേ
അവൾ ഏകാന്തതപസ്സിൻ മൗന വാത്മീകത്തിൻ
സ്വയം ബന്ധിതയായ് ശൈലപുത്രി
യായ് നിൽപ്പൂ
പറയുന്നു അവൾ: ഹേ ഭൂമീ സഖീ,
നീയെത്ര സുന്ദരി
നിന്നിൽ നിത്യ സ്നേഹം ചൊരിയു
വാൻ
പുള്ളിമാനിന്റെ കളികളുണ്ടെന്നും
കൊന്ന പൂക്കൾ തൻ മന്ദഹാസങ്ങൾ
ചിത്രശലഭചടുല നൃത്തങ്ങൾ
കുയിലിണകൾ തൻ കളഗാനങ്ങൾ
ഋതുക്കൾ തൻ ഗമനാഗമനങ്ങൾ
നിറയെ നിറയേ നിറച്ചാർത്തുകൾ
സഖീ, ഹേഭൂമി ആരുണ്ടെനിക്കു നീ
യല്ലാതൊരു കൂട്ട്
വ്യർഥമീ ജീവിതം തിരിച്ചറിയുന്നു
ഞാൻ
ആരെ പഴിക്കേണ്ടു ഞാൻ യെന്നെ യല്ലാതെ
ഇതു കാലമെനിക്കായ് ചമച്ചീടുന്ന
പത്മവ്യൂഹം

2015 ഒക്‌ടോബർ 27, ചൊവ്വാഴ്ച

ഭയം


ഹരിയാന, യു പി ,കാശ്മീർ ,കർ
ണ്ണാടക
കാണുവാൻ എത്ര കൊതിച്ചിരുന്നു
പണ്ട്.
ഇപ്പോൾ വന്ന് തൊട്ടു വിളിച്ചിട്ടും
തിരിഞ്ഞു നോക്കാത്തതെന്ത്?!
അടുക്കളവാതിൽ അറവാതിൽ പോലെ
അടച്ചുപൂട്ടിഭയവിഹ്വലയായ്
ജാതിയുടെ പേരിൽ ചോർന്നു പോ
കരുതേയെന്ന്
രണ്ടു കുഞ്ഞുങ്ങളേയും ചേർത്തു നിർത്തുന്നു
പണിക്കുപോയ, യച്ഛൻ പറമ്പിൻ
കൊള്ള്
കേറുന്നോന്ന് പാളി നോക്കുന്നു
ജാതിക്ക് കൊമ്പു മുളച്ചതും
ഭക്ഷണം വിഷമായതുമെന്ന്.
കവിതയെഴുതുന്ന അനുജനെ
കൈ പിടിച്ച് തടയുന്നു
അക്ഷരങ്ങളിലെ അഗ്നി വെടിയുണ്ട
യായ്
മാറിൽ തറച്ചാലോ!
ഉറങ്ങുവാൻ കഴിയുന്നില്ലയിപ്പോൾ
കണ്ണൊന്നടച്ചാൽ മതി
ദാദ്രിയിൽ നിന്നൊരച്ഛൻ
ഹരിയാനയിലെ രണ്ടു കുട്ടികളെ
കൈപിടിച്ച് പടികടന്നു വരുന്നു

2015 ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മണ്ണ്



മണ്ണ് മാത്രം മനസ്സിലുള്ള
ഒരു കാലമുണ്ടായിരുന്നു
കാന്താരിമുളകിന്റെ നീറ്റലായി
രുന്നു നെഞ്ചിൽ
കപ്പയുടെ കൊതിപ്പിക്കുന്ന മണമി
ന്നുമുണ്ട്.
കാഞ്ഞ വയറിനെ കണ്ണീരുപ്പിട്ട്
കാന്താരിമുളകുടച്ച് കൈ പിടിച്ച്
നടത്തിച്ചത്
ആ മണ്ണും അമ്മയുടെ മാറിൽ കുഞ്ഞെന്ന പോലെ
മണ്ണടരിൽ പറ്റിപ്പിടിച്ച കപ്പയും.
അപ്പനെന്നും പറയുമായിരുന്നു
മണ്ണ് പെണ്ണും പൊന്നുമെന്ന് .
ഓർമ്മയിലിപ്പൊഴും കൈത്തോടി
ന്റെ നനവ് വന്നു തൊടുന്നു
ആറ്റുകാറ്റടിക്കുമ്പോൾ ഉള്ളിലുള്ള
ആറ് വയസ്സുകാരന് കുളിരു ന്നു
വയറുവേവും നാളിൽ
കടവിന്റെ പടവുകൾ കയറി ആരെ
ങ്കിലും വരണേയെന്ന്
പ്രാർത്ഥിച്ച കാലമുണ്ടായിരുന്നു
അരവയറു നിറച്ച കുത്തരിച്ചോറും
ആറ്റുമീനും മനസ്സിലിന്നുമുണ്ട്.
അപ്പന്റപ്പൻഅപ്പന് കൊടുത്ത മണ്ണ്
എനിക്ക്തരുമ്പോൾഅപ്പൻ പറഞ്ഞു
അപ്പൻതന്നമണ്ണ്എന്നുംനിനക്കുണ്ടാവണം
ഈ മണ്ണിൽ തുടങ്ങി ഈ മണ്ണിലൊ ടുങ്ങണം നമുക്ക്
ആ മണ്ണാണ് കൈവിട്ടു പോയത്
അക കണ്ണാണ് അടഞ്ഞുപോയത്
ഞാൻ വേരറ്റുപോയ പാഴ്മരം
മണ്ണിനെ മറന്നവൻ അമ്മയെ വെറു
ത്തവൻ
അപ്പനെ മറ മാടിയ മണ്ണ്എപ്പോഴു  മെന്നെ
ശാസിച്ചു കൊണ്ടേയിരിക്കുന്നു.

2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

എഴുത്തിന്റെ കൂലി മരണം




കൂർത്ത് മൂർത്തകണ്ണും
ഇരുതലമൂർച്ചയുള്ള നാക്കുമായി
ചുവന്ന അടയാളങ്ങൾ ചാത്തി
അവർ പോകുന്നുണ്ട്.
കരഞ്ഞു കാലു പിടിക്കുന്നുണ്ട്
കണ്ണുകൾ
കുതറി മാറുന്നുണ്ട് കൈയ്യുകൾ
മനസ്സിനും തെല്ലു മടിയില്ലാതില്ല
ഒന്നുകിൽ മൗനത്തിന്റെ വാത്മീ
കത്തിൽ അsയിരിക്കുക
അല്ലെങ്കിൽ, പൊട്ടക്കണ്ണും
പൊട്ടക്കാതുമായി
പൊട്ടൻ ചിരി ചിരിക്കുക
എഴുത്തിന്റെ കൂലി മരണമെന്ന്
പുതിയ നിയമം
കൂലിയെഴുത്തിന്റെ കുമ്മാട്ടി കളി
യിൽ അണിചേരുക
സ്ഥാനമാനവും അവാർഡും അക
ത്തളത്തിലെത്തും
നീല കുറുക്കനാണിപ്പോൾ രാജാവ്
വയറ് നിറഞ്ഞാൽനിലാവുള്ള രാ
ത്രിയിൽ
കുന്നിൻ പുറത്തു കയറി
ഒരിക്കൽഓരിയിടുകതന്നെചെയ്യും
അതുവരെ നിങ്ങൾ ഓരിയിടുക
അവനുള്ള ആഹാരം നിങ്ങൾ തന്നെ
യാവുക.
അകറ്റപ്പെട്ട അരചൻ അന്യന്റെ
ദുഃഖത്തിൽ പങ്കുചേരുന്നവൻ
നെഞ്ചിലെ രക്തത്തിൽ കൈവിരൽ
മുക്കി
അവനെഴുതിക്കൊണ്ടേയിരിക്കും
ഒരിക്കൽ നിങ്ങൾ കണ്ടെടുക്കും വരെ
വെടിയുണ്ടയിൽ ചിതറാത്ത അക്ഷരങ്ങളെ

2015 ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ചൂണ്ടക്കാരൻ




ചൂണ്ടക്കാരന്റെ
ധ്യാന സമാനമായ
ഒരിരുപ്പുണ്ട്
ഉൽപ്പത്തി രഹസ്യം
വെളിപ്പെടുത്താത്ത
ഏതോ പുരാതന
സ്മൃതിശില്പംപോ
ലെ
തോന്നുമപ്പോൾ

2015 ഒക്‌ടോബർ 13, ചൊവ്വാഴ്ച

തിട്ടൂരം


ഭൂപടങ്ങൾ മാറ്റി വരയ്ക്കപ്പെടുന്നു
പിറന്ന മണ്ണിൽ നിന്ന് പിഴുതെറിയ
പ്പെടുന്നു
പലായിയായിരുന്നില്ലഞാൻഎങ്കിലും
പലവുരുപടിക്കുപുറത്ത് പോകേണ്ടിവന്നു
തലപ്പന്ത്കളിച്ചപറമ്പിൽ ബോംബു കളാ
ണിപ്പോൾ
അറിയാതെതട്ടിപ്പോ  കുന്നത്
മതംമനസ്സിലുണ്ടായിരുന്നില്ല
അത്ര തന്നെ സ്വപ്നങ്ങളും
കവലകൾ തോറുംകാത്തുനിൽ പ്പുണ്ട് കഥകളുമായി
കാമാർത്തികളും തോക്കുകളും
ഇപ്പോഴവർ തിട്ടൂര മിറക്കിയിരി
ക്കു ന്നു
ഞാനെന്തു ഭക്ഷിക്കണം ഞാനെന്തു കുടിക്കണം
ഞാനെന്ത് എഴുതണം ഞാനെന്ത് പാ
ടണം
എന്റെ ചിന്തയ്ക്ക് നിന്റെ
ചിന്ദൂര
ക്കുറി അടയാളമെന്ന്.
കണ്ഠനാളത്തിൽനിന്ന് കവിതയിറ
ങ്ങി വന്ന് ഇന്നലെ പറഞ്ഞു
കാവിമുക്കിയ കൈപ്പടയിൽ നിന്ന്
ഉതിർന്നു വീഴില്ല ഞാൻ
തിരിച്ചു പോകുന്നു

ഉരിയാട്ടം



ഉച്ചത്തിലുരിയാടിയ ഒരു കാല
മുണ്ടായിരുന്നു
നേരമേതെന്നില്ലാതെ ഒരു നീട്ടി
വിളിയുണ്ടായിരുന്നു
അന്നൊക്കെ ജീവിച്ചിരിക്കുന്നെന്ന
ഒരു തോന്നലുണ്ടായിരുന്നു
അയൽപക്കത്തെഅടുക്കളകളിലേക്ക്
ഉപ്പുംമുളകുംഅട്ടാച്ചൊട്ടകളിച്ചി
രുന്നു
ചകിരിപാണ്ടയേറികനൽക്കട്ടകൾ
അടുപ്പിൽ നിന്നടുപ്പിലേക്ക്
സ്നേഹം തെളിച്ചിരുന്നു
ഇന്നത്തെപ്പോലെഒരേമുഖമുള്ളവരുടെ
വിചിത്രസ്വഭാവങ്ങളെ
വേർതിരിച്ചറിയാൻ വയ്യാത കാല
മല്ലത്
ഓരോരാൾക്കും ഓരോ മുഖമായി
രുന്നു
എല്ലാവർക്കും ഒരേ മനസ്സും
മതാതീതമായൊരു പ്രണയകാലം
ഇന്നുമുണ്ട്ഉള്ളകങ്ങളിൽഒതുങ്ങിയിരിക്കുന്ന
ഉച്ചത്തിലുള്ള ഉരിയാടൽ
ഒരിക്കലെങ്കിലും പോയ കാലത്തി
ന്റെ
ഒരൊറ്റഉരിയാടൽമതി
നെറുകയിൽതെച്ചിപൂങ്കുലപോലെഓർമ്മകൾ പൂക്കാൻ