malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 ജൂൺ 30, വ്യാഴാഴ്‌ച

കാക്കേ ...കാക്കേ...കൂടെവിടെ?



മനസ്സിലൊരുവലനെയ്യുന്നുണ്ട്
പ്രണയവല
രണ്ടുതുമ്പികൾഉമ്മവെയ്
ക്കുന്നുണ്ട്തൊടികളിൽ
പൂമ്പാറ്റകളുടെ വേശ്യംകണ്ട്
ദേഷ്യംവന്നൊരണ്ണാൻ
മരക്കൊമ്പിൽചാടിച്ചാടി, ചില
യ്ക്കുന്നുണ്ട്
 കാക്കേ ...കാക്കേ ... കൂടെവിടെ
യെന്ന്പാടിനടക്കാനാണ്
എനിക്കിന്നുമിഷ്ട്ടം
ഇന്നുംസൂക്ഷിച്ച് വെച്ചിട്ടുണ്ട്ഞാൻ
അന്ന്പറച്ചൊരാമ്പൽപൂവാടാതെ 
നിനക്ക്തരാൻ
ഇന്നുംനനയുന്നുണ്ട്ഞാൻ
നിന്റെതോരാതചിരിമഴയിൽ

2016 ജൂൺ 29, ബുധനാഴ്‌ച

ആഗ്രഹം



മരണശയ്യയിൽ പതിക്കുന്നതിൻ
മുന്നേ
പ്രീയേ,നിന്നേ,യെനിക്കൊന്നുകാണ
ണം
പ്രാണനിൽ പാതിയാണിന്നെനി ക്കുനീ
പ്രണയമെന്തെന്നു പഠിപ്പിച്ചു തന്നു
നീ
ജീവിതപ്രാരാബ്ധങ്ങളിലൊക്കെയും
തളർന്നു പോകുംനിമിഷങ്ങളിലൊ
ക്കെയും
നിന്റെ വാക്കെന്നി,ലൂർജ്ജമായ്
മാറുന്നു
നിന്റെ ഓർമ്മയെ,ന്നോമനിച്ചുറ
ക്കുന്നു
എന്തിനായ്,യിനിയുംമറഞ്ഞിരി
ക്കുന്നുനീ
ജീവിതത്തിന്റെ,യീസായന്തനങ്ങ
ളിൽ
ഒന്നുവന്നുനീസമാശ്വസിപ്പിക്കണം
മരണശയ്യയിൽ പതിക്കുന്നതിൻ
മുന്നേ
പ്രീയേ,നിന്നേ,യെനിക്കൊന്നു കാണ
ണം

2016 ജൂൺ 28, ചൊവ്വാഴ്ച

ഇഷ്ട്ടം





കവിതനോക്കികലഹിക്കാനാണെ
ങ്കിൽ
നിനക്ക് കലഹിക്കാനേ നേരം
കാണു
എന്റെ ജീവിതമാണ് യെന്റെ
കവിത
അതിൽ ഞാനുണ്ട്,നീയുണ്ട്,
സുഹൃത്തുക്കളും,ചുറ്റുപാടുക
ളുമുണ്ട്
അതു കൊണ്ട് തന്നെയായിരി
ക്കണം
കവിതയിലും, ജീവിതത്തിലും
ഞാൻ ഒറ്റപ്പെട്ടു പോകുന്നതും.
പരിഭവമെന്തിന് നിനക്ക്?!
 കണ്ണീരിന്റെവിലയെന്തെന്ന്
എനിക്കറിയാം
കണ്ണീരുംകൈയ്യുമായിവന്ന
വനാണുഞാൻ
ഇന്നും കണ്ണീരിൽ നിന്ന് കര
കയറിയിട്ടില്ല!
അറിയില്ല നിനക്ക് യെന്നെ
ഒട്ടും. ഒരുതരിപോലും
യെന്ന് പറയാനല്ല
അറിയണംനമ്മൾനമ്മേ
തമ്മിൽ തമ്മിൽ എന്നു
പറയാനാണെനിക്കേറെയി
ഷ്ട്ടം

കാവ്യദേവത



പരിശുദ്ധ പ്രവാഹം പോലെയായി
രുന്നു
അന്നൊക്കെ പ്രണയം
സമർപ്പിതമായ താമരമൊട്ടുകൾ
പോലെയായിരുന്നുഅവരുടെ  ദിനങ്ങൾ
ഹാർമോണിയത്തിൽ അവൻ ശ്രുതി മീട്ടിയപ്പോൾ
ചിത്തഭ്രമത്തിനടിപ്പെട്ടതുപോലെ
പ്രണയഗീതങ്ങൾ അവൾ സ്വന്തം -
യീണത്തിൽ പാടി .
അവന്റെ പാട്ടിനൊപ്പം അവൾ വയലിൻ മീട്ടി
പുരവി രാഗത്തിൽ ആരംഭിച്ച്
രാഗങ്ങൾ മാറ്റി മാറ്റി കൊഴിഞ്ഞു
വീഴുന്ന പകലിനൊപ്പം
ബെഹാഗ് രാഗത്തിലെത്തിച്ചേരു
മ്പോൾ
ആകാശം അതിന്റെ സ്വർണ്ണക്കല
വറ അടച്ചു പൂട്ടും
രജത രാശി തുളുമ്പുന്ന പുഴയിറ
മ്പിൽ
അവളുടെ മടിയിൽ തല ചായ്ച്ച
വൻകിടക്കും
ഒഴുക്കുന്ന ജലപ്രവാഹത്തിൽ നിലാ
വ് വീണ് തിളങ്ങുന്നതു വരെ.
പിന്നെ,യെന്നാണെല്ലാം നഷ്ട്ടമായത്
എഴാംനിലയിലെവൃത്താകാരമുള്ള
മുറിയിൽ അവൻ തനിച്ചായത്
മഴത്തുമ്പികൾ വന്നിരിക്കാറുള്ള
ജാലക വാതിൽ തുറക്കാതായത് .
അവൻ, മനസ്സിൽതുറസ്സായകാ ശവും
മരത്തലപ്പുകളും ഇപ്പോഴുംകാ ണുന്നു
മേഘങ്ങൾ നിദ്ര കൊള്ളുന്ന ഗഗനം
പോലെ
ദുഃഖങ്ങൾ മൂടി നിൽക്കുന്ന മനസ്സു
മായവൻ
പ്രണയത്തിന്റെ മോഹനസംങ്കൽപ്പ
ഗേഹവും പണിയിച്ച്
കാവ്യദേവതയ്ക്കായ്കാത്തിരിക്കു
ന്നു

2016 ജൂൺ 27, തിങ്കളാഴ്‌ച

വീണ്ടും



എന്നുംനീഓരോകാരണങ്ങൾ
കണ്ടെത്തും
എന്നിട്ട്, ഞാനാണ്തുടക്കമിട്ടതെ
ന്ന്നീ പറയും
പിന്നെ, ഒരിടിവെട്ടിപെയ്ത്താണ്
പെരുവഴിയിലകപ്പെട്ടതു പോലെ
ഞാൻ
അന്ധനായ്‌, അനാഥനായ്,കുടയില്ലാ
 കുട്ടിയായ്
മഴനനഞ്ഞങ്ങനെ.
എന്തിനാണെന്നെനീയെന്നുംയിങ്ങ
നെ
കണ്ണീർതുമ്പത്ത്നിർത്തുന്നത്.
എനിക്ക്നിന്നോടുംനിനക്ക് എന്നോടും
എരിഞ്ഞടങ്ങിയാലും, അരിഞ്ഞു
മാറ്റിയാലുംമാറാത്തപ്രണയ
മാണെന്ന്നമുക്കറിയാം
പിന്നെയെന്തിന്?!
"താണനിലത്തേനീരോടൂ -യെന്ന
പോലെ
ഇനിയുംമനസ്സിലായില്ലെനിനക്ക്
പ്രണയമുള്ളിടത്തേപരിഭവവും,
പരാതിയുമുള്ളൂ.
എന്നാലും; തുടങ്ങില്ലെനമ്മൾകുറ
ച്ചു കഴിയുമ്പോൾ വീണ്ടും ?!.


2016 ജൂൺ 25, ശനിയാഴ്‌ച

പുതിയൊരു ചരിത്രം



എല്ലാറ്റിനേക്കാളുംഎനിക്കിന്നുള്ള വിഷമം
അനാഥമാക്കപ്പെടുന്നഎന്റെകവിതകളെക്കുറിച്ചാണ്.
അക്ഷരംഎനിക്ക്അക്ഷതവും നക്ഷത്രവും.
അച്ചടിമഷിപുരണ്ടവതുച്ഛം
ഭൂരിഭാഗവുംഎഴുത്തുമേശയുടെ
താഴെവലിപ്പിൽശ്വാസംമുട്ടിക്കഴി
യുന്നു
വാഗൺട്രാജഡിയാണ്എന്റെമന
സ്സിലേക്ക് വരുന്നത്
കോൺസൻട്രേഷൻക്യാമ്പായിരി
ക്കണംഅവയുടെയുള്ളിൽ
മേശവലിപ്പ്ഞാൻഇപ്പോൾ തുറ
ക്കാറേയില്ല!
ഏതു സമയവുംഞാൻആക്രമിക്ക
പ്പെട്ടേക്കാം!
അതിനുള്ളിൽ ഗാന്ധിയുണ്ട് ഗോഡ്
സേയുണ്ട്
മാർക്സുണ്ട്, ക്രിസ്തുവുണ്ട്
രാമനുണ്ട് നബിയുണ്ട്
ചരിത്രങ്ങളുടെ ചിത്രങ്ങളാകെ
യുണ്ട്
ഗോഡ്സേയ്ക്ക്എന്നുംഗാന്ധിയെ
കൊല്ലാനാവില്ല
മാർക്സിനെ തുറങ്കലിലടാനും
ക്രിസ്തുഎന്നുംകുരിശിലേറാനുള്ള
തല്ല
രാമനുംനബിയുംഅലഞ്ഞു തിരിയാനും
മാറ്റങ്ങൾഅനിവാര്യമെന്നോർക്കണം
മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെ
ന്നും.
അച്ചടിമേശയിലേക്ക്എന്റെകവിത
കളെത്താത പക്ഷം
 ഞാനാകടുങ്കൈ ചെയ്യാൻനിർ ബന്ധി
തനായേക്കാം
എടുത്തു വെച്ചിട്ടുണ്ട് ഞാൻ ഒരു
കുപ്പി മണ്ണെണ്ണ, ഒരുതീപ്പെട്ടികമ്പ്
ഒരിക്കൽആകുപ്പിഞാൻതലവഴി
കമിഴ്ത്തും
അഗ്നിച്ചിറകിലേറിമേശവലിപ്പിലേ
ക്ക്കയറും
അങ്ങനെഎന്നാൽഅവയും
അവയാൽ ഞാനുംഎന്നന്നേക്കുമാ
യിദഹിക്കപ്പെടും
പുതിയൊരുചരിത്രംഎഴുതപ്പെടു
ന്നതിനുവേണ്ടി

കവിത



എത്രകാത്തിരുന്നിട്ടുണ്ട്ഞാൻ
കുത്തിക്കുറിച്ചിട്ടുണ്ട്
അപ്പോഴെല്ലാംമോഹിപ്പിക്കുന്ന
കുറച്ച് വാക്കുകൾ പറഞ്ഞ്
അടുക്കളയിലാണെന്നും, കാറിലാ
 ണെന്നും,ഉറങ്ങുകയായിരുന്നെന്നും
പറഞ്ഞ്
ഒഴിഞ്ഞുമാറുകയല്ലെനീ
ചങ്കെടുത്തുകാട്ടിയാലുംചെമ്പരത്തിപൂ
വെന്ന്പറഞ്ഞ്കളിയാക്കു
മോയെന്നാണ്എനിക്കിപ്പോൾപേടി
കാത്തുകാത്തിരുന്ന്കുത്തിക്കുറിച്ച്
എനിക്ക് മടുത്തു
അട്ടാച്ചൊട്ടപോലെമാറിമാറി യുള്ള,യീ
ക്കളിഎനിക്കിഷ്ടമില്ല.
നിനക്കിഷ്ട്ടമില്ലെങ്കിലും,നൂറുവട്ടം
എനിക്കിഷ്ട്ടമാണെന്ന്പറയാ
നൊന്നുംഞാനൊരുക്കമല്ല! .
കവിതേകാമിച്ചുപോയിഞാൻ
നിന്നെ
മറക്കില്ല ഇനിമരിച്ചാലും.
പറയണംനീയിപ്പോൾ തുറന്ന്.
 ഇഷ്ട്ടമല്ലെനിനക്ക് യെന്നെ?!