malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016 ജൂലൈ 31, ഞായറാഴ്‌ച

മുക്കുറ്റി മഞ്ഞ



പല പാടും തിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
യെൻ പ്രണയപ്പൂവിനെ
നെഞ്ചോടു ചേർത്തവളെ
പാതിരാ പനിമതി കുളിരും -
കോരിവന്ന് കോൾമയിർകൊ
ള്ളിക്കുന്നു
ഹൃദയം പിടയുന്നു.
പ്രണയപർവ്വതശൃംഗമേറിയോർ
ഞങ്ങൾ, യെന്നാൽ
പറയാതവളെന്തേ മറഞ്ഞിരിക്കു
ന്നി ,ന്ന്
ജീവവായുവിൽ, സുപ്രകാശത്തിൽ,
ചോലതെളിനീരിൽ, പൂക്കളിൽ,
 പൂന്തെന്നലിൽ, തളിരിതളിൽ
 തെളിഞ്ഞിരുന്നു യെന്നു,മാപ്ര
ണയം.
ഇന്നു പല പാടുംതിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
കണ്ടില്ല,യെന്നാലും
മുക്കുറ്റി മഞ്ഞയായെന്നുമുണ്ട് നീ
യെന്നുള്ളിൽ

2016 ജൂലൈ 30, ശനിയാഴ്‌ച

കണ്ണീർക്കാലം



ഉപാധിയില്ലാത്ത പ്രണയം
അപായത്തിലെന്ന പോലെ,യ
വന്റെ,യവസ്ഥ.                          
 ഉഴുതനിലത്തുവീണവിത്തുപോലെ
യാണ്
അവളോടുള്ള പ്രണയം അവനിൽ
മുളയിട്ടത്
തളിരുകൾ വളരുന്നു, ശിശിരം വസ
ന്തത്തിന് വഴിമാറുന്നു
പുതുനാമ്പുകൾ പൊങ്ങുന്നു
മഞ്ഞു പറ്റിയ മരച്ചില്ലയിലെ വെള്ള
 വലപോലെ
മനസ്സിൽ വലവിരിച്ചിരിക്കുന്നു
പൊൻ മീനുകളുടെ ചിതമ്പലുകൾ
പോലെ
പ്രണയ നക്ഷത്രങ്ങൾ തെളിഞ്ഞു
വരുന്നു
രാവിന്റെ, യേതോ യാമത്തിൽ
ചന്ദന നിറമുള്ള ചുമലുകളുടെ
പിന്നിൽ
പ്രകാശംപരത്തുന്നരണ്ടുചിറകു
ക ളിൽ
അവൾ പറന്നിറങ്ങുന്നു
സ്ത്രീഹൃദയത്തിന്റെ മൃദുലത യോടെ
അലിവ് കൊണ്ടുണ്ടായ കണ്ണീരോടെ
തന്റെ കൊഴുത്ത കൈകളാൽ അവ
നെപുണരുന്നു
പരസ്പരം കൈകോർത്ത അവരി
ൽനിന്ന്
കൊച്ചു കുഞ്ഞുങ്ങളുടേതു പോലെ
നെടുവീർപ്പുതിരുന്നു
കണ്ണീർക്കണം പോലെ മഞ്ഞുതിർന്ന
രാവിൽ
വൃക്ഷങ്ങൾ ഭൂമിയിലേക്ക്തലകുനി
ച്ച് നിൽക്കുന്നു.
ഇന്നവൾ അവനെ കണ്ടെന്ന് മാത്രം
വരുത്തിതീർക്കുന്നു
പലതും കേട്ടില്ലെന്ന് നടിക്കുന്നു
ഒന്നും മിണ്ടാതെ പോകുന്നു
ചതുപ്പുനിലത്തിലെ നീരാവിയെന്ന
കണക്കെ
അവനിൽ ദുഃഖം
അവസാനമില്ലാതെ ആണിന്റെ
കണ്ണീരുതിരുന്നു.

2016 ജൂലൈ 27, ബുധനാഴ്‌ച

പ്രണയം അഥവാ ഹൃദയനൊമ്പരം



പ്രഭാതത്തിന്റെ മനോഹാരിത
യോടെ
ആകാംക്ഷയോടെ
അവൾ കവാടത്തിൽ കാത്തിരിക്കു
മായിരുന്നു
അനിയന്ത്രിതമായ പ്രേമാവേശമവ
ളുടെ
മിഴികളിൽ തെളിയുമായിരുന്നു
അവളുടെ, യളവറ്റ,യാഹ്ലാദത്തിൽ
അവനും തിമർത്തു പെയ്തു
അവളിന്ന് ക്ഷീണിച്ച മെഴുതിരി
നാമ്പു പോലെ ഉൾവലിയുന്നു
ജലപ്പരപ്പിൽ വൃത്തങ്ങൾ വിടരു
മ്പോലെയുള്ള
അവന്റെ, യുൾപ്പരപ്പിൽ
അറുതിയില്ലാത്ത ശൂന്യത, തളംകെ
ട്ടുന്നു
ചിന്തകളെ ധൂമപടലമാക്കി ചുരു ക്കുന്നു
പുഷ്പ്പനുരകൾ പോലെ ഒഴുകിയി
രുന്നബോധം
പൊള്ളയെന്നറിഞ്ഞ് അളവറ്റ ഭാര
ത്തിൽ തൂങ്ങുന്നു
ഇന്നവർ ഇരുവശത്തും രണ്ട് സ്തൂപ
ങ്ങൾ പോലെ നിശ്ചലമായി
ഉതിർന്നു വീണ പ്രേമാക്ഷരങ്ങളുടെ
അർത്ഥം മറന്ന്
അവൻ ചോരയൊലിക്കുന്ന ഹൃദയ
ത്തിലേക്ക് നോക്കുന്നു
അവൾ കൈ വീശി കാട്ടിലെക്ക് നട
ക്കുന്നുവോ?
അതോകാട് അവളിലേക്ക് വരുന്നു
വോ?!

2016 ജൂലൈ 26, ചൊവ്വാഴ്ച

കൊഴിഞ്ഞു പോയ ദിനങ്ങൾ



മധുരമായ,യാലസ്യത്തോടെ
കെട്ടുപിണഞ്ഞ മുടിയും
വിടർന്ന അധരങ്ങളും
ആരെയും ആകർഷിക്കുന്ന
കണ്ണുകളുമുള്ള പെൺകുട്ടി
അവളിന്ന് പുതിയ, യാളായി
രിക്കുന്നു
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ
നടന്നു മറയുന്നു
അങ്ങനെയായിരുന്നില്ലല്ലോ അവൾ.
എത്രമാത്രം പ്രണയിക്കുന്നുണ്ട്
അവനവളെ
അവന്റെ ഹൃദയം ഗോപുരമണി
കൾ പോലെയിടിക്കുന്നു
വിവരിക്കാനാവാത്ത വിധംവികാ
രഭരിതനാകുന്നു
ഒരു പക്ഷിയുടെ യെന്ന പോലെ
അവളുടെ ചുമലിൽ കൈ ചേർക്കാ
നാഗ്രഹിക്കുന്നു
കുട്ടിക്കഥയിലെ സ്നേഹംചൊരിയു ന്ന
 നല്ല യക്ഷികൾ
യഥാർത്ഥമെന്ന് തോന്നുന്നു
അവൻ പുറത്തെ ശീതകാല
സായാ ഹ്നം നോക്കി നിന്നു
അവനിലെ ദു:ഖഭാവം പോലെ
തെരുവുവിളക്കിന് വിഷാദ ഭാവം
ഇരുട്ട് ചാരം പോലെ പൊടിഞ്ഞ്
വീഴുന്നു
അവളിലുമുണ്ടാകുമോ ദുഃഖം.
ചൂടും, മൃദുത്വവും, പ്രകാശവും
ഒരാശ്ലേഷത്തിലെന്ന പോലെ മാധു
ര്യമുള്ള സുഗന്ധമായിരുന്നു
കഴിഞ്ഞു പോയനാളുകൾക്ക്
ഇനിയും മടങ്ങി വരുമോ,
ആദിനങ്ങൾ

2016 ജൂലൈ 24, ഞായറാഴ്‌ച

പ്രണയ രാവിൽ



ഒരു തണുത്ത കാറ്റ് നനഞ്ഞ മണ്ണി
ൻറേയും
വിരിയുന്ന പൂക്കളുടേയും മഞ്ഞു
മണവും വഹിച്ച്
ജനലരികിലേക്കെത്തി
സങ്കൽപ്പത്തെ ശാന്തമാക്കാൻ അപ്പോഴും
അവനിൽ ഉറക്കം എത്തിനോക്കി
യിരുന്നില്ല
കണ്ണടച്ചാൽ അവളുടെ മുഖം പ്രത്യ
ക്ഷപ്പെടും
അവളുടെ മഞ്ഞ വസ്ത്രങ്ങൾ തെളി
യും
തന്റെ തോളുകളിൽ അവളുടെ
ചുണ്ടുകൾ
അമരുന്നതായ് തോന്നും
നിലാത്തിരികൾ ഒരു മോഷ്ട്ടാവി
നെപ്പോലെ,യകത്തു കടക്കുന്നു
കുറിഞ്ഞിപൂച്ച പതുക്കെമുറിയി ലേക്ക്
നുഴഞ്ഞു കയറുന്നു
ഓമനേ,യതു നീയായിരുന്നെങ്കിൽ
പ്രണയമെന്നിൽ ഒരു വെള്ളരി
പ്രാവായ്
കുറുകി നടക്കുന്നു

2016 ജൂലൈ 23, ശനിയാഴ്‌ച

ചുവന്ന നാട്



പുഴയിലൂടെ ഒരു പാട് വെള്ളമൊ
ഴുകി
കടത്തു തോണികടവ്കടന്നുപോയി
പാലം പാറാവുകാരനായി
പലരും ജനിച്ചു പലരും മരിച്ചു
മനുഷ്യരേക്കാൾ ആശയങ്ങൾ ജനി
ക്കുകയും മരിക്കുകയും ചെയ്തു
നല്ലതിൽ കുറേ,യേറെയും
ചീത്തയിൽകുറച്ചുംനശിച്ചുപോയി
കൊടുങ്കാടുകൾ ഒറ്റ മരവും തരിശ്ശു
ഭൂമിയുമായി
കാട്ടുമൃഗങ്ങളിൽ പലതും ചില മനുഷ്യരായ്
രൂപാന്തരപ്പെട്ടു
നരൻ ചത്ത് നരിയായി നാരിയെ
കടിച്ചുകീറി.
നവീനവും, സുന്ദരവുമായ ചില
തൊക്കെ
പൂർണ്ണ വളർച്ചയെത്തി
വളർച്ചയെത്താത്ത ചിലതായിരി
ക്കണം
ഭീകരതയുടെ ബോംബായി പൊട്ടി
ത്തെറിക്കുന്നത്

ഗഗനചാരി



ഉച്ച തെറ്റിയെൻ പ്രായം
ഉച്ചിയിൽ കത്തുന്നു പ്രണയം
പഴയോർചവച്ചൊരു പാട്ടു ചെ
ല്ലത്തിലെ
പൊട്ടും പൊടിയുമെന്നുള്ളിൽ
പാക്കു ചതയ്ക്കുന്ന ശബ്ദമെന്നു ള്ളിൽ
തമരടിനാദത്തിന്നോർമ്മ
തിമിരം നിറഞ്ഞൊരീ കണ്ണിനക
ക്കണ്ണിൽ
താരിളം പൈതലിൻ കാഴ്ച്ച
പൂവാട ചുറ്റിയ കാടും, കതിർക്കുല
യാട്ടിനിന്നീടും വയലും
കാവും, കുളങ്ങളും, കുട്ടികളാം ഞ
ങ്ങൾ
കാട്ടും കുസൃതിയുമെല്ലാം
കണ്ണും, കരളും,കവിതയുമാണെ ന്റെ
മണ്ണെന്ന് വീമ്പു പറഞ്ഞ നാൾ
പെണ്ണാണ് മണ്ണെന്നും, മാതൃത്വ
മാണെന്നും
പാടീനടന്നു പറഞ്ഞ നാൾ
ഓർമ്മക്കടലുകൾ ഉള്ളിൽ പെരു
കുന്നു
കടലെടുത്തു പോയെന്റെ മണ്ണ്
ഇണയും,പ്രണയവും, ഓർമ്മയുമു
ണ്ടെങ്കിലും
മണ്ണില്ലാ ഞാൻ ഗഗനചാരി