malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഫെബ്രുവരി 26, ഞായറാഴ്‌ച

പ്രണയത്തെ ഗർഭംധരിച്ചവൾ




പ്രണയത്തിന് ശബ്ദമില്ല
മൗനമാണ് പ്രണയം
സ്വപ്നങ്ങൾക്ക് അതിരില്ലാത്ത -
സ്വാതന്ത്ര്യം പ്രണയത്തിനു മാത്രം
കനവിലും നിനവിലും അവർ രണ്ടു
പേർ മാത്രം
ആഴങ്ങളുടെ ഗന്ധമുള്ള മഴവിൽ
പാടകളാണ് പ്രണയം
പാറയിൽ കൂടുക്കൂട്ടിയ ഒരുവിശ്വാസം
അവന്റെ മൂകതയുടെ ഭാരംമുഴുവൻ
എന്നിൽകനക്കുന്നു
എന്നിട്ടം; കൂടുവിട്ടു കൂടുമാറിയ
പക്ഷിയാണവൻ
പ്രണയം ഉപേക്ഷിക്കപ്പെട്ടകൂട്ടിലെ
ചത്തൊരുജന്തുവായിട്ടും
പ്രണയത്തെ ഗർഭംധരിച്ചൊരു
കന്യകയാണുഞാൻ

കിണർ




കഴുകി തുടച്ചച്ചില്ലു ഗ്ലാസ്
കടലുനീങ്ങിയ കയത്തിൽ നിന്നും
കണ്ടെടുക്കപ്പെട്ട ഒരു കര
പറന്നു കളിക്കുന്നുണ്ട് വെയിലിന്റെ
തുമ്പികൾ
വെളിച്ചത്തിന്റെമുട്ടകൾ തോടുകളുടച്ച്
ചെറുചിറകുവിടർത്തി പുതുകരയി-
ലേക്ക്പറന്നിറങ്ങുന്നു
മഴകനക്കുംനാളുകളിൽ കണ്ണാടി.
ഇപ്പോൾ, മരണമായ് മലർന്നുകിടക്കുന്നു.
വെള്ളമില്ലാത്തകിണർ വേദനയും -
സ്നേഹംവറ്റിയ ഹൃദയവുമാകുന്നു

ചൂണ്ട




ആയത്തിൽ, ആക്കത്തിൽചൂണ്ട -
വലിക്കാനറിയുന്ന ചിലരുണ്ട്
ചൂണ്ടൽവിഴുങ്ങിയാൽപോലും
പിടികൂടാൻ കഴിയില്ലെന്നറിഞ്ഞിട്ടും
അവർചൂണ്ടലിറക്കിയിരിക്കും.
അപ്പോൾ പഴയകഥയിലെ കൊറ്റിയുടെ
ഓർമ്മതികട്ടിവരുന്നുണ്ടാവും.
ചിലതുണ്ട്;കുടുങ്ങാതിരിക്കാൻ
കഴിയുമായിരുന്നിട്ടും
പെട്ടെന്ന് വന്ന്കുടുങ്ങും
അവ തുമ്പിച്ചിറകുകൾ കീറുന്നതുപോലെ
ഒറ്റപ്പിടച്ചലിൽതീരും.
ചിലമീനുകൾ കൊത്തുന്നതേയില്ല
തുമ്പികളെയിളക്കുന്ന,യിരമ്പംപോര
ഇവയെ,യിളക്കാൻ
മറ്റു ചിലതുണ്ട്;പാറ്റയെകൊത്താറില്ല
ഞാഞ്ഞൂളിനെകോർക്കണം.
സൂക്ഷിക്കണം, മുകൾപരപ്പിലേക്കിറ
ങ്ങുമ്പോൾ.
കൊറ്റികളും, മീൻകൊത്തികളും
കാത്തിരിപ്പാണ്ചുറ്റും.

തികട്ടുന്നത്



മോഹമുണർന്നപെണ്ണിനെ
പ്പോലെ
മഞ്ഞിൽ കുളിച്ച് മലർന്നു
കിടക്കുന്ന
വിളഞ്ഞുവീർത്ത പുഞ്ചപ്പാടം.
പായ്യാരംപറഞ്ഞ് പാഞ്ഞു
പോകുന്ന,യീറൻകാറ്റ്
ഇരുട്ട്കീറി,യാടിയാടിവരുന്ന
ഓലച്ചൂട്ട്
എല്ലാംഅയവിറക്കാനുള്ള തികട്ട -
ലുകളായി.
ഇന്ന്; ആകാശംകാണുന്നമേൽക്കൂ -
രയ്ക്കുതാഴെ
കണ്ണീരണിഞ്ഞ്കിടക്കുമ്പോൾ
ഇല്ലാത്തമണ്ണിൽനിന്ന്
ഇല്ലാത്തവേരിലൂടെ
ഇല്ലാത്ത,യിലയിൽനിന്ന്
ഇറ്റിറ്റുവീഴുന്ന ഒരുതുള്ളിവെള്ളം
ഞാൻസ്വപ്നംകാണുന്നു
നാളെ;എങ്ങനെശ്വസിക്കും ?!

മതമുള്ള്



മതത്തിന്റെ മുള്ളു മതിലി-
നപ്പുറവും, യിപ്പുറവും
അവനും അവളും.
അവർ സ്നേഹത്തിന്റെ
ചെറുകണികകളാൽ
പ്രണയ രാജ്യം പണിഞ്ഞവർ
അവനെ കാണുന്ന മാത്രയിൽ
അവൾ പൂക്കുന്നു
ചില്ലയും, മേനിയും നിറയെ
കുളിരുന്നു.
മുള്ളുമതിലിനിടയിലൂടെ
അവർ ശരീരത്തെ,യറിയുന്നു
ഓർമ്മക്കുറിപ്പുകൾ പോലെ
നഗ്നതയിൽ കൈയ്യൊപ്പ്
ചാർത്തുന്നു
അവർ സംസാരിച്ചുകൊണ്ടേയി-
രിക്കുന്നു
എല്ലാം മറന്ന് ചുംബിച്ചുകൊണ്ടി
രിക്കുന്നു
മുള്ളുമതിലിൽ ചുവന്ന പൂക്കളായ്
പൂത്തുനിൽക്കുന്നു
ചിത്രക്കലണ്ടറായ് തൂങ്ങിയാടുന്നു
അടർന്നു വീഴുന്ന ചുവന്ന ദളങ്ങളെ
മുള്ളുമതിൽ നക്കിക്കുടിച്ചു കൊണ്ടി
രിക്കുന്നു

നാട്ടുപാട്ട്




തെയ്തെയ്തോം തെയ്തെയ്തോം
തകതകത തെയ്തെയ്തോം
കേള്കേള് കേള്കേള് മാളോരെ
കേള്കേള്
എങ്ങളുടെകണ്ടങ്ങൾ എവിടെവിടെ
മാളോരെ
എങ്ങളുടെഞാറ്റടിയും എവിടെവിടെ
മാളോരെ
ഏനുഴുത് നട്ടുനനച്ച് വിതകൊയ്തു
മെതിച്ചുപൊലിച്ച
പത്തായംപെറ്റുപെരുകിയ
മേക്കണ്ടം എവിടെവിടേ
തമ്പാനും തമ്പാട്ടീം തന്തോയംനട്ടുവള
ർത്തിയ
മേക്കണ്ടംഎവിടെവിടേ മാളോരേ
എവിടെവിടെ
തെയ്യം,തിറയാടിയകാവും, തറവാടും
തിരുമുറ്റങ്ങളും
തരുപൂത്തുതളിരുതിരണ്ടൊരു നാടെവിടെ
മാളോരേ
കൂവലിലെകുളിരെവിടെ കുളിർകോരും
പെണ്ണെവിടെ
വെള്ളരിതൻതടമെവിടെ പാവയക്ക കോന്നെവിടേ
എവിടെവിടെമാളോരേ കാടെവിടെപുഴയെ
വിടെ
കണ്ണിമാങ്ങച്ചുനയെവിടെ, കൊന്നപ്പൂ നിറമെവിടെ
നേരെവിടെനെറിയെവിടെ സ്നേഹത്തിരി
നിറവെവിടെ
എവിടെവിടെമാളോരെ എവിടെടെവിടെ
എവിടെവിടെ
മലയാളക്കരയെവിടെ മലയായ്മയുമിന്നെ
വിടെ
തെയ്തെയ്തോം തെയ്തെയ്തോം
തകതകത തെയ്തെയ്തോം

2017 ഫെബ്രുവരി 20, തിങ്കളാഴ്‌ച

പീഡനം




തീൻമേശയിലെ
പാത്രത്തിൽ നിന്നും
വെളിയിൽചാടാനുള്ള
മാംസത്തിന്റെ വ്യഗ്രത
ഗ്ലാസിൽനുരയുന്ന ക്ലബ്ബ്സോഡ_
യ്ക്ക് രക്തഛവി
മുട്ടുകാലിലിഴയുന്ന ആമിഷത്തെ
സ്പൂണും, ഫോർക്കു,മുപയോഗിച്ച്
കടിച്ചുകീറുമ്പോൾ
കടവായിലെ ഒലിച്ചിറങ്ങിയരക്തം
ആവപനംനിറഞ്ഞുതുളുമ്പി -
പരന്നൊഴുകി.... യൊഴുകി