malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2017 ഡിസംബർ 31, ഞായറാഴ്‌ച

കൊഴിഞ്ഞു വീഴുന്ന ഇല




ഡിസംബറിലെ അവസാന നാളുകളെ -
ന്നറിയിക്കാനെന്നോണം
കുന്നിറങ്ങി വരുന്നു ഒരു കാറ്റ്
തിരക്കിനിടയിൽ ഇതൊക്കെ കാണു
വാൻ നമുക്കെവിടെ സമയം .
ജീവിതമെന്തിനെന്നു കൂടി തിരിച്ചറിയാൻ
കഴിയാതെ
നാം നെട്ടോട്ടത്തിൽ
ഇരുട്ട് നുഴഞ്ഞു കയറിത്തുടങ്ങി
പ്രദോഷത്തിലേക്ക് അടുത്തു കൊണ്ടി
രിക്കുന്ന നാം
ഇനി നിഴൽ ചിത്രമായി മാറേണ്ടവർ
മനസ്സു തുറന്ന് മലർന്നു കിടക്കാൻ
കഴിയാത്തവർ
കുന്നിറങ്ങി വരുന്ന ഡിസംബർ കാറ്റിനെ
സ്വീകരിക്കാൻ കഴിയാത്തവർ
സുഖദമല്ലാത്ത സ്വപ്നങ്ങൾ മാത്രം
കാണുന്നവർ
നാടകത്തിലെന്ന പോലെ മാറി മാറി
വേഷം കെട്ടുന്നവർ
വെളിച്ചപ്പാളിയിലെ നിഴലുകളായുള്ളവർ
കാലവൃക്ഷത്തിന്റെ ഒരില കൂടി കൊഴി
ഞ്ഞു വീഴുന്നു .

2017 ഡിസംബർ 30, ശനിയാഴ്‌ച

നക്ഷത്രങ്ങളാകുമ്പോൾ




പ്രണയമേ, നാം ചിറകില്ലാതെ
പറക്കുന്നു.
നീല വാനിലൂടെ, സമുദ്രത്തി
നടിയിലൂടെ
നാം ഊളിയിടുന്നു
സ്വർഗ്ഗസരോവരത്തിൽ
നീന്തി തുടിക്കുന്നു
എന്റെ വലങ്കൈയ്യും, നിന്റെ -
യിടങ്കൈയ്യും
നമ്മുടെയിരുചിറകുകളാകുന്നു
ഇനി നീയും ഞാനുമില്ല
നാം മാത്രം
ഇതാ നമ്മുടെ പ്രണയ ബീജ
ങ്ങളിൽ നിന്നൊരു
നക്ഷത്രം പിറക്കുന്നു
ഇനി നാം മരിച്ചാലും മരിക്കാത്ത
പ്രണയമാണ്
ഇനിയെനിക്ക് നിന്റെ പ്രണയ
മല്ലാതെ
മറ്റൊരു സ്വർഗം വേണ്ട

2017 ഡിസംബർ 29, വെള്ളിയാഴ്‌ച

ഒന്നുമറിയാത്തവർ




ഇവരൊന്നുമറിയുന്നില്ലീയുവ
നാളങ്ങൾ.
യമദൂതരാൽ ചുറ്റപ്പെട്ടതാണവർ
ഫാഷന്റെ പേരിൽനിർവസ്‌ത്രരാ
 ണവർ
കളങ്കിത ജന്മങ്ങളാൽപങ്കിലമാക്ക പ്പെടുന്നാ ജന്മങ്ങൾ
രക്ഷസ്സുകൾ നെഞ്ചത്തെരക്തമൂ
റ്റുന്നതറിയാത്തവർ
ഇവരൊന്നുമറിയുന്നില്ലീയുവനാള
ങ്ങൾ.
ഇവിടെയെങ്ങും മൂകം
ഇവിടെയെല്ലാം മൃതം
ചിന്തയില്ലാത്തവരുടെമൃതഘോ
ഷയാത്ര
ചരിത്രമിവിടെമരിക്കാതിരിപ്പുണ്ട്
അതിൻമേലെയിന്ന്ചിതലരിച്ചു
നടപ്പുണ്ട്
ക്ഷതമേറ്റ രാവു വിവസ്ത്രയായ്
കിടപ്പുണ്ട്
ജീർണ രാഗികൾയെങ്ങുംകിതച്ചു
നടപ്പുണ്ട്
ഇവിടെ വ്യാജം സ്നേഹം,നീതി
നിയമങ്ങൾ,സ്വന്ത ബന്ധങ്ങൾ.
സത്യം ദുഃഖ ശൈത്യത്തിൽ -
ഘനീഭൂതം
അടങ്ങാത്ത ആഗ്രഹം ഒടുക്ക
ത്തെ യാത്രയായ്
അനുഭവങ്ങളെല്ലാമെ കണ്ണുനീർ
സാക്ഷിയായ്
കുമിളപോൽ ജീവിതം, നിറംപൂശി
യനിഴലുകൾ
ഇവരൊന്നുമറിയുന്നില്ലീ യുവനാള
ങ്ങൾ.


2017 ഡിസംബർ 28, വ്യാഴാഴ്‌ച

എഴുത്ത്



പ്രീയസുഹൃത്തേ,
നിന്റെ മേൽ വിലാസത്തിന്
എത്ര കാലമായി ഞാൻ തിരയുന്നു.
പഴയ സുഹൃത്തുക്കൾക്കൊന്നും
നിന്നെപറ്റിയറിയില്ല
ഏറ്റവും ഒടുവിൽ
ഗൗരി ലങ്കേഷ് രക്തസാക്ഷിയായ
ദിവസം
എനിക്കറിയാത്ത,അപ്പോൾ മാത്രം
പരിചയപ്പെട്ട
 അയാളാണെനിക്ക് നിന്റെ മേൽ
വിലാസം തന്നത്,
നിന്നെക്കുറിച്ച് പറഞ്ഞത്:
 നാടകീയമാം വിധം
നാട്ടിലേക്കിറങ്ങുന്നതും,
വിചിത്ര മുഖങ്ങളാൽ എയർക്കണ്ടീ
ഷൻഡ് മുറികളിലും, ഹോട്ടലുകളിലും
മാറി മാറി പാർക്കുന്നതും.
( ഇതെല്ലാം അയാളും പത്രമാദ്ധ്യമങ്ങളി
ലൂടെ അറഞ്ഞതാണ്)
ഇത്രയേറെ നമ്മേപ്പോലെ
 നേരിന്റെ ജീവിതം നേരിൽ കണ്ടവർ
വേറെ അധികമുണ്ടാവില്ല
എന്നിട്ടും നെറികേടിന്റെ മാർഗ്ഗം എന്തി
നു നീ തിരഞ്ഞെടുത്തു!
ജീവിതം എത്രയും വേദനാജനകമായിട്ടും
അത്രയും ഇച്ഛാശക്തിയോടെ ജീവിച്ചവര
ല്ലെനാം.
അങ്ങനെയിരിക്കുമ്പോഴല്ലെ നിനക്ക്
ജോലി കിട്ടിയതും
യാത്ര ചോദിക്കാൻ വന്നതും.
തീവണ്ടിയാപ്പീസിൽ കയറിയപ്പോഴേ
നമ്മുടെ കണ്ണുകൾ കലങ്ങിയിരുന്നില്ലേ .
ചിരിക്കാൻ ശ്രമിച്ചപ്പോഴൊക്കെ
വേദന നിഴലിച്ച ജീവിതം
അവസാന നിമിഷം ആ നാലു കണ്ണകൾ
അന്യോന്യം കൈമാറിയത്
ആ ജീവിതം തന്നെയായിരുന്നില്ലെ
പിന്നെ എന്നാണ് നിന്റെ ഹൃദയം
വെള്ളക്കടലാസു പോലെ ശൂന്യമായി
പ്പോയത്.
ഈ കത്ത് നിന്നിലേക്കെത്തുമോയെ
ന്നെനിക്കറിയില്ല
പക്ഷേ ഞാൻ തീരുമാനിച്ചു കഴിഞ്ഞു
എങ്ങനെയെങ്കിലും നിന്നരികിലെത്ത
ണം
ഒരു രാത്രി മുഴുവൻ ഒന്നിച്ചിരിക്കണം
ആശതരുന്നവരെ അരിഞ്ഞു വീഴ്ത്തു
ന്നതിലുള്ള
ആശങ്ക പങ്കുവെയ്ക്കണം
അങ്ങനെ ഞാനാവണം, നീയാവണം
ഞാനും നീയും നമ്മളാവണം

2017 ഡിസംബർ 27, ബുധനാഴ്‌ച

കവി



അയാൾ ഒരു കവിയായിരുന്നു
അനീതിക്കും, അക്രമത്തിനു _
മെതിരെ
കുറിക്കു കൊള്ളുന്ന കവിത
വിരിയിച്ചു.
അവർ അയാളെ പിൻതുടർന്നു -
കൊണ്ടേയിരുന്നു.
അവസാനം;ചീറിപ്പാഞ്ഞു വന്ന
ഒരു വെടിയുണ്ട നെഞ്ചിലേറ്റു
വാങ്ങി
രക്തസാക്ഷിത്വത്തിന്റെ
അമര കാവ്യം തന്നെ രചിച്ചു


2017 ഡിസംബർ 26, ചൊവ്വാഴ്ച

ജീവിതവ്യഥ




നാളെയെന്തെന്നറിയുകില്ലെങ്കിലും
സങ്കൽപ കാന്തിയിൽ ലയിച്ചിരി
ക്കുന്നു നാം
നിമിഷങ്ങൾ തോറും പുതുക്കുന്ന
ജീവൻ
വിടപറയാനൊരു നിമിഷമുണ്ടോ
ർക്കുമോ?
എല്ലാമുപേക്ഷിച്ചു പോകേണ്ടവ
രെങ്കിലും
വെട്ടിപിടിക്കുവാനത്രേയുള്ളിൽ
മോഹം
നാളെ, നാളെയെന്നുള്ളതല്ലാതെ
ഇന്നിനെക്കുറിച്ചോർക്കുന്നതില്ല നാം
സുഖമെന്തെന്നറിയുന്നതേയില്ല
സുഖത്തിനായുള്ള പരക്കംപാച്ചലിൽ
സുഖിക്കാമിനിയെന്നു കരുതും
നേരത്തോ
അസുഖമെന്നൊരഴലിൽ പതിക്കുന്നു
കാലപ്പകർച്ചകൾ പാർത്തു വെച്ചു
ള്ളൊരു
വിഷത്തിന്റെ ബീജങ്ങൾ അങ്കുരി
ച്ചീടുന്നു
നമ്മുടേതെന്നു നാം കരുതിയതൊ
ക്കെയും
അരുതാതിടങ്ങളിൽ നിപതിച്ചു പോ
കുന്നു
വിലപ്പെട്ടതെന്നു സൂക്ഷിച്ചവയൊ
ക്കെയും
വിലയില്ലാതായി വഴിയാധാരമാകുന്നു.
ജീവിതം എന്നത് ഭദ്രമല്ലെന്നതും
ബന്ധമെന്നുള്ളത് സ്വന്തമല്ലെന്നതും
അറിയുന്ന നേരമണയുന്നനേരത്ത്
എല്ലാം മനോവ്യഥ മാത്രമായ് മാറുന്നു

2017 ഡിസംബർ 24, ഞായറാഴ്‌ച

ഇങ്ങനെയൊക്കെയല്ലാതെ എങ്ങനെ ചുംബിക്കണം




ചുംബനത്തെക്കുറിച്ച്
ആരോർക്കുന്നു.
ചോദിച്ചാൽ തന്നെ ചിരിച്ചു
കാണിച്ച് നടന്നു മറയുന്നത
ല്ലാതെ.
എങ്ങനെ ചുംബിക്കണം ?!
നിങ്ങളുടെ സങ്കൽപ്പത്തിലെ
ചുംബനത്തെക്കുറിച്ച് നിങ്ങൾ
ക്കിപ്പോൾ കൃത്യമായ ഉത്തരമു
ണ്ടാകാം.
പക്ഷേ, അന്ന് ;
ചേർന്നു നടക്കുമ്പോൾ
ഞൊടിയിടയിൽ
ചുണ്ടോട് ചുണ്ട് ചേരാതെ,
ആളൊഴിഞ്ഞ കോണിൽ
വിറയാർന്ന ചുണ്ടിൽ
ഭയപ്പാടോടെ,
മുറിയുടെ മൂലയിൽ
ചേർത്തമർത്തി
ചുട്ടുപൊള്ളുന്നൊരു ചുംബനം.
എന്നാൽ;
ഒരിക്കലും മറക്കാത, പറയാത്ത
ചുംബനമുണ്ടുള്ളിൽ
ആദ്യരാത്രിയിലെ ഊഷ്മള
പ്രണയത്തിന്റെ,
അന്ത്യയാത്രയിലെ പ്രാണൻ
പറിഞ്ഞു പോകുന്നതിന്റെ
ഇങ്ങനെയൊക്കെയല്ലാതെ
എങ്ങനെ ചുംബിക്കണം