മണ്ണിലേക്ക് ചായുന്ന
വൃദ്ധന്റെ താടിപോലെ
മഞ്ഞു പതുക്കെ മണ്ണിൽ
പരന്നു പടരുന്നു
ഊരുചുറ്റീടുന്നവർ
പാരിനെ ഊരാക്കിയോർ
'തമ്പ'ടി ച്ചു കൂടുവോർ
ജീവിത തുമ്പു തേടി
പാവങ്ങളായുള്ളവർ.
പറക്കും പക്ഷിക്കൊപ്പം
മനസ്സ് പോയീടുന്നോർ
മഴ നാളോർത്തീടവേ
മനസ്സ് മൂടീടുവോർ
തമ്പിലെ ചതുരത്തിൽ
ഇരമ്പും മഴയ്ക്കുള്ളിൽ
മക്കളെ മാറിൽ ചേർത്ത്
ദിക്ക് വെളുപ്പിക്കുവോർ
ആദ്യത്തെ മഴത്തുള്ളി
മുഖത്ത് പതിച്ചപോൽ
ഞെട്ടി തരിച്ചീടുന്നു
ആ ദിന മോർ ത്തീടുമ്പോൾ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ