malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015 നവംബർ 27, വെള്ളിയാഴ്‌ച

ചരിത്രത്തിലേക്കൊരു തീവണ്ടി



കവിതയെഴുതാൻ കടൽക്കരയി ലൊരു
വീടന്വേഷിച്ച് കുറേയലഞ്ഞു.
പുതുതായി വെള്ളയടിച്ച് ചിതം
വരുത്തിയ
പഴയ ഒരു മാളിക വീട്
ഉചിതമായി റെയിൽവേ ലൈനും
എഴുത്തുമേശയിൽ കടലാസും,പേ
നയും .
പച്ചപ്പടരൻ പുല്ലുപോലെ ഓർകൾ
കിളിർക്കുന്നു
ചരിത്ര കാലം മായ്ച്ചു കളയാൻ
വർഗ്ഗീയതയുടെ ദുന്ദുഭിമുഴക്കുന്ന
വ രുടെ കാലമിത്
പുത്തൻപുരാണങ്ങൾ കൊണ്ട്
പുതപ്പിച്ച്ചമയ്ക്കണംപോലും
പുതു കവിതകൾ
കുഴലൂത്തുകാരന്റെ കവിതയെഴു
ത്തറിയാതെ
കുഴങ്ങിയിരിക്കുമ്പോൾ
കയറി വരുന്നു മൺമറഞ്ഞ കാരണ
വർ
എഴുത്തുമേശയ്ക്കരികിൽ
ചരിത്ര പുസ്തകത്തിൽ പറഞ്ഞു കേട്ട
മുഖം
തുടുത്ത കവിൾ, വലിയ മൂക്ക്, വിരിഞ്ഞ മാറിടം,
വീതിയേറിയ ഫാലം,കൂട്ടുപുരികം,നീണ്ട കൃതാവ്
മുഴക്കമുള്ള ചിരിക്കിടയിൽ
ഗംഭീര ശബ്ദത്തിൽ ചോദിച്ചു:
എന്നെയറിയുമോ?
അറിയും.
മാളിക വീടിന്റെ ഉടമ, മാളോരുടെ
ഉടയോൻ
ചരിത്രത്തിന്റെ ചിതൽപുറ്റുകളെ
മാന്തിയിട്ട്
സത്യത്തിന്റെ കറുത്ത മുഖം
കവിയുടെ കാലാസിൻകവിതയാ യി
 പെറുക്കി വെച്ച്
പാതിരാത്രിയിൽ പടിവാതിൽ
കടന്നു പോയയാൾ
നേരംവെളുത്തപ്പോൾ
കവിതയുടെ രണ്ട് വരി റെയിലിൽ
കവി ചതഞ്ഞു കിടന്നു
കവിതയിൽ നിന്നൊരു തീവണ്ടി
ചരിത്രത്തിലേക്ക് കൂവി പാഞ്ഞു


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ