ഉരുക്കിന്റെ ഉരഗം ഒരുങ്ങി നിൽക്കുന്നു
ഓട്ട പന്തയത്തിനെന്നപോൽ
ആഞ്ഞു നിൽക്കുന്നു
പെരുവയറൻ പാഞ്ഞു പോകുന്നു
എത്ര കിട്ടിയാലും
പള്ള നിറയാത്ത പഹയൻ
കുതിച്ചുവന്ന് കിതച്ചു നിൽക്കുന്നു
കൂകുമൊരുകാട്ടാളനെപ്പോലെ
ഒറ്റക്കണ്ണിൽ അടങ്ങാത്ത എരിതീ
രാവെന്നോ പകലെന്നോയില്ല
കാടന്നോ പുഴയെന്നോയില്ല
തരംതിരി വൊട്ടുമില്ല
ജീവനും കയ്യിലെടുത്ത് ഒറ്റക്കുതിപ്പാണ്
ആമയുടെയും മുയലിൻ്റെയും പന്തയം.
തോറ്റുപോകാറുണ്ട് ആമയോട്
കിടന്നുറങ്ങി പോകാറുണ്ട്
മണിക്കൂറുകളോളം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ