ചോലവനഛായയിൽ
ചൂടൊന്നകറ്റവേ
കേൾപ്പുകാട്ടുചോലതൻ
സ്വച്ഛമാമാലാപനം
കാതിനുകുളിരായി
ഹൃത്തടം പ്രദീപ്തമായ്
സപ്തവർണ്ണാഭം
പ്രപഞ്ചമെന്നോർത്തു പോയി
കാട്ടിലെ കിളിയൊന്ന്
പാട്ടതാ പാടീടുന്നു
കൂട്ടുകാരിയെനീട്ടി വിളി -
ച്ചീടുന്നതാകാം
വാനത്തിൻ നെറുകയിൽ
തൊട്ടുതൊട്ടു നിൽക്കുന്ന
മരങ്ങൾ പുൽപ്പൊന്തതൻ
ഉടയാടചുറ്റിയും
വല്ലികൾചുറ്റിച്ചുറ്റി
പണിത വള്ളിക്കുടിൽ
പുഷ്പസുഗന്ധത്താലെ
പൂങ്കാവനമായും
എത്ര മനോഹരം
ഗ്രാമത്തിൻ നേർക്കാഴ്ചകൾ
നിലാവിനെരുചിച്ച
ചകോരമാണിന്നു ഞാൻ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ