എത്രമാത്രം വേദനകളാണ് എന്നു
മവളിൽ
തിള,യെണ്ണയിലെ കടുകുകളാ,യൊ
ടുങ്ങുന്നത്
മൂടിവെച്ച പാത്രത്തിനകത്തെന്ന-
പോൽ
മറ്റാരും കേൾക്കാത്തതിനാൽ
വേദന വേദനയല്ലാതാകുമോ?!
വെറുതേയൊന്നു പൊള്ളിക്കുന്നതിൽ
അറിഞ്ഞോ, അറിയാതെയോ
നിങ്ങളും പങ്കാളികളല്ലെ?
ഗൂഡമായ ഒരു തിളപ്പിൽ
കനമില്ലാതങ്ങനെ പൊങ്ങിക്കിടക്കു-
മെങ്കിലും
അകക്കാമ്പ് അടിത്തട്ടിലോളമായി -
രിക്കാം
പൊട്ടിത്തെറിക്കാതെ അലങ്കാരപ്പെട്ട്
ചിരിയുടെ ചെറുതരികളായ് ഒളിവിതറു-
മെങ്കിലും
പൊട്ടി,യൊലിക്കുന്നുണ്ടാകുമുള്ളം
മനസ്സൊന്നു മാറിയാൽ
ചിതറിത്തെറിച്ചുപോകാവുന്ന കുടും
ബത്തെ
എത്ര സമർത്ഥമായാണ,വൾ ബന്ധത്തി
ൻ്റെ നനമണ്ണിൽ ആഴത്തിലമർത്തിവെച്ച്
കണ്ണീരിൻ ജലമണികളിറ്റിച്ച്
തഴച്ചുവളരുവാൻ വഴിയൊരുക്കി പാടു പൊടുന്നത്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ