നിൽക്കുങ്കരിമേഘം
തിരിമുറിയാതെ
പെയ്തു തുള്ളുന്നു
തുടലു പൊട്ടിയ
പട്ടിപോൽ ഭ്രാന്തമായ്
കുരച്ചു ചാടി ചീറിയടി-
ക്കുന്നു
കരവിരുതിനാൽ കൺ-
കെട്ടിനാൽ
കൈയടക്കുന്ന മാന്ത്രിക
നാകുന്നു
കലിതുള്ളി കളിയാടിവന്ന്
പ്രാണനെ പ്രണയ
മെന്നോതി വിളിക്കുന്നു
ഇരുളുറഞ്ഞിടിവാൾ
ചുഴറ്റി
ചിലമ്പിട്ടുതുള്ളുന്ന
കോമരമാകുന്നു
കുട്ടിയെപ്പോലെ
കളി ചിരിയായി വന്ന്
ജീവനെടുത്തു
കള്ളനും പോലീസും
കളിക്കുന്നു
കള്ള കർക്കടം
കത്തിനിൽക്കുന്നു
കദനം മിഴി നനയ്ക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ