തുള്ളുന്നു
കനൽ വഴികളിൽ നൃത്തം -
ചവിട്ടുന്നു!
മീനസൂര്യന്റെ കത്തുന്ന -
തൃക്കണ്ണാൽ
വരണ്ടുണങ്ങുന്നു -
മണ്ണും പ്രകൃതിയും.
ഇലകൾ പൊഴിഞ്ഞ -
കരിമ്പനക്കാടുകൾ,
കനലായ് മാറും തറവാട്ടു -
മുറ്റങ്ങൾ.
കിണറു ദാഹത്താൽ വലഞ്ഞു -
ണങ്ങീടുന്നു
വാക സ്നേഹത്താൽ ചുവന്നു - പൂക്കുന്നു.
ഇക്കൊടും വേനലിൻ രുദ്രതാ-
ളത്തിലും
കൊന്നപ്പൂക്കൾ വിരിഞ്ഞു
ചിരിക്കുന്നു.
മഞ്ഞപ്പട്ടാട ചുറ്റിയീ നോവിലും
കണികാണുവാൻ കാത്തുനി-
ന്നീടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ