malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2011 ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

പുത്തനോണം

പൂവനമില്ലിന്നെങ്ങും
പൂമന മില്ലിന്നെങ്ങും
പൂവിളിയുമായെത്തും
ബാലകരുമില്ലെങ്ങും
ശുദ്ധ നക്ഷത്രത്തിന്റെ
വെളിച്ച മില്ലിന്നെങ്ങും
കവിത കവിയുന്ന മനസ്സു
മില്ലിന്നെങ്ങും
ആറടിമണ്ണു മാത്രംവേണ്ടുന്ന-
മനുഷ്യനും
ഭൂലോക മാകെ വെട്ടി പിടിക്കാന്‍
നടപ്പാണ്
പടിവാതിലിലോണംമുട്ടിവിളിച്ചെന്നാലും
പാതി വാതില്‍ തുറന്നെ നില്പൂ യീ പുതു പണക്കാര്‍
ഓണമെന്നാലിവര്‍ക്ക് ഒാഫറിന്‍ കാലം മാത്രം
മാവേലി മന്നനെന്നാല്‍ കോമഡിക്കാരനല്ലോ

വരവായ് മാവേലി

ഭൂവില്‍ കിനാവുകളല്ലേ നമ്മേ
ഭാവിയിലേക്ക് നയിച്ചിടുന്നു
ഓണത്തിന്നോര്‍മ്മകള്‍അല്ലെനമ്മേ
മാനുഷരായീ വളര്ത്തീടുന്നു
മുഗ്ദ്ധയാംമുല്ലസുഗന്ധമല്ലേ
മലയാള മെങ്ങും നിറഞ്ഞിടുന്നു
പാവമെന്‍ തുമ്പതന്‍ തൂമയെല്ലാം
പാലൊളിതീര്‍ക്കുമീ പാരിടത്തില്‍
കുത്ത് വിളക്കുപോല്‍കാത്തു നില്‍ക്കും
മുക്കുറ്റി പൂക്കള്‍ തിളങ്ങി നില്‍ക്കേ
നീല വിയത്തില്‍ നിന്നിറ്റി വീണ
മഞ്ഞു മണിമാല കോര്‍ത്തു വെയ്ക്കെ
നീള്‍ മിഴി നീട്ടിയശംഖു പുഷ്പ്പം
ഓണക്കിനാക്കളില്‍ തങ്ങിനില്‍ക്കേ
മാവേലി മന്നനെഴുന്നള്ളുന്ന
മംഗളവാദ്യമുയര്‍ന്നീടുന്നു

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

സ്വന്തം കാര്യം വരുമ്പോള്‍

റോഡരികില്‍ ഒരു കൂട്ടമാളുകള്‍
ഉന്തും,തള്ളും,അടിയും,തടയും
പച്ച ത്തെറിയുടെ ഉരുളന്‍ കല്ലും
പൊട്ടി ച്ചിരിയും,ദീന വിലാപവും
കാേണണ്ടോന്നും കൊണ്ടീടട്ടെ
കൊണ്ടവനെന്തിനുകുണ്ടാമണ്ടി-
കൊക്കെപ്പോയി
മണ്ടാം വേഗം പണിയുണ്ടെെറ
ഒട്ടുംയില്ല നേരമെനിക്ക് -
കണ്ടവനെയൊക്കെ നോക്കീടൂവാന്‍
കൈയോങ്ങുന്നത് തന്നുടെ തന്നെ
നേര്‍ക്കാണെന്നു കണ്ടൊരു നേരം
കൂട്ടിന്നാരെ കിട്ടും എന്ന്
നെഞ്ചിലോരാന്തല്‍ പാഞ്ഞീടുന്നു

വേണ്ടെന്നോതിയാലും

ചോണനുറുമ്പിനെ പ്പോലെ
ചുറ്റിതിരിയാറുണ്ട്
മണിതേളിനെപ്പോലെ
കുത്തി നോവിക്കാറുണ്ട്
കാറ്റായ് വന്നു കവിത മൂളാറുണ്ട്‌
വേണ്ടെന്നോതി വിലക്കിയാലും
വെള്ളിടി വെട്ടി പ്പെയ്യാറുണ്ട്
കോലായിലെ ചാരു കസാലയില്‍
ചാരിയിരുന്നു മയങ്ങാറുണ്ട്
പുളിയന്‍ മാവിലെ കൊമ്പില്‍ നിന്നും
പുളിയനുറുപായ് കുത്താറുണ്ട്
ഒച്ചുകളേപ്പോൽ ഉള്ളില്‍നിന്നും
ഒച്ചകളില്ലാതിഴയാറുണ്ട്‌
തെക്കേത്തൊടിയില്‍കത്തിയമാര്‍ന്നൊരു
കനലായിന്നും അനലാറുണ്ട്‌
പത്തികള്‍ തച്ചു ചതചെന്നാലും
പിളര്‍ന്ന നാവുകളുയര്‍ന്നുവന്നു
കൊത്തി മാറ് പിളര്ത്തും ഓര്‍മ്മകള്‍

ഒറ്റി ക്കൊടുത്തവന്‍ ഇവിടെത്തന്നെ

പ്രാർത്ഥനയോടെ
പലരും പല വഴിയായി -
രാജ് ഘട്ടില്‍
പനിനീര്‍ പൂവുകള്‍ പതിഞ്ഞു-
വീഴുമ്പോള്‍
അകത്തുള്ളവന്റെ
അകതാരില്‍ ഒരു
മന്ദസ്മിതം
കാല്‍ തൊട്ടു വന്ദിച്ചു
ഇടനെഞ്ചിലേക്ക്‌ വെടിയുണ്ട-
പോലെ ഒരു പൂവ്.
ജ്വലിക്കുന്ന കണ്ണുകള്‍
ഒറ്റി കൊടുത്തവന്റെത് തന്നെ

മഞ്ഞള്‍

മണ്ണിനുള്ളില്‍ പൊന്നണിഞ്ഞവൾ നിന്നു
പഴമക്കാരുടെ സ്വപ്നസുന്ദരി
പുതുമാക്കാര്‍ക്ക് വേണമാസൂര്യതേജസ്സിനെ
പക്ഷെ;മണ്ണ് തൊടാന്‍...അയ്യേ!
പണമുള്ളവന്‍ പൊടിച്ചു പായ്ക്കറ്റുകളിലാക്കി
പരസ്യത്തില്‍ പതഞ്ഞൊഴുകുന്ന -
ഒരു പെണ്ണും
പണംകായ്ക്കുന്നചെടിയായവൾ വിലസി
അവളിന്നൊരു നഗര സുന്ദരി
വിഷത്തിന്റെ വിഷമായ്‌ വിലസും
സൌന്ദര്യ വര്‍ദ്ധക സുഗന്ധ സാനിദ്ധ്യം

2011 ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

കടലിലേ കുളി

കരയിലിരിക്കുമ്പോള്‍
അരികിലേക്കുവന്നു
തൊട്ടു വിളിക്കാറുണ്ട്
പാദസരത്തിന്റെ കില്-
കിലാരവം കാട്ടി
കൊതിപ്പിക്കാറുണ്ട്
ഇല്ലെന്നു പറഞ്ഞാലും
കണ്ണ് കാട്ടി മാടി വിളിക്കാറുണ്ട്
കടലില്‍ കുളിച്ചു
കിടിലം കൊണ്ടിട്ടുണ്ട് ഞാന്‍
ഉപ്പിന്റെ കൈപ്പിലേക്ക്
ഇടറി വീണിട്ടുണ്ട്
കയങ്ങളിലേക്ക് അമര്ത്തുവാന്‍
പാടുപെടുമ്പോള്‍
കരയിലേക്ക് അടിയണേയെന്ന്
കാറി പ്പറഞ്ഞിട്ടുണ്ട്
കളിയല്ല കടലിലേ കുളിയെന്നു
അന്നാണ് കടൽപറഞ്ഞു തന്നത്