malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014 നവംബർ 29, ശനിയാഴ്‌ച

അച്ഛൻ



മെഹ്ദിഹസ്സൻ ,ഗുലാം അലി,യേശുദാസ്
കുഞ്ഞിന്റെകൈയ്യിലെ  കളിപ്പാട്ടം പോലെ
റിമോട്ടിന്റെ സഹായത്താൽ അവർ  
മാറി മാറി പാടിക്കൊണ്ടിരുന്നു
എന്റെ മനസ്സിൽ അച്ഛന്റെ പഴയ മർഫി -
 റേഡിയോ
പണി കഴിഞ്ഞു വന്ന അച്ഛന്റെ മണം  
കര കരാന്നുഒച്ചയുണ്ടാക്കുന്ന അച്ഛന്റെ കട്ടിൽ
കഴിയുന്നില്ല  കരച്ചിലടക്കുവാൻ
പാട്ടിന്റെ  വോളിയം കൂട്ടി പുറംകാഴ്ചയിൽ  -
കണ്ണു  നട്ട്
കരച്ചിലിനെ കരളിൽ തന്നെകെട്ടിയിട്ടു
പള പളാ മിന്നുന്നകാർ  അവിടേക്ക്  തന്നെ
പാഞ്ഞു പോയി സഡൻ ബ്രേക്കിട്ടു .
അടയാളം അവശേഷിപ്പിക്കാത്ത
പൊതു ശ്മശാനത്തിൽ
നിറഞ്ഞ കണ്ണിലെ സ്ഫടികഗോളവുമായി
അടിവെച്ചടിവെച്ച്
അടക്കിയ മനസ്സിന്റെ തുടിക്കുന്നസ്പന്ദന -
വുമായി
എനിക്കായ്  അശാന്തമായുറങ്ങുന്ന അച്ഛന്റെ
അരികിലേക്ക്
കരുതി വെച്ചതെല്ലാം തരാൻ  കാത്തിരിക്കയാവും-
ഇപ്പോഴും അച്ഛൻ
അച്ഛന്റെ ശേഷിപ്പായ എന്നെ  
നെഞ്ചോട് ചേർത്ത്‌പിടിക്കയാവും 

2014 ഒക്‌ടോബർ 25, ശനിയാഴ്‌ച

നരനായാട്ട്




ഇത് നായാട്ട് കാലം
കുന്നുമ്പുറങ്ങളും,കുറ്റി-
ക്കാടുകളുമില്ലാത്ത
നിരന്ന നിലത്തിലെ
നായാട്ടു കാലം
ഒരു മുയൽ കുഞ്ഞിന്റെ
പിടച്ചിൽ
ഓടി തളരുന്ന ഒരു
മാൻ പേട
ചോര യിറ്റിവീണ
ഒറ്റയടി പ്പാത
അമർത്ത പ്പെടുന്ന നിലവിളി
നൊട്ടി നുണഞ്ഞ് ഒരു നരി
ആലസ്യത്തിന്റെ അലസതയോടെ
ആടിയാടി നീങ്ങുന്നു

ഉടൽക്കാഴ്ച്ച



ചാനലിൽ ചാരി നിന്ന്
അവർ ചിരിച്ച് കുഴയുന്നു
ലഹരിയുടെ അമ്ള ലായനിയിൽ
പതഞ്ഞുയരുന്നു
അവരുടെ ഇച്ഛയുടെകളിപ്പാട്ടമവൾ
അവളുടെ തേങ്ങലിൻ നെടുവീർപ്പുകൾ
അവർക്ക് മൂർച്ഛ പ്പെടുന്ന വികാരം
ഉള്ളിയും,തക്കാളിയുടെയും
നുറുങ്ങുകൾ ക്കിടയിൽ
വറുത്ത മത്സ്യമായ്  കൊതിപ്പിക്കുന്നൊരു
കാഴ്ച യായിരുന്നു
അവൾ അവർക്ക്
അവളുടെ ചുണ്ടുകളെ
ചെകിള പൂവുകളായ് അവർ
അടർത്തി അടർത്തി തിന്നു-
 കൊണ്ടിരുന്നു
ചാനൽ തിരയിലെ വർണ്ണ
മത്സ്യത്തെ പ്പോലെ
അവൾ അവർക്ക് ഉടൽ മാത്രമായി
വാലും തലയുമറ്റ
ചെതുമ്പലിൻ ഉടയാടകളെ
ഉരിഞ്ഞു മാറ്റിയ
വർണ്ണ ഉടൽ

നാടോടികൾ



മണ്ണിലേക്ക് ചായുന്ന
വൃദ്ധന്റെ താടിപോലെ
മഞ്ഞു പതുക്കെ മണ്ണിൽ
പരന്നു പടരുന്നു
ഊരുചുറ്റീടുന്നവർ
പാരിനെ ഊരാക്കിയോർ
'തമ്പ'ടി ച്ചു കൂടുവോർ
ജീവിത തുമ്പു തേടി
പാവങ്ങളായുള്ളവർ.
പറക്കും പക്ഷിക്കൊപ്പം
മനസ്സ് പോയീടുന്നോർ
മഴ നാളോർത്തീടവേ
മനസ്സ് മൂടീടുവോർ
തമ്പിലെ ചതുരത്തിൽ
ഇരമ്പും മഴയ്ക്കുള്ളിൽ
മക്കളെ മാറിൽ ചേർത്ത്
ദിക്ക് വെളുപ്പിക്കുവോർ
ആദ്യത്തെ മഴത്തുള്ളി
മുഖത്ത് പതിച്ചപോൽ  
ഞെട്ടി തരിച്ചീടുന്നു
ആ ദിന മോർ ത്തീടുമ്പോൾ

ദൈന്യത



അടുപ്പിൽ വെച്ച കലത്തിലെ
തിളച്ചു കാഞ്ഞ വെള്ളത്തിലിടാൻ
അരിയുമായി അവളുടെ അമ്മ വരണം
പൊള്ളി പ്പിടയുന്ന വിശപ്പിലേക്ക്
അവളിടയ്കകിടെ തണുത്ത -
വെള്ളമൊഴിച്ചു
കുഴിഞ്ഞ കണ്ണിലെ കനൽ കത്തൽ
യൗവനത്തിന്റെ ആളൽ
ഉഷ്ണ ക്കാറ്റിൽ ഉണങ്ങിയ മരച്ചില്ലയിൽ
കെട്ടി തൂക്കിയപോലെ
തകര ഷീറ്റിട്ട ഒറ്റ മുറിയിൽ
അവൾ  ആടിയാടി നടന്നു
കള്ള് മോന്തി കിറുങ്ങിയ കണവനെ
കാത്തിരുന്ന് കണ്ണ് കഴയ്ക്കുമ്പോൾ
കറുത്ത ചെട്ടിച്ചിയു ടെ കുടിലിൽ
അവർ സല്ലാപത്തിൽ  

ദയയുടെ മരണം

ദയയുടെ ദാനവുമായ്
ഒരു കുഞ്ഞാട് പോകുന്നു
ആർത്തിയുടെ ആട്ടിൻ-
തോലിട്ട ചെന്നായ്
കാത്തിരിക്കുന്നു

2014 ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അടയാളം



പുറത്ത് ശത്രുക്കൾ എന്റെ രക്തത്തിന്
കാതോർത്ത്‌ നില്ക്കുന്നു
എനിക്കും അവർക്കുമിടയിലെ
ഈ വാതിലാണ് തടസ്സം
അവരുടെ കണ്ണിന്റെ കണ്ണാടിയിൽ
ഒരു ചിത ഒരുക്ക പ്പെട്ടിട്ടുണ്ട്
എന്റെ അവസാന മാംസത്തിന്റെ ഗന്ധം
അവർ ആസ്വദിക്കയാണ്
എന്നിലെ സ്നേഹത്തിന്റെ സർപ്പ-
ശൽക്കങ്ങളാണ് പോലും
അവരെ ഭയപ്പെടുത്തുന്നത്
അവരുടെ തലച്ചോറിൽ പിറന്ന
മിന്നൽ പിണർ
എന്റെ പ്രജ്ഞയെ അറുത്ത് മാറ്റുമ്പോൾ
അസ്ഥികൾ പൊട്ടി
പരശതം വേരുകൾ
മ ണ്ണിലെക്കാഴ്ന്നു
സർപ്പ സസ്യമായി അവരെ
ചുറ്റി വരിയുമെന്നും
അതിനടയാളമീ നെറ്റി തടത്തിലെ
രക്ത നക്ഷത്രമെന്നും
അവർക്കറിയില്ലല്ലോ