മലനിരകളെ കാണുന്ന വേളയിൽ
ഇരമ്പിയാർക്കുന്ന ജലതരംഗമായ്
എന്നിലേക്കു കുതിച്ചു വരുന്നു നീ
അന്നു നമ്മളീവനപാതയിൽ
മൗനഗർത്തങ്ങളായ് നിന്നുപോയതും
നിൻ മിഴികളിൽ നിന്നു മാൻപേടകൾ
പച്ചിലത്തലപ്പു നുള്ളാൻ കൊതിക്കവേ
കൊതികളാൽ കുതിച്ചു പാഞ്ഞൊരെൻ -
ഹൃദയം
കിതച്ചു നിന്നുപോമെന്നു പേടിച്ചു ഞാൻ
മഹിതമാമലക്കമ്പളം ചുറ്റി നാം
പിന്നെ തൊട്ടു തൊട്ടൊന്നായി നിന്നതും
പൊളളുമധരവഹ്നിയിൽ വിങ്ങി നാം
കുളിരും കാനന ഛായയിൽ ചായവേ
സിരകളിൽ നൂറു ചെമ്പനീർ മൊട്ടുകൾ
പൂവായ് വിരിഞ്ഞു പൊൻ തിലകമണി -
ഞ്ഞതും
മറക്കുവാൻകഴിയില്ല മറവിയിലേക്കി - റങ്ങി
നടന്നു മറയുവാൻ കഴിയില്ല ഒട്ടുമേ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ