അവസാനത്തെ മഴയുടെ
കുറിമാനം വരച്ചിട്ട മണ്ണിൽ
അവൻ നിന്നു
നീലച്ച ആഴങ്ങൾ അവൻ്റെ
മനസ്സിൽ
തെളിഞ്ഞു നിന്നു
കണ്ണിലൊരു മഴക്കാലം
ഇരമ്പി വന്നു
പുഴ മഴയെ,യെത്തിപ്പിടി
ക്കുമ്പോൾ
അവളുടെ മുഖത്ത് മീനുകൾ
ചുംബിച്ചതിൻപാട് അവിടവിടെ
ഉണ്ടായിരുന്നു
പെരുവഴിയിലെ പൊന്തക്കാടുകൾ
ഒന്നും മിണ്ടാതെ നിൽക്കുകയായി
രുന്നു
നിയോഗങ്ങളുടെ ഉലച്ചലിൽ
മടങ്ങാതെ വഴിയില്ലല്ലോ
മഴക്കാലം ചായം പിടിപ്പിച്ച പച്ച
ദു:ഖത്തിൻ്റേതു കൂടിയെന്ന് അവ
നറിഞ്ഞു
കാടിറങ്ങി വന്ന കവിത അവളിൽ
കണ്ണു ചിമ്മിനിന്നു
അവളെന്ന ഏകാക്ഷരി ചലനമറ്റു
നീണ്ടു നിവർന്നു കിടന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ