ചുവന്നു തുടുത്തു
കറുത്തുള്ള കണ്ണുമായ്
കുരുത്തിരിക്കുന്നു
കുന്നിക്കുരുമണി
ഓമനത്വം തുളുമ്പുന്ന
കുഞ്ഞുപോൽ
ഓമനിക്കുവാൻ വെമ്പുന്നു
ഹൃത്തടം
വള്ളിയായ് പടർന്നേറുന്ന
തെങ്ങുമേ
ഓണപ്പൂനുള്ളി രസിക്കും
ബാലകരെപ്പോൽ
ചുറ്റിലും കൊച്ചു ചെടികൾ
തലയാട്ടി
കുഞ്ഞിളം കാറ്റും പാട്ടു മൂളവേ
കുസൃതി കാട്ടിച്ചിരിക്കുന്ന
കുഞ്ഞുപോൽ
തോന്നിപോകുന്നു കുന്നിക്കു
രുവിനെ
കുറ്റിക്കാടുകൾ, മുക്കുറ്റി,
ചേമന്തി
പച്ചക്കാടുകൾ പോലുമിന്നന്യ
മായ്
മാഞ്ഞു കണ്ണിലെ കണ്ണാന്തളി
പ്പൂക്കൾ
തേഞ്ഞു തീർന്നു ഞാൻ കണ്ടൊ
രാകുന്നുകൾ
ഓമനത്വം തുളുമ്പി നിന്നീടുമാ
ഔഷധമായി ഭവിച്ചു നിന്നീടുമാ
കുന്നിക്കുരുവിലും വിഷമെന്ന
റിയുക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ