കല്ലിലും മുള്ളിലും നടന്ന്
പാദത്തിനേറ്റ മുറിവുകൾവേദനയിലും വാടതെ നിൽ-
ക്കുമൊരു പുഞ്ചിരി
കാറ്റിൻ കലിപ്പിൽ വിറച്ചു
നിൽക്കുമ്പോഴും
മഴനൂലിനാൽ നെയ്തു
കൂട്ടിയ സ്വപ്നങ്ങൾ
പുസ്തകപ്പൂക്കളെ മാറോട -
ടുക്കി
ഓർമകളെ ചേർത്തു പിടിച്ച
നാൾ
മണ്ണിൻമണം പിടിച്ചോടി
ആകാശത്തോടു സംസാരിച്ച
നാൾ
ഇന്ന്, കോൺക്രീറ്റ് ലോകത്തി
നകത്ത്
മൊബൈലിൽ മൗനത്തിലെ
ങ്കിലും
ഹൃദയത്തിന്നൊരു മൂലയിൽ
ചരിഞ്ഞു കിടപ്പൂ ബാല്യം
ശിശുദിനം വന്നാൽ
നിശ്ശബ്ദം വാതിലിൽ മുട്ടുന്നു
ബാല്യം
'നീ വളർന്നാലും പോയിട്ടില്ല
ഞാൻ
നിന്നുള്ളിൽ ഞാൻ വസിക്കു -
ന്നതുണ്ടിന്നും '.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ