ത്തെന്നെ
കാറ്റുവഴിയെ പറന്നു
കരിങ്കൽക്വാറിയിൽ മെറ്റല-
ടിയുടെ
തമരടിത്താളമുയർന്നു
ആകാശവാണിയിൽ രാവിലെ
രാമചന്ദ്രൻ വാർത്ത വായിച്ചു.
വിയർത്ത നെഞ്ചിൻകൂട് വില-
ങ്ങി നിന്നു
കട്ടൻചായകയപ്പ് തികട്ടിവന്നു
ചക്കമുട്ടിപിടിച്ച കൈത്തഴമ്പി -
ലേക്ക്
കണ്ണുനീരിറ്റി വീണു
വിശപ്പു വറ്റിയ വയറുമായമ്മ
വിശപ്പില്ലാ ലോകത്തേക്കു പോയി
കണ്ടംബീഡി കരിമ്പുക തുപ്പി
കണ്ടംകിളക്കുമച്ഛനും പോയി
പ്രണയിനി പാതിവഴിയിലുപേക്ഷിച്ചു
അപേക്ഷിക്കുമ്പോലെ നിന്ന
കാലത്തിൻ്റെ പഴുത്ത പത്രങ്ങൾ
പൊഴിഞ്ഞു വീണു
കരളിൽ നിന്ന് ഗദ്ഗദത്തിൻ്റെ
ക ഖ ഗ ഘ ങ ചിതറി വീണു
വീണതൊക്കെയും കവിതയായി
കൈവിട്ട കവിതയും കാടുകയറി -
പ്പോയി
ഇങ്ങനെ ഒറ്റാന്തടിയായി ഓടയി
ലൂടൊഴുകുവാൻ മാത്രം
ഒരു ജന്മം ബാക്കിയായി
................................
ചക്ക മുട്ടി- കരിങ്കൽ ചീളാക്കുവാനു
പയോഗിക്കുന്ന മുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ