ജീവിച്ചിരിക്കുന്നവർക്ക്
മനസ്സിലാകുമെങ്കിൽ
മരിച്ചവർ പറയുന്നത്
കേൾക്കാമായിരുന്നു
എങ്ങിനെയാണ് മരിച്ചതെന്ന്
അറിയാമായിരുന്നു
പൊള്ളുന്ന വാക്കുകളിൽ
പിടയാമായിരുന്നു
ഒരു തുള്ളി വെള്ളം കിട്ടാതെ
ഒരു നേരത്തെ അന്നം കിട്ടാതെ,
ഏകാന്ത തടവറയിലിട്ട്,
ഒടുങ്ങാത്ത വേദനകൾ തിന്ന്,
കരയുന്ന കുഞ്ഞിനെ പാലൂട്ടുമ്പോൾ
ഒരു ബോംബിൻചീളായ്.
റോഡിലൂടെ നടന്നുപോകുമ്പോൾ
പിച്ചിച്ചീന്തി,
കത്തുന്ന തീയിൽ കൈക്കലയായി,
ബാരക്കിലെ തറയിൽ ചോരച്ചാലായ്,
കൂടെ നടക്കുന്നവരുടെ കഠാര മുനയാൽ.
വിരാമങ്ങളുടെ വിരസതയില്ലാതെ
അറിയാമായിരുന്നു
വാക്കുകൾ പോലുമില്ലാതെ
കേൾക്കാമായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ