നീ ഒരാൾ മാത്രം തുണയേ, യെനിക്ക്
ഉണ്ടെനിക്കു മക്കൾ പേരമക്കൾ എന്നാ -
കിലും
കണ്ണെത്താ ദൂരെ കടൽ താണ്ടി പോയോ
രവർ
ഓർക്കുന്നുവോ സഖീ, അന്നു നാം
ഉണ്ണാതുറങ്ങാതെ പൊന്നോമനകളെ
ലാളിച്ചു കൊതിതീരാതെ പിന്നെയും -
കൊഞ്ചിച്ച നാളുകൾ
അപ്പോഴും നീ ഒരാൾ എത്ര സങ്കട, കടൽ
കടന്നിരുന്നു
എൻ്റെ വഴികളോരോന്നും നിന്നിലേക്കാ-
യിരുന്നു
നിൻ്റെ മൊഴികളെന്നും എൻ്റെ വഴികാട്ടി -
യായിരുന്നു
നീയായിരുന്നെൻ്റെ ഉൺമ
നീ തന്നെയെന്നുമെൻ വെൺമ
പുലരിയിൽ പുത്തനാമൂർജ്ജമായ് നീ
സന്ധ്യയിൽ സ്നേഹ ചെങ്കടലായി നീ
എന്നെ ഞാനാക്കിയതു നീയേ സഖീ
എന്നുമെൻ കൂട്ടുകാരി നീയേ
നോക്കു സഖി നീ, ഓർമ്മ തൻ വരമ്പി -
ലൊന്നു നിൽക്കു നീ
പട്ടിണിയിൽ പെട്ടുഴറുന്ന നാളിലും
പട്ടടയ്ക്കരികെ യെത്തിയ നാളിലും
പ്രാണനായ് നിന്നത് നീയൊരാൾ മാത്രം
ഇന്നീ സായന്തനത്തിൻ്റെ വക്കിൽ
ഊന്നുവടിയായ് നിൽപ്പതും നീ
നീയെൻ ഇണപിരിയാത്തിഴ
നീയേയെന്നുമെൻതുണ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ