ലിംഗനീതിയതു വെറും വാക്കായി
ചവറ്റുകുട്ടയിൽ കിടക്കുന്നുയിന്നും
ആത്മവേദനയാലാർത്തുവിളിക്കുമാ
സത്രീകൾ തൻ സ്വരം പാഴ് സ്വരമാകുന്നു
നീതിദേവത കൺക്കെട്ടി നിൽക്കുന്നു
കണ്ടു മതിയായിയെന്നു പരിതപിക്കു-
ന്നുവോ !
സത്യധർമ്മങ്ങൾ മൂടിവെയ്ക്കുന്നു
സ്നേഹവാത്സല്യം വറ്റിവരളുന്നു
അച്ഛനെന്നോ മകനെന്നോയില്ല
പെണ്ണിനു മുന്നിലവൻ കാമാർത്തകഴുകൻ
അൻപിനായി കരയുന്ന പെണ്ണിനെ
വമ്പുകാട്ടി തഴയുന്ന കോമരം
പെണ്ണിനായവൻ തെരുവിൽ പ്രസംഗിച്ച്
ചരിത്രമൊട്ടാകെ വിളമ്പി നൽകുന്നു
രാവിനിരുൾ മാളത്തിൽ മാർജാര പാദനായ്
പെണ്ണിൻ ചാരിത്ര്യം കോരിക്കുടിക്കുന്നു
ദേവാലയത്തിലവൾ അമ്മയും ദേവിയും
വികട മനസ്സിലോ മനം മയക്കും മദാലസ
ഉടലാണവൾ ഉയിരു കാണുന്നില്ലവൻ
നിമ്നോന്നതങ്ങളിൽ തറഞ്ഞോരു കണ്ണവൻ
ലിംഗനീതിയെന്നുള്ളതേ സ്വപ്നം
പുരുഷാധിപത്യമുള്ളൊരിലോകത്തിൽ
എവിടെ ആത്മാർത്ഥത ,സത്യം
സ്തുതി പാഠകൻമാർ വാഴുമീ മന്നിൽ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ