ആകാശ വരാന്തയിൽ
അന്തി അമ്പിളിറാന്തൽ
കൊളുത്തി വെച്ചിരിക്കുന്നു
അങ്ങകലെ പച്ചറൗക്കയിട്ട്
കുന്ന്
മഞ്ഞിൻ്റെ വെളുത്ത ഉടയാ
ടയണിഞ്ഞ് താഴ് വര
ചിലങ്കകളില്ലാത്ത ചുവടോടെ
ഒരിളങ്കാറ്റ് നൃത്തം ചവിട്ടുന്നു
സ്നേഹത്തിൻ്റെ ജന്മാന്തരങ്ങ
ളെക്കുറിച്ച്
ഒരു ഗാനമുയരുന്നു
എന്നിട്ടും;
കാലത്തിൻ്റെ കനത്ത ചക്രങ്ങൾ
ക്കിടയിൽ
നിർവ്വികാര പദപ്രയോഗമായ്
ഞാൻ നിൽക്കുന്നു.
മനസ്സിൻ്റെ മലയിടുക്കിൽ പെട്ട്
പലായനം ചെയ്യുവാൻ കഴിയാതെ
വേട്ടയാടപ്പെടുന്ന ജീവിതം
സ്തംഭിച്ചു നിൽക്കുന്നു
ഇനി,
വഴിയൊന്നേയുള്ളു
എകാന്തമായ വേദനയെ മറന്ന്
ജീവിതത്തിന് അഭിമുഖമായ് നിൽക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ