സ്ഫുരിക്കുന്ന ചന്ദ്രികേ
സ്മേരവദനയാമെൻ
പെണ്ണിനെ കണ്ടുവോ
പീത വർണ്ണങ്ങൾ നീ
എങ്ങും പൊഴിക്കുന്നു
പാതയോരത്തൂടെ
ഞാൻ നടന്നീടവേ
തുന്ദിലം പാറിപ്പറക്കുന്നു -
യെൻമനം
തുമ്പക്കുടത്തിനെ തൊട്ടു
തലോടുവാൻ
തമ്പുരുമീട്ടുമാ ഹൃത്തട -
ത്തിൽ തലചായ്ച്ചു മനോ-
ഹരിയാളെ പുണരുവാൻ
ചന്ദ്രികേ നിൻ്റെയാ പീതവർ -
ണ്ണത്താലെ
എന്നിലെ വർദ്ധിത ലജ്ജ മറ -
യ്ക്കുക
മുന്തിരിച്ചാറുപോലുള്ളൊരീ -
ജീവിതം
തട്ടിമറിഞ്ഞിടാമെന്നറിയാഞ്ഞല്ല
എങ്കിലും ആസ്വദിച്ചീടണം
നാം നമ്മെ
ഉള്ളത്തിലെന്നു മറിഞ്ഞു
ജീവിക്കണം
എങ്ങുനിന്നോവന്ന യാത്രികരാ-
ണു നാം
എങ്ങോ പോയ് മറയുവാൻ
കാത്തിരിക്കുന്നവർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ