എന്നാണ് ഞാൻ
നിലക്കണ്ണാടിയിൽ നിന്നും
ഇറങ്ങിപ്പോയത്
പ്രതിബിംബിക്കാത്ത
അന്തർമുഖനായിപ്പോയത്
കണ്ണുകൾ കെട്ടുപോയത്
ഞാനെന്നിലേക്ക്
വീണുടഞ്ഞു പോയത്.
സ്വന്തമാക്കുവാനൊന്നുമില്ലാതെ
പാപത്തിൻ്റെ പടുകുഴിയിലേ-
ക്കാണ്ടുപോയത്
കവിതയുടെ കന്യാ ഛേദം
നടത്തിയവൻ
കറന്നു കുടിക്കാതെ മൂർന്നു -
കുടിച്ച
ഓർമ്മയുടെ പാപം
ചില്ലകളില്ലാത്ത ഒറ്റമരം
തണുപ്പിൻ്റെ ശരശയ്യയിൽ
വായുവിൽ തറഞ്ഞ് നിശ്ചലം -
അവളേയും കാത്ത്
എനിക്കായ് പുനർജ്ജനിച്ചവളെ
അവളുടെ കണ്ണിലെ
നിലക്കണ്ണാടിയിൽ
പ്രതിബിംബിക്കാനായ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ