കവണയിൽ കല്ലുമായ് ഞാൻ
കാത്തിരുന്നു കാകനെ
കൂർത്ത കൊക്കും
മൂർത്ത കണ്ണുമായ്
ചിറക് ചുരുക്കുന്നു അവൻ
ചിക്കിയനെല്ലിനരികെ
ചരിഞ്ഞൊരു നോട്ടമേൽക്കാതെ
മറഞ്ഞു നിന്നു ഞാൻ
മുറ്റത്തെ വറ്റിലേക്കവൻ്റെ
നോട്ടമെന്നറിഞ്ഞു
കൊത്തി മാറ്റി കാട്ടമായ
കെട്ടവറ്റുകളെ, ദുഷ്ടുകളെ
എത്ര മാതൃകാപരം
വൃത്തി ,വെടിപ്പാക്കുമാ
പ്രവർത്തനം
എത്ര വാത്സല്യാർദ്രമാ
ഒറ്റക്കണ്ണിൻ ചരിഞ്ഞുനോട്ടം
പച്ചത്താളിൽ പറന്നിരുന്നാ
കാക്ക കരച്ചിൽ
കവണയിലെ കല്ല്
മൗനമായ് മണ്ണിലേക്ക്
ഇറങ്ങി നടന്നു
കരളിലെ കല്ലെടുത്തു ഞാൻ
കുണ്ടനിടവഴിയിലേക്കെറിഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ