കൂർത്തു നിൽക്കുന്നു
സാന്ത്വനമില്ലാത്ത നട്ടുച്ച
ഉച്ചിയിൽ കത്തുന്നു
ചുട്ടുപഴുത്ത ചിന്തകൾ
ലഹരി നുരയും ചില്ലുപാത്രം
തേടുന്നു
കരളിലെ കടൽക്കോള്
കലികൊണ്ടമറുന്നു
അപമൃത്യുവിൻ്റെ മണം
മൂക്കിലടിക്കുന്നു
കുരിശുമായ് ഏകാന്തത
തരിശുകുന്ന് കയറുന്നു
കാറ്റുവന്ന് കതകിൽ മുട്ടുന്നു
ശ്യാമത്തിനുമേലെ
ഒരു സുവർണ്ണ ജ്വാല
തെളിയുന്നു
മൗനത്തിൻ്റെ സ്ഫടികപാത്രം
ഉടയുന്നു
ഉന്മാദം ഗാഗുൽത്ത ഇറങ്ങുന്നു
ഒരു പുഴ
മലകളെ
പൂക്കളെ തഴുകി
പ്രയാണം തുടരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ