malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ജൂൺ 7, വെള്ളിയാഴ്‌ച

കാത്തിരിപ്പ്




കാത്തിരിക്കയാണമ്മയിന്നും
കല്ലിറമ്പിൽ.
കണ്ണെഴുതി കുസൃതി കാട്ടി
കടന്നുപോയ പൊന്മകളെ.
നാലുമണി പൂവുപോൽ ചിരിച്ച്
സ്കൂളിൽ നിന്നു മിറങ്ങി പോൽ
കൂട്ട് കാരൊത്തു കല്ല്‌ പെൻസിൽ -
കളിച്ചു പോൽ
പുഞ്ചിരി മുക്കിൽ നിന്നും
പൂമ്പാറ്റപോൽ പാറിപോൽ
ഇടവഴി മുട്ടും വീട്ടിലെത്താതെ
അവളെങ്ങോട്ട് പാറി.
ഇടയ്ക്ക് കേൾക്കാം അമ്മേ...യെന്ന-
വിളിയെന്ന് ചൊല്ലി
കാത്തിരിക്കയാണമ്മ-
ഇന്നുമാ കല്ലിറമ്പിൽ  
കാലപ്പകർച്ച യേതു മറിയാതെ

മരണമെന്ന വാഗ്ദത്ത ഭൂമി


മരണമെന്ന വാഗ്ദത്ത ഭൂമി
അവിടെ ചെല്ലാൻ കടലാസും -
കല്പ്പനയും വേണം.
ജീവിതത്തിന്റെ സന്ധ്യ ബ്യൂഗിൾ -
വിളിച്ച്
കൊടികളിറക്കിയാൽ
കാലത്തിന്റെ ആവി വണ്ടിയിൽ
ച്ചുരക്കാറ്റിനെപ്പോലെ ചിരിച്ച്
പോർവിളിയും,പാലായനവുമില്ലാത്ത
നാഗരികതയും,ഗോത്രങ്ങളു മില്ലാത്ത
ആർത്തിയും,ആസക്തിയുമില്ലാത
പടയോട്ടങ്ങളും ,നിറം പിടിച്ച അഹന്ത-
കളുമില്ലാത്ത
പ്രവാചകന്റെ യാത്ര പോലെ
ഈ യാത്രയെങ്ങോട്ട് യെന്ന ചോദ്യ -
മില്ലാത്ത
പൊലിഞ്ഞു വീഴുന്ന എയ്ത്തു
നക്ഷ്ത്രങ്ങൾക്കിടയിലൂടെ
പ്രവചനങ്ങളും,പ്രാക്കുകളുമില്ലാതെ
മഹാജ്യോതിസ്സായി.
അങ്ങ്....അങ്ങ്....ദൂരെ അനന്തതയിൽ
മരണത്തിന്റെ വാഗ്ദത്ത ഭൂമിയിൽ

നഗരം അങ്ങിനെയാണ്



നഗരം അങ്ങിനെയാണ്
അട്ടിയട്ടിയായി അടുക്കി വെച്ച
ശവപേടകം പോലെ .
ആഴവും,പരപ്പുമേറിയ
പാരാ വാരം പോലെ .
അകപ്പെട്ടാൽ അടഞ്ഞു പോകുന്ന
ഗുഹ.
അലഞ്ഞലഞ്ഞു അറ്റം കാണാത്ത കാട്.
തെരുവുകളും,തെമ്മാടികളും-
അടിമയും,ഉടമയും
രാജാക്കളും,പ്രജകളും വാഴുന്നയിടം
ഗലികളിൽ നിന്നും ഗലികളിലേക്ക്
കുണ്ടനിട വഴികളിൽ രേതസ്സിന്റെ -
വഴു വഴുപ്പുകൾ
ആസക്തിയുടെ ഈറനണിഞ്ഞ -  
കൃശഗാത്രികൾ
ആർത്തിയുടെ  അമ്ലഭരണിയുമായി
മഹാസ്തനികൾ
മാനിന്റെ ചടുലതയും  മഹാസിരകളിൽ
അഗ്നിയുമായി അകത്തളത്തിലെ സീൽക്കാരങ്ങൾ
ഗതകാല പ്രഭുക്കളുടെ ഹവേലികൾ
വാൻ വാണി ഭത്തിന്റെ നിലവറകൾ ,നാലുകെട്ടുകൾ
കൊള്ളക്കാർ,കള്ള ക്കടത്തുകാർ,  ആണ്‍ വേശ്യകൾ
കൂട്ടം തെറ്റിയവന്റെ വിപത്ത് നിറഞ്ഞ വഴി.
നഗരം അങ്ങിനെ യാണ്.
ചിലപ്പോൾ ചിരിയായി
ചിരി വിലാപമായി
കലാപമായി,കാലാൾ പടയായി
ചോരനായി,ചാവേറായി
കുരുക്ഷേത്രത്തിൽ കൃഷ്ണനില്ലാത്ത
യുദ്ധ കുതൂഹലമായി