malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ഡിസംബർ 27, ഞായറാഴ്‌ച

പ്രേമം


നിയമങ്ങളൊന്നും
ബാധകമല്ലാത്തത്

ചോദ്യങ്ങളൊന്നും
ചോദിക്കാതെ
പ്രവർത്തിക്കുക മാത്രം
ചെയ്യുന്നത്

ആ വഴിത്താരയിൽ അവളിരുന്ന് തേങ്ങുന്നു



അവരെന്നും കണ്ടുമുട്ടാറുള്ള
വാകമരച്ചോട്ടിലിരുന്ന് അവൾ
തേങ്ങി
ഞാനെന്റെ ഹൃദയം ആ വഴിക്കൊ
ള്ളിലെറിയട്ടെ
എന്റെ വേദനയെ, ആശയെ, യെല്ലാ
മെറിഞ്ഞുകളയട്ടെ
അവളുടെ കവിളിലൂടെയൊലിച്ചിറ
ങ്ങുന്ന
കണ്ണീർ തുള്ളികൾ
മണ്ണിലേക്കിറ്റിറ്റു വീഴുന്നു
കണ്ണീരിനും, മനസ്സിനും താങ്ങാനാ വാ തെ
അവളൊരു കണ്ണീർ പുഴയായൊഴു
കുന്നു
എന്റെകണ്ണീർതുള്ളികൾ എത്രയും
ദൂരം ഒഴുകട്ടെ
അവനെയോർത്ത്കണ്ണീർവാർത്തെ
ന്ന്
അവനറിയാതിരിക്കട്ടെ
ഞങ്ങൾ കൈ കോർത്തു നടന്ന വഴി
ത്താരകളെ
സ്വപ്നങ്ങളിലെ സ്വർഗ്ഗത്തെ, നെടുമ്പാ
ത ക ളെ, മലകളെ
ഞങ്ങളുടേതു മാത്രമായ മാന്ത്രിക
നിമിഷങ്ങളെ
എന്നെന്നേക്കുമായിമറന്നു പോകട്ടെ
ചിലപ്പോൾപ്രണയംകാലത്തേക്കാൾ മുമ്പേ
നമ്മെ നടത്തിക്കുന്നു
പക്ഷേ, കാലമേ എങ്ങനെയാണ്
എനിക്കു നിന്നെ ഓർക്കാതിരിക്കാ
നാവുക
മനസ്സുകൊണ്ട് പ്രണയിച്ചുപോയി
ല്ലെ നാം
എന്തെന്തു ദു:ഖങ്ങൾ, സുഖങ്ങൾ
എല്ലാംഒന്നിച്ചനുഭവിച്ചവരല്ലെ നാം
എന്നിട്ടുംപരിചയമില്ലാത്ത പുതുവ
ത്സരത്തിന്റെ മുന്നിൽ തനിച്ചാക്കി
ഒരു പിടി ഓർമ്മകളും തന്ന് കാല
ത്തിന്റെ കാണാമറയത്തേക്ക്
മറഞ്ഞു പോയില്ലെ നീ

ഒരിക്കൽക്കൂടി...!



ബാല്യത്തിന്റെവന സ്ഥലികളി ലേക്ക്,
പാതയോരങ്ങളിലേക്ക്
ഒരിക്കൽ തിരിച്ചു വരണം
സ്വന്തം സ്വാതന്ത്ര്യം ആഴത്തിൽ
നുകരണം
പഴയ നാളുകളെ ഓർത്തോർത്തെ
ടുക്കണം
ആർക്കും മനസ്സിലാക്കുവാൻ കഴി
യാതത്രയും
വലുതാണ് ലോകമെന്ന് കരുതിയ
ദിനങ്ങളിൽ നിന്ന്
ഭൂപടത്തിലെപല പല സ്ഥലങ്ങളി ലേക്ക്‌
പറക്കുവാനുള്ള ചിറകു മുളക്കണം
അങ്ങനെ ആരുടേയും സഹായമി
ല്ലാതെ
ലോകം മുഴുവൻ ചുറ്റിക്കാണണം

സ്ത്രീയേ നീയില്ലാതെ ഞാനെന്ത് ...!



എന്റെയെല്ലാ പാതകളും
നിന്നിലേക്ക് തന്നെ തിരിച്ചെത്തുന്നു
നീ കൂട്ടിനില്ലെന്ന ഉൾഭയമാണോ
എന്നെ നിന്നിലേക്ക് തന്നെ തിരിച്ചെ
ത്തിക്കുന്നത് ?!
ഞാൻ എല്ലായിപ്പോഴുംനിന്നെ പ്രണ
യിച്ചിരുന്നു
ബാല്യം മുതലേയതെന്നിലുണ്ട്
നീയെന്റെ ജീവിതത്തിലെ അതിനി
ർ ണ്ണായക ഘടകം
എന്റെ വസ്ത്രം,നഗ്നത,ചൂട്,തണുപ്പ്
എല്ലാംനീതന്നെയെന്ന്ഞാനറിയുന്നു
യാത്രാവേളയിൽ കണ്ടുമുട്ടുന്ന ഓ രോരുത്തരിലും
ഞാൻ നിന്റെ മുഖം തിരയുന്നു
ഞാൻ നിന്നെക്കുറിച്ച് വ്യാകുലപ്പെ
ടുന്നതിനപ്പുറം
നീയെന്നെക്കുറിച്ചെന്ന്ഞാനറിയുന്നു
എന്റെ സംശയങ്ങളെല്ലാംദൂരീകരി
ച്ച്
സൂര്യപ്രകാശത്തിന്റെ ഉജ്ജ്വല പ്രഭ
യാൽ
ഊർജമാകുന്നത് നീ
സ്ത്രീയേ നീയില്ലാതെ ഞാനെന്ത് .

ഫുട്പാത്തിൽ പാടുന്ന പെൺകുട്ടി



മഞ്ഞകൊണ്ട് ചിത്രം വരയ്ക്കുന്ന
നട്ടുച്ചയെ നോക്കി
ഫുട്പാത്തിലൊരു പെൺകുട്ടി
പാട്ട് വരയ്ക്കുന്നു
ഒട്ടിയ വയറിൽ താളം കൊട്ടി
കേട്ടുമറന്നസംഗീതംകേൾപ്പിക്കുന്നു
പാട്ടിന് ഭാഷ വേണ്ട, വേഷം വേണ്ട.
വന്നവർ വന്നവർ തടിച്ചു കൂടി.
വിശപ്പിന്റെ ഭാഷയറിയാത്തവർ
പാട്ടു കേട്ട് തിരിച്ചുപോയി
വിരിച്ച തുണി ശൂന്യമായിക്കിടന്നു
ചിരിച്ച മുഖങ്ങളിലെ ചിതൽപ്പുറ്റു
ക ളെ
ഓർത്തെടുക്കുവാൻ കഴിയാതെ
പശി കെട്ടുപോയി
ഇരവിനു മുൻമ്പേ അരിയുമായി
ചെല്ലേണ്ടവൾ ഞാൻ
പൊരിവയറുമായികാത്തിരിപ്പുണ്ട്
കുന്നിനപ്പുറം കുടിയിൽ രണ്ടു പേർ.
ഭക്ഷണത്തിന് ഭിക്ഷ യാചിക്കാൻ
കഴിയില്ലയെ നിക്കിനി
വിലപേശുവാൻ വലയുമായി കഴുകക്കണ്ണുകൾ
നിൽപ്പുണ്ട്
മാന്യമായൊരുതൊഴിലുനൽകുവാൻ
ഇവിടെയാരുണ്ട്?
വേശ്യയെന്ന് മുദ്രകുത്തുവാൻ യെ
ങ്ങു മാളുണ്ട്
ആളൊഴിഞ്ഞ പാതയിൽ ഏഴയാ-
യവൾ
കേഴുംമനസ്സുമായ് കുഴഞ്ഞ തടിയു മായ്
കൂനി യി രിക്കുന്നു
ഉറുമ്പുവരിയിടും ഫ്ട്പാത്തിനരി കിൽ
കൂനനുറുമ്പായിഴയുന്നു
കാക നിരിക്കുമാ മരച്ചോട്ടിലൊരു
കുടിയുണ്ടെങ്കിലെന്നാശിക്കുന്നു
കുടിയിലെന്നുമാകുഞ്ഞു കലത്തിൽ
അരി തിളച്ചെങ്കിലെന്നോർക്കുന്നു
കുന്നിൻ മുകളിൽ കയറിയെന്നു മാ
സസ്യകണ്ടെങ്കിലെന്നോർക്കുന്നു
ഇന്നു രാത്രിക്ക് കൊറ്റിനുള്ള വക
കിട്ടിയെങ്കിലെന്നുണരുന്നു
ചിറകൊടിഞ്ഞുള്ള സസ്യയേ നോക്കി
അവൾ ചിരിക്കുന്നു
അകം കരയവേ പുറം ചിരിച്ചവൾ
പാട്ട് വരയ്ക്കുന്നു
ഒട്ടിയ വയറിൻ താളം കൊട്ടലിൽ
ഇമ്പമേറുന്നു
തുണിയിൽ വീഴുന്ന തുട്ടി നായവൾ
താളമേറ്റുന്നു.

2015, ഡിസംബർ 25, വെള്ളിയാഴ്‌ച

പീഡനം



ഒരു പരുന്ത്
പാവപ്പെട്ട കോഴി
ക്കുഞ്ഞിനെ
കാൽക്കീഴിൽ വെച്ച-
മർത്തുന്നു.

തെളിഞ്ഞു നിന്നൊരു
നക്ഷത്രം
മത്തനായൊരു കാർ
മേഘത്താൽ
ആക്രമിക്കപ്പെടുന്നു

2015, ഡിസംബർ 24, വ്യാഴാഴ്‌ച

പട്ടിണി



കുഞ്ഞുണ്ണിക്കവിതകൾ
കേട്ടു കേട്ടിരിക്കവേ
കാഞ്ഞവയറിൻ പെരുപ്പ്
അറിയാതകന്നു പോയ്
കുഞ്ചൻ നമ്പ്യാർ വന്ന്
ഉറഞ്ഞു തുള്ളുന്നേരം
പതഞ്ഞു തുവീടുന്നു
അഴലകന്നീടുന്നു



2015, ഡിസംബർ 23, ബുധനാഴ്‌ച

പ്രണയികൾ



വർണ്ണങ്ങളുടെതീക്കനലൂട്ടി
പ്രണയം പാകം ചെയ്യുന്നവർ
പ്രണയികൾ
വർണ്ണങ്ങളുടെ വനാന്തരങ്ങളി
ലേക്ക്
അവർ ഊളിയിടുന്നു
വെറി പിടിച്ച വർണ്ണ വെളിച്ച ത്തിൽ
വിളഞ്ഞു പാകമായി വഴിയറി
യാതെ
വനാന്തരത്തിൽ മഹാവൃക്ഷമായി
മൗനമായ്, അങ്ങനെ..... അങ്ങനെ

2015, ഡിസംബർ 21, തിങ്കളാഴ്‌ച

മൈതാനം



മണ്ണിട്ടു മൂടിയ മൈതാനങ്ങൾക്ക്
പറയുവാനുണ്ടേറെ
കുഴിച്ചകുഴികൾക്കും,കെട്ടിപൊക്കിയ
കെട്ടിടങ്ങൾക്കുമിടയിൽ
ഞെരിഞ്ഞമരുന്നൊരു ഹൃദയമുണ്ട്
കഴിഞ്ഞകാല, മോർമ്മയാണ്
കുഴിഞ്ഞ കണ്ണിലെ കണ്ണീരായ്
കുഴൽക്കിണറിലൂടെ പ്രവഹിക്കു ന്നത്
എന്തെന്തു രാഷ്ടീയ ചരിത്രം
ആദർശധീരരുടെ, പൗരുഷ ശാലിക
ളുടെ
എത്രയോസ്വരംഅമർന്നുനിൽക്കുന്നു
ഓടിപ്പോയ ഭീരുക്കളുടെ കാൽപ്പാ
ടുകൾ മറഞ്ഞു നിൽക്കുന്നു
എന്തെന്തുലാത്തിച്ചാർജുകൾ,
 കണ്ണീർവാതക പ്രയോഗങ്ങൾ,
സ്വാതന്ത്ര്യദാഹികളുടെ ആവേശം
കൊള്ളലുകൾ
പട്ടാള പ്രവേശനങ്ങൾ, നിയമ നിഷേ
ധങ്ങൾ, വെടിവെപ്പുകൾ
കാലത്തിന്റെ കർമ്മങ്ങൾക്ക് മൂക
സാക്ഷിയായി യെന്നും നമ്മെ കാത്തു നിന്ന
ആ മൈതാനമല്ലെ നാം കൈവിട്ട്
കളഞ്ഞത്
ആ നെഞ്ചത്തു തന്നെയല്ലെ കെട്ടി പ്പൊക്കിയത്
ഒറ്റിക്കൊടുത്തവന്റെ കെട്ടിടങ്ങൾ

2015, ഡിസംബർ 20, ഞായറാഴ്‌ച

ക്രിസ്തുമസ്



മാരിക്കാർ മാഞ്ഞു
മണ്ണ് പുളകമണിഞ്ഞു
പുഷ്പ്പങ്ങളുടെ വരവറിയിച്ച്
മാനത്തൊരു നക്ഷത്ര മുദിച്ചു
അരിപ്രാവുകൾ കുറുകുന്നു
മുന്തിരിവള്ളികൾ പൂക്കുന്നു
എന്റെ ഹൃദയത്തിന്റെ പുൽക്കൂ
ട്ടിൽ
സ്നേഹത്തിന്റെ ഉണ്ണി പിറക്കുന്നു
പ്രീയതമേ, എന്റെ പെണ്ണേ
വരൂ, ഉണ്ണിയെ വാരിയെടുത്ത്
മാറോടണച്ച് ചുംബിക്കൂ

മഴ(ര) യോർമ്മ



ഇരപിടിയൻ കോടാലി
കരണ്ടു തിന്നു മരങ്ങളെയെല്ലാം
കുറ്റിയറ്റ കുടുംബം പോലെയായി
ഇന്ന് മരങ്ങൾ.
മരുന്നിനെങ്കിലും മാറ്റിവെയ്ക്കണം
ഒരു മരം
വരും തലമുറയ്ക്ക് മരമെന്ന് പറ ഞ്ഞു
 കൊടുക്കാനെങ്കിലും
മരമില്ലാത്ത മണ്ണ് വരമെന്ന് പുതു
വാക്യം
എന്നു പിറക്കു മിനി മണ്ണിൽ -
 നടക്കുന്ന
മരം നടുന്ന ഒരു മഹാൻ.
മരമില്ലാത്ത മണ്ണിലാണ് ഇനി നമ്മുടെ
മക്കൾ പിറക്കുക
മരുഭൂമിയിലെ വെയിൽ വെള്ളമാണ്
ഇനി നാംകുടിക്കുക
മഴ പെയ്തുള്ള മരണം നിർമ്മാർ
ജനം ചെയ്തതായി
ഇന്നലെ ഗവർമ്മേണ്ട് പ്രഖ്യാപിച്ചു
കുടയുടെ കാലം കഴിഞ്ഞതിനാൽ
വെയിൽ മഴ നനയാതിരിക്കാനുള്ള
പർദ്ദ കൾക്ക് പ്രചാരമേറി
മഴയുടെ ചരിത്രം മറക്കാൻ
എല്ലാ തലച്ചോറുകളിലും
ശസ്ത്രക്രീയ നിർബന്ധമാക്കി
മരങ്ങളുടെ മയൂരനൃത്ത മിനിയില്ല
മഴവില്ലും
മഴയെ സ്വപ്നം കണ്ടതിനാണ്
ഞാനിന്നീ തടവറയിൽ കിടക്കുന്നത്

മഴയുടെ മരണം



കവിയായിരുന്ന കർക്കടക മഴ
ഇന്നലെയാണ് കാലം കൂടിയത്
ജീവിച്ചിരുന്നപ്പോൾ കള്ള് കുടിച്ച്
 കൂത്താടിയവനും കണ്ടവരെയെല്ലാം
കളിയാക്കിയവനും
കലിയടങ്ങാതെകൂടെചെന്ന്കുറ്റം
 പറഞ്ഞവനെന്നും
കുറ്റപ്പെടുത്തിയവരൊക്കെ
ഇന്ന് ദു:ഖത്തിന്റെ ചെറു മേഘങ്ങളായി
 നമിച്ചു നിൽക്കുന്നു.
വരുന്നുണ്ടൊരു വടക്കൻ കാറ്റ്
ശവമഞ്ചവുമായി
അന്ത്യോപചാരമർപ്പിക്കുന്നുണ്ട്
തൂവാനതുള്ളി പൂവുകളാൾ
മിന്നലുകളുടെ ഫോട്ടോ ഷൂട്ടാണ്
ഇപ്പോൾ നടക്കുന്നത്
ഉപചാരപൂർവ്വംഇടിനാദങ്ങളുടെ
ആചാരവെടികൾ മുഴങ്ങി
മഴയുടെ ശവമഞ്ചവും പേറി
വെയിൽ മഞ്ഞകൾ നടന്നു തുടങ്ങി
വെള്ളിമേഘങ്ങളുടെ മൗനജാഥ
പിന്നാലെയും
എവിടെയായിരിക്കും മഴയുടെ
ശവമടക്കെന്നറിയുവാൻ
ദിക്കുകൾ കാത്തിരിപ്പാണ്

2015, ഡിസംബർ 18, വെള്ളിയാഴ്‌ച

പൊയ്മുഖം



മരിച്ച വീട്ടിൽ ചെല്ലുമ്പോൾ
മുഖത്ത് ദു:ഖഭാവം പുരട്ടണം
മൊബൈൽ ഫോൺ ഓഫ് ചെയ്യണം
(എൻ കരളിൽ താമസിച്ചാൽ മാപ്പു
തരാം രാക്ഷസി) യെന്നു പാടി
യാലോ?!
മരിച്ചയാളുടെ മുഖത്ത് പടർന്നു കയറുന്ന
നെയ്ത്തിരി വെളിച്ചത്തിന് നിഴലു
വീഴ്ത്തി
തലക്കു നിച്ചൽപ്പം നിൽക്കണം
തന്നെ കൂടി നിന്നവരെല്ലാംകണ്ടെന്ന്
ഉറപ്പു വരുത്തണം
മരിച്ചമുഖമാണെന്ന് വിശ്വസിക്കാ ൻ
കഴിയുന്നില്ലെന്നും
ഉറങ്ങുകയാണെന്നേ തോന്നു വെന്നും
ഗദ്ഗദ കണ്ഠനായ് മൊഴിയണം
അയൽക്കാർ, ബന്ധുക്കൾ, പരിചയ
ക്കാർ വന്നുവോ?
എല്ലാറ്റിലും ഇടപെടുന്നുവെന്ന് വരുത്തി
 മണ്ടിനടക്കണം
കാണുന്നവർക്കൊക്കെ കൈ കൊടുത്ത്
ലോഹ്യം പറഞ്ഞ്
വാച്ചിലേക്ക് നോക്കി നോക്കി
അടുത്ത മരണ വീട്ടിലേക്ക് മൂക്ക്
പിഴിഞ്ഞ് വിട പറയണം

പ്രലോഭനം



രജസ്വലയായ പെൺകുട്ടിയെ പ്പോലെ
മൂവന്തി പൂത്തു നിന്നു
പ്രലോഭനംഅവളിൽ വിലക്കപ്പെട്ട
കനിതിന്നാനുള്ള കൊതിയുണ്ടാക്കി
രാത്രിയുടെ മദഗന്ധമുയർന്നു
കരളിലെ കടലിനു മുകളിൽ കറുത്ത,
 യാകാശമുയർന്നു
ചുടുകാട്ടിലെ ഫോസ്ഫറസ്സിന്റെ
അഗ്നി ബുദ്ബുദങ്ങളെപ്പോലെ
ചുടുരക്തം സിരകളിൽ തുളുമ്പി
അനന്തരം:
സർപ്പശരീരങ്ങളുടെ മിനുക്കവും
തിളക്കവും
ചലന വേഗവും നിലച്ചപ്പോൾ
നിശാ ഭ്രമങ്ങളിൽ നിന്നും
തിരിച്ചറിവിലക്കെത്തുമ്പോൾ
അവൾ, ആദിപാപത്തിന്റെ
ആലസ്യത്തിലായിരുന്നു

2015, ഡിസംബർ 13, ഞായറാഴ്‌ച

ശരി



തെറ്റിപ്പോകുന്ന നിമിഷങ്ങൾ
നമ്മെ ചിലത് പഠിപ്പിക്കയായി
രിക്കണം
ഒന്നും പൂർണ്ണമായും തെറ്റല്ലയെന്ന്
നിലച്ച ഘടികാരം പോലും ദിവസം
രണ്ടു നേരം ശരിയാണ്

2015, ഡിസംബർ 9, ബുധനാഴ്‌ച

പ്രണയം



ത്യാഗസന്നദ്ധതയില്ലാത്ത
സ്നേഹത്തെ
യെന്തു പേരിട്ടാണ് നാം വി-
ളിക്കുക
പ്രണയമെന്നോ
അങ്ങനെ ഒരു സ്നേഹമില്ല
ഉണ്ടെങ്കിൽ, പ്രണയമെന്ന
പേർ
അർഹിക്കുന്നുമില്ല.

2015, ഡിസംബർ 7, തിങ്കളാഴ്‌ച

അക്കരെ വീട്ടിലെ കണ്ണീർമഴ


( സമർപ്പണം: ചെന്നൈ നിവാസി കൾക്ക് )
മഴയരങ്ങിലേക്ക് മിഴിയും നട്ടു ഞാനിരുന്നു
പഴമൊഴികൾ പലതും മൊഴിഞ്ഞു
മിഴിയാഴവും കടന്ന് ജലം പെരുകി
പെരുകി വന്നു
പടിക്കെട്ടുകൾ കടന്ന് അകത്തളത്തി
ലേക്കെത്തി നോക്കി
ഭ്രാന്തൻ മഴയുടെ ഉറഞ്ഞാടലിൽ
നാടും നഗരവും നദീമുഖമായി
ഗ്രാമത്തിലെപ്പോഴും സന്ധ്യാസമയ മാ ണ്
പാവമൊരപ്പന് മാനത്ത് കണ്ണാണ്
മണ്ണ്, നനഞ്ഞവളം, മലിന പരിസരം
തൊഴുത്തിൽ കിടന്ന പശുപുഴമെ ത്തയിൽ
 കാലിട്ടടിക്കുന്നു
വിഭ്രാന്തമനസ്സിൽ ഒരപ്പൻ കരയുന്നു:
സ്ത്രീകൾക്ക് തന്നെ വയലിൽ വളം
പരത്താൻ കഴിയുമോ!
വിത്തും,കോപ്പുകളുംഎവിടെയാണ്?!!
പ്രളയ നദിയിൽ ഒരു ചങ്ങാടക്കു ഴൽ വിളി
ജലപ്പരപ്പിലൊഴുകി ചുമരിൽ തട്ടി
പ്രതിധ്വനിക്കുന്നു.
ജലത്തിനു നടുവിൽ ജലത്തിനായ്
കേഴുന്നവർ
ഒരു നേരത്തെയാഹാരത്തിന് ആർത്തി
 പിടിച്ചിരിക്കുന്നു
അക്കരെ വീട്ടിലെ കണ്ണീർമഴയിൽ ഞാൻ
കൂലംകുത്തിയൊഴുകുന്നു
ഒരു കൈ സഹായത്തിന് നാടാകെ
കേഴുന്നു

വൃദ്ധ

                   
അന്ന്;
          അവൾ വലിയ കാട്ടിൽ
          നാലുഭാഗത്തു നിന്നും ആഞ്ഞ
          ടിക്കുന്ന കാറ്റിനെ
          തടുത്തു നിർത്തിയവൻമരം
ഇന്ന്;
          അവൾ വെട്ടിത്തെളിക്കപ്പെട്ട
           പ്രദേശത്തെ
          പഴകിദ്രവിച്ച മരക്കുറ്റി