malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2016, ഡിസംബർ 25, ഞായറാഴ്‌ച

ജനുവരി ഒന്ന്





മഞ്ഞിന്റെ നനുത്ത കാലൊച്ച
അടുത്തു വരുന്നു
മൂർച്ഛിച്ച ശൈത്യം വാതിലിൽ
മുട്ടിവിളിക്കുന്നു
ഇന്ന്; ജനുവരി ഒന്ന്
പുതുവർഷത്തിന്റെ ജന്മദിനം
നെഞ്ചിലൊരു നെരിപ്പോടെരിയു
മ്പോഴും
മഞ്ഞ് മുഖത്തു നോക്കി പുഞ്ചിരി
ക്കുന്നു
തരുക്കളുടെ തലമുടിയിൽ വിരൽ
കോർക്കുന്ന തണുപ്പ്
വാതായനത്തിന്റെ വിടവിലൂടെ
വാളലകു പോലെ ശിരസ്സിനുമേലെ
തൂങ്ങി നിൽക്കുന്നു
പോയ കാലത്തിന്റെ പായലുകൾ
ഓർമ്മകളിൽ കുഴഞ്ഞുമറിയുന്നു
പുതിയൊരു ജീവിതം,യിരമ്പിയെത്തുന്നു
മഞ്ഞിൻ പുകച്ചുരുളിനെ പ്രകാശിപ്പി
ച്ചുകൊണ്ട്
ചന്തമുളെളാരുസൂര്യൻ ചവോക്ക് ശിഖിര
ങ്ങൾക്കിടയിലൂടെ
ഒളിഞ്ഞു നോക്കുന്നു
തെരുവിന്റെ വിജനതകൾ ചലനാത്മക
മാകുന്നു
പുതുവത്സരത്തിന് ആശംസയുമായി
പൂവുകൾ പുഞ്ചിരിക്കുന്നു

2016, ഡിസംബർ 24, ശനിയാഴ്‌ച

പുതുവത്സരം



ശാന്തമായൊഴുകട്ടെ
ശിഞ്ജിതമുണരട്ടെ
ശാന്തിതൻ സൗഗന്ധികം
സുഗന്ധം പരത്തട്ടെ
പുതുവത്സര സിന്ധു സംഗീതം
പൊഴിക്കട്ടെ
സ്വച്ഛമായൊഴുകട്ടെ
ശുഭപ്രതീക്ഷയേകട്ടേ
ശാന്തിതൻ കവാടങ്ങൾ
മലർക്കേതുറക്കട്ടെ
അശാന്തിപർവങ്ങളെ
ആട്ടിയോടിച്ചീടട്ടെ
വേദന ജനകമാം ഒട്ടേറെ
സ്മരണകൾ
കണ്ണുനീർ ചിത്രങ്ങളും
കണ്ടു മടുത്തു പോയി
കൂട്ടത്തിൽ ചെറു ചെറു
വെളിച്ചങ്ങളും കണ്ടു
തുച്ചമാം തെച്ചിപ്പൂവിൻ
തെളിച്ചങ്ങളും കണ്ടു
എങ്കിലും പുതുവർഷമേ
കാത്തിരിക്കുന്നു നിന്നെ
ജീവിത കൊടിപ്പടം
ഉയരേ പറത്തുവാൻ

ജീവിത സ്വപ്നങ്ങൾ




ഉറങ്ങുന്ന ഉച്ചയെഞോടിയുണർത്തി
വിജനപാതയിൽ പൊട്ടിച്ചിരിക്കുന്നു
വെയിൽ
എല്ലാതോടും വറ്റിവരണ്ടയീച്ചൂടിൽ
മനസ്സിലൊരു ജലധാര ഒച്ചവെയ്ക്കുന്നു
കൊഴുത്തു നിന്ന കാടിന്റെ കാന്തി കെട്ടു
പോയിരിക്കുന്നു
പ്രണയകാലം പറന്നു പോയിരിക്കുന്നു
ഉറവ ഉണങ്ങിപ്പോയിരിക്കുന്നു
ഇവിടെ ഭൂമികുലുക്കി പക്ഷികളുടെ
തേർവാഴ്ച്ച
ഒടുങ്ങിപ്പോകുന്ന വന വൃക്ഷങ്ങളുടെ
തേങ്ങൽ ആരു കേൾക്കാൻ
ഉടുപ്പുരിഞ്ഞ് കാട്ടുപെണ്ണിനെ
ചാട്ടവാറാലടിക്കുന്നു വെയിൽ
അവൾ അമ്മയെന്നു, മുൺമയെന്നു
മോർക്കാതെ
കാമാർത്തിയുടെ കാട്ടാളത്വമാടിയില്ലെ
നിങ്ങളവളിൽ
പൊലിഞ്ഞു പോയ അവളുടെ ജീവിത
സ്വപ്നങ്ങൾ
അശനിപാതമായി നിന്നിലുയിർക്കും
വാതിൽപ്പൊളിയുടെയിടയിൽ
ചതഞ്ഞരഞ്ഞ ഒരു പാറ്റയാകും നീ.

പഴമ




എണ്ണയും, എരിവും അലഞ്ഞു തിരിയുന്ന
കറുത്ത മേശയ്ക്കരികിലിരുന്ന്
ഞാൻ കണക്ക് കുറിക്കുന്നു
മല്ലി, മഞ്ഞൾ,..... പറങ്കി, പരിപ്പ് ......
നീണ്ടു മെലിഞ്ഞൊരു കുപ്പി
കാലൻകുടയ്ക്ക്പിറകിൽവന്നുനിൽ
ക്കുന്നു
കാസറെട്ടെന്ന് കുനിഞ്ഞു പറയുന്നു.
പാളതൊപ്പിയിൽ മത്തിയുമായൊരു
കൊക്കതൊടങ്ങ് വരുന്നു
പല്ലിരിച്ചല് മാറ്റാൻ പൊകേല കൊട്ടെന്ന്
കുന്തിച്ചിരിക്കുന്നു.
പെണ്ണൊരുത്തി പതം പറഞ്ഞു വരുന്നു
തട്ടുവാർത്തയെണ്ണയെന്ന് കൈക്കുമ്പിള്
കാട്ടുന്നു
നോട്ടും,ചില്ലറയുംഞാൻമാറിമാറിയെ
ണ്ണുന്നു
നോട്ടത്തിൽ പെണ്ണൊരുത്തി പതറി നിൽ
ക്കുന്നു
ചൂട്ട്,നേരമായെന്ന് കാത്തുനിൽക്കുന്നു
നിരപ്പലക ചേർന്ന് ചേർന്ന് കോർത്തു
നിൽക്കുന്നു
കള്ളുകുടിച്ച കാറ്റിനൊപ്പം
ആടിയാടി ചൂട്ട് യെന്നെ നടത്തുന്നു

പ്രത്യാശ



നഗ്നമായ തുടകളെ നിർവ്വേദത്തോടെ
തഴുകുന്ന ജലകരങ്ങൾ
ഏതു നിമിഷവും ഇക്കിളിയുടെ കിളിയെ
ഞെരിച്ചു കൊന്ന്
ആഴങ്ങളിലേക്ക് വലിച്ചു താഴ്ത്തി അവളുടെ
കൊലയാളിയായേക്കാം!
ജീവിതത്തിന് ഓർക്കാപ്പുറത്ത് എന്തൊക്കെ
സംഭവിക്കാം
പകലന്തിയോളം ജോലിചെയ്ത് ക്ഷീണിച്ചു
വരുന്നവൾക്ക്
പുഴയുടെ സ്നേഹത്തലോടലിന്റെ,യീ സ്നാന മധുരമല്ലാതെ മറ്റെന്താണ് ജീവി
തത്തിലുള്ളത്
പക്ഷേ, അതിലേറെ മധുരമുണ്ടെന്ന്
തോന്നിക്കുന്ന മുഖവേഷമണിയുന്നുയിവൾ
മധുരമെല്ലാം വെളിയിൽ പൂശി
കയ്പു മാത്രം കൈമുതലാക്കുന്നു
ഇനിയുമൊരു പ്രഭാതത്തിൽ കാണാമെന്ന്
വെളിച്ചം കൊണ്ടെഴുതി വെച്ച്
പടിഞ്ഞാറ് സൂര്യൻ പുഴവീടിന്റ നിലവറ
യിലേക്ക്
മുങ്ങാങ്കുഴിയിടുന്നു
യാതനയുടെ രാത്രികളെക്കുറിച്ചോർക്കു
മ്പോൾ
പ്രത്യാശയുടെ സാന്ധ്യ താരകം
അവിടവിടെ പ്രത്യക്ഷപ്പെട്ട് കണ്ണിറുക്കി
കാട്ടുന്നു

പിറക്കാതെ പോയ മകൻ




നിന്റെ സാനിദ്ധ്യം കൊണ്ട് ഒരു നൂൽ
പ്പാലമുണ്ടാക്കി
ഞാനതിലൂടെയാടിയാടി നടക്കുന്നു
അശാന്തിയുടെ ഒരു പുക തലച്ചോറിനെ -
യൂതിവീർപ്പിക്കുന്നു
ഉള്ളിലെ തിരത്തള്ളലിൽ വീണു വീണില്ല
യെന്ന മട്ടിൽ ആടിയുലയുന്നു
നോക്കുന്നിടമെല്ലാം അനേകം കുഞ്ഞു
മുഖങ്ങൾ
അവർക്കെല്ലാം പിറക്കാതെ പോയ,യെന്റെ
മകന്റെ മുഖച്ഛായ
തെരുവിൽ തിളക്കം തൂവി പുസ്തകസഞ്ചി
യുമായവർ
സ്ക്കൂളിലേക്ക് ഓടിപ്പോകുന്നു
എന്റെ മനസ്സിൽ മഴ നനഞ്ഞ്
ഒരു കുഞ്ഞ് നടന്നു നീങ്ങുന്നു
നനുത്ത പുഞ്ചിരിയാലെ നാണം മറയ്ക്കാൻ
തെരുതെരെയിമതല്ലുന്ന കണ്ണുകൾ
കുഞ്ഞു മുഖത്ത് മഴത്തുള്ളിയുടെ
മുല്ലമൊട്ടുകൾ
എന്നിലെ കരഞ്ഞുകൊണ്ടിരിക്കുന്ന
അച്ഛനെ
ആശ്വസിപ്പിക്കാൻ കഴിയാതെ
ഞാനുഴറി നടക്കുന്നു

കാമുകി



കവിതയ്ക്കോരില,യീരില നീട്ടി
കളമൊഴി നീ വരികേ
തൂമഞ്ഞിൻ മണിയേറ്റു വിരിയും
പൂവുകളെപ്പോലെ
വെള്ളി വെളിച്ചം തെളീച്ചു നടക്കും
അമ്പിളിയെപ്പോലെ
കാറ്റു തൊടുമ്പോൾ കുളിർകോരു
ന്നൊരു
തളിരിലയെപ്പോലെ
മഴവിൽചില്ലയിൽകുളിർന്നുവിറയ്ക്കും
നക്ഷത്രം പോലെ
അരുമക്കുഞ്ഞിനു അമ്മ കൊടുക്കും
അമ്മിഞ്ഞപ്പാൽ പോലെ
കവിതയ്ക്കോരില,യീരില നീട്ടി
കാമുകിയേപ്പോലെ

ഹിജഡ



നഗരം നരകകവാടം തുറന്നിന്ന്
ഗ്രാമത്തിലേക്കങ്ങിറങ്ങി നടന്നെടോ
നഗരമേത്,യെന്റെ ഗ്രാമമേത്, യെന്ന്
ഹിജഡയെപ്പോലങ്ങറിയാതെയായെടോ
ദേഹത്തിലാസിഡ് വീണതുപോലെയാ
കുന്നും മലകളും കുണ്ടും കുഴിയുമായ് .
തല മുണ്ഡനം ചെയ്ത പോലെയെൻ
കാടുകൾ
കുറ്റികളായ്കൊറ്റിയെപ്പോലിരിക്കുന്നു.
ബന്ധംകബന്ധമായ്, കണ്ണിൽ കാലുഷ്യ
മായ്
വെച്ചു കുത്തീടിലും മിണ്ടാത്തവരായി
ഗ്രാമതാരുണ്യം കളങ്കമായി,
വാസനപൂ ചൂടി തെരുവിലങ്ങിങ്ങായി -
രാകൂട്ടുകാരേയും കാത്തിരിപ്പായ്
അരുണാധരങ്ങൾ വിഷലിപ്തമായ്
കരവാളം കണ്ഠത്തിനലങ്കാരമായ്.
ജഡയഴിച്ചിട്ടങ്ങുറഞ്ഞാടി നിന്നവൾ
പുഴവറ്റി പുഴുവരിച്ചീടും ജഡമായി
ജാടയായ് ജടിലമായ് ദുരന്തത്തിൻ
ഗന്ധകം പേറി നടക്കുന്ന ചാവേറു
പോലെയായ്
ഗ്രാമം കണ്ടാലിന്നറിയാതെയായെടോ

2016, ഡിസംബർ 18, ഞായറാഴ്‌ച

യന്ത്രം




അവൾ, അവന്റ വിരുന്നു മേശയും
വിഭവവും
അവന്റെ തൃഷ്ണകളുടെ തീക്കനൽ
കെടുത്തി
സ്നേഹത്തിന്റെ ചെമ്പകപ്പൂവായ്
സുഗന്ധം പരത്തുന്നു
അവൾ കരഞ്ഞു തീർത്ത കണ്ണീർ
മഴകൾ
അരുവികളായ് ഉത്തരം തേടിക്കൊ
ണ്ടേ യിരിക്കുന്നു
രാവിലെ മുതൽ പാതിരവരെ ജീവിത
ത്തിന്റെ കൂറ്റൻ പാറ
കുന്നിനു മുകളിലേക്ക് ഉരുട്ടിക്കയറ്റുന്നു
വീട്ടുചുമരുകൾ പോലും കൂർത്ത കണ്ണും
കാതുമായി
സസൂക്ഷ്മം അവളെ നിരീക്ഷിക്കുന്നു
ഉറക്കമില്ലാത്ത,യിരുണ്ട രാത്രി ഉറക്ക
റയിലും
പൂച്ചക്കണ്ണുയർത്തി ഒളിഞ്ഞു നോക്കുന്നു
മൂക്കുവിടർത്തി പ്രാചീനതയുടെ ഗന്ധം
നുകരുന്നു
അനേകം ആൾരൂപമായ് അലഞ്ഞുതി
രിയുന്നു
ഉറക്കം വന്ന് മുഖവാതിലടയ്ക്കുമ്പോ_
ഴേക്കും
കൂർത്ത വിരലുകളാൽ പുലരി കുത്തി
യുണർത്തുന്നു
ജീവിതപ്പാറ ഉരുട്ടിക്കയറ്റുവാൻ

എങ്ങനെ ഇനി......



പടികടന്നുവന്ന പ്രഭാതപത്രത്തിൽ
ഒരു പിശാചിരിക്കുന്നു
സ്വന്തംമകളെ പിച്ചിച്ചീന്തിയ ഒരു
പിശാച്.
മകളിപ്പോൾ അരികിലേക്ക് വരുന്നേ
യില്ല
സംശയത്തിന്റെ ഒരുപൂച്ച മിഴികളിൽ
പതുങ്ങിയിരിക്കുന്നു.
മകളുടെ മുഖത്തു നോക്കുമ്പോൾ
എന്നിലൊരു പൊട്ടിത്തെറിയുണ്ടാകുന്നു
ആ പിഞ്ചു മുഖം ഒരു കുട്ടിയുടേതല്ല
മുതിർന്ന സ്ത്രീയുടേത്
അവളുടെ കൊഞ്ചിക്കുഴയലിന്, ലജ്ജ
യ്ക്ക്
ഉറക്കറയുടെ സാന്ദ്രതയുളവാകുന്നു
പൊട്ടിപ്പോയ പാദസരം വിളക്കിയെടുത്ത്
എങ്ങനെ,യാപാദത്തിലണിയിക്കും ?!
പൊട്ടിപ്പോയ ഒരു പാദസരം മനസ്സിൽ
കിലുക്കി
ഇവിടെയൊരച്ഛന് ജീവിക്കേണ്ടി വരുന്നു.
കുഞ്ഞിനെ, യൊറ്റയ്ക്ക് പുറത്തേക്ക്
വിടാൻ തോന്നുന്നേയില്ല
അപ്പോഴൊക്കെയോടിയെത്തുന്നു
ഒരു പൂക്കച്ചവടക്കാരന്റെ മുഖം
കച്ചവടക്കണ്ണുകൾ ആദ്യം പതിയുക
മൊട്ടുകളിലേക്കായിരിക്കുമല്ലോ

കുളം: ഒരു വീട്ടമ്മ




കുളം ഒരു കുടുംബിനിയാണ്
വീട്ടകങ്ങളിൽ തളയ്ക്കപ്പെട്ട
ഒരു വീട്ടമ്മയാണ്.
ജലജന്മങ്ങളെ പെറ്റു പോറ്റുന്ന
ഒരു പാവം പെണ്ണ്
മാനം നോക്കി മലർന്നു കിടക്കുന്ന
ത്കാണുമ്പോൾ
നിങ്ങൾക്ക് അശ്ലീലം തോന്നിയേക്കാം!
എത്ര വിഴുപ്പലക്കിയാലും
എന്തു കാണിച്ചാലും
നൊമ്പരമുള്ളിലടക്കി മിണ്ടാതെ നിൽ
ക്കുന്ന
ഒരു പൊട്ടിപ്പെണ്ണെന്ന് നിനച്ചേക്കാം
എന്തെന്തു കാര്യങ്ങൾക്ക് സാക്ഷിയിവൾ
ഓർമ്മകളെ കൊത്തിയെടുക്കുന്നുണ്ട്
മത്സ്യ ച്ചുണ്ടുകൾ
ഏതു ക്രൂരതയിലും പതം പറയാതെ
കണ്ണാടിയായി കാണിച്ചു തരും നിങ്ങൾക്ക്
നിങ്ങളെ
നിങ്ങളുടെ, യെന്തെന്തു രഹസ്യങ്ങളാണ്
അവൾ കാത്തു സൂക്ഷിക്കുന്നത്.
സൂക്ഷിക്കണം; സഹനത്തിനുമൊരതിരുണ്ട്
സ്നേഹത്തിന്റെ ചൂണ്ടയിൽ കൊരുത്ത്
ആഴങ്ങളിൽ നിന്നാഴങ്ങളിലേക്ക്
ചുട്ടു നീറുന്ന ചുഴലികളിലേക്ക്
നിങ്ങളെ താഴ്ത്തിയേക്കാം.

നിള




നാമിന്നു രണ്ടു പേർ
നിളയുടെ തീരത്ത്
നാളെയുടെ നരകത്തെ
കണ്ടുകൊണ്ടിരിക്കുന്നു.
ഇന്നലെ നാണത്തിൻ,യില
ചൂടി നടക്കവേ
നാളെത്തെനിളയോർത്ത്
നെടുവീർപ്പിനാൽ നാം രണ്ടു
പേർ
കെട്ടിപ്പിണഞ്ഞുള്ള കൊടിക
ളായന്നു നാം
പൊട്ടിത്തെറിച്ചതും ആരുമേ
കണ്ടില്ല
ഇച്ഛയെ പുച്ഛിച്ചു തള്ളിയോർ
നിങ്ങൾ
തുടലു പൊട്ടിച്ചിന്ന് പെയ്യുന്ന
തെന്തിന്
പ്രണയങ്ങൾ പൂത്തുള്ള തീര
മിതോമനേ
ഇണയാക്കി തീർത്തതും
ഈ മണലോമനേ
നീൾമിഴി നിളയിന്ന്
നാളെണ്ണി നിൽക്കുന്നു
മിഴിയന്നടച്ചവർ
മൊഴിമുട്ടി നിൽക്കുന്നു

കാലപ്പകർച്ച




സുഖലോലുപതയിൽ
ബോധം മറഞ്ഞവരുടെ
നാട്ടിൽ നിന്ന്
ചോരയുടെവേരുകൾ പടർത്തി
ബോധി വൃക്ഷം വിത്തിലേക്ക്
യാത്ര പോയി.
കർക്കടകം കൈമലർത്തിനിന്നകാലം
ജലപ്പരപ്പിൽ മിന്നായം പോലെ
തുള്ളി മറഞ്ഞ്
തുമ്പിച്ചിറകുകൾ സൃഷ്ട്ടിച്ച്
കുളത്തിൽ പുളയുന്ന മീനുകളെല്ലാം
ചത്തുമലച്ച് ആകാശം നോക്കി
ക്കിടന്നു
മഴച്ചുംബനത്തിന്റെ ഓർമ്മയുണ്ടിന്നും
പച്ചപിടിച്ചുള്ളിൽ
കാലപ്പകർച്ച ഹൃദയത്തിൽ ഉഴവുചാലു-
പോലൊരു മുറിവുണ്ടാക്കി
നെഞ്ചു പറിഞ്ഞു പോകുന്ന വേദന
തിളപ്പിച്ചൊഴിക്കുന്നു ഗ്രീഷ്മം

പ്രവാസിയുടെ ക്രിസ്മസ്




പുലരിയുടെ പുതപ്പു നീക്കി
മൊബൈൽ ഫോൺ ആദ്യമായി
സമ്മാനിച്ചത്
കുന്തരിക്കത്തിന്റെ മണമുള്ള
ഭാര്യയുടെ ക്രിസ്മസ് ചുംബനം
പാതിരാ കുർബാനയുടെ
ആലസ്യമേൽക്കാത്ത
ക്രിസ്മസ്ട്രീയായി ഞാൻ
പൂത്തുലഞ്ഞു അപ്പോൾ.
കൊച്ചു കുഞ്ഞുപോൽ കണ്ണ്
ചിമ്മിത്തുറക്കുന്ന
കളർ ബൾബിന്റെ മാല ചുറ്റി, തോരണ
ങ്ങൾ ചാർത്തി
വർണ്ണക്കടലാസും, ചെറു നക്ഷത്രങ്ങളും
ആടിയാടി കളിക്കുന്ന ക്രിസ്മസ്ട്രീ.
അവളെന്റെ ആകാശം തൊടും വലിയ
വാൽനക്ഷത്രം
പാലപ്പത്തിന്റേയും .ഇറച്ചിക്കറിയുടേയും
മണമുള്ള
അമ്മയുടെ ആവർത്തിച്ചാവർത്തിച്ചുള്ള
ഇതിനും നീയില്ലെന്ന
വേവലാതിയുടെ മുത്തങ്ങൾ
പുറത്ത് കരോൾ ഗാനത്തിന്റെ
ദ്രുതതാള സൈഡ്രം പോലെ
വണ്ടിയുടെ സൈറൺ വിളി
വൈകുന്നേരംവരെ ആഘോഷത്തിന്
അവധികൊടുത്ത്ജോലിസ്ഥലത്തേക്ക്

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

ശിശിരം




ശിശിരം മുട്ടി വിളിക്കുന്നു നിശയിൽ
കുസൃതി ചൊല്ലിച്ചിരിച്ച് -
കുളിരുവന്നെന്നെ കെട്ടിപ്പിടിക്കുന്നു
ചേമ്പിലയിൽവജ്രപ്പൊടികൾതൂവുന്നു
പാച്ചോറ്റിപ്പൂവുകൾ പിച്ചവെച്ചെത്തുന്നു
മച്ചിൻ ജാലക വാതിലിലൂടെത്തിനോക്കു
ന്നുണ്ടൊരുത്തി
നേർത്ത മഞ്ഞിൻ പട്ടുടുത്ത് വിടർത്തിയ
കൂന്തലാൽ
തട്ടിൻപുറത്തു നിന്നമ്പിളി.
ഇരുളിന്നോരത്തേക്ക് കട്ടിലിൻ ചാര
ത്തേക്ക്
കെട്ടിപ്പിടിച്ചെന്നെ വലിച്ചു നീക്കും കുളിര്
ഒച്ചു പോലിഴയുന്നു ശിശിര ചുണ്ടെൻ
കവിളിൽ
പൊള്ളും കുളിരിൻ പാച്ചോറ്റിയായ്
പൂത്തു വിടരുന്നുവെന്നുള്ളം
കണ്ടതില്ലൊന്നുമെന്ന മട്ടിൽ
നറുവെണ്ണതൻ നിറമെഴും പെണ്ണാ
മമ്പിളി
നടന്നു നീങ്ങുന്നു

പെണ്ണ്




പെണ്ണവൾ വാക്കിന്റെ വനമുല്ല
കൊണ്ടൊരു
കവിതകൊരുത്തെടുക്കുന്നു
കത്തുന്ന ചൂളയായു,യിരു,രുകു
മ്പോഴും
സഹനം സംഗീതമാക്കുന്നു
അവർണ്ണനീയമാ, മൊരിതിഹാസ
മാ,മവൾ
കണ്ണീരിലും ചിരി ,ചിന്തും പൂന്തിങ്കളും.
കണ്ണീർക്കടലിലിറക്കുവാനല്ല നാം
പൊൻമോതിരമവളെ,യണിയിപ്പൂ
ഊതിക്കാച്ചിയപൊന്നായി,യെന്നെന്നും
കാത്തുരക്ഷിക്കുവാനല്ലോ.
വേപഥു, വുണ്ടു ജീവിക്കേണ്ടവളല്ല,വൾ
സൗഭാഗ്യതാരമാകേണ്ടവൾ
നീലവാനം പോലകളങ്കമാഹൃദയം
എൻ കരളിൽ സ്നേഹാക്ഷരപ്പൂ
തീർക്കുവോൾ.
നന്മയെനട്ടുനനച്ചു വളർത്തു വോൾ
വാത്സല്യം പോറ്റീ വളർത്തുവോൾ
അല്ലിനെ പാടേ തൂത്തു വെടിപ്പാക്കും
അക്ഷതമെന്നുമെനിക്കവൾ

2016, ഡിസംബർ 14, ബുധനാഴ്‌ച

വാർദ്ധക്യം




പുറത്ത് നിലാവിന്റെ കണ്ണീർ
ഇറ്റിറ്റു വീഴുന്നു
വാളിന്റെ മുനപോലുള്ള
അവരുടെ നാവിന്റെ വിനയാൽ
എന്റെ മനസ്സ് കീറി മുറിയുന്നു
പ്രായം, ചിതലരിച്ച കട്ടൗട്ടറുകൾ
പോലെയാകുന്നു ജീവിതം
ഭയത്തിന്റെ കറുത്തകംബളം
യെന്നെവന്നു മൂടുന്നു
ഉറക്കം സുന്ദരിയായ പെണ്ണിനെ
പ്പോലെ
പ്രലോഭിപ്പിക്കുമ്പോഴും
അസ്വാസ്ഥ്യത്തിന്റെ ചൂടു പാളി
ക്കുളളിൽ
ഉറന്നുവരുന്നതേങ്ങൽ സ്വയം-
വിഴുങ്ങി ഞാനിരിക്കുന്നു
കൂരിരുട്ട് നിറഞ്ഞ,യീരാത്രി കറു
ത്ത കടലിലെ അഗാധതയിലക
പ്പെട്ടയെന്റെ ജീവിതം പോലെ.
കെട്ടുപോയ വിളക്കുപോലെ,യീ -
യിരുട്ടിൽ
ഞാനപ്രത്യക്ഷമായെങ്കിൽ....

2016, ഡിസംബർ 12, തിങ്കളാഴ്‌ച

കൂട്ടുകാരിക്കൊരു കത്ത്....




പ്രീയപ്പെട്ട കൂട്ടുകാരീ.....
പതം പറയുന്നുവെന്ന്
പരിഹസിക്കരുത്.
കരളു പൊട്ടുമെന്നായപ്പോൾ
കണ്ണിൽ നിന്നുമടർന്നു വീണ
വാക്കുകളാൽ
ചിലവരികൾ കുറിക്കുന്നു
പ്രണയത്തിന്റെ കടലിരമ്പി
നിൽക്കുന്നു
പൊട്ടിയകടലായ്യൊറ്റ
യ്ക്കിരുന്നു കരയുന്നു
ചുരത്തുവാനാവാത്തസ്നേഹം
കല്ലിച്ച്
വേദനയായ് പഴുത്തു നിൽക്കുന്നു
മഞ്ഞ പൂക്കളുള്ള സാരിയുടുത്ത
കടൽക്കരയിലൂടെ നാംകൈപിടിച്ച്
നടക്കുന്നു
മനസ്സ് പ്രക്ഷുബ്ധമായ ഒരു തിരയാ-
യുയരുന്നു
അധികപറ്റായ വികാരമെന്ന് കരുത
രുതേ ?
പറയാതെ കടന്നു വന്നവളാണു നീ
കൈ പിടിച്ചു കയറ്റിയതല്ലാതെ
പടിയടച്ചിട്ടില്ല ഞാൻ
" ഇറങ്ങിയാൽ പിന്നെയീപടി ചവുട്ടി
ല്ലെന്ന് " നീ പറഞ്ഞില്ലെ
സത്യമായിരുന്നോ അത്?!
എല്ലാം ഒരു സ്വപ്നം പോലെ!
കണ്ണീരും, വാക്കും കുഴച്ച് ഞാനീ കത്ത്
ഒട്ടിക്കുന്നു
ഈ പ്രണയ പശയിൽ നിന്നും വിടർത്തു
വാൻ
കഴിയുമോ നമുക്ക് നമ്മേ ?!

കവിതേ ....




കവിതേ പൂക്കുന്നു നിൻവാക്ക്
കണിക്കൊന്നപ്പൂവിൻ തണുപ്പായ്
നീലച്ചേല ഞൊറിഞ്ഞുടുത്ത തിര
കൾതൻ
വെള്ളിച്ചിലങ്കയായ്
ജ്ഞാനത്തിൻ കനിയായ്
ചിരിതൻ ചിലമ്പു മോഷ്ടിച്ച,യില്ലി
ക്കാടിൻ ഹർഷപുളകമായ്.
പകൽപ്പൂവിൻ ഞെട്ടറ്റു വീഴുന്നു
കവിതേ ....
കുടമണിച്ചെത്തമായ് വന്നെത്തു
ന്നു യാമിനി
ചാലിച്ചു ചാർത്തുന്നു നീ കവിതേ ...
ചേലുറ്റ മലയാളക്കുറി, ഫാലത്തിൽ.
നിലാപ്പൂവായ് വിളങ്ങി നിൽക്കുന്നു നീ
അഴൽ മാറ്റി പാരിന്നഴകേകുവാൻ

പകരം



കണ്ണിന്റെ കൂർത്ത കുരിശ്
നീയെന്നിലേക്ക് നീട്ടുന്നു
വാക്കുകളുടെ, യാണിയടിച്ച്
നിർവൃതി കൊള്ളുന്നു
ഞാൻ തോറ്റവനായിരുന്നല്ലോ.
പ്രണയം പച്ച ഞരമ്പിലൂടെയിറങ്ങി
രക്തത്തിൽ പതുക്കെയലിഞ്ഞു
ചേരുന്നു
കുപ്പയ്ക്കുള്ളിലെ കാഞ്ചനം പോലെ
തിളങ്ങി നിൽക്കുന്നു പ്രണയം
നീയെന്റെ ഭൂമിയും, ആകാശവും
രൂപമില്ലാത്ത രൂപവും, രാഗമില്ലാത്ത
രാഗവും
ഓർമ്മകളുടെ മുനമ്പിൽ ചിറകില്ലാത്ത
ചിറകിൽ ഞാൻ പാറികളിക്കുന്നു
സന്ധ്യയിലാണിന്നു നാം
ഇരുട്ട് പിറകിൽ വന്ന് നിൽപ്പുണ്ട്
നീ വെളിച്ചം തന്ന് പകരം കണ്ണെടുക്കുന്നു
ശബ്ദം തന്ന് കാതും
പ്രണയത്തെ നീചുമലിൽ നിന്നും പതുക്കെ
യെടുത്തു മാറ്റി
നീലാകാശത്തെ പറിച്ച് നിരാശയുടെ
കയത്തിലേക്ക് തള്ളുന്നു

2016, ഡിസംബർ 7, ബുധനാഴ്‌ച

ഓർമ്മകൾ മരിക്കുന്നില്ല




നീ ഒരഗ്നിശലാകയായിരുന്നു
അതോ ശ്രവണസീമയ്ക്കുമപ്പുറം
അതിതാരസ്ഥായിയിൽ പാടുന്ന
ഒരു രാഗമോ
പരിഭവം തിരനീക്കി അരങ്ങുതകർ
ക്കുമ്പോൾ
പ്രണയത്തിന്റെ, യുൾക്കടലിൽ
പൂവിതളുകൾ പോലെ
ഏതോ സിംഫണിയുടെചിറ്റോളമായി
നീയെന്നെ പൊതിയുന്നു
അടങ്ങിപ്പോയ ജ്വാലകളെ ഉലയൂതി
യുയർത്തിയവർ നമ്മൾ
നിന്റെ തൃഷ്ണയുടെ ഹോമാഗ്നിയിൽ
വന്നു പതിച്ച ചിത്രശലഭമോ ഞാൻ?
എന്നെ പാട്ടു പാടിയുറക്കിയ ഒരു കൂട്ടു
കാരിയുണ്ടെന്ന്
പറയണമായിരുന്നു യെനിക്ക്.
എന്റെമനസ്സിൽനീമരിച്ചെന്ന്നീപറഞ്ഞ
നിമിഷം
അപരിചിതമായ ആകാശവും, അജ്ഞാ
തമായ വർണ്ണവുമായിനീമാറിയ നിമിഷം
ഞാനൊരു പൊങ്ങുതടിയായൊഴുകുന്നു
നീയെന്ന വസന്തത്തെയോർത്ത്
മനസ്സിലൊരു കാലവർഷമിരമ്പുന്നു
ഓർമ്മയുടെ ഓളങ്ങൾ തുള്ളിക്കൊണ്ടേ
യിരിക്കുന്നു
ഇപ്പോൾ, യിതാകൈകഴുകുവാനായി
ടാപ്പു തുറന്നപ്പോൾ നിന്റെ ഓർമ്മകൾ
ആരവത്തോടെ കുതിച്ച് എന്റെ
കൈക്കുമ്പിൾ കവിയുന്നു

2016, ഡിസംബർ 6, ചൊവ്വാഴ്ച

നീർക്കുമിള




അകന്നു നിന്ന് ആശിപ്പിക്കാനെളു
പ്പമെന്നും
അധിക മടുത്താൽ ആകുലതപ്പെ
ടുത്തുമെന്നും
നീയാണെന്നെ പഠിപ്പിച്ചത്
സാന്ധ്യ വെളിച്ചം കറുപ്പിച്ചു കൊണ്ടി
രുന്ന നിന്റെ കണ്ണിൽ
ഞാൻ വന്നതുമുതൽ പുലരികൾ
വിരിയുകയായിരുന്നു
അതുകൊണ്ടുതന്നെയാണ് നീയെത്ര
വേദനിപ്പിച്ചിട്ടും
അമർത്തിപ്പിടിച്ച നിന്റെ വിരലുകൾ
ഞാനടർത്തിമാറ്റാതിരുന്നത്
പ്രണയത്തിന്റെ അഭൗമമായ സംഗീത
മാകുവാനേയെനിക്ക് കഴിയൂ
ഇവിടെ നീ,യൊറ്റയ്ക്കല്ലെന്ന് പറയുവാ
നേയെനിക്കറിയൂ
എത്രവട്ടം ചേർന്നിരുന്ന് വായിച്ചിട്ടുണ്ട് നാം
സഞ്ജീവനീ രാഗംപാടിയ ജയദേവ കഥകൾ
പിന്നെയെന്തിനായിരുന്നു അലിവിന്റെ
യീർപ്പമുള്ള കണ്ണുകൾ എരിതീയായുണ
ർന്നത്
ഓരോ കതകും എനിക്കു പിന്നിൽ കൊ
ട്ടിയടച്ചത്
കലങ്ങിയൊഴുകുന്ന കാലവാഹ്നിയിലെ
കുമിളകളാണ് നാമെന്ന് നീ ഓർത്തിട്ടു
ണ്ടോ

2016, ഡിസംബർ 5, തിങ്കളാഴ്‌ച

സ്വപ്നങ്ങൾ




സ്വപ്നങ്ങൾ തേങ്ങിപ്പോകുന്ന
ചില രാത്രികളുണ്ട്
കാലത്തെ തോളിലേറ്റി നടക്കു
മ്പോൾ
കാലു മുട്ടിവീണുപോയ
സ്വപ്നത്തിന്റെ തേങ്ങൽ
കണ്ണീരിന്റെ വൃക്ഷങ്ങൾ അതു നട്ട്
നനയ്ക്കുന്നു
ചാരനിറമുളള മഴകൾ പെയ്യുന്നു
വിഭ്രാന്തമായ ദൃഡകരങ്ങളാൽ
തിരമാലകളായാഞ്ഞടിക്കുന്നു
മരണം കെട്ടിയിട്ട പോലെ, രക്ഷപ്പെ
ടാനൊരു
പഴുതു തേടിയുഴറുന്നു
സ്നേഹം മഞ്ഞിന്റെ കണ്ണീരിൽ
കുളിച്ച്
ബാഷ്പീകരിച്ചു പോകുന്നു
വന്നിറങ്ങിയ മൗനം മാഞ്ഞു മാഞ്ഞു
പോകുമ്പോൾ
പുലരിയുടെ ഒരു കൊറ്റി കിഴക്ക്
വെള്ളപ്പൊട്ടു തൊടുന്നു

ഓർത്തുകൊൾക ....




ഓട്ടമാണിന്നു നെട്ടോട്ടമാണിന്നു നാം
വെട്ടിപ്പിടിക്കുവാനുള്ള, യോട്ടം
ഏറ്റത്തിനുണ്ടോരിറക്കമെന്നോർക്കുക
ഊറ്റം കൊണ്ടിട്ടൊട്ടു കാര്യമില്ല
അത്യാഗ്രഹത്തിന്റെ,യാകെത്തുകയായി
മാറിയല്ലോയിന്നു മാനവൻമാർ
ഞാനെന്നതല്ലാതെ ഞങ്ങളെന്നില്ലിന്ന്
സാഹോദര്യം സുന്ദരപദമായ് മാറി
പച്ചച്ചമേനിയും, പച്ചക്കാർവേണിയും
പിച്ചവെച്ചെത്തുന്ന പച്ചക്കണ്ണും
പ്രകൃതിയെ വെല്ലുവിളിച്ചു നാമെന്തെല്ലാം
മേനിയിൽ വേലത്തം കാട്ടിടുന്നു
പച്ചനോട്ടിന്റെ വലുപ്പത്തെ നോക്കി നാം
മാന്യതചാർത്തിക്കൊടുത്തിടുന്നു
പട്ടുവിരിയിട്ട മെത്തയിൽ നിന്നു നാം
കുശുമ്പും, കുന്നായ്മയും നെയ്തിടുന്നു
സ്വാർത്ഥത തന്നുടെ കോളാമ്പി പൂവുമായ്
എത്ര തന്നെ നിങ്ങളോടിയാലും
കാത്തിരിക്കുന്നുണ്ടൊരന്ധകാരത്തിന്റെ
വേദനതടാകമതോർത്തു കൊൾക

ജീവിതം ഇങ്ങനെ .....




ഞാൻ ഓരോ രാത്രിയിലും മരിക്കുന്നു
അടുത്ത പ്രഭാതത്തിൽ പുനർജ്ജനി
ക്കുന്നു
ഇന്നലെ കണ്ട പുഴയല്ല,യിന്ന്, യെന്നതു
പോലെ
ഇന്നലെയുള്ള ഞാനല്ലയിന്ന്
എല്ലാം മാറിക്കൊണ്ടേ യിരിക്കുന്നു
എന്നിലെ വികാരങ്ങളും, അനുഭൂതികളും.
ഞാനിടയ്ക്കിടേ ഓർമ്മകളേ പിടിച്ചു
കുലുക്കുന്നു
അതെന്റെ തിരിഞ്ഞു നോക്കാതെയുള്ള
ഓട്ടത്തെ
അല്പമൊന്ന് പിടിച്ചു നിർത്തുന്നു.
വർഷം മാസത്തെശാസിച്ചു നിർത്തു
ന്നതു പോലെ
ഞാനെന്തൊക്കെയോ,യെന്നിൽ ശാസി
ച്ചു നിർത്തുന്നു
ഞാനെന്റെ ദിനസരിക്കുറിപ്പുകൾ
നോക്കുന്നു
കണക്കു പുസ്തകത്തിലെ എഴുത്തു
കളിൽ
പലതും മാഞ്ഞു കൊണ്ടിരിക്കുന്നു
ഇതൊന്നും നിനക്കുള്ളതല്ലെന്നും
നീയും നിനക്കുള്ളതല്ലെന്നു പറയുന്നു
ഞാൻ, യെഴുതാപ്പുറങ്ങളിൽ കണ്ണും -
നട്ടിരിക്കുന്നു
കീറിപ്പോയ, യക്ഷരങ്ങളും അക്കങ്ങ
ളുമായ്
ഞാൻ മറയുന്നു.

ജിവചരിത്രം




നിങ്ങൾ എന്തിനെക്കുറിച്ചൊക്കെ
ചിന്തിക്കാറുണ്ട്?
ഏതിനെക്കുറിച്ചൊക്കെ സംസാരിക്കാറുണ്ട്?
നിങ്ങൾ ഇന്നദിവസം ഇന്ന നേരത്ത്
ഇന്നദിക്കിൽ വെച്ച് മരിക്കപ്പെടുമെന്ന്
ജനിക്കുമ്പൊഴേ ചാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിങ്ങൾക്കതറിയില്ല, യെന്നതുകൊണ്ട്
നിങ്ങൾ ജീവിക്കുന്നു യെന്നു മാത്രം
നിങ്ങൾ രാത്രിയിലുറങ്ങാൻ കിടക്കുമ്പോൾ
ഇന്നെന്തൊക്കെ ചെയ്തെന്ന്
ആലോചിക്കാറുണ്ടോ?
ഉണ്ടെങ്കിലും, ഇല്ലെങ്കിലും
നിങ്ങൾക്ക് പരിചയമുള്ള മരിച്ചവരെ
ക്കുറിച്ച് ചിന്തിക്കണം!
തുരുമ്പ് പിടിച്ച യുക്തിയെന്ന് തളളിക്കള
യേണ്ട
തുരുമ്പെടുത്തതും എണ്ണയിട്ട് ഉപയോഗി
ക്കാറുണ്ട്.
നിങ്ങൾ നിങ്ങളുടെ ഒരു ജീവചരിത്രം
ഹൃദയത്തിലെഴുതി വെയ്ക്കണം !!
അതാകുമ്പോൾ അപേക്ഷ ഫോറവും,
ബയോഡാറ്റയും ആവശ്യമില്ല
മറ്റുള്ളവർക്ക് വായിക്കുവാൻ വേണ്ടിയല്ല
നിങ്ങൾ നിങ്ങളോട് മിണ്ടാത്തതുപോലെ
നിങ്ങൾ നിങ്ങളെ അവഗണിക്കാതിരി
ക്കാൻ
നിങ്ങൾക്കു തന്നെ നിങ്ങളെയറിയുവാൻ.
ഒന്നും നിങ്ങൾ ചുരുക്കിയെഴുതരുത്
ജീവിതത്തിൽ നിങ്ങൾക്ക് ഒരിക്കൽ
ഏറ്റവും പ്രധാനപ്പെട്ടതായിരുന്ന പലതും
(അച്ഛൻ, അമ്മ) നിങ്ങൾ ചുരുക്കിയതു
പോലെ
നിങ്ങളേയും ചുരുക്കുന്നതിനു മുൻമ്പ്
നിങ്ങൾക്ക് നിങ്ങളെ വിശദമായൊന്ന്
വായിച്ചെടുക്കുവാനെങ്കിലും

പ്രണയ പുഷ്പ്പം പിഴുതെടുത്തവളോട്




എല്ലാം ഉപ്പിലിട്ടുസൂക്ഷിക്കുന്ന കടലിനെപ്പോലെ
എനിക്കോർമ്മകളെ ഉപ്പിലിട്ടു സൂക്ഷിക്കണം
നമ്മുടെ ഉപമകളെ,രൂപകങ്ങളെ,
ഭാവ ചിഹ്നങ്ങളെ
നീയേകിയ കാളരാത്രികളുടെകയ്പ്പു
കളെ, ദുഃസ്വപ്നങ്ങളെ
ഓർമ്മയുടെ ഒരു നെൻ മണി
മണ്ണിനു കൊടുത്ത്
നൂറ്ഓർമ്മമണികൾ എനിക്ക്കൊയ്
തെടുക്കണം.
സുരഭിലമീ പ്രണയമലരുകൾ തിരികെ
പറിച്ചെടുക്കവേ
പരിഭവമേതുമില്ല അകലത്തെ ചങ്ങാതീ
എനിക്ക് നിന്നോട്
കാരകളിലും,മുൾക്കള്ളികളിലും തളളി
യിട്ടപ്പോഴുമൊട്ടുമില്ല.
മറക്കല്ലെ മലർകാല നറുമണം
സകല പ്രണയ മൗനങ്ങളും
ഞെട്ടറ്റു വീണു ചിത്രകാരീ നൂറു പൂവുകൾ
എങ്കിലും വേണം നൂതനമാം ചിത്രമായ്
നീയെന്നുമെന്നുള്ളിൽ.
താഴ്വരയിൽ ഉപേക്ഷിക്കപ്പെട്ട ഉറക്കുത്തിയവൃക്ഷം ഞാൻ
ചിതാകലത്തിലെ അവശിഷ്ട്ടം.
നിന്നുള്ളമാംമലർ നിറമതിനിന്നും
ചോപ്പുതന്നെയല്ലേ?!


2016, നവംബർ 30, ബുധനാഴ്‌ച

ചോദ്യം




കണ്ണീർ കയത്തിൽനിന്നൊരമ്മ
ചോദിക്കുന്നു
പ്രാണപ്പിടച്ചിലായൊരു ഭാര്യ
ചോദിക്കുന്നു
അശാന്തിപർവമായൊരു പെങ്ങൾ
ചോദിക്കുന്നു
തിളയ്ക്കും തേങ്ങലായൊരു മകൾ
ചോദിക്കുന്നു
കണ്ടുവോ നീയെൻ മകനെ, കാന്തനെ -
കൂടപ്പിറപ്പിനെ, യച്ഛനെ
രാവു വെള്ളകീറവേ കൊറ്റിനായ്
പോയോനെ
ഒറ്റുവാനവനൊന്നും തെറ്റു ചെയ്തീലല്ലോ?
ഞങ്ങൾതൻ പ്രാണന്റെ യവസാന രക്ഷകൻ
അറിയുമോ അവനെ നീ?
തടഞ്ഞു നിർത്തുന്നു കണ്ണീരും, കൈകളും
എന്തു ചൊല്ലീടും ഞാൻ?
നെഞ്ചകം പൊള്ളുന്നു
എന്നെ ഞാൻ കൊല്ലുന്നു
ചുടലപ്പറമ്പിലെ ചിതയിൽ
ഞാനെന്നെയുയർത്തിക്കിടത്തുന്നു

വിധി



മിഴിയിലൊരു പുഴയൊളിപ്പിച്ച്
അവൾ കാത്തിരുന്നു
കഞ്ഞിപ്പശ മുക്കിയ മല്ലു മുണ്ടിന്റെ
ശബ്ദമായെന്നെ നെഞ്ചിലൊളിപ്പിച്ചു
എന്റെ നിശ്ശബ്ദസാഹിതിയിൽ
കാല്പനിക സൗന്ദര്യം വരച്ചു ചേർത്തു
കളകളം പാടുന്നുണ്ട് അവളുടെ കണ്ണുകൾ
ഇലത്താളമാകുന്നുണ്ട് അവളുടെ ചുണ്ടുകൾ
തകിലു കൊട്ടുന്നുണ്ട് എന്റെ നെഞ്ചിടുക്ക്
ചങ്ങമ്പുഴ ചന്തമെന്ന് അവളുടെ കൊഞ്ചൽ
കവിതയുടെ കിന്നാരമുള്ളവളുടെ ചാറ്റൽ
മഴയിലാണ്
ഞാൻ കുളിർന്നു പോയത്
ഇന്ന്; കയറെടുക്കാൻ വിധിക്കപ്പെട്ട
കവിയാണു ഞാൻ

ബന്ധം




ജന്മാന്തരങ്ങൾക്കുമപ്പുറത്തു നിന്നേ
നമ്മളൊന്നായിരിക്കണം
ഇന്നുമാമോഹന സ്വപ്നത്തിന്റെ
ശൽക്കങ്ങൾ
നേത്രപടലത്തിൽ പതിച്ചു കൊണ്ടേ
യിരിക്കുന്നു
കുന്നിനു മുകളിലെ കുലച്ചു നിൽക്കുന്ന
ആകാശവില്ലിലേക്ക് ഇരു ചിറകും വീശി
ഞാൻ കുതിക്കുന്നു
പെണ്ണേ നീയൊരു രാജ്യമാകുന്നു
ഇരുൾ പ്രഭാതത്തിൽ നിന്ന്
വെയിലിന്റെ വിരലും പിടിച്ച്
ഉച്ചയുടെ ജ്വാലാ വിരി തെറുത്തു മാറ്റി
നിന്റെ കുന്നുകൾക്കും, പുഴകൾക്കും -
കന്യാവനങ്ങൾക്കും മീതെ
സ്വപ്നങ്ങളുടെ, യേകാന്തവീഥിയിലൂടെ
സൂചിമുനകളുടെ നിശ്ശബ്ദ കുടീരമാകുന്ന
നിന്നിലേക്ക്
കെട്ടടങ്ങിയ കൊടും ശൈത്യത്തിലേക്ക്
വികാരങ്ങളുടെ മണലാരണ്യങ്ങളിലേക്ക്
നനഞ്ഞ തീത്തുള്ളികളായി ഇറ്റിറ്റു വീണ്
മിത ശീതോഷ്ണത്തിന്റെ കാറ്റായ് ഞാൻ
പതിക്കുന്നു

മുത്തലാക്ക്



പകലിരവില്ലാതെ,യവൾ
ഘടികാരത്തിന്റെ ചംക്രമണം പോലെ.
എന്നിട്ടും, അവളെ ഒരു വണ്ടിക്കുതിരയെ
പ്പോലെ
ഉപയോഗിക്കുന്നു
ഒരുഴവുകാളയെപ്പോലെ പെരുമാറുന്നു.
താൻ ജനിച്ചു വളർന്നനാട്, കൂട്ടുകാർ -
സായാഹ്നസവാരികൾ.
നീ ഏറ്റവും കുടുതൽ സ്നേഹിക്കുന്ന
വീട്ടിൽ നിന്നെങ്ങോട്ടു പോകുന്നുവെന്ന് -
ചോദിക്കുന്ന നക്ഷത്രങ്ങൾ.
അറിയാതെ, യാകാശത്ത് നോക്കി പോകുന്നു
പെണ്ണേ നിന്റെ മൊഞ്ച്
നിന്റെ മഞ്ചലാകുന്നു
നീഭാര്യയായിട്ടും, അമ്മയായിട്ടും
കഷ്ട്ടതയുടെ പര്യായമായിട്ടും
മുത്തലാക്ക് നിന്റെ തലയ്ക്കുമേലെ
തൂക്കിയിട്ടിരിക്കുന്ന ഏറ്റവും പുതിയ
ഖഡ്ഗമാകുന്നു
..........................................
മഞ്ചൽ = മയ്യത്തു കട്ടിൽ

ഇച്ഛ



കാലമേ,
നിന്റെ,യിച്ഛകൂടാതെ, യൊരിലപോലും
പൊഴിയുന്നില്ല
ഒരുകിളി പോലും നിലംപതിക്കുന്നില്ല
കണ്ണുനീർതുള്ളി പോലെ മഞ്ഞുതുള്ളികൾ
ഇറ്റിറ്റു വീഴുന്നു
ഉടുപ്പിന്റെ തുമ്പിൽ പിടിച്ച് വിതുമ്പിക്ക രയുന്ന
കുഞ്ഞിനെപ്പോലെ,യിലകൾ വിറക്കുന്നു
സ്വപ്ന സമാനമായ ഓളപ്പരപ്പിലേക്ക് നോക്കി
ഹ്ലാദ മുതിർക്കുമ്പോൾ നാമറിയുന്നില്ല
അടിച്ചമർത്തപ്പെട്ടവരുടെ കണ്ണീരും
നിസ്സഹായതയുടെ നെടുവീർപ്പുമതെന്ന്
വേദനയും പേറിവരുന്ന പ്രാർത്ഥനക ളതെന്ന്
കാതങ്ങൾക്കപ്പുറം, കടലുകൾക്കപ്പുറം
കലഹങ്ങളും, യുദ്ധവും ചവച്ചു തുപ്പിയ
വരുടെ
ചോരയും കണ്ണീരുമെന്ന്
നോക്കൂ..... മൃദുലമായി തഴുകുന്ന,യീ
കൊച്ചോളം
ഒരു കുഞ്ഞു കരമല്ലാതെ മറ്റെന്താണ്!
കണ്ടില്ലെ പാഞ്ഞു വന്ന് പാൽനുര ചിത
റുന്നത്
അത് അമ്മ മനമല്ലാതെ മറ്റെന്താണ് !!
പ്രഭാതശോഭ പോലെ ജ്വലിച്ചു നിൽക്കുന്ന
നാമറിയുന്നില്ലല്ലോ
കാലത്തിന്റെ, യിച്ഛയാണ് നമ്മളെന്ന്

പുഴയുടെ പിറവി




കണ്ണീരു വീണു കുതിർന്ന മണ്ണിൽ നിന്ന്
പുഴ പിറവിയെടുക്കുന്നു
പുല്ലാങ്കുഴലിന്റെ സങ്കടമാണ്
സംഗീതമെന്നറിയാൻ
മുളങ്കാടിനോടു ചോദിക്കണം
മറ്റുള്ളവരുടെ സന്താപമാണല്ലോ
നമ്മുടെ സന്തോഷം
ഗാന്ധിയുടെ നാട്ടിൽ തന്നെ
ഗാന്ധാരിയും, ഗോക്കളും, ഗോഡ്സേയും
ആടൽ വാരിപ്പുതച്ച് അടിവെച്ചു നടക്കുമ്പോൾ
ഇമ്പമോടെ പെൺകിടാങ്ങൾ അമ്പല
ത്തിലേക്ക് നടക്കുന്നു
കമ്പമില്ലാതില്ല കാണാൻ
കലമ്പലാണുള്ളിൽ
കൊത്തുവാനൊരു കരാളസർപ്പം
കാത്തിരിപ്പുണ്ടെവിടെയും മക്കളേ,
മൗനക്കടലിനുള്ളിൽ മുറിവിൻ
തിരതിളക്കുന്നു
കണ്ണീരു വീണ് കുതിർന്ന മണ്ണിൽ നിന്ന്
പുഴ പിറവിയെടുക്കുന്നു

തിരിച്ചറിവ്




തിരിച്ചറിവിൻ തിരിനാളം
ജ്വലിച്ചു നിൽക്കണമുള്ളിൽ
അബോധത്തിൻ കപോതകത്തെ
വിറച്ചു നിൽക്കണമുള്ളിൽ
അന്വേഷണത്തിൻ അസ്ത്രമെന്നും
മൂർച്ച കൂട്ടണമുള്ളിൽ
സത്യമെന്ന് നൂറുവട്ടം
തീർച്ച കൂട്ടണമുള്ളിൽ
കാഴ്ച്ചകളുൾക്കാഴ്ച്ചയായി
തുഴഞ്ഞു നിൽക്കണമുള്ളിൽ
കള്ളമേകും ഉള്ളിരുളിൽ
ഭള്ള് മാറ്റണമെന്നും
' ഇന്നു ഞാൻ നാളെ നീ '
ഓർത്തുവെക്കണമെന്നും

മറക്കുവാൻ വയ്യാ.....




ഓർമ്മകളൊക്കെയുംനുള്ളിക്കളയാം ഞാൻ
കിനാക്കാണുമെന്നോർത്തു,റങ്ങാതി
രിക്കാം ഞാൻ
അന്നുനീതന്നുളള രതിരസചിത്രങ്ങൾ
എന്നേക്കുമായി,യെറിഞ്ഞുടച്ചേക്കാം
ഞാൻ
കണ്ണാ- ന്ന് ഉള്ളം നിറഞ്ഞു വിളിച്ചത്
കണ്ണേനി,കരളിൽ നിന്നെന്നേപിഴു
തില്ലെ
പാതിയിൽ ചതിച്ചൊരു പ്രണയമേ
കേൾക്കനീ
കാത്തു കാത്തിന്നുമിരിക്കുന്നഞാ
നിതാ
നിനക്കായി, യെല്ലാം ത്യജിക്കുന്നു
സത്യം
എങ്കിലുമൊന്നുണ്ട് നീയിതു കേൾ
ക്കണം
ഒരിക്കലും നിന്നെ മറക്കുവാൻ വയ്യാ....

പുതുവെളിച്ചം



ആർത്തനാദങ്ങളും
വീർത്ത മൗനങ്ങളും
നേർത്തുനേർത്തൊടു
ങ്ങുന്ന
ശ്വാസനാദങ്ങളും
പിന്നെയൊരട്ടഹാസ-
മിടിത്തീ
പെറ്റു പോറ്റിയോരമ്മ
തൻകബന്ധം
ആദിയിൽ ഏദനിൽ നിന്ന്
തുടങ്ങി
ഇതിനവസാനമിനിയെന്നോ?!
അറിയില്ലറിയില്ലെനിക്കൊന്നു
മേ
ദുരമൂത്തൊരീക്കാലയാനം
എങ്കിലും; പ്രതീക്ഷതൻ
അർക്കാംശുവന്നൊന്നെ
ത്തിനോക്കുന്നുണ്ടിടയ്
ക്കിടേ.
പുത്തൻപുലരി വന്നിന്നെ
ന്റെ വാതിലിൽ
മുട്ടിവിളിക്കുകയല്ലോ
കിളികൾ തൻകൂചനം
നേർത്തു കേൾക്കുന്നു
ഞാൻ
'വെളിച്ചമേനയിച്ചാലും '





ഉടഞ്ഞുപോയ പാട്ടിന്റെ ചീളുകൾ




അന്നൊക്കെ ഞാനെത്തുമ്പോൾ
നിന്റെ മിഴികളിൽ തൊട്ടാവാടി
മുളക്കുമായിരുന്നു
എന്റെ വാക്കുകളെ നീ ഗോതമ്പു
മണികൾ പോലെ കൊറിക്കുമായി
രുന്നു
നീ പ്രണയത്തിന്റെ ഒരു നാരു കൊണ്ട്
നമ്മെയൊന്നിച്ചു കെട്ടി
നിന്റെ ഹൃദയത്തിന്റെ, യാഴങ്ങളിൽ
ഞാൻ മുങ്ങിത്തപ്പി
അപ്പൊഴൊക്കെ കുട്ടിക്കാലത്തെ
നക്ഷത്ര ഭൂപടമായിരുന്നു നിന്റെ
മിഴികളിൽ
അന്നൊരിക്കൽ നീ പറഞ്ഞു
നമ്മുടെ ഹൃദയം ഒരു വൃക്ഷമായി
വെച്ചുപിടിപ്പിക്കണമെന്ന്
പ്രണയത്തിന്റെ പൂക്കളായ് നമുക്ക്
വിരിയണമെന്ന്
പിന്നെയെന്തിനാണ് നീ പ്രണയത്തിന്റെ
കോപ്പ
എന്നിൽ നിന്നും യെടുത്തു മാറ്റിയത്
സ്നേഹത്തിന്റെ മസൃണതയിൽ
ഖരത്വം കലർത്തിയത്
ജീവിതത്തിന്റെ വഴിയിൽ മുമ്പെങ്ങും
ഞാൻ ഇത്രയും ഏകാകിയായിട്ടില്ല.
പഴയ പോലെ വൈകുന്നേരം
എന്റെ പാട്ടുകൾനീകേൾക്കാറുണ്ടോ
കിടപ്പുമുറിയിൽ, അടുക്കളയിൽ, ഇട
നാഴിയിൽ
നിനക്കായ് മാത്രം പാടിയ പാട്ട്.
കഴിഞ്ഞു പോയ സന്ധ്യകളിൽ നിന്റെ
ഹൃദയത്തിന്റെ,യിണ
നിന്നെ കാണാതെ തേടി തളർന്നതും
തേങ്ങിക്കരഞ്ഞതും നീഓർത്തിട്ടുണ്ടോ?
ഞാനിപ്പോൾ ഒരു ശവം
മരിച്ചു കൊണ്ടേ യിരിക്കുന്ന ശവം

2016, നവംബർ 26, ശനിയാഴ്‌ച

ഫിദലിന് ....!




പ്രീയ ഫിദൽ,
വേണ്ടതില്ലൊട്ടുമേ,യാശങ്ക, വേദന
സങ്കടൽ തീരത്തു വന്ന്
സിന്ദൂരമാലകൾ തന്നവനല്ലോനീ
ഏന്തുമാതുഴഞങ്ങൾ
നിൻപിൻമുറക്കാർ
സംഗ്രാമ ഭൂമികൾ പിന്നിടും,യിതു
തീർച്ച
തുഴഞ്ഞെത്തിടും ഞങ്ങൾ
ആ സ്നേഹതീരത്ത്.
അറ്റകൈയിന്നും അണയാതെയുള്ളിൽ
ഇറ്റിറ്റു വീഴും നിണമായ് ജ്വലിപ്പുണ്ട്
കാളിയൻ കാളിന്ദി,യേറെ കലക്കിടാം
കഷ്ട്ടതയെങ്ങുമേ,യേറെ വിതച്ചിടാം
കാളിയ നിഗ്രഹം അതു തീർച്ചയോർക്കുക
കാലനു പോലും തടുക്കായ്കയോർക്കുക
പ്രീയ ഫിദൽ,
പാറിടും കാടും, മലകൾക്കു മേലെയും
താഴെ ചതുപ്പും, തടാക മദ്ധ്യത്തിലും
നീയുയർത്തീടിന അക്കൊടി
പിന്നെയും കാറ്റുകൾ പാടിടും നിൻ കഥ
പിന്നെയും കാലമുയർത്തിടും നിൻ കൊടി
                 .....................................
അറ്റകൈ :- വധിക്കപ്പെട്ട ചെ യുടെ ഇരു
കൈകളും അറുത്തിരുന്നു

2016, നവംബർ 22, ചൊവ്വാഴ്ച

ഏകാന്തം



ജീവിതത്തിന്റെ ഒട്ടകപ്പുറത്തേറി
ഞാനലയുന്നു
ഏകാന്ത ജീവിതത്തേക്കാൾ നല്ലത്
മരണമെന്ന് തോന്നുന്നു
മടുപ്പിന്റെ,യീതടവറ
ജീവന്റെ അടിവേരിനെസ്പർശിക്കുന്നു
പ്രണയമില്ലെങ്കിൽ ഇന്ദ്രിയങ്ങൾ കൊണ്ട്
അറിഞ്ഞതെല്ലാം വ്യർത്ഥം
പ്രകാശ വഴികളിലെല്ലാം ഇരുളാഴം
സൂചിക്കുഴയിലൂടെ നൂലുപോലെ നൂർന്നു
വന്ന ജീവിതം
തുന്നിച്ചേർക്കാൻ കഴിഞ്ഞില്ലല്ലോ
യിതുവരെ
പലവർണ്ണങ്ങളിൽ തുന്നിയെടുക്കേണ്ട
ഒരു ജീവിതം
നിറംകെട്ട് നിലത്തു കിടക്കുന്നു
പ്രണയത്തിന്റെ വർണ്ണകസവു വെച്ച്
തുന്നിയെടുക്കണം ഒരു കവിത

വൃദ്ധ കവിത




കഥയുടെ ഒരു ചെപ്പ്എവിടെ നിന്നോ
കിലുങ്ങുന്നുണ്ട്
പുഴയോട് പുന്നാരം പറഞ്ഞ്
കൊയ്തു കഴിഞ്ഞ വയലിലൂടെ നടന്ന്
ഇലഞ്ഞിത്തറയിലിരുന്ന്
കഥ പറയുന്ന ഒരമ്മൂമ്മചെപ്പ്
ഓർമ്മയുടെ നീലക്കയത്തിൽ നിന്ന്
ഉറവയെടുക്കുന്നുണ്ട്.
മൗനത്തിന്റെ മന്വന്തരങ്ങളിലാണിന്ന്
ഇരുൾ രോമങ്ങളുടെ സാന്ത്വനങ്ങൾ
പോലുമില്ലാതെ
വേരുകളില്ലാത്ത കിനാവുകളിലൂടെ
ആകാശത്ത് ആശയുടെ ഒറ്റ നക്ഷവു
മില്ലാതെ
കഥയുടെ കഥകഴിഞ്ഞ,യിക്കാലത്ത്
കൂട്ടം തെറ്റിയലയുന്നുണ്ട് ഒരു വൃദ്ധ കവിത

വിലാപം




ഓമനേ, നിൻ ശാപവചനങ്ങളുണ്ടെന്റെ
നെഞ്ചിൽ ഉലയുന്ന തീയായ്
തോർച്ചയില്ലാത്തൊരു വാക്കിന്റെ
മൂർച്ചയായ്
മാറിൽ തറച്ചിരിപ്പുണ്ട്
എങ്കിലും നിന്റെയീ കടലിലെ കടവിൽ
ഞാൻ
തോണിയടുപ്പിച്ചിരിപ്പൂ
സ്നേഹം സ്വരൂപിച്ചു കൂട്ടുവാനേ പറ്റൂ
തൂവിത്തെറിപ്പിക്കാൻ വയ്യെനിക്ക്
ഓമനേ, ഉത്തര ദിശ നോക്കി നിൽപ്പുനീ
ദക്ഷിണ ദിശനോക്കിനിൽപ്പു ഞാനും
കത്തുന്ന വേദന ബഡവാഗ്നിയായെന്നിൽ,
നിന്നിൽ വിലാപമുലയുന്നുണ്ട്
കടലിന്റെ യാഴവും, ദാഹവും കടലിന്റെ,
മാസ്മര ശക്തിയും പ്രണയം
എണ്ണിയാൽ തീരാത്ത നക്ഷത്രമായ്
ഹൃത്തിൽമിന്നിത്തിളങ്ങും പ്രണയം
ഓമനേ, കുറ്റം പറയുവാനില്ല ഞാൻ
കാറ്റായ് പരത്തുവാനില്ല
എന്നിൽ തറഞ്ഞ നിൻവാക്കു നീറികത്തി
ഉരുകിയൊരിക്കൽ തിരിച്ചെത്തിയേക്കാം

2016, നവംബർ 18, വെള്ളിയാഴ്‌ച

സൂര്യകാന്തി




ഒരിക്കൽ എനിക്കൊരു
മഞ്ഞ നിറമുള്ള പെണ്ണുണ്ടാ
യിരുന്നു
സൂര്യകാന്തിപ്പെണ്ണ്
ഇന്നെനിക്ക് അവളില്ല
സൂര്യകാന്തി മഞ്ഞയുമില്ല.
ഒരിക്കലവളെന്നോടു ചോദിച്ചു:
എന്റെ രാത്രിക്ക് നിറം പകരു
വാൻ നീവരുമോ ?
എന്നും ഒർമ്മക്കാനെന്നും പറഞ്ഞ്
അന്നവളെന്റെ കാത് മുറിച്ച്
കൊണ്ടുപോയി
പിന്നെ കണ്ണുകളും.
ഞാനവളെ വാക്കുകളാൽ കാണുക
യും കേൾക്കുകയും ചെയ്തുകൊ
ണ്ടിരുന്നു
ഇന്നവൾ കത്തിയെടുത്ത് കൈയിൽ
തന്ന്
നാക്കരിഞ്ഞുതരണമെന്ന് ചൊല്ലുന്നു!
നീയെന്റെ സൂര്യകാന്തി മഞ്ഞയെന്ന്
കൊഞ്ചുന്നു!!

ഒഴുക്ക്




ഉപചാരങ്ങളുടെ
ചാരങ്ങൾ കെട്ടടങ്ങി
ഇവിടെ സ്വപ്നങ്ങൾനിരോധി
ച്ചിരിക്കുന്നു!
പുറത്ത് മഴ പെയ്തൊഴിഞ്ഞു
പ്രഭാതംകോട്ടുവായിട്ടു
സുരതം കഴിഞ്ഞ പെണ്ണിനെപ്പോലെ
മണ്ണ് തളർന്നു കിടന്നു
പുഴയുടെ പുളിനത്തിൽ
വർഷങ്ങൾ പഴുത്തയിലകളായ്
പൊഴിഞ്ഞു പോയിട്ടും
വളരാത്തവൃക്ഷത്തിനരികിലേക്ക_
വൻ നടന്നു
പുഴ, മീൻ മിഴികാട്ടി വിളിക്കുന്നു!
കറുത്തപാറ, കവിളിലെ കാക്കപുള്ളി
പോലെ തിളങ്ങുന്നു
സുന്ദരിയായ പെണ്ണിനെപ്പോലെ പുഴ
അവന്റെയുള്ളിൽ പുളഞ്ഞൊഴുകി
അവൻ അവളിലേക്കമർന്നു
ആസക്തിയുടെ ആയിരം കൈകളാൽ
അവളവനെ തഴുകി
അവളുടെ, യാഴങ്ങൾ തേടി
അവൻ കാലത്തിലൂടെയൊഴുകി

നഷ്ട്ട ബോധം




നിന്നിൽ നിന്ന് ഉതിർന്നു വീഴുന്നതും
പെയ്തു തീരുന്നതും
നഷ്ട്ട ബോധമാണെന്നെനിക്കറിയാം
അവനായിരുന്നില്ലെ നിന്നെ യൗവന
ത്തിലേക്ക്
തിരികേ കൊണ്ടുവന്നത്
എത്ര നിറഞ്ഞു തുളുമ്പിയിട്ടുണ്ട് നീ
അവനാൽ
എത്ര പൂത്തു വിടർന്നിട്ടുണ്ട് നീ
അതിനാൽ
എത്ര കൊറിച്ചിട്ടുണ്ട് സൗഹൃദം
എന്നിട്ടും; പ്രണയത്തിന്റെ ഉന്മത്താവസ്ഥയിൽ
കലഹമായിരുന്നു നിനക്ക് കൗതുകം
വേർപിരിയലായിരുന്നു പ്രീയം
ഇന്നലെ വരെ ഞാൻ കരുതിയിരുന്നത്
അവനും, നീയും ഒന്നാകുന്നതാണ്
പ്രണയമെന്നാണ്
എന്നാൽ; ഇന്നെനിക്കറിയാം
തന്നത്താൻ മുറിഞ്ഞ് രണ്ടാകുന്നതാണ്
പ്രണയമെന്ന്

2016, നവംബർ 15, ചൊവ്വാഴ്ച

മരണ വീട്ടിൽ




മരണവീട്ടിൽ
മൗനംതളംകെട്ടി നിൽക്കുമ്പോൾ
മുരിക്ക് മരത്തിലേക്ക് നിങ്ങൾ
നോക്കിയിട്ടുണ്ടോ?!
മൂകമിരിപ്പുണ്ടൊരു ബലികാക്ക.
അതിന്റെ കാകദൃഷ്ട്ടിയും,
ഘ്രാണശക്തിയും നോക്കൂ!
അതൊരു കാക്കയുടേതല്ല
മുജ്ജന്മത്തിലെ,യാരുടേതോപോ
ലെയാണ്
നനഞ്ഞകൈകൊണ്ട് മൂന്നുവട്ടം
മുട്ടിവിളിക്കുമ്പോൾ
എന്റെ മുന്നിൽ കൈകെട്ടിനിൽക്കു
വാൻപോലും ത്രാണിയില്ലാത,
ഞാനുരുട്ടിയഉരുളമാത്രം തിന്നു
വളർന്ന
നിന്നരികിലേക്ക് ഞാൻ വരുന്നത്
നിന്റെ മേന്മകൊണ്ടൊന്നുമല്ല
ഇനിയും നീ അന്ധവിശ്വാസത്തിന്റെ
അതിരുകൾക്കപ്പുറത്തേക്ക് പോകു
മെന്നുള്ളതുകൊണ്ടാണ്

സന്ധ്യ




കുമ്പളക്കുരുപോലെ
ചന്ദനക്കുറിതൊട്ട്
കമ്പിതഗാത്രി സന്ധ്യ
അരികത്തണയവേ
വൃശ്ചികക്കുളിരേറ്റ് കൂനി
യ,യരയാലിൻ,യിലകൾ
സന്ധ്യാനാമ, മന്ത്രണം പൊ
ഴിക്കവേ
സന്ധ്യതൻ മൃദുകരം വക്ഷസ്സിൽ
തൊടുന്നേരം
ഇക്ഷിതിയാകേ കോരിത്തരിച്ച
ങ്ങിരിക്കുന്നു
ചുംബിച്ചു ചുവന്നുള്ള തുടുത്ത
കവിൾത്തടം
കാറ്റിൻ കൈകളാൽ മെല്ലെ
തൊട്ടു നോക്കീടുന്നേരം
തിടുക്കത്തിനാൽ നീല കരിം -
ചായൽ ക്കെട്ടൂർന്ന്
രാത്രി തന്നിരുട്ടിലേക്കവൾ നട
ന്നേറീടുന്നു

കിളിയോട്



പഞ്ചവർണ്ണക്കിളി പെൺകിടാവേ
പുഞ്ചിരി മാഞ്ഞു നീ നിൽപ്പ തെന്തേ
പുഞ്ചനെൽപ്പാടക്കതിർക്കുലകൾ
പിഞ്ചു കരം നീട്ടി നിൽപ്പതില്ലേ
തൂ മലർത്തോപ്പിലെ ചെമ്പനീരിൻ
പൂവും നിനക്കിന് വേണ്ടന്നായോ
സുന്ദര സ്വപ്നങ്ങൾ കണ്ടു കണ്ട്
സുന്ദരി കോൾമയിർ കൊണ്ടിടണ്ടേ
പ്രണയം പതയുന്ന പാട്ടുമായി
തൈമണിക്കാറ്റെത്ര വീശിനിന്നു
നീൾമിഴി പെണ്ണാളെ നീലമിഴിയാളെ
രാഗം തുളുമ്പുന്ന തേൻകിളിയേ
പഞ്ചവർണ്ണക്കിളി പെൺകിടാവേ
മിണ്ടാട്ടമില്ലാതെ നിൽപ്പ തെന്തേ
തൃഷ്ണ വറ്റീടുവാൻ കാര്യമെന്തേ
കൃഷ്ണേ നീയെന്നോട് ചൊല്ലുകില്ലേ
പ്രീയനായുള്ളവൻ കാത്തു നിൽപ്പൂ
പ്രണയിനീ,നീയരികത്തണയൂ

വീണപൂവ്




കുഞ്ഞു വീടിനു മുന്നിലെ
ചെറിയ പുഴയരികിൽ
പാതിരാവിൽ നിലവിളി നില
ച്ചുപോയ
ഒരു പെങ്ങൾ കിടക്കുന്നു.
ഒഴുക്കു നഷ്ട്ടപ്പെട്ട ഒരു പുഴ
യാണവൾ
വിടരുംമുമ്പേ വാടിവീണ ഒരു
പൂവാണവൾ
വരച്ചു ചേർത്ത പോലെയുണ്ട
വളെന്നുള്ളിൽ .
അകം നിറഞ്ഞ കറുപ്പിൽ തെളി
ഞ്ഞു നിൽപ്പുണ്ടവൾ
എന്താണവളുടെ പേര്?
കൊല്ലപ്പെട്ട പെണ്ണിന് പേരെന്തിന്?!
തെച്ചിക്കാട്ടിലേക്ക് ചോരത്തുള്ളി
തെറിച്ചിരിക്കുന്നു
പച്ചപ്പിനിടയിൽ ചുവന്ന പൂക്കളായ്
തിളങ്ങുന്നു

ഇന്നും.... !




മോഹ പത്രം നിലച്ചുപോയ്
മേഘ മൂകം പടർന്നു പോയ്
ശ്വാസ താളമിടയ്ക്കിടേ
താള ഭംഗംഭവിച്ചു പോയ്
പാതവക്കത്തെന്നുമാ
നമ്മൾ കാറ്റേറ്റുനിന്നൊരാ
കുറ്റനരയാൽ മരച്ചോട്ടിൽ
കാത്തു നിൽക്കുന്നു,യിന്നും ഞാൻ
വരില്ലനീയെന്നറിഞ്ഞിട്ടും
പടിയടച്ചു പോയെന്നിട്ടും
പിരിയുവാൻ മടിയാലെമനം
എന്നുമെന്നെ നടത്തുന്നു
ചുംബിച്ചു, ചുംബിച്ചു ചുവന്നുള്ള
സുന്ദര സന്ധ്യ മൂർച്ചിക്കവേ
മിന്നുമുഡുക്കളായോർമകൾ
ഉള്ളം താഡിച്ചു കൊണ്ടിരിക്കുന്നു

പിണക്കം




മൗനമെത്ര കുടിച്ചിട്ടും പ്രിയേ,
മദിരയായ് ഭവിക്കുന്നുവോ ?!
ജീവിത സന്ധ്യയിലാണു നാം
ഇരുളകലെയല്ലെന്നോർക്കുക.
ഒരു നിമിഷം; പരസ്പരം മിഴികളി_
ൽ നമ്മളില്ലയോ
തൊണ്ടയിൽ പിടയുമൊരേകാന്ത
രോദനം ഉണരുന്നില്ലയോ.
ചുണ്ടിൽ ചെണ്ടുമല്ലി പോൽ
കവിത പൂത്തകാലവും
പരസ്പരം ചേർന്നു നിന്നു നാം
ചിറകു നീർത്ത കാലവും
സ്മരണ തിരളും സ്മാരക
സ്തൂപമായി ചിന്തയും
അലയടിച്ചുയർന്നിടും
അഴിമുഖമായ് ഹൃദയവും
എന്തിനായ്പ്രിയേയിനിയും നാം
പിണക്കം പൂണ്ടു നിൽക്കണം

ആയുസ്സ്




ഫുല്ല പുഷ്പത്തിന്റെ യാ,യുസ്സ്
മാത്രമേ
നമ്മിലാ,നന്ദാനുഭൂതിയെന്നോർക്കുക
ഫാലത്തിൽ തൊട്ടുതലോടിനിൽക്കേ
ണ്ടവർ
ഫൂലൽക്കാരമെന്തിനു മെന്നതോർത്തീ
ടുക
സഞ്ചാരികൾ നമ്മളീബ്ഭൂമിയിലൊട്ടു
ചുറ്റിത്തിരിഞ്ഞൊന്നു പോകുവാൻ
വന്നവർ
സഞ്ചിത സ്നേഹത്തിൻ സത്യമാകേണ്ടവർ
സാന്ധ്യസിന്ദൂരമായ് പൂത്തുനിൽക്കേ ണ്ടവർ
പ്രേമത്തെതന്നേനി,കാവലാളാക്കണം
അമ്പിളിയായ് തന്നെ കുമ്പിട്ടു നിൽക്കണം
പരിചയമില്ലാത്ത നാം രണ്ടു പേർ ചേർന്ന്
എല്ലാം പരിചയിച്ചൊന്നായിത്തീരണം
മാദകമായി മരണമെത്തുമ്പോഴും
ആനന്ദമായി, യണിഞ്ഞിരുന്നീടേണം

2016, നവംബർ 12, ശനിയാഴ്‌ച

മത്സ്യ പ്രണയം




കുളത്തിലേക്ക് കാലു നീട്ടിയിരിക്കുമ്പോൾ
നീ മത്സ്യപ്പെട്ടാണ്
പാദങ്ങളിലിക്കിളിയിട്ട്
പ്രണയത്തിന്റെ,യാദ്യ,യടയാളംകാട്ടിയത്
പിന്നെയത്പതിവായി
നിന്റെ സ്പർശത്തിൽ, തൊട്ടുതലോടലിൽ
എന്നിൽ പ്രണയം പൂത്തു വിടർന്നു
ഞാൻ കോരിയെടുക്കുമ്പോഴൊക്കെ
നീ വഴുതിക്കളിച്ചു
മോഹത്തിന്റെ, യൊരു തളിർ വല
നീയെന്നിലേക്കെറിഞ്ഞു
ഞാൻ നിന്റെയിരയെന്ന് അറിഞ്ഞിരുന്നില്ല
വെട്ടിമുറിക്കുവാനോ, പൊരിച്ചെടുക്കു വാനോ
ഞാൻ കൊതിച്ചില്ല
എന്നിലേക്കടുക്കുവാൻനി,തീരെ കൊതിച്ചില്ല
ഇന്നു നീയെന്നെ വിരഹ, ഹിമശീതജല
ത്തിൽ കിടത്തിയിരിക്കുന്നു
കൈയെത്താതകലത്തിൽ നീന്തിക്കളി
ക്കുന്നു

വസന്തം




ക്ഷണികമല്ലയോ ജീവിതം
ഹിമകണിക പോലത്കളകയോ
പ്രണയമല്ലാതെന്തുണ്ട് ജീവനിൽ
പ്രീയമായ് നമുക്കോർമിച്ചു വെയ്
ക്കുവാൻ
ചിരിയും, കണ്ണീരും കലർന്നതെങ്കിലും
പാവനം മൂല്യമാർന്നയീജീവിതം
പരസ്പരം പാരിൽ കെറുവിച്ചു നിന്നിട്ട്
കാര്യമെന്തുണ്ട് ചൊൽക നീ
വണ്ടിൻ വേണ്ടാതീനമെന്തെന്ന്
പരിഭവിക്കാറില്ല പൂവുകൾ
മധുനുകർന്നു നാം മേൽക്കുമേൽ
സ്നേഹ-
സരിത്തു പോലെ വിളങ്ങണം
പരിഭവിക്കാതെ പ്രേമ പരിമളം
പരത്തി ജീവിതം വിടർത്തണം
നറും സുമങ്ങളായ് ലസിക്കണം
വസന്ത വർണ്ണമായ് പൂക്കണം

2016, നവംബർ 6, ഞായറാഴ്‌ച

നോവ്




നോവുകളെന്നെ നൊട്ടിനുണയുന്നു
അമ്ലമായ് വന്നെന്നുള്ളം പൊള്ളിക്കുന്നു
പാമ്പായി ജീവന്റെ കാമ്പിനെ തീണ്ടുന്നു
കാമനതൻ പ്രാണ പാശം പറിക്കുന്നു
പ്രണയമെന്നെ പറഞ്ഞു പറ്റിക്കുന്നു
പ്രീയതരമെല്ലാം കൈവിട്ടു പോകുന്നു
വാഗ്ദത്തഭൂമി കവർന്നെടുത്തവർ
കുരിശിൽ തറച്ചെന്നെ കുന്നുകയറ്റുന്നു
ഒറ്റയാക്കില്ല,യെന്നു പറഞ്ഞവൾ
ഒറ്റിക്കൊടുത്തു പുതു കൂറു പുതുക്കുന്നു
കോവലനായെന്നെ നെഞ്ചിൽപാർത്തു
ള്ളവൾ
ഇരട്ടച്ചിലമ്പിട്ട് നൃത്തം ചവിട്ടുന്നു
കാമാർത്തയായി വരിഞ്ഞുമുറുക്കിയോൾ
കാള സർപ്പമായ് നെറുകയിൽ കൊത്തുന്നു
വേദന തിന്നാൻ പിറന്നോരു ജന്മം ഞാൻ
വേദിവിട്ടെന്നേയ്ക്കും പോയ് മറഞ്ഞീടുന്നു

ചിരി




ചിന്തിച്ചിടാൻ നേരമൊട്ടമില്ലാർക്കും
ചിരിച്ചു മയങ്ങുന്നു പൊങ്ങി പതയുന്നു
ഇന്നലെയെന്തെന്നതോർക്കാതെ നാമിന്ന്
ഇന്നിനെ വാനോളം വാഴ്ത്തിപറയുന്നു
ദുരിതക്കയങ്ങളിൽ മുങ്ങി നിവർന്നതും
ചോരക്കടലുകൾ നീന്തിക്കടന്നതും
രാവണക്കോട്ടകൾ കത്തിച്ചു,വന്നതും
പക്ഷമറുത്തു പിടഞ്ഞു കിടന്നതും
കാമാർത്ത കണ്ണുകൾ ചേലയഴിച്ചതും
ഗാന്ധാരിയായ് കണ്ണുകെട്ടിക്കഴിഞ്ഞതും
ചോരച്ച വാക്കു ചുമച്ചു കുഴഞ്ഞതും
പിറന്ന മണ്ണിൽ നിന്നു പ്രാണൻ പറിക്കുവാൻ
ധർമ്മമില്ലാ യുദ്ധമുറവയുണർന്നതും
ഒടുവിൽ വേഷങ്ങൾ വിഷം തീണ്ടി വീണതും
മരിച്ചവരല്ലാ ചരിത്രത്തിലെന്നും
തിരിച്ചറിയാതെ ചിരിക്കുന്നു നമ്മൾ

2016, നവംബർ 5, ശനിയാഴ്‌ച

ആരായിരുന്നു നീ




ആരായിരുന്നു നീ അർദ്ധനഗ്നാംഗിനി
ചെമ്പട്ടുടുത്തു ഭ്രമിപ്പിച്ച സുന്ദരി
പനങ്കുലയൊത്ത മുടിയഴിച്ചിട്ടവൾ
ഏഴിലംപാലയായ് പൂത്തു നിന്നുള്ളവൾ
പാലാഴിത്തിരയായി ചുറ്റിവരിഞ്ഞവൾ
കൃഷ്ണമണികളിൽ തൃഷ്ണ നിറച്ചവൾ
കാളിന്ദിയേപ്പോലെ കാമാർത്തയായവൾ
കളിയനെപ്പോലെ ക്രുദ്ധയായ് നിന്നവൾ
ചുണ്ടിൽ ചിരിയുടെ തെച്ചി വിരിച്ചവൾ
നിറനിലാവായെന്നു മരികത്തണഞ്ഞവൾ
പാതവക്കത്തെന്നും കാത്തു നിന്നുള്ളവൾ
ചുണ്ണാമ്പു ചോദിച്ചുകൂടേ നടന്നവൾ
പല്ലും, നഖവുമാ,യെല്ലും തൊലിയുമായ്
ഉണ്ട് ഞാനിന്നു മീയൊറ്റപ്പനക്കീഴിൽ

ജനനി




ഒരിളം കുഞ്ഞിൻ ചോര
കൂനനുറുമ്പുണ്ണുന്നു
അച്ഛനായൊരുവന്റെ, യിച്ഛ-
നിറവേറുന്നു
അമ്മയാമൊരുവളെ പിച്ചിച്ചീന്തു
ന്നു മകൻ
മദം കൊണ്ടമറുന്നു മുക്രയിട്ടു
പോകുന്നു
ഒരു പെങ്ങളെ കല്ലാലെറിയുന്നു
പാപികൾ
ചെന്നായക്കൂട്ടമായ് നൊട്ടിനുണ
ഞ്ഞീടുന്നു
ആരിവൾക്കിന്നു രക്ഷ, ആരിവൾ
ക്കിന്നു കൂട്ട് ?!
ഇവൾതൻ ദേഹമല്ലാതില്ല ദേവാലയം
വേറെ
പ്രാണനെ ദാനം ചെയ്യും ദേവിയുമില്ലാ
വേറെ
എങ്ങനെ ജന്മം നൽകും
ജനനിയെ ചുടുന്നോർക്ക് ?!

ജീവന്റെ പച്ച



ദീപകം പാടി സഖിനീ
പ്രണയച്ചിതയെരിച്ചു
മേഘമൽഹാർ പാടി
തീയണപ്പതെന്നു നീ
ഫീനിക്സായിനിയും നമ്മിൽ
പുനർജനിക്കുമോ പ്രണയം
ജീവന്റെ പച്ചയിൽ സ്വച്ഛമാം
രാഗമിനിയും പൂക്കുമോ
കിളി പാടുമോഹിന്ദോളം
സ്നേഹം സ്ഖലിക്കുമോ
നിളതൻ നിറമുലയൂട്ടി
നിലാവു നമ്മേയുറക്കുമോ
പറയുമോസഖിനീ
പ്രീയനേ മറന്നുവോ
പതിവുനേരം നോക്കി
പാർത്തിരിപ്പുണ്ടവൻ

2016, ഒക്‌ടോബർ 31, തിങ്കളാഴ്‌ച

ഇഴമുറിഞ്ഞാൽ .....!

ഇഴമുറിഞ്ഞാൽ .....!


ഉറക്കമില്ലാത്ത രണ്ടു പേരുണ്ട്
ഇണക്കത്തിന്റെ ഇഴമുറിഞ്ഞുപോയവർ
വിരഹത്തിന്റെ വിരൽപ്പാടേറ്റ്
വിരസതയിൽ മുങ്ങിപ്പോയവർ
വാക്കുകളില്ലാതെ മൗനം കുടിക്കുന്നവർ
കണ്ണീരുപ്പാൽ കദനംഭുജിക്കുന്നവർ.
നിലാവിന്റെ നീലവെളിച്ചത്തിൽ
നീ,യസ്വസ്ഥയാകുന്നത് ഞാനറിയുന്നു.
നീ കിളിവാതിൽ തുറക്കാതിരിക്കുക!
എന്റെയോർമ്മകൾ കടിഞ്ഞാണറ്റ
 കാറ്റായ്വന്ന്
നിന്നെ കെട്ടിപ്പിടിക്കും
രാത്രിയുടെ കിളി,യിക്കിളിയാക്കും
ചരിഞ്ഞ മാനത്തെ ഒരു നക്ഷത്രം ഒളിഞ്ഞു
നോക്കും
ശിശിരത്തിന്റെ ശിരസ്സ് മാറിലമർത്തും
ഉഷ്ണകാല ദാഹം മയക്കി കിടത്തും
ഇപ്പോൾ, ഇത്രയും പെട്ടെന്ന്
കഴിഞ്ഞതെല്ലാം മറന്ന് നിനക്കുറങ്ങാൻ
കഴിയുന്നുണ്ടല്ലേ?!

2016, ഒക്‌ടോബർ 27, വ്യാഴാഴ്‌ച

എങ്ങനെ കാണണം




കടലിനെ കാണുമ്പോൾ
കാണാതെ പോയ കുഞ്ഞിനെ
 തിരഞ്ഞ്
ഭ്രാന്തായൊരമ്മ,നെഞ്ചത്തടിയും, നിലവിളിയുമായി
പരക്കം പായുന്നതുപോലെ.
ഇത്തിരി നനവ് തേടുന്നു
ജലസ്രോതസ്സ് വറ്റിപ്പോയ കൊക്കരണി
പോലെ
വറ്റിവരണ്ടതൊണ്ട
അങ്ങകലെ പക്ഷി വേഗത്തിൽ പറന്നു പോകുന്നുകുഞ്ഞു തോണികൾ
പേടികൾ പനിമയക്കം പോലെ പിറുപിറുക്കുന്നു
പാഞ്ഞു വന്ന തിരമാലകൾ തലതല്ലിച്ചിത
റുമ്പോൾ
പൊള്ളുന്ന രസതുള്ളിയായ് നെഞ്ചിൽ വീണുരുളുന്നു
എങ്ങനെ നടക്കും കടൽ തീരത്തിലൂടെ
കുഞ്ഞിനായ് കയർക്കും കടലമ്മയ്
ക്കരികിലൂടെ
പാഞ്ഞു വരുന്നുണ്ടൊരമ്മ നെഞ്ചത്തടിച്ച്
കുഞ്ഞിനായ് കേഴുന്നുണ്ട് കടലിനോട്
എങ്ങനെ കാണണം കടലിനെ?!



2016, ഒക്‌ടോബർ 26, ബുധനാഴ്‌ച

കുരുടൻ മൃഗം




എന്റെ പ്രണയത്തിന്റെ വിത്ത്
നീയാണ് മുളപ്പിച്ചത്
നിലാവിന്റെ നിറഞ്ഞമുലകളൂട്ടിയാണ്
വളർത്തിയത്
ആനന്ദത്തിന്റെ അവസാന നിമിഷത്തിൽ
നീയെന്റെ നെറ്റിയിൽ പതിച്ച ചുംബനം
അറവുകാരന്റെ മുദ്രയെന്നറിഞ്ഞിരുന്നില്ല
ഇന്നവളെന്റെ നെഞ്ചിലൊരു പൂവു
വെച്ചു
വാതിലുകൾ കൊട്ടിയടച്ച് പടികയറില്ലെന്ന്
ശപഥം ചെയ്തു
ഉദകക്രീയയ്ക്ക് ബലി കാക്കകൾ വരി നിന്നു
നീയെന്തിന് ദുഃഖത്തിന്റെ ഹിമക്കട്ടകൾ
നൽകി.
കുരുടനായ മൃഗമാണ് പ്രണയം

2016, ഒക്‌ടോബർ 24, തിങ്കളാഴ്‌ച

സമയമാപിനി




മരിക്കാറായ ഒരു പുഴയാണ് ഞാൻ
വിരസത വിരിച്ച് കിടക്കുന്നത് കാണു
മ്പോൾ
മരുഭൂമിയെന്ന് നിങ്ങൾക്ക് മുറുമുറുക്കാം
അറിയില്ല നിങ്ങൾക്കെന്റെ ഇന്നലെകളുടെ
നിറഞ്ഞൊഴുകലും പതഞ്ഞൊഴുകലും
അന്നവും, വസ്ത്രവുമായവനെ,യിന്ന് അറി
യാതെയായ്
ആഴമുള്ള മിഴികളിൽ നോക്കി അറപ്പും,
വെറുപ്പുമായി
കൂട്ടിമുട്ടാത സമാന്തരപാതകൾ നമ്മൾ
ഇന്നലെകളെയോർക്കാതെ,യിന്നിനെ
നഷ്ട്ടപ്പെടുത്തി
നാളെകളെ സ്വപ്നം കാണുന്നവർ നിങ്ങൾ.
അളന്നു കൂട്ടുന്നുണ്ട് സമയമാപിനി -
ആയുസ്സുകളെ

നെടുവീർപ്പ്




കടലൊരു കാമ മദാലസയായി
ഞെളിപിരി കൊള്ളുന്നു
കരയുടെനേരെ കുളിരലവിതറി
മാടിവിളിക്കുന്നു
കണ്ണിനു കുളിരായ് കാതിനു രസമായ്
ചിരിപ്പൂ ചിതറുന്നു
തിരകൾ കോതിയൊതുക്കാമുടിയായ്
തരംഗമുയർത്തുന്നു
ചൂളമടിക്കും കാറ്റിൻ തരുണർ ചുറ്റിനട
ക്കുന്നു
ചരിഞ്ഞു നോക്കും കാക്കക്കണ്ണുകൾ
വട്ടം ചുറ്റുന്നു
പ്രാർത്ഥന മുറ്റും കുടിലിൻ കണ്ണുകൾ
കടലിനെ നോക്കുന്നു
ഓടങ്ങൾതൻ ഒരു തരി വെട്ടം കാണാൻ
കാക്കുന്നു
കൂനിക്കൂടിയിരിക്കും കുടിലുകൾ
മുണ്ടുമുറുക്കുന്നു
പട്ടിണിയാലേ പേക്കോലങ്ങൾ
മണ്ണിലിരിക്കുന്നു
പടുതിരികത്തി പാട്ടവിളക്കിൻ
തിരികൾ കരിയുന്നു
കടലും, നീലാകാശവുമൊന്നായ്
കെട്ടിപ്പുണരുന്നു
കാത്തിരിക്കും കുടിലിൽ നെഞ്ചിൽ
നെടുവീർപ്പുണരുന്നു

2016, ഒക്‌ടോബർ 22, ശനിയാഴ്‌ച

മിക്സി




പീഡനത്തിന്റെ ബാലപാഠം
നിങ്ങളെന്നിൽ നിന്നു തുടങ്ങുന്നു!
എത്ര കരഞ്ഞു വിളിച്ചിട്ടും,
നെഞ്ചൂക്ക് കാട്ടിയിട്ടും
നിങ്ങളെന്റെ ചെവിയിൽനുള്ളുന്നു!
എരിച്ചെരിച്ചു കൊണ്ട് നിങ്ങൾ
പീഡനത്തിന്റെ അവസാന ലീലയും
എന്നെക്കൊണ്ടാടി തീർക്കുന്നു
എന്നിട്ടും; വീണ്ടും വീണ്ടും നിങ്ങളുടെ
മുന്നിൽനിന്നു തരുന്നത്
ഞാൻ അഭിസാരികയായതുകൊണ്ടല്ല
ജീവിതം ജീവിച്ചു തീർക്കാനുള്ള
കൊതി കൊണ്ടാണ്

അരികിലേക്കെത്തുന്നത്




ഒരിക്കൽ നീ വിരിച്ചവലയിൽ
വീഴുമെന്നറിയാത്തതുകൊണ്ടല്ല
വലിയ വലിയ മോഹങ്ങളില്ലാത്തതു
കൊണ്ടാണ്
പിടയുന്നയിരയുടെയുള്ളിൽ
ചൂണ്ടയുണ്ടെന്നറിയാത്തതുകൊണ്ടല്ല
ഒരു ജീവനെക്കുറിച്ച് മനസ്സെരിപൊരി
കൊള്ളുന്നതുകൊണ്ടാണ്
ഒരിക്കൽ;ഉപ്പും മുളകും പാകമായ്
പൊരിഞ്ഞ്, മൊരിഞ്ഞ് യെനിക്ക് നിന്നരി
കിലിരിക്കണം
അന്ന്,യെത്ര സ്നേഹത്തോടുകൂടിയാണ്
നീയെന്നെ തൊടുക
ഉപ്പും, എരിവും പകുത്ത് നൊട്ടി നുണയുക
എല്ലിൻ മുള്ളിൽ തൊടാതെ
എത്ര പ്രണയാർദ്രമായാണ് നീയെന്നിലേ
ക്കാഴ്ന്നിറങ്ങുക
അങ്ങനെയെങ്കിലും സ്നേഹമെന്തെന്നറി
യുവാൻ വേണ്ടിയാണ്

2016, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

പ്രണയികൾ മഴയും പുഴയുമാകുമ്പോൾ




നീയൊരു പുഴയായൊഴുകണം
ഞാനൊരു മഴയായ് പെയ്യാം
മഴച്ചിന്തുകൊണ്ട് മലർച്ചെണ്ടു നൽകാം
തണുക്കാറ്റുകൊണ്ട് തലോടി തളിർക്കാം
ഒഴുക്കിന്റെയോളത്തിൽ തുഴകൈ
ചുഴറ്റിനീ
ചുഴിയായ് ചുറഞ്ഞെന്റെ മനസ്സിൽ തൊടണം
ഋതുക്കൾ നമുക്കുള്ളിൽ പ്രണയം പരത്തും
സിരകളിൽ ചുണ്ടിന്റെ ചൂടുപകർത്തും
നിറഞ്ഞേറിടുംനിന്നിൽ മഴപ്പെരുക്കമായി
ഞാൻ
നടുക്കുന്ന വേഗങ്ങൾ നമ്മിൽ പടരും
ചുരത്തും തെളിനീർ പുഴയെന്ന സത്യം
നുരപ്പൂക്കളായി ഞാൻ ചിന്നിച്ചിതറും
അടുത്തൊന്നണഞ്ഞാലേ മിടിപ്പിന്റെ താളം
കേൾക്കുന്നതുണ്ട് ഞാൻ മഴക്കാട് നമ്മൾ.
ഇലത്തുള്ളി പോലെ നമുക്കിറ്റിറ്റു ചേരാം
ഇണത്തുള്ളിയായി പെരുകിപ്പരക്കാം

കർക്കടകം




പുരുഷനാം ക്രൂരമേഘം കലിതുളളി
മണ്ണാം പെണ്ണിന്റെ പുടവ ചീന്തുന്നു
മിഥുന മോഹത്തെ,യള്ളിപ്പിടിക്കുന്നു
കാറ്റിൻകരുത്തായി കിതച്ചു നിൽക്കുന്നു
കരളിൽ കാമക്കൊടും വിഷം ചീറ്റുന്നു
കദന ധാരയായവളെ മാറ്റുന്നു
കൊടിയവഞ്ചന കാട്ടുമാക്രൂരന്റെ
പിടിയിൽ നിന്നും പിടയ്ക്കും കിടാത്തിയാൾ
കരുണ വറ്റിയോൻ കാമക്കയങ്ങളിൽ
കൊണ്ടു തള്ളുന്നു കരുണയെഴുന്നോളെ
ഉഴറി വീഴുന്നു പാവമാപെണ്ണാൾ
ഉടഞ്ഞു നീറുന്നു ഉലകിൽ ജന്മങ്ങൾ
പ്രണയമെന്നോതിപതം പറഞ്ഞവൻ
പ്രളയ മാരിയായ് ജീവനെടുക്കുന്നു

പുതുകാലം




ഒറ്റയാവാൻ കൊതിച്ചപ്പോഴാണ്
മനസ്സൊറ്റയായത്
ഒറ്റയ്ക്കെന്ന് തോന്നിയപ്പോൾ
ഉറ്റതൊന്നുമില്ലാതെയായ്
അന്നു മുതൽ;നിലാവില്ലാതായ്,
നിറങ്ങളില്ലാതായ്, നന്മയുടെ
നക്ഷത്രമില്ലാതായ്
വീട് രഹസ്യങ്ങളുടെ താവളമായ്
മുറിക്കുള്ളിലൊറ്റയൊറ്റയായ്
മനസ്സില്ലാതായ്
അടച്ചുറപ്പ് കൂടി
ജീവിതത്തെയsർത്തി
ജീവിതം മൈക്രോചിപ്പായി!
ലോകം വളർന്നു വളർന്ന്
വിരൽത്തുമ്പത്തായി
സാങ്കേതികരായി, സർവ്വകലാ
വല്ലഭരായി
പതി (പത്നി )യെപ്പുറത്താക്കി
വിരൽ നാവിനാൽ പ്രേമ ഭാഷണമായി
എഴുതാത്താള് വായിക്കുന്നു -
ഭ്രമജീവിതം
ഭ്രമരം പോലെ ചുറ്റുന്നു
ഭ്രാന്തമാവേശം ജീവിതം
ഇഷ്ട്ടങ്ങളില്ലാത്തതിനാൽ
നഷ്ട്ടങ്ങളറിയുന്നില്ല
പ്രീയങ്ങളൊന്നും പാർത്തുവെയ്ക്കുന്നില്ല
ഒരിക്കൽ നാമോർത്തിടും
അപ്പോൾ; അറിയില്ല യാർക്കും നമ്മേ
നമ്മേ നമുക്കറിയാതെ നമ്മൾ നമ്മേ
തേടും,യെവിടെ മറന്നു വെച്ചെന്ന്.
ഉണ്ടാവില്ല, അപ്പോൾ തോടും, ഇടവഴിയും,
നാടും, നാട്ടിൻ നന്മയും
പൂർവ്വികർ നമുക്കായ് കാത്തു വെച്ച
പുളിമാവും

'

ചരിത്രോർമ്മ




ചരിത്രമുറങ്ങുന്ന വീടിന്റെ
ചിത്രത്തൂൺ
ചാരിയിരിക്കുമ്പോൾ
ഛത്രാധിപതി ഞാൻ.
അടിയാത്തിപ്പെണ്ണു പോൽ
തഴപ്പായും തോളിലേറ്റി
തെക്കൻ കാറ്റാടിയാടി
ഇടവഴിക്കൊള്ളേറുന്നു
പഴമത്തൈലത്തിൻമണം
പടിക്കെട്ടിറങ്ങിവന്ന്
 മനസ്സിൽതൊടുന്നേരം
ഓജസ്സൊന്നേറീടുന്നു
മണ്ണിരയ്ക്കും, മഹർഷിക്കും
തുല്ല്യസ്ഥാനമെന്നോതി
വാണൊരു കാരണവർകസേര
ഞരങ്ങുന്നു
കേട്ടെഴുത്തിനായ്ക്കിളിപാട്ടൊ
ന്നു പാടീടുന്നു
അറുത്തിട്ടൊരുകിളി ഉള്ളിൽപിട
യുന്നു
ചരിത്രം ചുറപ്പാമ്പായ്
ചുറ്റിവരിയുന്നു
അറയിലട്ടഹാസവും തേങ്ങലുമുയ
രുന്നു
ശ്ലഥതാളങ്ങളായി രതിമൃതിയാടീ
ടുന്നു
തളർന്നു തീരുന്നല്ലോ
മനസ്സുകൊണ്ടു മഥിക്കേ
ചരിത്രം ചിത്രത്തൂണിൽ
ചിരിച്ചു നിന്നീടുന്നു
ചിതൽപ്പുറ്ററയ്ക്കുള്ളിൽ
പടർന്നു പന്തലിപ്പൂ.

2016, ഒക്‌ടോബർ 12, ബുധനാഴ്‌ച

സ്നേഹരാജ്യം



മതവും മത്സരവുമില്ലാത
ഉന്മാദത്തിന്റെ ചില്ലു പാത്രമില്ലാത
കവിതയക്ക് നേരെ കൊടുവാളെടുക്കാത
കാമത്തിന്റെ കുന്തമുന ഗർഭപാത്രം തുള
യ്ക്കാത
പെൺകുട്ടികൾ പീഡനത്തിന്റെ ഈയ്യാം
പാറ്റകളാകാത
ഒന്നു നിലവിളിക്കാൻ പോലും കഴിയാതെ
ചെളിയും, ചേറും നിറഞ്ഞ പീടികത്തിണ്ണ
യിൽ
ചോരപരപ്പിൽ ശ്വാസം നിലയ്ക്കാത
ചിത്രശലഭങ്ങൾ നൃത്തം വെയ്ക്കുന്ന
നിലാവിന്റെ കൈകളിൽ കൈകൾ
കോർക്കുന്ന
സ്വപ്നങ്ങൾ കവിത മൂളുന്ന
സ്നേഹത്തിന്റെ കടൽക്കരയിൽ
ചുംബനങ്ങളുടെ തിരപ്പൂക്കളേറ്റ്
ജീവിക്കാൻ കഴിയുന്ന ഒരു രാജ്യത്ത്
ജനിക്കണം നമുക്ക്

നഗ്നത




നഗ്നതയെന്നു പേരുള്ളൊരു കവിത
പുസ്തകത്താളിൽ നാണിച്ചു നിൽക്കുന്നു
വന്നവർ വന്നവർ അവളെ നഗ്നയാക്കുന്നു പേജുകളിൽ നിന്ന് പേജുകളിലേക്ക് മാറി
മാറി നിന്നു
ഷെൽഫിലെ ഇരുണ്ട മൂലയിൽ കുത്തിയി
രുന്നു
എന്നിട്ടുമവർ കണ്ടെടുക്കുന്നു
കൊതിതീരേനൊട്ടിനുണയുന്നു
തൊട്ടുതലോടുന്നു
കാമക്കണ്ണാൽ കുത്തിനോവിക്കുന്നു
ഉടൽവടിവിൽ അടയാളമിടുന്നു
തുപ്പലിൻ മണം കവിളിൽ പുരട്ടുന്നു
പീഡനമേറ്റ് പരീക്ഷണയായ കവിത
ഒരു നാളിൽ; രാവിന്റെ ഉടുപ്പുമിട്ട്
പുസ്തകത്താളിൽ നിന്നുമിറങ്ങിനടന്നു

ഓണം വരുമ്പോൾ




മഞ്ഞപ്രസാദവും തൊട്ടു കൊണ്ടി
ന്നെന്റെ
മുറ്റത്ത് മഞ്ഞക്കിളികൾ വന്നു
മഞ്ഞിന്റെമുത്തുമണികൾ കൊരു
ത്തുള്ള
മന്ദാരത്തിങ്കൽ പറന്നിരുന്നു
മന്നൻ മഹാബലി നാടുവാണുള്ളാരു
ഗാഥകളീണത്തിൽ പാടിടുന്നു
ആമണിഗീതങ്ങൾ കേൾക്കവേയെൻ
മനം
കുഞ്ഞു പൂത്തുമ്പിയായ് പാറിടുന്നു
മഞ്ഞ നിറമെഴും പുന്നെൽക്കതിരുകൾ
താലോലം കാറ്റിൽ കളിച്ചിടുന്നു.
ചാണകം മുറ്റം മെഴുകി നിൽപ്പൂ
പൊൻമണിക്കറ്റകൾ പാർത്തുവെയ്ക്കാൻ
കിളികൾ നെൽ കതിരുകൾ കൊയ്തെ ടുക്കേ
കലമ്പൽകൂട്ടീടുന്നു കൊയ്ത്തരിവാൾ
കള്ളമില്ലാതൊരു കാലത്തിന്റെ
സന്തതിയാം ഞങ്ങൾ നിങ്ങൾ ചൊല്ലേ
സ്വാഗതം, സ്വാഗതമോതി ക്കൊണ്ടേ
തുമ്പതഞ്ചത്തിൽ തലയാട്ടിടുന്നു
ഓണം നടവരമ്പേറി വന്നു
മഞ്ഞക്കിളികൾ കുരവയിട്ടു

കൈയൊപ്പ്




കത്തുകൾ കണ്ണാടിയാണ്
കൈപ്പടയിൽ കുനുകുനുക്കുന്നത്
ഹൃദയത്തുടിപ്പുകളാണ്
കൻമഷത്തിൻ കരിപുരളാതെയെഴു
തണം.
കുഞ്ഞുടുപ്പിൻ പാൽമണമാർന്നവ,
പ്രണയനിലാവൊളി പൂത്തീടുന്നവ,
ചുംബന ശിഞ്ജിത താളമുയർന്നവ,
കഷ്ട്ടത,തൻകടൽ താണ്ടിവലഞ്ഞവ
കണ്ണീരുപ്പും, കയിപ്പുമറിഞ്ഞവ,
വാക്കിൻവാൾമുനയേറ്റു പിടഞ്ഞവ
തൊണ്ടവരണ്ടു വലഞ്ഞുതളർന്നവ.
കടുകിടതെറ്റാതെഴുതീടേണം
കരളുമുറിയുമതോർത്തീടേണം
അളന്നു മുറിക്കുക,യെളിമകളാലെ
കത്തുകൾ കരളിൻകൈയ്യൊപ്പറിയുക

ബീച്ച്




ബീച്ചിലെങ്ങുമേ
ബാച്ചിലേഴ്സിൻ കൂട്ടം
പ്രണയച്ചൂടിൽ പൊരിയും
മണൽത്തരി
വാച്ചുചെയ്യുന്നുവേച്ചുപോകുന്നോർ
മദ്യഗന്ധം ചൂഴും തെമ്മാടികളങ്ങിങ്ങ്
വകഞ്ഞ ചെടികളിൽ വീണു കിടക്കുന്നു
വിശ്വപ്രമുഖരാം വികലാംഗ പ്രതിമകൾ
വിണ്ടുകീറിയസിമൻറു ബെഞ്ചൊന്നിൽ
സെൻറു പൂശിക്കാത്തിരിക്കുന്നൊരു ഗണിക
കരിഞ്ഞ പാറമേൽ കാകനെപ്പോലെ
ചൂണ്ടകമ്പുമായ്ദരിദ്ര ജന്മങ്ങൾ
പശിയൊന്നടക്കുവാൻപിഞ്ചുബാലിക
ചത്ത പൂക്കളെ കോർത്തു വിൽക്കുന്നു
കണ്ണുനീരു തുടച്ചു മടുത്തൊരു
കാറ്റ് ഉപ്പുഗന്ധം പേറിപ്പോകുന്നു
കാത്തു നിന്നു കടക്കണ്ണെറിയുന്നു
നഗ്നത വിൽക്കാനിരിക്കും കടപ്പുറം

2016, ഒക്‌ടോബർ 7, വെള്ളിയാഴ്‌ച

പെണ്ണ് ഒരു മാധ്യമം




പരസ്യങ്ങളാണ് പെണ്ണിന്റെ
പാളം തെറ്റിക്കുന്നത്
പെണ്ണ് വെറും ശരീരമെന്ന്
പറഞ്ഞു തരുന്നത്
അഴകിന്റെ അഴകൊഴമ്പൻ
സങ്കൽപ്പത്തെ
അലങ്കരിച്ച് കാഴ്ച്ചവസ്തുവാ
ക്കുന്നത്
കെണിയൊരുക്കി കാത്തിരിക്കുന്ന
വിപണന തന്ത്രത്തിൽ
എത്രവേഗമാണ്നാംവീണുപോകുന്നത്!
സൗന്ദര്യത്തിന്റെ വൃത്തത്തിൽപ്പെട്ട്
വട്ടം കറങ്ങുന്നത്
പഠിപ്പും, പത്രാസുമുണ്ടെങ്കിലും
ചായംതേച്ചസങ്കൽപ്പങ്ങളിലാണുനാം
കഴിയുന്നില്ല നമുക്ക് പതഞ്ഞൊഴുകുന്ന
പരസ്യത്തിന്റെ പ്രലോഭനങ്ങളിൽ നിന്ന്
തെന്നി മാറാൻ
വിപണിയിൽ പെണ്ണ് പണയവസ്തുവും
പണമുണ്ടാക്കുന്ന മാധ്യമവും

ആരുണ്ട്



കടലേ നിന്റെ കുടിലത
എന്നെപ്പോലെ അറിഞ്ഞവ -
രാരുണ്ട്
കടലേ നിന്റെ കാടത്തം
എന്നെപ്പോലെ കണ്ടവ
രാരുണ്ട്
കടലേ നിന്റെ കണ്ണീരിൻ
നനവറിഞ്ഞവരാരുണ്ട്
കടലേ നിന്റെ കനിവിൻ
പങ്കുപറ്റാത്തവരാരുണ്ട്
മത്സ്യഗന്ധിയാം കടലേ
നിന്റെ കാമം കോരിക്കുടി
ച്ചവരാരുണ്ട്
കടലേ നിന്റെ വിഷാദങ്ങളും
തേങ്ങലുകളും
കവിതയെന്ന് കാറ്റ് പാടി നട
ക്കുന്നല്ലോ.

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

താന്തോന്നി




എനിക്ക് പത്തു വയസ്സുള്ളപ്പോൾ
പഠിക്കാൻ പോകുന്നതിനു മുന്നേ
പാടത്തിറങ്ങി പണിയണമായിരുന്നു
പള്ളിക്കൂടം വിട്ടുവരുമ്പോൾ
വിറകൊടിക്കണമായിരുന്നു
പട്ടിപോലും കുടിക്കാത്ത പഴങ്കഞ്ഞി
വെള്ളം
വേണ്ടെന്ന് പറഞ്ഞതിന്
താന്തോന്നീ,ന്ന് വിളി കേട്ടത്
പത്തുവയസ്സിൽ
ചോറ്റു കലം അടുപ്പിൽ വെച്ച്
കൊത്തങ്കല്ലാടി കുട്ടിത്തംകാട്ടിയപ്പോൾ
കലത്തിലെ വെള്ളംവറ്റി കഞ്ഞികരിഞ്ഞ തിന്
കയീൽകണകൊണ്ട് അമ്മയുടെ കൈയ്യൊരം തീരുന്നതുവരെ കിട്ടിയതിന്
കണക്കില്ല
താന്തോന്നിയെന്ന വിശേഷണം എന്തിനെ
ല്ലാം കിട്ടി
ഇപ്പോഴും ഞാൻ കാട്ടുന്നു പോലുംതാന്തോ ന്നിത്തം
കവിതയെഴുതി


2016, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ഭ്രാന്തൻ




ആശയറ്റ വന്നോട് പാശത്തെക്കുറിച്ച്
പറയരുത്
പുകയുണ്ടും, ചുമച്ചും, വിയർത്തും
ശീമ കുപ്പിയിൽ പ്രണയം പങ്കിട്ടവൻ
പുഴയരികിലെ പ്രണയികളിരിക്കുന്ന
പൂമരത്തണലിൽ അല്പനേരമിരിക്കുന്നു
പ്രണയത്തിന്റെ പരമാർത്ഥതയ്ക്ക്
അർത്ഥമില്ലെന്ന് പറഞ്ഞ്
മഴയെ മുറിച്ച് വെയിലിലേക്ക് നടക്കുന്നു
ഒതുങ്ങാത്ത ചിരിയാൽ ചിരിച്ചും കയർത്തു
മവൻ
കരിപുരണ്ട കരളാൽ കവിത കുറിക്കുന്നു
കുടില മനസ്സിന്റെ കൊടിയ വേനൽ രുദ്രച്ചു
വപ്പിന്റെ മുദ്രയാണവൻ
ഇന്ന്; നെടുകേപിളർന്നവൃക്ഷത്തിൻ
നെറുകയിൽ സൂര്യനുമ്മ വെയ്ക്കുന്നു
ബലിപക്ഷികൾ,ക്കന്ന മായവൻ
ചാവുകിടക്കയിൽ മലർന്നു കിടക്കുന്നു

നാവില്ലാ പക്ഷി




അന്ധന്റെ കണ്ണിൽ
ആസുരങ്ങളലതല്ലുന്നു
ചപലതയുടെ പാപഫലങ്ങൾ
ചാരുശയ്യയിൽ കിടക്കുന്നു
കാമിച്ച് കാമിച്ച് ദ്വാരകയെ
കടൽ കട്ടെടുത്തു
നാഭിയിൽ നിന്നുമുളച്ച സർപ്പം
മുലക്കണ്ണിൽ കൊത്തി
ജീവിത കാമനതീർക്കുന്നു
ഉള്ളിലെ കന്നിമൂലയിൽ
കള്ളത്തിന്റെ കാഞ്ഞിരം വളർന്നു
പ്രണയത്തിന്റെ പ്രണവസൂത്രം
ചിതലെടുത്തു പോയി
ചിരിയറ്റ ചില്ലക്ഷരങ്ങളിൽ
ചിതയുണർത്തും ചോദ്യാക്ഷരം
ശാപങ്ങൾ വിൽക്കുന്ന കറുത്ത
കാമങ്ങൾ
ചിരി നിലച്ച ചിലങ്കയുമായി
നാവില്ലാ പക്ഷി പോൽ
മൂകം നിൽക്കുന്നു

മറയുന്ന പ്രണയങ്ങൾ




പ്രണയത്തിന്റെ പതിനാറില
ചക്രം ചവിട്ടി
സ്നേഹത്തിന്റെ വെള്ളം തേവിയ
ഒരു കാലമുണ്ടായിരുന്നു
സ്വപ്നത്തിൻ കുളിരേറ്റ്
മോഹത്തിൻ തിരി നീട്ടിയ
പ്രണയ പുളിപ്പ് നുകർന്ന കാലം
ഓർമ്മയുടെ നടവരമ്പുകയറുമ്പോൾ
കണ്ണു കലങ്ങുന്നു
മഞ്ഞമന്ദാരം പൂവിട്ടനിലാവുള്ള രാത്രി
ക ളിൽ
പ്രണയത്തിന്റെ പുഞ്ചപ്പാടത്ത്
ഞങ്ങൾ പുലരുവോളം നടന്നിരുന്നു.
ഇന്നും പൂവിടാറുണ്ട് മഞ്ഞമന്ദാരം
കരഞ്ഞു വിളിക്കുന്നുണ്ട് കരളിലൊരു
കാന്താരം

പ്രണയം ഒറ്റുകൊടുക്കപ്പെടുമ്പോൾ




ആത്മസ്വത്വത്തിന്റെ വിത്തു നൽകി
പ്രണയത്തിന്റെ പക്ഷിയെ പോറ്റുന്നു
ഹൃദയനീഡത്തിൽ കൂടൊരുക്കുന്നു
സ്നേഹിച്ചിട്ടും, സംരക്ഷിച്ചിട്ടും
നിങ്ങളുടെ കൈയിൽ നിന്നും
പ്രണയ പക്ഷി പറന്നു പോകുന്നു
വിധി വ്യഥയുമായി കടന്നു വരുന്നു
കൂർത്ത വിരലുകൾ കഴുത്തിലാഴ്ത്തുന്നു
മരണത്തിന്റെ ശൂന്യമുഖം നേരിൽ കണ്ട
ചിറകൊടിഞ്ഞ പക്ഷി പോലെ
ആഴങ്ങളുടെ ചുഴികളിൽ
മരണത്തിന്റെ വക്ത്രം തുറന്നു തന്നെ
കിടക്കുന്നു
അറുത്തിട്ട പക്ഷിയെപ്പോലെ
ഇച്ഛകൂടാതെ നൃത്തം വെയ്ക്കുന്നു വേദ
നകൾ
യേശുവിനെ വിറ്റ യൂദാസിനെപ്പോലെ
പ്രണയത്തെ ഒറ്റുകൊടുത്തിരിക്കുന്നു
എന്നിട്ടും; ഒറ്റുകൊടുത്തവളെ ഓർക്കു
കയും
അനുഗ്രഹിക്കുകയും ചെയ്യുന്നു നിത്യം

2016, ഒക്‌ടോബർ 2, ഞായറാഴ്‌ച

പ്രണയ ഭൂപടം




കല്ലിൽ കൊത്തിവെച്ച അക്ഷരങ്ങൾ പോലെ
കരളിൽ കൊത്തിവെച്ചിരിക്കുന്നു നിന്റെ
നാമം
പുലർവേളയിലിന്നും ആദ്യത്തെബോധ
രശ്മി തെളിയുമ്പോൾ
കരളിൽ കൊള്ളുന്നു പടിയിറങ്ങിയ
പ്രണയത്തിന്റെ കാരമുളളുകൾ
നിന്റെ ഉടലിന്റെ ഭൂപടമായിരുന്നില്ല
എനിക്ക് വരക്കേണ്ടത്
മൂടുപടമുരിഞ്ഞ മുഖച്ഛായയായിരുന്നു
എന്നാൽ മുഖച്ഛായ മാത്രമല്ല ഉടലും
ഉടനീളം മാറ്റിയല്ലോ നീ
പാമ്പ് പടമുരിയുന്നതു പോലെ
പ്രണയത്തിന്റെ പടമുരിഞ്ഞ് നീ
പോകുമ്പോൾ
'ഇനി നിൻ മുഖം എനിക്കു കാണേണ്ടെന്ന'
വാക്കിന്റെ വലിയ മഞ്ഞുകട്ട
അലിയാതെയുണ്ട്, യിന്നുമെന്റെ നെഞ്ചിൽ

2016, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

മുലകൾ



മുലകളെക്കുറിച്ച് നിങ്ങൾ പറയാത്തതെന്ത്?!
രതിയെക്കുറിച്ച് പറയുമ്പോൾ
പുരുഷനിപ്പോഴും അത് വൈകാ
രികതയുടെ മാത്രം
ഒര,വയവമായി മാറുന്നതെന്ത്?
മുലകളുടെ മറ്റു സാദ്ധ്യതകളെ
മനപ്പൂർവ്വം മറക്കുന്നവർക്കായി
ഇനി മുലകളെക്കുറിച്ച് നമുക്ക്
പറയാം:
മുലകൾക്കുമുണ്ട് ചരിത്രം
രക്തം ചീന്തിയ സമര ചരിത്രം
ക്ഷോഭിച്ച മുലകൾ, ക്ഷതമേറ്റ
മുലകൾ
അരിഞ്ഞു വീഴ്ത്തപ്പെട്ടവയും,
അറുത്തു കൊടുക്കപ്പെട്ടവയും
പറിച്ചെറിഞ്ഞ് പുരം കത്തിച്ചവയും
മാറ്റത്തിന്റെ കാറ്റായ് കനത്തു
നിന്നവയും.
മുലകൾ ശക്തിയും, യുദ്ധവുമാണ്
നിന്നെ നീയാക്കുന്നതും
നിന്റെ കുലം നിലനിർത്തുന്നതും
മുലകളാണ്

വിഹ്വല ജ്വാല



മിഴിയിൽ മധുരമാം മൊഴികൾ
നിറച്ചോളെ
സ്നേഹത്തിൻ പാലാഴിയാൽ
ഹൃത്തടം തുടിപ്പോളേ
പൊട്ടിയെന്നാരു നിന്നെ വിളിച്ചു
കളിയാക്കി
പട്ടുപോയൊരുമനസ്സുള്ളവരവരാരോ.
മിണ്ടുവാൻ കഴിയാത്ത പാവമാപെൺ
കൊടിയെ
കൊഞ്ഞനം കുത്തുന്നോരേ നിങ്ങളൊ
ന്നോർത്തീടേണം
ചുറ്റുമേനടന്നീടും അക്രമം അധർമ്മത്തെ
കണ്ടില്ലെന്നു നടിക്കും കളങ്ക ഹൃത്തുക്കളെ
മേലാളപേക്കൂത്തിനെ പഞ്ചപുച്ഛമടക്കി
വാലാട്ടി നോക്കി നിൽക്കാൻ മടിയൊട്ടു
മില്ലാതോരേ
ശിലാമൗനങ്ങളായി മാറുവതെന്തേ നിങ്ങൾ
ശൂന്യതയിലെന്നപോലെ നീങ്ങുവതെന്തേ
നിങ്ങൾ.
കരളിൽ കരുണതൻ അഗ്നിജ്വാല പേറീടും
നിലയ്ക്കാ, ചലിക്കുന്ന വിഹ്വല ഗോളമവൾ.



ഭൂമിക




മനസ്സിലെ മരുപ്പറമ്പിൽ ഓർമ്മകൾ
ചിതറിക്കിടക്കുകയായിരുന്നു
ഒരു നാൾ അവൾ വന്ന് അനുവാദ
മില്ലാതെ
അലങ്കോലമായതെല്ലാം
അടുക്കിപ്പെറുക്കി വെച്ചു
ഒഴിവുള്ള സ്ഥലത്ത് ഓലക്കുടിൽ കെട്ടി
കൂടെ പാർത്തു
ഓമനിക്കാൻ പാകത്തിൽ ഒത്തിരി ഓർമ്മകൾ
സ്വരുക്കൂട്ടിവെച്ചു
ഒരു നാൾ;കുചേലന്റെ കൂടെ കുടിലിൽ
പാർത്തു മടുത്തപ്പോൾ
അവൾ കൂടുവിട്ട് കൂടുമാറി
കൂട്ടംതെറ്റിയ കുഞ്ഞാറ്റക്കിളിയായവൻ
കാട്ടിലൂടെയലഞ്ഞു
ഒഴിഞ്ഞുകിടക്കുന്ന കുടിൽ ഇനിയവന്റെ
ശ്മശാനഭൂമിക

മുറിവ്




നഖപ്പാടിൽ നക്കി
മുറിവുണക്കാമെന്ന് കരുതേണ്ട
പ്രണയത്തിന്റെ പുലിനഖമുറിവിന്
മറുമരുന്നില്ല
പ്രണയത്തിനർത്ഥം മരണമാണെങ്കിൽ
മരിച്ച ജലമാണെന്റെ കണ്ണീർ
കണ്ണീർ കയപ്പാണെന്റെ അന്നം
കെട്ടുപോയ രണ്ട് നക്ഷത്രങ്ങളാണെ
ന്റെ കണ്ണ്.
പ്രണയം പത്തി വിടർത്തിയ പാമ്പ്
വിശ്വാസത്തിലേക്ക് വിഷം ചീറ്റി
പത്തി മടക്കി മാളത്തിലേക്ക്
നീലിച്ച യെൻ ഹൃദയത്തിൻ നീലിമ
യിൽ നീയുറങ്ങുക
കഴിഞ്ഞകാലത്തിന്നോർമ്മകൾ താരാ
ട്ടു പാട്ടാക്കുക
നിന്റെ പ്രേമ സാക്ഷാത്കാരത്തിൻ
കതിരിതാപാകമായിരിക്കുന്നു

2016, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

ജീവിതപാഠം



എന്നും അവൾ പഠിക്കുവാൻ കോളേജി
ലേക്ക് വീട്ടിൽ നിന്നുമിറങ്ങി
എന്നും കൃത്യ സമയത്ത് വീട്ടിൽ തിരിച്ചെത്തി
കോളേജിൽ മാത്രം, യെത്തിയില്ല!
ഒരു ദിവസം ക്ലാസ് ട്യൂട്ടർ വീട്ടിലേക്ക് വിളിച്ചു:
എന്നും വീട്ടിൽ നിന്നു,മിറങ്ങുന്നുവെന്ന്
മറുപടി
വീട്ടുകാർ അന്വേഷണമായി
ഒരു കൂട്ടർ ബസ്റ്റാൻഡിൽ കണ്ടെന്ന്
മറ്റൊരു കൂട്ടർ വെയിറ്റിംഗ് ഷെൽട്ടറിൽ,
ഐസ് ക്രീം പാർലറിൽ, ഇന്റർനെറ്റ് കഫേയിൽ, ബ്യൂട്ടി പാർലറിൽ.
ഒരു ദിനം അവൾവീട്ടിലുമെത്തിയില്ല.
താമസിയാതെ ഒരു സന്ദേശം അച്ഛന്റെ
മൊബൈലിൽ വന്നു:
'തിരയണ്ട, ഇഷ്ട്ടപ്പെട്ട ആളുടെ കൂടെ പോകുന്നു'.
അപ്പോഴാണറിഞ്ഞത് ഇത്രയും കാലം
പഠിച്ച
ജീവിത പാഠമിതായിരുന്നെന്ന്






നല്ല ഓർമ്മയുണ്ട്



എങ്ങുനിന്നോ പുറപ്പെട്ട വരികൾ
ഇല്ലിക്കൂട്ടങ്ങൾക്കിടയിലൂടെ
കാറ്റിന്റെ ചുണ്ടുകൾ മൂളിക്കൊണ്ടു
വരുന്നു
ചിലമ്പണിഞ്ഞ പുഴവെള്ളത്തിനു മുകളി
ലൂടെ
മൊഹയറമരത്തിന്റെ കൊഴിഞ്ഞു വീണ
ചുവന്ന പൂക്കൾ സാവകാശമൊഴുകി.
പഴങ്കാരണവരെപ്പോലെ പടർന്നു നിൽക്കുന്നു ആഞ്ഞിലിമരം
നാവുണ്ടായിരുന്നെങ്കിൽ ചൊല്ലുമായിരുന്നു
നാട്ടുപഴങ്കഥകൾ
കിഴക്കനാകാശത്ത് പകുതി കടിച്ചെടുത്ത
പത്തിരിക്കഷ്ണം പോലെ നിലാവ്
ഓർമ്മകളുടെ താഴ്വരയിൽ
ഒരു നിശാഗന്ധിപോലെയവൾ പൂത്തു നിന്നു
ഇല്ലിനാമ്പുകൾക്കിടയിലൂടെ ഊർന്നിറങ്ങിയ
നിലാവ്
മഞ്ഞിൽ കുതിർന്ന കരിയിലകളെ തൊട്ടു
നിലാവിന്റെ കൈകളിലൂടെ അമ്മയിറങ്ങി
വന്ന്
അരികിൽ നിൽക്കുന്നു
നിശാഗന്ധിപ്പൂവിന്റെ ഗന്ധമെങ്ങുമുയരുന്നു
അമ്മയ്ക്ക് നിശാഗന്ധിയുടെഗന്ധമാണ്.
നല്ല ഓർമ്മയുണ്ട് ;
തോട്ടിറമ്പിൽ നിന്ന് ഒടിച്ചെടുത്ത പൂങ്കുലകൾ
അമ്മ മുടിയിൽ ചൂടി തന്നത്
മുത്തങ്ങൾ തരുമ്പോൾ ഞാൻ കൊച്ചരി
പ്പല്ലുകൾ കാട്ടിച്ചിരിച്ചത്
നല്ല ഓർമ്മയുണ്ട് ;
ഇല്ലിക്കാടിന്റെ അരികുപറ്റിയാണ് അമ്മ
അന്ന് നടന്നു പോയത്

2016, സെപ്റ്റംബർ 11, ഞായറാഴ്‌ച

പാലം



കെട്ടിയുണ്ടാക്കി നാം നമ്മിലേക്കൊരു
ഒറ്റത്തടിപ്പാലം
പാലങ്ങളും, നദികളും ഒരുപാടു കടന്ന
വർനാം
എങ്കിലും, മദ്ധ്യാഹ്നത്തിലാണ് നമുക്ക്
ഇങ്ങനെ ഒരു പാലം കെട്ടാൻ തോന്നിയത്
പുലരിയിലും, പാതിരാവിലുംപുത്തനുന്മേഷ
ത്തിലൂടെ
പലവുരു നാമാ പാലം കടന്നു
മരുക്കാറ്റിന്റെ വേവിൽ നിന്ന്
കുളിർക്കാറ്റിലെത്തിയ പോലെ
നിത്യവും വാക്കുകളുടെ വേഴ്ച്ചയിൽ
നാം മൂർച്ഛപ്പെട്ടു കിടന്നു
ഇന്ന് നാം ഇലകൊഴിഞ്ഞ ശിശിരശാഖികൾ
വാക്കുകളാണ് ആദ്യം കൊഴിഞ്ഞു തുട
ങ്ങിയത്
മൗനത്തിന്റെ വാത്മീകത്തിൽ
ഇന്ന് ഹൃദയ മർമ്മരങ്ങൾ മാത്രം
വികാരങ്ങളുടെ സമുദ്ര നയനങ്ങൾ
വിതുമ്പിക്കൊണ്ടിരിക്കുന്നു
പൂതലിച്ച ഒറ്റത്തടിപ്പാലമായി
നാ,മക്കരെയിക്കരെ
സായാഹ്നങ്ങൾ വിദൂരമല്ല!
ചുണ്ടുകൾ താഴിട്ടടയക്കുന്നതാണ് നല്ലത്
ഏത,ർത്ഥസാരങ്ങൾ തേടിയാണ്
ഇനിയും നാം പാലം പുതുക്കേണ്ടത്

ഓണം വരുമ്പോൾ




കോടക്കാറെല്ലാമൊഴിഞ്ഞു പോയി
കോടിയുടുത്തു വെൺമേഘമെത്തി
ചിന്നിച്ചിരിയാലെ ചിങ്ങമെത്തി
ചിത്രപദംഗങ്ങൾ കൂടെയെത്തി
ഒരു തുമ്പ വന്നെന്റെ കാതിൽ ചൊല്ലി
ഒരു തുമ്പി വന്നെന്റെ കാതിൽ മൂളി
വന്നു പോയ് വന്നു പോയ് ചിങ്ങമാസം
വന്നു പോയ് വന്നു പോയ് ഓണനാള്
അല്ലിയും, മല്ലിയും കാത്തു നിന്നു
മുല്ലമലർ പല്ലുകാട്ടി നിന്നു
പിച്ചിയും, തെച്ചിയും, ചിറ്റാടയും
ചെമ്പകപ്പൂവും കുശലം ചൊല്ലി
മുക്കുറ്റി മഞ്ഞയുടുപ്പണിഞ്ഞു
കാക്കപ്പു കണ്ണെഴുതാനിരുന്നു
കിലുകിലെ കാശിതുമ്പചിരിച്ചു
നീൾമിഴി ശംഖുപുഷ്പമുണർന്നു
പൊന്നിൻ കതിർക്കുല താളമിട്ടു
പച്ചപ്പനന്തത്ത പാട്ടു പാടി
വന്നു പോയ് വന്നു പോയ് ചിങ്ങമാസം
വന്നു പോയ് വന്നു പോയ് ഓണനാള്

2016, സെപ്റ്റംബർ 8, വ്യാഴാഴ്‌ച

അഴലുകൾ പൂക്കുമ്പോൾ



അതിരില്ലാ ദുഃഖമെരിതീക്കനലായി
നെഞ്ചിടത്തിൽ നീറി നീറി നിൽക്കേ
അഴലുകൾ പൂക്കുമപൂർവ്വ രാഗങ്ങളെൻ
അന്തരംഗത്തിൽ മുഴങ്ങിടുന്നു
പുറമേയ്ക്ക് പുഞ്ചിരി പൂരമെന്നാകിലും
ഉള്ളം ഉഴുതുമറിച്ചിടുന്നു
നാം നട്ട ചെമ്പകം നാം തന്നെ വെട്ടുന്നു
സുഗന്ധമെല്ലാം പോയ് മറഞ്ഞിടുന്നു
നേരുതിരിയുവാൻ നാം മുറിവുണ്ടാക്കി
മുറിവിൽ നാം കുത്തിയതെന്തിനാവോ ?!
നിന്നഴൽ കണ്ടു ഞാൻ ഘോഷിച്ചിരുന്നില്ല
അരുതാതതൊന്നുമേ ചെയ്തതില്ല
കപടവേദാന്തങ്ങൾ ചൊല്ലിയിരുന്നില്ല
ചപല മോഹങ്ങളും ചൊല്ലിയില്ല
ചൊല്ലിയതൊക്കെയും ജീവപ്രപഞ്ചത്തിൽ
അനുഭവമായുള്ള സത്യമല്ലോ
പ്രണയിച്ചു പോയെന്ന കുറ്റത്തിനാലിന്ന്
പ്രീയങ്ങളൊക്കെ പിഴുതു മാറ്റേ
കാലമേ നീ തന്നെ രക്ഷയും, ശിക്ഷയും
സഹിക്കാൻ കഴിയില്ലയെന്നാകിലും

ശവം ദഹിപ്പിക്കുന്നവരോട്



എന്റെ ശവം ദഹിപ്പിക്കുന്നവരോട്:
നെഞ്ചിൻകൂട് അവസാനമേകത്തു
അക്ഷമ കാണിക്കരുത്
പച്ചമാവിന്റെ വിറകെടുത്ത് കുത്തിയ
മർത്തരുത്
പ്രണയം കൊത്തിവെച്ച ഒരു ഹൃദയമു
ണ്ടുള്ളിൽ
പ്രണയം കണക്കെ പതുക്കെ മാത്രമെ
കത്തിക്കയറു
കത്തിപ്പിടിച്ചാൽ പൊട്ടിത്തെറിക്കുന്നൊ -
രൊച്ച കേൾക്കാം
അപ്പോൾ എല്ലാം തീർന്നെന്ന് നിങ്ങൾക്ക്
സമാധാനിക്കാം
എന്നാൽ; അപ്പോഴാണ് അവളുടെ ഓരോ
അണുവിലും പ്രണയം ചേക്കേറുക
സിരകളിൽ ശോണ രക്താണുക്കളെപ്പോ
ലെപ്രവഹിക്കുക
നിങ്ങൾ പ്രണയിച്ചിട്ടുണ്ടെങ്കിൽ
പിണങ്ങിയിട്ടുണ്ടാകും
.അപ്പോൾ നിങ്ങൾക്കുണ്ടായിരുന്ന 'ഒരിതി' -
ല്ലെ
അതുപോലുള്ളഒരിതല്ല ഇത്.
അത് ഏതാനും മണിക്കൂർ, ഒന്നോ രണ്ടോ
ദിവസം
ഇത് ഒരു പതഞ്ഞൊഴുകലാണ്
തന്റെ അരികിൽ അവൾ വന്നെത്തും
വരേയുള്ള പ്രണയ പതയൽ
പ്രണയത്തോളം പൊള്ളൽ ഉണ്ടായിട്ടു
ണ്ടാവില്ല
ഇന്നുവരെ ഒരു ലാവാപ്രവാഹത്തിനും

2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

മിസ് കോൾ



നിങ്ങൾഒരു മിസ് കോൾ ചെയ്യൂ
ഞങ്ങളുടെ,യേറ്റവും പുതിയ
ഓഫർ
നിങ്ങളെ തേടിയെത്തും
പരസ്യം നിങ്ങൾ കേട്ടിട്ടില്ലേ?
അങ്ങനെ മിസ് കോൾ ചെയ്തു,
ചെയ്താണ്
അവൾ മിസ്സായത്!
മിസ്കോളടിച്ചാൽ മിസ്സാകുന്നത്
ഗേളാണെന്ന് അന്നാണെനിക്ക് മന
സ്സിലായത്.
എന്നിട്ടും, നിർത്തിയിട്ടുണ്ടോ
നിങ്ങളാരെങ്കിലും മിസ്സടി?
മനസ്സില്ല, മനസ്സില്ലാ,യെന്ന് ആദ്യ
മൊക്കെ പറഞ്ഞിട്ടുണ്ടാകും
എന്നാലും ഓഫറിന്റെ, യേർപ്പാ
ടാകുമ്പോൾ
ആരാണടിച്ചു പോകാത്തത്
അങ്ങനെ മിസ്സായവരുടെ കൂട്ട ത്തിൽ
ഞാനെന്നെ തിരയുകയാണി
പ്പോൾ!

2016, സെപ്റ്റംബർ 6, ചൊവ്വാഴ്ച

അത്തം പത്തോണം



അത്തമിങ്ങെത്തുന്ന നേരത്ത
ങ്ങൊത്തിരി
സ്വപ്നങ്ങൾ കണ്ടു മയങ്ങി നിൽക്കേ
ഒത്തിരിപ്പൂവുമായ് ഇത്തിരിപ്പോ
രുന്ന
കുഞ്ഞുങ്ങൾഞങ്ങൾകളിച്ച കാലം
കൊച്ചരിപ്പല്ലുകൾ കാട്ടിച്ചിരി ക്കുന്ന
മുല്ലകൾ മൊട്ടിട്ടു നിൽക്കു
മ്പോലെ
മോഹങ്ങളായിരം മൊട്ടിട്ടു നിൽ
ക്കുന്ന
മധുര പ്രതീക്ഷ തളിർക്കും കാലം
തുമ്പതൻ തൂമന്ദഹാസമതെന്ന പോൽ
തുമ്പികൾ തുള്ളിക്കളിച്ച കാലം
അത്തം മുതൽ പത്ത് നാളുകൾ
ഞങ്ങൾക്ക്
കണ്ണടച്ചു തുറക്കുന്ന പോലെ
ഇന്നു മീ,യോർമ്മകൾ ഉള്ളിന്റെ
യുള്ളിൽ
മുക്കുറ്റിമഞ്ഞയായ് പൂത്തുനി ൽപ്പൂ
ഇല്ലിന്നുപൂക്കളും, പൂക്കൾ പറി ക്കുന്ന
ബാലകരൊന്നുമീ നാട്ടിലെങ്ങും
ഓണത്തിനോളപ്പെരുക്കങ്ങളി
ല്ലിന്ന്
എല്ലാർക്കുമെന്നുമിന്നോണമല്ലോ

2016, സെപ്റ്റംബർ 4, ഞായറാഴ്‌ച

ഡയറിക്കുറിപ്പ്



ഡയറിക്കുറിപ്പുകൾ വെറും
ദിനസരിക്കുറിപ്പുകളല്ല
സ്വച്ഛന്ദമായ അഭിപ്രായങ്ങളുടെ
ദീപശിഖ
കറയറ്റകുറ്റസമ്മതം
ആത്മവിമർശനംഡയറിക്കുറിപ്പി
ന്റെ പ്രാണൻ
കണ്ണ് പറിച്ചെറിയേണ്ട കാഴ്ച്ചകളെ
ക്കുറിച്ച്
ഓരോ ദിനാന്ത്യത്തിലും ആത്മരോ
 ദനത്തിലേക്ക് വീഴാം
വിഷാദങ്ങൾ തളം കെട്ടി നിൽക്കാം
ശോകങ്ങൾ ശ്ലോകങ്ങളാകാം
വാഴ്ത്തുകയോ, ഇകഴ്ത്തുകയോ,
യല്ല
സംഭവങ്ങൾക്കാണ് പ്രാധാന്യം
മതി, പേരു വേണമെന്നില്ല
സിംബലുകൾ മാത്രം മതി
ഡയറിക്കുറിപ്പുകൾ വെറും ദിന
സരിക്കുറിപ്പുകളല്ല

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിയമങ്ങൾ ബലാത്സംഗം ചെയ്യ പ്പെടുമ്പോൾ



അധികാരം സിംഹാസനവും
കൽപ്പനയുമാകുമ്പോൾ
യുദ്ധം ചെന്നായ,യാകുന്നു
ഏതിരുട്ടിലും കുതിച്ചുചാടുന്ന
ചെന്നായ
അജയ്യതയുടെ, അധിനിവേശത്തി
ന്റെ ബലതന്ത്രം
ജൂലിയ, യുടെ തുടകൾക്കിടയിൽ
കിതച്ചു നിന്ന റോമാ സാമ്രാജ്യം
പോലെ
ഭയത്തിന്റെ തുടകൾക്കിടയിൽ
യുദ്ധമൊരു ചുവന്ന പൂവായ്
വിടരുന്നു
തലയറുക്കപ്പെടുന്നു, അര തകർക്ക
പ്പെടുന്നു
മുലയരിയപ്പെടുന്നു, കണ്ണ് ചൂഴ്ന്നെ
ടുക്കപ്പെടുന്നു
അധികാരം ഒറ്റക്കല്ലിൽ തീർത്ത
വിഗ്രഹം
പടയാളികൾ ബലിമൃഗങ്ങളാകു
മ്പോൾ
തുണിയുരിഞ്ഞ പെണ്ണിന്റെ നെഞ്ചിൽ
വാൾമുനകൾ ഭൂപടംതീർക്കുന്നു
നഗര ഗ്രാമമെന്നില്ലാതെ യോനി
കളിൽ
പുല്ലിംഗങ്ങൾ പുളയുന്നു
കിരാതത്വത്തിന്റെ ബീജങ്ങളൊഴു
ക്കപ്പെടുന്നു
എന്നും,എവിടേയുംഇര സ്ത്രീകളും
കുട്ടികളും തന്നെ
അധികാരമേ, നീതന്നെ നീപെറ്റ കു
ഞ്ഞുങ്ങളെ തിന്നു തീർക്കുന്നു

മരണം



വിജയ സൂത്രങ്ങൾ മെനഞ്ഞുകൊ
ണ്ടേയിരിക്കുന്നു
കാണാമറയത്തിരുന്ന് അക്രമത്തി
ന്റെ കൂരമ്പുകളെ,യ്യുന്നു
ഒരിക്കൽ നടുവൊടിച്ച്, ഒരിക്കൽ
കഴുത്തൊടിച്ച്
ഒരിക്കൽ പകൽക്കാഴ്ച്ചയിൽ,
ഒരിക്കൽ ഇരുളിൻ കാണാക്കാ
ഴ്ച്ചയിൽ
ആപ്പിളിനുള്ളിൽ പുഴുവെന്ന പോലെ
അവൻ നമ്മിൽ നുഴഞ്ഞുകയറുന്നു
ഒത്തസമയത്ത്പുഴുവിന്റെ,യാ കാരം
വെടിഞ്ഞ്
സർപ്പമാ,യാഞ്ഞുകൊത്തുന്നു
മരണംസത്യത്തിന്റെ വിരാട്
 രൂപം
മൗനത്തിന്റെ മന്വന്തരങ്ങളിലേക്ക്
അത് നമ്മേകൂട്ടിക്കൊണ്ടുപോ
കുന്നു

നേർക്കാഴ്ച്ച



ശവകുടീരത്തിലെ ശാന്തിയാ ണെങ്ങും
വിമ്മിഷ്ട്ടത്തിൻ മേലെയാണി വിടെ,യെല്ലാം
കെട്ടിപ്പൊക്കിയിരിക്കുന്നത് !
മൃത്യുഗന്ധത്തിൻ നൃത്തതാളങ്ങ
ളുയരുന്നു
യുദ്ധവീര്യത്തിൻ മുലപ്പാൽ നുണ
ഞ്ഞ ചുണ്ടുകളെവിടെ?!
അനന്തമായ രൂപാന്തരങ്ങളെങ്ങും.
നഗരങ്ങൾ തീക്കൊളുത്തപ്പെടുന്നു
കവാടങ്ങൾ വെട്ടിപ്പൊളിക്കപ്പെ
ടുന്നു
കുഞ്ഞുങ്ങൾ കുന്തമുനയിൽ കോർ
ക്കപ്പെടുന്നു
ലോക സാമാധാനത്തിന്റെ അപ്പോ
സ്തലൻ
കഴുകച്ചിറകുകളി, ലിറങ്ങുന്നു
കഴുത്തിൽ നിന്നും അടർത്തപ്പെട്ട
ശിരസ്സുകൾ
ചരിത്രത്തിന്റെ സനാതന, യട യാളം
ക്രൂരതയുടെ ലിംഗത്തുമ്പിൽ പെ‌ -
ണ്ണിന്റെ ജീവൻ ഉടഞ്ഞു തകരുന്നു
ചോരയും കുരുതിയും നനഞ്ഞ
ദർശനത്തിന്റെ കബന്ധങ്ങൾ
മാത്രംമിച്ചം

അരഞ്ഞുതീരാൻ ഒര് എരിജന്മം



എന്നും കാലത്തെഴുന്നേൽക്കുന്നു
കാലുവെന്തനായപോൽ ഓട്ടം
തുടരുന്നു
കഞ്ഞിവെയ്ക്കണം,കറിവെയ്ക്കണം,
മാർക്കറ്റിൽ പോകണം
കെട്ട്യോൻ, കുട്ട്യോൾ, പശു, കിടാവ്
ദിനസരിക്കുറിപ്പുകൾ മാറുന്നേ യില്ല.
കാലം,യെന്നിൽ മരവിച്ചു കിട ക്കുന്നു
പ്രകൃതിചലനമറ്റ് ധ്യാനത്തിൽ.
താണ്ഡവമാടുന്നുണ്ട് തോക്കും, -
വെടിയുണ്ടകളും
പാറി വന്ന പത്രത്താള് മലർന്നു
കിടക്കുന്നു സോഫയിൽ
കാണാതാവുന്നുണ്ട് ദിനവും കുറേ
പെൺകുട്ടികളെ
ബലാത്സംഗം, കൊലപാതകം, മാ
ട്ടിറച്ചി
പത്രത്തിൽ നിന്നു,മൊരു പശു
അടുക്കളയിലേക്കിറങ്ങുന്നു
ഒരു ദളിതൻ മരക്കൊമ്പിലാടുന്നു
നിലാവും,നീരും കണ്ണിൽ നിന്നൊ
ഴുകുന്നു
ഛെ, ഇന്നെന്തു കറിവെയ്ക്കും ?!
സാമ്പാറ്, ഉപ്പേരി, .......
ദാ, ഗേയ്റ്റിൽ നിന്ന് സ്കൂട്ടറിന്റെ
ഹോണടി
ഉച്ചയൂണിന് നേരമായി
കേൾക്കാമിനി പൂരമില്ലാതെ
ഒരു വെടിക്കെട്ട്.

ആസക്തി



രാത്രികൾ നീല പ്രകാശത്താൽ
അനാച്ഛാദനം ചെയ്യപ്പെടുന്നു
തൃഷ്ണയുടെ ചരടുകൾ കൊണ്ട്
ചുറ്റിവരിയുന്നു
തീവ്രവർണ്ണ ഭ്രമങ്ങളാൽ ഇന്ദ്രിയ
ങ്ങൾ തുറക്കപ്പെടുന്നു
നീ, തീവ്രഗന്ധിയായൊരു നിശാ
പുഷ്പം
രോമകൂപങ്ങൾ തോറുംകത്തി
പ്പടർന്ന്
കെട്ടടങ്ങുന്ന തീജ്വാല
ഒരു നരഭോജിയെപ്പോലെ തുണ്ടം
തുണ്ടമാക്കി
അകമേദഹിപ്പിക്കപ്പെടുന്ന ആസക്തി

2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

അറിവില്ലായ്മ



മഞ്ഞു തുള്ളിയായാണ്
നീയരികിലെത്തിയത്
കൈക്കുമ്പിളിലെടുത്ത
പ്പോഴാണ്
കടലാണെന്നറിഞ്ഞത്

ചരിത്രം ചരിത്രമാകുമ്പോൾ



തോക്കുകൾ കഥ പറയുമ്പോൾ
ത്രിശൂലങ്ങൾ താണ്ഡവമാടുമ്പോൾ
നിങ്ങൾ കണ്ണും, കാതും, വാക്കും,
നാക്കും വെടിയുക
നിലക്കണ്ണാടിക്ക് മുന്നിലിരുന്ന്
സൗന്ദര്യ വർദ്ധക വസ്തുക്കൾ പുര
ട്ടുക
ബോംബുകൾ പൊട്ടുമ്പോൾ
ഉത്സവപ്പറമ്പിലെ കതിനകളെന്ന്
പൊട്ടിച്ചിരിക്കുക
ആർത്തനാദങ്ങളുയരുമ്പോൾ
ചാനൽത്തിരകളിലെ പരസ്യങ്ങളു
ടെ പളപളപ്പിൽ പുളയുക
മൾട്ടിനാഷണൽ കമ്പനിയെന്ന
കനികളെയോർത്ത്
ഫ്ലാറ്റുകളിൽ ഫ്ലാറ്റായി കിടക്കുക
കൂടെയുള്ളവരെല്ലാം കതിനകളാ
യികത്തി തീരുമ്പോൾ
നീ ചരിത്ര ക്ലാസിലെ അവസാന
പിരീഡിലായിരിക്കും
അടിമഉടമ, കൃഷിഭൂമികൃഷിക്കാ രന്,
 ഒരുതുണ്ട് ഭൂമിയും ഒരു ചെറു
കുടിലും.
അവൻചരിത്രത്തിന്റെചുനപുരളാത
മാങ്ങ
മൊബൈലിലെ മാദക നിറവുകളി

രമിച്ചിരിക്കുമ്പോൾ
അവൻ ജ്ഞാന ബുദ്ധൻ
മൊബൈൽ ഫോൺ അവന്റെ
ബോധി വൃക്ഷം




2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

അകൽച്ച



നീയെന്നു, മെന്റെ ഹൃദയത്തിലാ
യിരുന്നു
ഞാൻ നിന്നിലെവിടെയായിരുന്നു?!
നിന്നെ തൊടാൻ ഞാനടുത്തെത്തി
യപ്പോൾ
നീ മുമ്പേ, മുമ്പേ യോടി
നീ വരച്ച ലക്ഷ്മണരേഖയിൽ നിർ
ത്തി
യെന്നെ പരിഹസിച്ചു രസിച്ചു
ഞാനറിഞ്ഞിരുന്നില്ല
നിനക്കും,യെനിക്കുമിടയിൽ
നീയൊരു ശൂന്യ സ്ഥലി
സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്ന്

പ്രകൃതി അഥവാ സൃഷ്ട്ടി



അവൾ പുഴയായ്
അവളുടെ വഴിയേ, യൊഴുകി
ഇന്നലെ നദിക്കരയിലെ ചുടുകാ
ട്ടിൽ
അവൻ വെന്ത് വെണ്ണീറായി.
വേപ്പുമരത്തിൽ ഒരു കാക്ക
വേവലാതിയോടെ കരഞ്ഞുകൊ
ണ്ടിരുന്നു
അവളുടെ കാമംതുടിക്കുന്ന, യുടൽ
ലാസ്യാത്മകമായി നിവർന്നു
പാമ്പായ് പത്തി വിടർത്തി
കരഞ്ഞാർത്തലച്ച്
കല്ലുകളിൽ തലതല്ലി
കരകവിഞ്ഞു.
നീരണിഞ്ഞ ചാരം ശവമായ്
അവന്റെ ശവം കാമാർത്തനായ്
അവളെ തൊട്ടു
സൃഷ്ട്ടിയുടെ നോവുമായ്
പടമുരിഞ്ഞ ഒരു സർപ്പം
മൺപുറ്റിനുള്ളിൽ അഭയം
തേടി

2016, ഓഗസ്റ്റ് 27, ശനിയാഴ്‌ച

സ്ത്രീയേ, നീ സമസ്യയാകുന്നു



നീ,യെന്നിലേക്ക് വന്നപ്പോൾ
നിന്റെ ഒറ്റപ്പെടലിൻറേയും,
വേദനയുടേയും
വേനൽക്കുടീരത്തിലെ ആദ്യ വർഷ
മാ യിരുന്നു ഞാൻ
മാറ്റത്തിന്റെ ഒരു കാറ്റ്, ആശ്വാസ
നിശ്വാസം
മടുപ്പിക്കുന്ന ദിനചര്യയ്ക്ക് മാറ്റ
മായി
കിനാവും, ഭാവനയും, സമസ്യയു
മായി
നാം നിറഞ്ഞാടി
വിസ്മയ വാക്കുകളാൽ പൂത്തുല
ഞ്ഞു യൗവ്വനം
ശ്വാസത്തിന് സീൽക്കാര പകർച്ച
നീ, നീർച്ചാലായൊഴുകി
ഇന്ന്;മട്ടും, ഭാവവും മാറി
ഗമയുടെ ഗരിമ കൂടി
ഞാൻ വെറും ശബ്ദമെന്ന് നീ
തുഴഞ്ഞ വെള്ളം പിറകോട്ടെന്ന്
നിനക്ക് മിണ്ടാട്ടമേയില്ല

പ്രണയം അടയാളപ്പെടുത്താൻ കഴിയാത്ത ഭാഷ



പുല്ലിൽ തങ്ങിനിൽക്കുന്ന മഞ്ഞു
തുള്ളി പോലെ
നിന്റെ കണ്ണിൽ തങ്ങിനിൽക്കുന്നു
കണ്ണീർ
ഈ ഹിമ മരുഭൂമി താണ്ടി,യെന്റെ
സാന്ത്വന വാക്കുകൾ നിന്നിലെത്തി
ച്ചേരുമോ
നിന്റെ മൗനത്തിനാഴത്തിലെ നേർ
ത്ത സംഗീതമാണ്, യെന്നെ താങ്ങി
നിർത്തുന്നത്
പ്രാണൻ പറിയുന്ന ,വേദന മുറ്റുന്ന
പ്രണയത്തിന്റെ
ഈ ഹിമമരുഭൂമി നാംതന്നെ സൃഷ്
ട്ടിച്ചതല്ലേ ?!.
നിന്റെ കണ്ണുകളുടെ ദീപ്തി എന്റെ
കരളിൽ തുളച്ചുകയറുന്നു
അപ്പോൾ അരുവിയിൽ നനയുന്ന
തു പോലെ,യുടൽ തളിർക്കുന്നു
അവയെന്നോട്ട് സംസാരിക്കുന്നു,
തഴുകുന്നു
മേഘക്കൂട്ടങ്ങളിലേക്ക് കൂട്ടിക്കൊ
ണ്ടു പോകുന്നു
നക്ഷത്രങ്ങളെ പറിച്ച് മുത്തുമാല
കോർക്കുന്നു
നിന്റെസംസാരം, യെന്റെ സം സാരം
എന്റെയെഴുത്ത്, നിന്റെയെഴു
ത്ത്
നിന്റെ മൗനം,യെന്റെ മൗനം
രൂപപ്പെട്ടിട്ടുണ്ട് നമ്മിൽ ആർക്കും
അടയാളപ്പെടുത്താൻ കഴിയാത്ത
ഒരു ഭാഷ

2016, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

തനിയേ പൊരിയുന്ന മീൻ



കടലിനെ ആരറിയുന്നു.
ആണുങ്ങൾ അനന്തമായ യാത്ര
യിൽ
ഒരു യാനപാത്രമായ് അവൾക്കു
മേലലയുന്നു
കടൽച്ചൊരുക്കെന്ന് കുറ്റപ്പെടുത്തു
ന്നു.
അവളിലെ വേദനയുടെ ചുഴികളും
മലരികളും ആരോർക്കുന്നു.
ഏതൊക്കെയോ തെരുവുകളിലൂടെ
നടന്ന്
വെയിലും, മഴയും, പിശറൻ കാറ്റു
മേറ്റ്
പച്ചവിറകുകൾ കത്താതെ, യൂതി -
യൂതി
ദേഷ്യവും,സങ്കടവുംകൊണ്ടവൾക്ക്
ശ്വാസം മുട്ടുന്നു
കടലിനോളംആഴവുംപരപ്പുമുണ്ട്
പെണ്ണിന്
ആണിന്റെ,യേകാന്തയാനത്തിന്,
ആനന്ദത്തിന്
അവൾ കൂടിയേതീരു
പെണ്ണിനെ ആരറിയുന്നു.

ബോധി വൃക്ഷം



ജഠരാഗ്നി ആളിക്കത്തുമ്പോഴും
അവളിൽ മൗനം തളിർക്കുന്നു
ഒരു വിഷാദ ഹാസമുണരുന്നു.
ഈറൻ നാവിൽ നിന്ന്പാറിവീ
ഴുന്നു മഴനൂലുകൾ
വാൻഗോഗിന്റെ ചിത്രം പോലെ
കുനിഞ്ഞു നിൽക്കുന്നു കുടിൽ.
ബിസ്മില്ലാഖാന്റെ ഷഹനായ്
നാദമായ്
തണുത്ത സ്ഥായിയിൽ കാറ്റ്
നാലുവരിയുള്ള കോപ്പി പുസ്ത
കത്തിലെപ്പോലെ
വർത്തുളമായ മനസ്സിന്റെ
ചിട്ടതെറ്റിപ്പോകുന്നേയില്ല
അവൾ ഒരു ബോധി വൃക്ഷം
എല്ലാ വിഷാംശങ്ങളേയും ആവാ
ഹിച്ച്
സ്വച്ഛവായു പ്രധാനം ചെയ്യുന്ന
ബോധി വൃക്ഷം

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ന്യൂ ജെൻ ലൗ



ടെച്ച് ഫോൺ തൊട്ടു തൊട്ടു നോ
ക്കുന്നു
നെറ്റിന്റെ ജാലക വാതിലിലൂടെ
ഇടയ്ക്കിടേ മെസ്സജറിന്റെ വരാ
ന്തയിൽ
വന്നിങ്ങനെയൊളിഞ്ഞ് നോക്കുന്നു
പ്രണയത്തിന്റെ പുഷ്പ്പ ബാണം
തൊടുക്കുന്നു
ചുംബനത്തിന്റെ ചുവപ്പുകളെ
ചുണ്ടുകൾ കൊരുത്തു വെയ്ക്കുന്നു
സ്ഖലിച്ച സ്വപ്നങ്ങൾ പങ്കുവെയ്
ക്കുന്നു
കരളുപകുത്ത പ്രണയങ്ങൾ
പിടഞ്ഞു വീണ മണ്ണിൽ നിന്ന്
ചാറ്റുബോക്സിന്റെ ശീതളഛായ
യിൽ
നുണ നുറുങ്ങുകൾ നുണഞ്ഞു കൊണ്ട്
ന്യൂ ജെൻ ലൗ നിസ്സാരമായി അമ്മാ
നമാടുന്നു
വിരൽ തുമ്പിൽ നൂറു പ്രണയങ്ങളെ

വർഗ്ഗീയത



പഠിച്ചിട്ടുണ്ട് പാഠപുസ്തകങ്ങളിൽ
അഗ്നിപർവ്വതങ്ങളെ.
പത്രങ്ങളിൽ ചിത്രങ്ങളായും
ചാനലിൽ ചലിക്കുന്ന തീയും
പുകയുമായും.
മരക്കൊമ്പിൽ ഞാത്തിയിട്ട ശരീ
രങ്ങ,ളേയും
പച്ചയ്ക്ക് പട്ടാപകൽ തല്ലിക്കൊ
ല്ലുന്ന
മനുഷ്യരേയും കണ്ടപ്പോഴാണറി
ഞ്ഞത്
നമ്മളും പൊട്ടിത്തെറിക്കാവുന്ന
ഒര,ഗ്നിപർവ്വതത്തിനു മുകളിലെന്ന്

ഒച്ചയെ ഓർത്ത് നിലാവുടഞ്ഞ വഴിയിൽ



ശോകം പൂത്തുനിൽക്കുന്ന
അശോകമരച്ചുവട്ടിൽ
അവനിരുന്നു
കനത്തു പെയ്യുന്ന ദുഃഖത്തിൽ
നനഞ്ഞു കുതിരുന്നു
പുറ്റുപോലെ വളർന്ന,യേകാന്തത
അവനെ ഭക്ഷിച്ചു കൊണ്ടിരുന്നു
പൊറ്റ കെട്ടിയ ഒരുവൃണം
ഉണങ്ങാതെയുണ്ടായിരിക്കണം
അതിന് പൊക്കിൾക്കൊടിയോളം
ആഴമുണ്ടായിരിക്കണം
ഉച്ചത്തിൽ ഒച്ചവെച്ചവളുടെ
ഒച്ചയെ ഓർത്തായിരിക്കണം
മറന്നുതുടങ്ങുന്ന ഒച്ചയെ
മനസ്സിൽ പറയുന്നതായിരിക്കണം
ചിരിച്ചുകൊണ്ട്, ചിലച്ചുകൊണ്ട്
നെഞ്ചിൽ ചിലങ്ക കെട്ടി പാർത്തി
രുന്നവൾ
ഒച്ചയില്ലാതെ ഒരുമിന്നലായ് വന്ന്
നെഞ്ചിടയിൽകുത്തി
ഇതുവരെകേൾക്കാതൊരൊച്ച
യിൽ
പറഞ്ഞു പോയതിൽ പിന്നെയായി
രിക്കണം
നിലാവു,ടഞ്ഞു വീണ വഴിയിൽ, യേകനായ്.....!

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

ഇടവഴിവക്കത്ത് ഒറ്റയ്ക്ക് നിർത്തി യവൾ



പൂവൊത്ത വാക്കാലെ
പൂമെത്തയിൽ നമ്മൾ
പടർവള്ളിയായിപ്പടർന്ന
കാലം
ഊറുന്ന മഞ്ഞിന്റെ, യീറൻ
കുളിർ പോലെ
ഓർമ്മയായെന്നെ നനച്ചിടുന്നു
എല്ലാ നിറങ്ങളും ചേർന്നൊരാ
നാളിന്റെ
സൗവർണ്ണദീപ്തിയുണ്ടെന്നിലിന്നും
ദുഃഖപ്രളയക്കടലെന്റെ നെഞ്ചിൽ
തല്ലിതകർക്കുന്നതാരറിവൂ
ഇല്ലായ്മയിൽ,യിണചേർന്നവ
രാണുനാം
നിലാവിൽ നനഞ്ഞവരാണു നാം
നിദ്രതൻനീരാളംചീന്തിയെറി
ഞ്ഞുനാം
വെൺമേഘമായി പറന്നു നാം
പിന്നെയിടവഴിവക്കത്ത്, യെന്നെ
നീ
ഒറ്റയ്ക്ക് നിർത്തി മറഞ്ഞതെന്തേ
എന്നെങ്കിലും നീ വരുമെന്നൊരോ
ർമ്മയിൽ
കാത്തിരിപ്പുണ്ടീ വഴിവക്കിൽ
മരമായി ഞാൻ

ഒറ്റിക്കൂക്കുന്ന ജീവിതങ്ങൾ



ഈ സായാഹ്നസവാരിയിലും
കാൽപ്പനികതയുടെ കാറ്റു വീശു -
ന്നുണ്ടെന്നിൽ
ആമ്പൽപ്പൂപറിച്ചു തരാമെന്ന്
ആണയിടുവിച്ച്
ഉപ്പിലിട്ട മാങ്ങ പൊതിഞ്ഞു കൊണ്ടു തന്നതും
പൂപ്പറിച്ചു തരാത്തതിന്
കണ്ണീർമഴയാ,യാർത്തലച്ചതും
ഓർമ്മയുടെ,യൊറ്റയടിപ്പാതയിൽ
നിന്നും
മനസ്സിന്റെതെച്ചിക്കാടുകൾമറഞ്ഞ് നിന്ന്
ഒറ്റിക്കൂക്കുന്നുണ്ട്
കർക്കടകം പെയ്തുനിൽക്കു മ്പോൾ
കള്ളക്കാറ്റ് വന്ന് വെള്ളംതെറിപ്പി
ച്ചതിൽ
നനഞ്ഞ്കുതിർന്ന്
ആളൊഴിഞ്ഞ പീടികകോലായിൽ
കമ്മീസിന്റെ തുമ്പുയർത്തിപിഴി
യുമ്പോൾ
ലജ്ജയാൽവിയർത്തതും
ഞാൻതന്ന പ്രണയലേഖനംമഴനന
യാതിരിക്കാൻ
പാഠപുസ്തകംമാറോട്ചേർത്തുപി
ടിച്ചതും
വിറയാർന്നനിന്റെ വിരൽതുമ്പു
പോലെ
അട്ടാച്ചൊട്ടകളിക്കുന്നുണ്ടിന്നു, മു ള്ളിൽ
അന്നുനീ കവിളിൽതന്ന,യുമ്മതൻ
ചൂട്
യിന്നുമുണ്ടെന്റെയുള്ളിൽ
അതിൽപിന്നെ കണ്ടതിന്നല്ലെ?!
ഡപ്പകളിയിൽ പന്തുകൊണ്ട, യോ
 ട്ടാങ്കഷ്ണംപോലെ
ഒന്നിക്കാൻകഴിയാതെ ചിതറി
പ്പോയില്ലെ
നമ്മുടെ ജീവിതം

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

പർദ്ദ




നെറ്റിന്റെ നാനാ,ർത്ഥങ്ങളെക്കു റിച്ച്
ചിന്തിച്ചിരുന്നില്ല ഞാൻ
എന്നോ എന്നിലേക്ക് നീയൊരു
 വലക്കണ്ണി നീട്ടിയിരിക്കണം
അങ്ങനെയായിരിക്കണം നാമൊ
രു സൗഹൃദ കണ്ണിനെയ്തത്
പിന്നെ,യത് ഹൃദയത്തിന്റെ,യഗാ
ധതയിൽ
പ്രണയത്തിന്റെ കസവ് നെയ്തു
ഞാൻ കൈമാറിയഓരോഅക്ഷ
രങ്ങളും
എന്റെ മനസ്സായിരുന്നു
നിന്റെ വേദനയ്ക്കൊപ്പം നീയറിയാതെ
 യെത്രകണ്ണീർ പൊഴിച്ചിട്ടുണ്ട്
എന്റെ മനസ്സ്.
അക്ഷരങ്ങളായ് വന്ന് യെത്രകാത്തി
രുന്നിട്ടുണ്ട് നീ,യെന്നെ.
പർദ്ദയില്ലാത്ത നിന്റെ ഹൃദയത്തെ
യായിരുന്നു
ഞാൻ പ്രണയിച്ചത്.
പിന്നെ പിന്നെ ഞാൻ വന്ന് കാത്തി രിപ്പായി
കാത്തിരിപ്പിനൊടുവിൽ ഇരുണ്ട
അക്ഷരമായി നീയൊന്നു വന്നു
പോയി
ഇന്ന് മൗനത്തിന്റെ കറുത്ത പർദ്ദ
യാണ്
നീയെനിക്ക് കൂട്ടിനായി ഒരുക്കിവെ
ച്ചത്



2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

നിലാകാശം നിറം മാറുമ്പോൾ



കണിയാൻതുമ്പികൾ പാറി പറക്കു
ന്ന
ഗ്രീഷ്മ സായാഹ്നം
''കല്ലെട്, മുള്ളെട് കണിയാൻ
 തുമ്പി''-യെന്ന്
കുഞ്ഞുനാളിനെ ഞാൻ പൊടിതട്ടി
യെടുക്കുന്നു
തുമ്പി വാലിൽ ചരട് കെട്ടി വലി
ക്കുമ്പോലെ
മനസ്സ് കിടന്നാടുന്നു
വർണ്ണശലഭമായ് പറന്ന നാളിൽ
പൊട്ടിയ സ്ലേറ്റിൽ വരച്ചു വെച്ചതു
പോലുള്ള
ആകാശതുണ്ട് കാണാൻ മനസ്സ്
പറക്കുന്നു
കരിമ്പുക നിറഞ്ഞ ആകാശത്തു നിന്ന്‌
കത്തിക്കാളുന്ന ചൂട് കുത്തനെ പതി
ക്കുന്നു
മഴപ്പാറ്റ പോലെ വിയർപ്പിന്റെ
ചാലുകൾ
ചിറകിട്ടടിക്കുന്നു
എവിടെ,യെന്റെ നീലാകാശം ?!
നിയമം ലംഘിക്കപ്പെടാനുള്ളതും
അടുപ്പം അകലത്തു കിടത്താനുമു
ള്ളതുപോലെ
പ്രണയത്തെ പാതി വഴിയിലുപേ
ക്ഷിച്ച്
പ്രകൃതി മുരടിച്ച് മുടന്തി, മുടന്തി
നടക്കുന്നു

വിലാപങ്ങൾ നിലയ്ക്കുന്നില്ല



നിലാവിന്റെ നീല പുതപ്പിനുള്ളിൽ
ലോകം സുഷുപ്തിയിലാണ്ടിരിക്കു
മ്പോൾ
മേഘങ്ങളൊഴിഞ്ഞ നീലാകാശത്തി
ലേക്ക്
നയനങ്ങളെറിഞ്ഞ് ഞാൻ മലർന്ന്
കിടക്കുന്നു
മഞ്ഞു പുതച്ച മലനിരകളുംനീലത
ടാകങ്ങളും
മറഞ്ഞ മനസ്സിൽ
ഒരു മഹാസമുദ്രംആർത്തലയ് ക്കുന്നു
അല്ലയോ നക്ഷത്രങ്ങളേ,മേഘങ്ങളേ
സത്യമെന്തെന്ന് ഞാനറിയുന്നു
ചിതയുടെ അവസാനത്തെകനൽ
വെളിച്ചവും
അണഞ്ഞുപോയെങ്കിലും
പ്രീയപ്പെട്ടവരെ,ഇത്അവസാനത്തെ
ദുഃഖവും, കണ്ണീരുമായിരിക്കില്ല
ഉറ്റവരുടെ ചിതകളിനിയും ഒരു
ക്കേണ്ടി വരും
വിലാപങ്ങൾ ഉയർത്തേണ്ടിവരും.
യാഥാർത്ഥ്യത്തിന്റെ ഒരു ദീപനാ
ളമുള്ളിൽ
മുനിഞ്ഞു കത്തുന്നു
ഒരു വടക്കൻ കാറ്റ് കവിളിൽ തലോ
ടുന്നു
സിരകളെ ഉണർത്തുന്നു
ചക്രവാളത്തെ തൊട്ടുരുമ്മി സൂര്യ ൻ
ആകാശച്ചെരിവിൽ
ഉജ്വല പ്രഭ ചൊരിയുന്നു
മനസ്സിലെ മൂടൽമഞ്ഞും, ഹിമപർ
വ്വതങ്ങളും
തിരിച്ചറിവിന്റെ, യിളം കാറ്റിൽ
പിൻമാറുന്നു

റബ്ബർ



അക്ഷരതെറ്റുകളെ
മായ്ച്ചു മായ്ച്ച്
തേഞ്ഞു തീർന്നത്
നീ തന്നെയല്ലെ

പൊന്നോണനാള്



ഒരുതുമ്പ പിന്നെയും പുഞ്ചിരിച്ചു
ഓർമതൻ പാടവരമ്പിൽ നിന്നും
ഒരു പച്ചതത്തച്ചിറകൊച്ചയെൻ
ഹ്ലാദമാം ഹൃത്തിൻ തുടികൊട്ടലിൽ
ഇനി വരാതെന്തേ മറഞ്ഞു നിൽപ്പൂ
ഓണവിൽപാട്ടുമായ് മാരിവില്ലേ
ഗതകാല പെരുമകൾ പാടിപ്പാടി
പാണനും പാടവരമ്പിലേറി
സുരഭില ചിന്തകൾ വാരിത്തൂവി
ചിറകടിച്ചെത്തുന്നു കുഞ്ഞു കാറ്റും
ശ്രുതി ഭംഗമില്ലാ കവിത പാടി
കിളികൾ കളങ്ങളിൽ കാവലായി
ഒരു പാട് നന്മതൻ ഓർമ്മയുമായ്
വരവായി പൊന്നോണനാളു വീണ്ടും
കുന്നലനാടുകുണുങ്ങിനിന്നു
നവവധു പോലെയണിഞ്ഞു നിന്നു
നിറമെഴും ധന്യ പ്രതീക്ഷയായി
പിന്നെയും പൊന്നോണനാളു വന്നു

2016, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

പ്രണയസാഗരം



ഈ നീല രാത്രിയിൽ
സാന്ദ്രമാംചന്ദ്രിക
പ്രണയത്തിൻ പാലാഴി
തീർത്തു നിൽക്കേ
തുഷാര ബിന്ദുക്കൾ പാറുമീ
വേളയിൽ
നാണമായ് നീയെന്നിൽ പെയ്തു
നിൽക്കേ
നീണ്ടു മെലിഞ്ഞ നിൻ വിരലുക
ളെൻ മാറിൽ
സൂര്യതാപങ്ങളുയർത്തിടുന്നു
പ്രണയത്തിനുത്തുംഗശൃംഗത്തിൽ
കയറി നീ
അഗ്നിശലാക കൊളുത്തിടുന്നു
ഏദനിലെന്നതു പോലെയെന്നുള്ള
ത്തിൽ
വെള്ളി വെളിച്ചം മദിച്ചിടുന്നു
പൊയ്പ്പോയ വേനലിൻഓർമ്മക
ളെല്ലാമേ
മഞ്ഞയിലപോൽ ഞെരിഞ്ഞമർന്നു
മരുഭൂമിയിൽ മണൽ കാറ്റടങ്ങീ ടുന്നു
ചുവന്ന പ്രഭാതം വിടർന്നിടുന്നു
പ്രണയപ്പിറാവായി തുഹിനാംശു
വന്നെന്റെ
ജാലകപാളീ തുറന്നു നോക്കേ
മഞ്ഞിനു തീപ്പിടിച്ചെന്നതു പോലെ
നാം
ഉരുകിയൊലിച്ചൊരു സാഗരമായ്

സ്വാതന്ത്ര്യം



സ്വാതന്ത്ര്യം അല്ലെങ്കിൽ മരണം
സ്വാതന്ത്ര്യത്തിന്റെ ദീപവുമേന്തി
ഒരു യോഗി അറബിക്കടലിലേക്ക്.
നാണം കുണുങ്ങുന്ന കന്യകയെ
പ്പോലായിരുന്നു
ഒരിക്കലായുവാവ്
ഇന്ന് കരകവിഞ്ഞൊഴുകുന്ന നദി
പോലെ
അത്യുജ്ജ്വലമായ പോരാളി
ഒരു രാജ്യത്തിന്റെ കണ്ണിൽ
വസന്തത്തിന്റെ സമാഗമം
ഒരു രാജ്യം മുഴുവൻ യൗവനം
മൊട്ടിടുന്നു
തകർന്ന ആശകളുടെ കൂമ്പാരമാണ്
ജീവിതമെന്നു കരുതിയവരിൽ
കോടാനുകോടി പ്രതീക്ഷകളുണ
രുന്നു
അമർത്തപ്പെട്ട അഭിലാഷങ്ങളുടെ
ഒരു പൊട്ടിത്തെറിയായിരുന്നു
സ്വാതന്ത്ര്യം
സ്വപ്നങ്ങൾ നിറഞ്ഞ കണ്ണുകൾ
ഉറ്റുനോക്കിയ ഒര,ർദ്ധരാത്രി
ഇവിടെ ആർക്കാണ് സ്വാതന്ത്ര്യം
ലഭിച്ചത് ?!
മഹാത്മാവിന്റെ,യിടനെഞ്ചിലേ
ക്ക്
സ്വതന്ത്രമായി നിറയൊഴിച്ചിരി
ക്കുന്നു.
ആഘോഷിക്കയാണിന്ന്
കൂട്ടക്കുരുതിയുടെ, യാഘോഷം

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

മൊബൈൽ പ്രണയം



സ്ക്രീനിൽ വാക്കുകൾ തെളിഞ്ഞില്ലേൽ
അവന് (അവൾക്ക് ) കരയിൽ
പിടിച്ചിട്ട
മത്സ്യത്തേപ്പോലൊരു ശ്വാസം
മുട്ടലാണ്
ഒരു വാക്ക് ഒരാളിൽ നിന്നു തി
ർന്നാൽ മതി
ശ്വാസം മുട്ടി മരിക്കാൻ പോകു
ന്ന മത്സ്യം
വെള്ളത്തിലെത്തിയ പോലെ
വാക്കുകളുടെ പ്രളയം തുടങ്ങാൻ

അമ്മ മലയാളം



അമ്മയെ തിരിച്ചറിയാത്തവരു
ടെയിടമായി
അമ്മമലയാളം
ഉമ്മതന്ന ചുണ്ടുകളെ
ചൂണ്ടയിൽ കോർക്കുകയാണ് -
യിരകളെ പിടിക്കാൻ, യെളുപ്പ
വഴി
ഉൺമയിലേക്കുനയിച്ചമൊഴിക
ളുടെ
 മുളതന്നെനുള്ളുക
ഇണയെ, യിരയാക്കുന്നവന്റെ -
യിടയിൽ നിന്ന്
കൊള്ളപണക്കാരന്റെയും
കൊള്ളരുതാതവൻറേയും
കെണിയിലേക്ക്
എരിതീയിൽ നിന്ന്
വറചട്ടിയിലേക്കെന്നോണം അവൾ.
അവൾ;< .
ദേവാലയങ്ങളിൽ അവന്റെ
കൺകണ്ട ദൈവം

2016, ഓഗസ്റ്റ് 10, ബുധനാഴ്‌ച

മോർഫിങ്ങ്



നിന്റെ ഓരോ വാക്കും
എനിക്കോരോ ചിത്രമായി
രുന്നു
സൂര്യനിൽ നിന്ന് എത്തിപ്പി
ടിച്ചവയും
നിലാവിൽനിന്ന്‌, യിറുത്തെടു
ത്തവയും
ഭ്രാന്തമായ, യക്ഷരമാലയും
നിന്റേതെന്ന് കരുതിയാണ്
ഞാൻ നെഞ്ചോട് ചേർത്തത്
എന്നാൽ ഇന്നാണെനിക്കെല്ലാം
മനസ്സിലായത്
അവയൊക്കെ മോർഫ് ചെയ്ത
തെന്ന്

കുട



മറച്ചു വെയ്ക്കേണ്ടത് മറച്ചും
ഒതുക്കി വെയ്ക്കേണ്ടത് ഒതുക്കി
യുംവെച്ച
പതിവൃതയായ സ്ത്രീയായിരുന്നു
ഓലക്കുട .
ശീലക്കുട വന്നതിൽ പിന്നെയാണ്
ശീലങ്ങളാകെ മാറിയത്
അകം പുറം മറഞ്ഞ്
ഒക്കെയും വെളിപ്പെടുത്തി
പരസ്യമായങ്ങനെ നിറഞ്ഞ് നിൽ
ക്കുന്നു

പൂവ്



അവൾ മൊബൈലിൽ
കവിതാ ശകലമായ്
ഒരു സന്ദേശമയച്ചു:
സ്നേഹമുണ്ടെങ്കിൽ
ഒരു പൂവുമായ് അരി
കിൽ വരണം.
ഞാൻ കവിയല്ല, ചിത്രകാ
രനല്ല
വാൻഗോഗല്ല
എങ്കിലും;നിനക്കായ് മാത്രം
ഞാനൊരു പൂവു തരാം
ഞെട്ടറുത്തെടുത്ത,യെന്റെ
ചെവിപ്പൂവ്

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

മനസ്സ്



ശാസ്ത്രം ഒരു പാട് മുന്നേറി
ശസ്ത്രക്രീയകൾ പലതുംചെയ്തു
ഇന്നുവരെ കണ്ടു പിടിക്കാൻ
കഴിഞ്ഞിട്ടില്ല ഒരു ശാസ്ത്രത്തിനും
മനസ്സിന്റെ വേഗതയെ
കവിതയെഴുതുമ്പോൾ മാത്രമെ
ന്താണ്
മനസ്സ് ഒച്ചിനെപ്പോലിഴയുന്നത്
അക്ഷരങ്ങൾ ഇഴഞ്ഞിഴഞ്ഞ് വീഴു
ന്നത്

ആഴം



കണ്ടിട്ടുണ്ട്
മലയുടെ
നദിയുടെ
ആഴം
ദുഃഖത്തിന്റെ -
യാഴം
കണ്ടവരാരുമില്ല

കൂടെപിറപ്പ്



കൂടെ പിറപ്പെന്ന് പറഞ്ഞ്
കൂടെ നടന്നവരെല്ലാം
കൈവിട്ടു
സന്തോഷത്തിൽ അടുത്തു
കൂടി
ദുഃഖത്തിൽഅകന്നുപോയി
ആരു കൈ വിട്ടാലും കൈ
വിടില്ല മരണം

മിഠായി



ചമഞ്ഞൊരുങ്ങി
ഞെളിഞ്ഞിരുന്നപ്പോൾ
അറിഞ്ഞിരുന്നില്ല
അലിഞ്ഞു തീരാനെന്ന്

മെഴുകുതിരി



എന്തിനായി നൽകി നീ
ഉരുകി, യുരുകി തീരുവാൻ
വെൺമയാർന്നൊരു ജീവിതം....!

കോഴി



വരിവരിയായി നിർത്തിയ
വണ്ടിയിൽ വരിതെറ്റാതെ
കയറിയിരുന്ന്
പുറം കാഴ്ച്ചയിൽ മയങ്ങി
യപ്പോൾ
അറിഞ്ഞിരിക്കില്ല
ഇരയാവാനെന്ന്


ചിത്രശലഭം



മരുപ്പറമ്പായുള്ളൊരെൻ മനസ്സ്
നീ വന്ന നാളിൽ മലരണിഞ്ഞു
ഹൃദയംനിറഞ്ഞു കവിഞ്ഞു നിന്നു
കറയറ്റൊരാസ്നേഹവായ്പ്പിനാലെ
പുളകം പുതുമുളയായ് വിരിഞ്ഞു
പുലരൊളി പോലെ തെളിഞ്ഞു നിന്നു
എങ്ങുനിന്നെങ്ങുനിന്നെത്തി നീയെൻ
ചിത്ര പതംഗമേയൊന്നു ചൊല്ലൂ
പ്രണയ പരാഗം വിതറി നീയെൻ
 കരളു കവർന്നു കടന്നുവല്ലോ
കാട്ടുപൂഞ്ചോല തൻ നാദമായി
നിൻ മൊഴിയിന്നു മെന്നുള്ളിലുണ്ട്
പൂന്തെന്നൽപാടുന്ന പാട്ടു പോലെ
നിൻ ചിരിയുന്നുമെന്നുള്ളിലുണ്ട്
എങ്ങുനീ,യെങ്ങുനീ പ്രണയമേ നീ
തങ്കക്കിനാവായ് മറഞ്ഞു നിൽപ്പൂ

മുതലാളി



നിന്നെയെന്നും
മുന്നിൽ നിർത്തി
മുന്നേറിയത്
മുതലാളിയാക്കുവാ
നല്ല
പിന്നിൽ നിന്ന്
പാലം വലിക്കുവാനാ
യിരുന്നു

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

കുഞ്ഞ്



കുഞ്ഞിക്കണ്ണുകൾ തെല്ലു തുറന്നു
നീണ്ടുവളഞ്ഞൊന്നു മൂരിനിവർന്നു
ചുരുൾ നിവരാത്ത ചെറുകൈകൾ
കൊണ്ട്
തിരുമ്മി തിരുമ്മി കണ്ണു തുറന്നു
മധുരസ്വപ്നത്തിൻ ലഹരിയിൽ മുങ്ങി
ഓർമ്മയും, മറവിയുംഒന്നിച്ചു വന്ന്
ഓമനക്കവിളിൽ നിഴലുവിരിച്ചു
അക്ഷമയോടവ നൊച്ചകൾ വെച്ചു
പഠിച്ച പണിപതിനെട്ടുംപയറ്റി
ഒച്ച വെച്ചൊന്നു കരഞ്ഞു വിളിച്ചു
ഓമനിക്കും കൈകൾ എന്നിട്ടുമില്ല
ഉമ്മ നിറഞ്ഞ മുഖവും കണ്ടില്ല
ചില്ലിചുളിച്ചവൻ ചുറ്റിലുംനോക്കി
യേതോ ചിന്തതൻ പ്രേരണ പോലെ
കുഞ്ഞികൈവിരൽ ഊറിനുണഞ്ഞു

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പ്രണയരേഖ



കടംകൊണ്ടപ്രണയമെന്ന്
നീകരുതുന്നുണ്ടാവും
എഴുതിവെച്ചിട്ടില്ലഞാൻ -
കണക്ക്
കരുതിവെച്ചതുപോലെയാണ്
കയറിവന്നത് യെന്നിൽ നീ
എന്താകുംനമ്മേ പ്രണയത്തിലാ
ക്കിയത് ?!
വയറിന്റെ വിശപ്പല്ല, ശരീരവി
ശപ്പല്ല
ശിശിരമാസസന്ധ്യയിൽ കുളിരു
കൊണ്ടുവന്നതല്ല
ദുഃഖ,മുള്ളിൽമുറ്റിനിൽക്കേ പരസ്
പരംതഴുകുവാൻ
സാന്ത്വനത്തിൽ ശാദ്വലതയിൽ
ഒന്നുചേർന്നിരിക്കുവാൻ
കാലംനമ്മിൽ കൽപ്പിച്ചുതന്ന
താകാ,മീപ്രണയം
എന്നെ നീയുംനിന്നെഞാനും
കണ്ടതില്ലയിതുവരെ,
യെന്നാൽ;
പ്രണയംനമ്മിൽ പതിനേഴിൻ
പ്രായമായ് പുണർന്നുനിൽ
ക്കുന്നു


2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

വിചാരം



ജ്വരബാധയേറ്റ സൂര്യനയനങ്ങൾ
ഭൂമിയിലേക്ക് തിളച്ചുമറിയുന്ന
താപരശ്മികൾ
ഉരുക്കിയൊഴിക്കുന്നു
അവൻ മരത്തണലിൽ നീണ്ടു നിവർ
ന്നുകിടന്നു
ഈണം തെറ്റിയ ജലമർമ്മരം കർണ്ണ
പുടങ്ങളെ തഴുകി
സ്വരമറിയാത്ത, യാരോകിനാവിൽ
മൂളുന്നു
മണ്ണിൽ അറിയാതെ കൈകൾ പരതി
പെൺകൊടിയുടെ,യീർപ്പമുള്ള ചൂടുള്ള
 ദൃഢമായ മാംസം പോലെ
മണ്ണ്
എന്നിൽ നിന്നു തന്നെ,യെനിക്ക്
പാലായനം ചെയ്യണം
എന്റെപാത ശൂന്യവും,ഏകാന്ത വും
ജീവിതവും, മരണവുംസമ്മേളിക്കു
ന്ന തലങ്ങളിലൂടെ ഞാൻ നടക്കുന്നു
വികലവും, വീർപ്പുമുട്ടിക്കുന്നതു
മായ തൃഷ്ണകൾ
പ്രതികാരത്താൽ അട്ടഹസിക്കുന്നു
ചുവന്ന ഉടുപ്പിട്ട ആരാച്ചാർ തൂക്കു
മരത്തിലേക്ക് നയിക്കുന്നു
ഞെട്ടിയുണരുമ്പോൾ വിയർപ്പിൽ
കളിച്ചിരിക്കുന്നു
ശരീരം തീച്ചൂള പോലെ തിളച്ചു
മറിയുന്നു
മങ്ങിയ,യിരുട്ടിൽ അങ്ങനെകിട
ക്കവേ
ചുമരലമാരയിലെ ഒറ്റ കൈയ്യൻ
ക്ലോക്കിന്റെ
ചർവിത ചർവണമുയരുന്നു
കുശാലായി,യിണ ചേർന്ന് സുഖമാ
യുറങ്ങുന്ന
മരണത്തിന്റെ ചിറകുകളുടെ സ്പർശം,
യിന്നു വരെയേൽക്കാത
വരെക്കുറിച്ച്
ഞാൻ വിചാരപ്പെടേണ്ട കാര്യമെന്ത്?!

2016, ഓഗസ്റ്റ് 2, ചൊവ്വാഴ്ച

മരണ നേരത്ത്



പിടികിട്ടാത്ത ഒരു ഭാഷയാണ് നിശ്ശ
ബ്ദത.
ഗർഭ മേഘങ്ങൾ മലമുകളിൽ
കനം വെച്ച് തൂങ്ങുന്നു
പൊടി മണൽ കണക്കെ ഇടയ്ക്ക്
മഴത്തുള്ളികൾ
കൂട്ടമായി പാറി വരുന്നു
മരണമില്ലാത്ത നീല കോളാമ്പിപൂ
ക്കളുടെ വള്ളികൾ
നിലത്താകെ പടർന്നിരിക്കുന്നു
ആരുടെയും പാദസ്പർശമേൽ
ക്കാത്ത ശ്മശാനഭൂമിക
ഇത്രയുംകാലംഈ വൃദ്ധ നയനം
തിരഞ്ഞുകൊണ്ടിരുന്നത് ഇതുത
ന്നെയല്ലെ
എത്ര വലിയവനെങ്കിലുംഅവസാ
 ന അഭയം,യിവിടം
എന്റെദേഹമാസകലംരക്തം ഇര ച്ചു
 കയറുന്നു
ഒരിക്കൽഎന്റെഎല്ലാമെല്ലാമായി
രുന്നവർ
അധികാരത്തിന്റെയും, സമ്പന്നത
 യുടേയും പടവുകളേറ്റിയവർ
ഞാൻ പുച്ഛിച്ചു തള്ളിയ, യുറ്റവർ
അവരിൽ നിന്നും ഒറ്റയായൊരു
വേർപെടൽ
മരണത്തിനു ശേഷം സാദ്ധ്യമല്ല.
കാലുകളെ മരണമില്ലാത്ത നീല
കോളാമ്പിവള്ളികൾ
കുരുക്കിയിരിക്കുന്നു
എന്റെ കണ്ണിൽ അസുര ചൈതന്യ
ത്തിന്റെ
അഗ്നി സ്ഫുല്ലിംഗങ്ങൾ കത്തിയെ
രിയുന്നു
ദുഃഖത്തിന്റെ പ്രാചീനനായ ഒരു
പൈങ്കിളിയുടെ
സാനിദ്ധ്യമിപ്പോൾ ഞാനറിയുന്നു
വൈകിപ്പോയില്ലെ, സ്നേഹമാണ്
സ്ഥായിയായിട്ടുള്ളതെന്ന്
കാണിച്ചു കൊടുക്കുവാൻ

2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

മറക്കുവാൻ കഴിയാതെ



ഇന്നലെ ഞാൻ കണ്ട സ്വപ്നത്തിൽ
നീയുണ്ട് ഞാനുണ്ട്
നീയെനിക്കു നേരെ നീട്ടിപ്പിടിച്ച
മഞ്ഞ കോളാമ്പിപ്പൂക്കളുണ്ട്.
നമുക്കിടയിൽ ഒഴുകിക്കൊണ്ടി രുന്ന
ഒരു കുഞ്ഞരുവി പ്രണയമായിരി
ക്കണം
എന്നാൽ;എനിക്കും നിനക്കുമിട യിൽ
എത്ര പെട്ടെന്നാണ്
ഭീതിജനകമായ ഒരു ഗർത്തം രൂപ
പ്പെട്ടത്
മനസ്സിനെ പുണ്ണു പോലെ കാർന്നു
തിന്നുന്ന
ഒരു വൃണമായതെന്നുള്ളിൽ
മായാത്തൊരു പൊള്ളൽപ്പാടായ
തുള്ളിൽ.
മിന്നി മറയുന്ന ഒരു ദീപ്ത ശകലമാ
കരുത് നീ
നിലംപതിക്കുന്ന ഉൽക്കയുമാക
രുത്
നിന്റെ മാന്ത്രികനയനങ്ങളുടെ ഓർമ്മ
 ,അതിന്റെ മാസ്മരീകത
സദാ എന്നോടൊപ്പമുണ്ട്
പരസ്പരം സ്വയം സമർപ്പിക്കാത്ത
ഇനിയെന്താണ് നമ്മിലുള്ളത്
ജീവിതവുമായി അഭേദ്യമായി
ബന്ധപ്പെട്ടു കഴിഞ്ഞ നിന്നെ
എങ്ങിനെയാണ്,യെനിക്ക് മറക്കു
വാൻ കഴിയുക

2016, ജൂലൈ 31, ഞായറാഴ്‌ച

മുക്കുറ്റി മഞ്ഞ



പല പാടും തിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
യെൻ പ്രണയപ്പൂവിനെ
നെഞ്ചോടു ചേർത്തവളെ
പാതിരാ പനിമതി കുളിരും -
കോരിവന്ന് കോൾമയിർകൊ
ള്ളിക്കുന്നു
ഹൃദയം പിടയുന്നു.
പ്രണയപർവ്വതശൃംഗമേറിയോർ
ഞങ്ങൾ, യെന്നാൽ
പറയാതവളെന്തേ മറഞ്ഞിരിക്കു
ന്നി ,ന്ന്
ജീവവായുവിൽ, സുപ്രകാശത്തിൽ,
ചോലതെളിനീരിൽ, പൂക്കളിൽ,
 പൂന്തെന്നലിൽ, തളിരിതളിൽ
 തെളിഞ്ഞിരുന്നു യെന്നു,മാപ്ര
ണയം.
ഇന്നു പല പാടുംതിരഞ്ഞു
കാത്തു കാത്തിരുന്നു ഞാൻ
കണ്ടില്ല,യെന്നാലും
മുക്കുറ്റി മഞ്ഞയായെന്നുമുണ്ട് നീ
യെന്നുള്ളിൽ

2016, ജൂലൈ 30, ശനിയാഴ്‌ച

കണ്ണീർക്കാലം



ഉപാധിയില്ലാത്ത പ്രണയം
അപായത്തിലെന്ന പോലെ,യ
വന്റെ,യവസ്ഥ.                          
 ഉഴുതനിലത്തുവീണവിത്തുപോലെ
യാണ്
അവളോടുള്ള പ്രണയം അവനിൽ
മുളയിട്ടത്
തളിരുകൾ വളരുന്നു, ശിശിരം വസ
ന്തത്തിന് വഴിമാറുന്നു
പുതുനാമ്പുകൾ പൊങ്ങുന്നു
മഞ്ഞു പറ്റിയ മരച്ചില്ലയിലെ വെള്ള
 വലപോലെ
മനസ്സിൽ വലവിരിച്ചിരിക്കുന്നു
പൊൻ മീനുകളുടെ ചിതമ്പലുകൾ
പോലെ
പ്രണയ നക്ഷത്രങ്ങൾ തെളിഞ്ഞു
വരുന്നു
രാവിന്റെ, യേതോ യാമത്തിൽ
ചന്ദന നിറമുള്ള ചുമലുകളുടെ
പിന്നിൽ
പ്രകാശംപരത്തുന്നരണ്ടുചിറകു
ക ളിൽ
അവൾ പറന്നിറങ്ങുന്നു
സ്ത്രീഹൃദയത്തിന്റെ മൃദുലത യോടെ
അലിവ് കൊണ്ടുണ്ടായ കണ്ണീരോടെ
തന്റെ കൊഴുത്ത കൈകളാൽ അവ
നെപുണരുന്നു
പരസ്പരം കൈകോർത്ത അവരി
ൽനിന്ന്
കൊച്ചു കുഞ്ഞുങ്ങളുടേതു പോലെ
നെടുവീർപ്പുതിരുന്നു
കണ്ണീർക്കണം പോലെ മഞ്ഞുതിർന്ന
രാവിൽ
വൃക്ഷങ്ങൾ ഭൂമിയിലേക്ക്തലകുനി
ച്ച് നിൽക്കുന്നു.
ഇന്നവൾ അവനെ കണ്ടെന്ന് മാത്രം
വരുത്തിതീർക്കുന്നു
പലതും കേട്ടില്ലെന്ന് നടിക്കുന്നു
ഒന്നും മിണ്ടാതെ പോകുന്നു
ചതുപ്പുനിലത്തിലെ നീരാവിയെന്ന
കണക്കെ
അവനിൽ ദുഃഖം
അവസാനമില്ലാതെ ആണിന്റെ
കണ്ണീരുതിരുന്നു.

2016, ജൂലൈ 27, ബുധനാഴ്‌ച

പ്രണയം അഥവാ ഹൃദയനൊമ്പരം



പ്രഭാതത്തിന്റെ മനോഹാരിത
യോടെ
ആകാംക്ഷയോടെ
അവൾ കവാടത്തിൽ കാത്തിരിക്കു
മായിരുന്നു
അനിയന്ത്രിതമായ പ്രേമാവേശമവ
ളുടെ
മിഴികളിൽ തെളിയുമായിരുന്നു
അവളുടെ, യളവറ്റ,യാഹ്ലാദത്തിൽ
അവനും തിമർത്തു പെയ്തു
അവളിന്ന് ക്ഷീണിച്ച മെഴുതിരി
നാമ്പു പോലെ ഉൾവലിയുന്നു
ജലപ്പരപ്പിൽ വൃത്തങ്ങൾ വിടരു
മ്പോലെയുള്ള
അവന്റെ, യുൾപ്പരപ്പിൽ
അറുതിയില്ലാത്ത ശൂന്യത, തളംകെ
ട്ടുന്നു
ചിന്തകളെ ധൂമപടലമാക്കി ചുരു ക്കുന്നു
പുഷ്പ്പനുരകൾ പോലെ ഒഴുകിയി
രുന്നബോധം
പൊള്ളയെന്നറിഞ്ഞ് അളവറ്റ ഭാര
ത്തിൽ തൂങ്ങുന്നു
ഇന്നവർ ഇരുവശത്തും രണ്ട് സ്തൂപ
ങ്ങൾ പോലെ നിശ്ചലമായി
ഉതിർന്നു വീണ പ്രേമാക്ഷരങ്ങളുടെ
അർത്ഥം മറന്ന്
അവൻ ചോരയൊലിക്കുന്ന ഹൃദയ
ത്തിലേക്ക് നോക്കുന്നു
അവൾ കൈ വീശി കാട്ടിലെക്ക് നട
ക്കുന്നുവോ?
അതോകാട് അവളിലേക്ക് വരുന്നു
വോ?!

2016, ജൂലൈ 26, ചൊവ്വാഴ്ച

കൊഴിഞ്ഞു പോയ ദിനങ്ങൾ



മധുരമായ,യാലസ്യത്തോടെ
കെട്ടുപിണഞ്ഞ മുടിയും
വിടർന്ന അധരങ്ങളും
ആരെയും ആകർഷിക്കുന്ന
കണ്ണുകളുമുള്ള പെൺകുട്ടി
അവളിന്ന് പുതിയ, യാളായി
രിക്കുന്നു
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ
നടന്നു മറയുന്നു
അങ്ങനെയായിരുന്നില്ലല്ലോ അവൾ.
എത്രമാത്രം പ്രണയിക്കുന്നുണ്ട്
അവനവളെ
അവന്റെ ഹൃദയം ഗോപുരമണി
കൾ പോലെയിടിക്കുന്നു
വിവരിക്കാനാവാത്ത വിധംവികാ
രഭരിതനാകുന്നു
ഒരു പക്ഷിയുടെ യെന്ന പോലെ
അവളുടെ ചുമലിൽ കൈ ചേർക്കാ
നാഗ്രഹിക്കുന്നു
കുട്ടിക്കഥയിലെ സ്നേഹംചൊരിയു ന്ന
 നല്ല യക്ഷികൾ
യഥാർത്ഥമെന്ന് തോന്നുന്നു
അവൻ പുറത്തെ ശീതകാല
സായാ ഹ്നം നോക്കി നിന്നു
അവനിലെ ദു:ഖഭാവം പോലെ
തെരുവുവിളക്കിന് വിഷാദ ഭാവം
ഇരുട്ട് ചാരം പോലെ പൊടിഞ്ഞ്
വീഴുന്നു
അവളിലുമുണ്ടാകുമോ ദുഃഖം.
ചൂടും, മൃദുത്വവും, പ്രകാശവും
ഒരാശ്ലേഷത്തിലെന്ന പോലെ മാധു
ര്യമുള്ള സുഗന്ധമായിരുന്നു
കഴിഞ്ഞു പോയനാളുകൾക്ക്
ഇനിയും മടങ്ങി വരുമോ,
ആദിനങ്ങൾ