malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ഏപ്രിൽ 29, തിങ്കളാഴ്‌ച

നേരം കെട്ട നേരം


ഇരുണ്ട രാത്രിയാണ്
പതിനൊന്നരയ്ക്കുള്ള വണ്ടിയാണ്
ഒരുങ്ങിയിട്ടും ഒരുങ്ങിയിട്ടും ഒരുങ്ങാ-
ത്തത് കൊണ്ടോ
ഉറങ്ങിപ്പോയത് കൊണ്ടോ അല്ല
ഭാര്യ യോട് കിന്നരിച്ചോ
ഭാരിച്ച കാര്യം ചിന്തിച്ചോ അല്ല
ഊടു വഴിയിലെ ഓടിയാൽ
എളുപ്പത്തിൽ എത്താം
പക്ഷെ;ഒറ്റല് വെച്ച് പിടിക്കുമ്പോലെ
പിടിക്കാനവർ കാത്തിരിപ്പുണ്ടാകും
തൈകിളവി മുതൽ മൂക്കിള ഒലിപ്പിക്കുന്ന
പെണ്ണ് വരെ
മുടിയിൽ വാസന പൂവും ചൂടി.
പുഞ്ചിരിക്കുന്ന ചുണ്ട് കൊണ്ട് തന്നെ
'പൂകൂട്ടി'-പുളിച്ചതും പറയും
കീശയിലെ കാശു കവർന്ന് കാലിയാക്കി
ചണ്ടി പോലെ ചുണ്ടിയിടും
 കുറുക്കനെപ്പോലെ കുറുക്കു വഴി വേണ്ട
നേരം കെട്ട നേരത്ത് നെട്ടോട്ടമോടിയാലും
നേർവഴിയെ ഓടാം
എനിക്കെപ്പോഴും അങ്ങിനെ യാണ്
എവിടെയെങ്കിലും പോകാൻ മനസ്സ് വെച്ചാൽ
ആകെ ഒരു എരിപൊരി സഞ്ചാരം
നേരത്തെ കാലത്തെ ഇറങ്ങി -
പുറപ്പെടണം
നേരം വൈകീട്ടൊന്നുമില്ല
സമയം ഇനിയും ബാക്കിയാണ്
വണ്ടി ലേയ്റ്റല്ലസമാധാനമായി
ഇനി വെയ്റ്റ് ചെയ്യാം

2013, ഏപ്രിൽ 12, വെള്ളിയാഴ്‌ച

മരണവും തേടി


നോവ്‌ തിന്നുന്ന പക്ഷിയാണ് ഞാൻ
അറുതിയില്ലാത്ത അലച്ചലുകൽക്കും
അന്വേഷണങ്ങൾക്കു മൊടുവിൽ
ഉവ്വ്,ഞാൻ നിന്നിലേക്ക്‌ തന്നെ തിരിച്ചു വരും
ഓർമ്മകൾ തീവ്ര മാകുമ്പോൾ
യാത്ര പറഞ്ഞിറങ്ങിയതിനേക്കാൾ
തീവൃതയോടെ തിരിച്ചെത്തും
എന്റെ ഹൃദയത്തിലെ ആണിപ്പാടു കണ്ടത്
നീ മാത്രം
എത്ര കൊട്ടിയടച്ചാലും നിന്റെ ഹൃദയ കവാടം
ഞാൻ തുറക്ക തന്നെ ചെയ്യും
കണ്ടതും,അനുഭവിച്ചതുമല്ല
യഥാര്ത്ഥ സ്നേഹമെന്ന്
എനിക്കും നിനക്കുമറിയാം
മരണമേ നിന്റെ കുടീരത്തിനു മുന്നിൽ
ഞാൻ മുട്ട് മടക്കുന്നു
നോവുതിന്നു ചുവന്ന പൂവാണ് ഞാൻ
പേരറിയാത്ത  ഈ വഴിയരികിൽ
നിന്നോടു ഞാൻ ചേർന്ന് നില്ക്കുന്

മരണം മനുഷ്യരെപ്പോലെ


നിരപരാധിയായ അച്ഛന്റെ
ആത്മ ബലികണ്ട്
താളം തെറ്റിപ്പോയ ഒരുവളെ
ആരും പാര്ക്കാത്ത വനത്തിൽ
ഒറ്റയ്ക്ക് കഴിയുന്നവളെ
എടുക്കാത്ത ഓട്ടമുക്കാലെന്നു
സ്വയം വിലയിരുത്തിയവളെ
തലയിൽതീപ്പാമ്പില്ലാത്ത
സമതലങ്ങളിലെക്കിറങ്ങുന്ന
വേളയിൽ
മഴയ്ക്ക്‌ നടന്നു മിന്നല വിഴുങ്ങി -
മരിക്കാൻ
വാതുറന്നുകൊണ്ട് നടക്കുന്ന -
പെണ്‍കുട്ടിയെ
എനിക്കറിയാം.
ഓടി ഒളിക്കുന്ന മരണത്തെ
ഓടി ഓടി തോല്പ്പിച്ഛവൽ
വിടര്ത്തിയ പത്തി താഴ്ത്തിയ -
മൂര്ഖൻ
തല വെച്ച പാളത്തിലൂടെ
വരാതെ പോയ വണ്ടി
ബലമേറെ ഉണ്ടായിട്ടും
അടർന്നുവീണ മരക്കൊമ്പു
മരണവും മനുഷ്യരെപ്പോലെ തന്നെ
ദയ കാണിക്കുന്നത് അപൂർവ്വം

2013, ഏപ്രിൽ 6, ശനിയാഴ്‌ച

പാടില്ല,പാടില്ല......!


ചന്തവും,ചമൽക്കാരവുമില്ലാത്ത
ഒരു കവിത
ഇടവഴിയിൽ നിന്നെന്നെ
തുറിച്ചു നോക്കുന്നു
ജീവിതം സ്നേഹമയിയായ
അമ്മയല്ലെന്നും
അഗ്നി പരീക്ഷയാണെന്നും
വിളിച്ചു പറയുന്നു
അല്ലലിന്റെ ഇല്ലി ക്കെട്ടുമായി
അവൾ നടന്നു നീങ്ങുന്നു
കവിതേ ഞാനും വരട്ടെയോ
നിന്റെ കൂടെ
പാടില്ല പാടില്ല നമ്മേ നമ്മൾ
പാടേമറന്നൊന്നും ചെയ്തു
കൂടെന്നു
ഒരു കാറ്റ് വന്നു വഴി തിരിച്ചു വിടുന്നു

ക ഖ ഗ ഘ


പുറമ്പോക്കിലെ
പാതാറിനരികിൽ
പൂത്ത പുല്ലാനി
ക്കാട്ടിനുള്ളിൽ
ചിതറിക്കിടക്കുന്നു
ക ഖ ഗ ഘ .
കാണാനില്ലെന്ന്
കണ്ടിരുന്നു
പത്രത്തിലും
ഒരു കുഞ്ഞു
ക ഖ ഗ ഘ

പഴയ വീട്




ആളൊഴിഞ്ഞ വീട്ടിൽ
അരിയിട്ടു വാണിരിക്കുന്നു ചിതൽ
ആസനത്തിൽ അമ്ലഭരണിയുമായ്
പുറന്തളത്തിൽ ഉലാത്തുന്നു എറുമ്പുകൾ
ചുമരിൽ നിന്ന് ചുമരിലേക്ക്
ചൂണ്ടയിട്ട് ചടഞ്ഞിരിക്കുന്നു
ചിലന്തികൾ
തൊടികളിൽ തൊണ്ട വീർപ്പിച്ച്
പ്രാകുന്നു
കുറേ പേക്കാച്ചികൾ  
എലികളുടെ എഴുത്ത് ശാലയിൽ
അട്ടാചൊട്ടയും,കണ്ണാരം പൊത്തിയും
പല്ലികളുടെ ഇല്ലത്ത്
ഇല്ലത്തമ്മയെപ്പൊലെ
ചുരുണ്ട് കിടക്കുന്നു ഒരു പോങ്ങാൻ -
പൂച്ച
പാതിവെന്ത ചിരിയുമായി
ചാരം മൂടിക്കിടക്കുന്നു
ഒരു മുക്കണ്ണനടുപ്പ്
അടുപ്പ് മൂലയിൽ കാത്തിരിക്കുന്നു
ആളിക്കത്തുന്ന പ്രതീക്ഷയുമായ്
ഒരു ചിമ്മിനി വിളക്ക്
പഴയൊരു വീടെങ്കിലും
പൊളിഞ്ഞു വീഴാറായെങ്കിലും
വീടെല്ലാം വീടാണ്
അവസാനത്തെ അഭയമാണ്

പാത്തുമ്മാന്റെ വീട്


ഉരുട്ട് കട്ടയാണ്
പടുക്കുവാൻ പാടാണ്
പെങ്കുട്ട്യോളുള്ള കുടിയാണ്‌
പാത്തുമ്മാന്റെ വീടാണ്
പാവങ്ങളാണ്.
ആർക്കാണീ ചിന്തയുള്ളത്
പാവങ്ങളെ ക്കുറിച്ച്?
മാധവേട്ടാൻ പടുത്തത്
പണമുണ്ടായിട്ടല്ല
മനസ്സുണ്ടായിട്ട് .
പറമ്പായ പറമ്പെല്ലാം
തറച്ചു മുറിച്ച് കഷ്ണങ്ങളാക്കി
കഷണങ്ങളായ കഷ്ണങ്ങളെല്ലാം
കന്മതില് കെട്ടിയുയർത്തി
പാവങ്ങള്ക്ക് വെളിക്കിറങ്ങാൻ
പാങ്ങില്ലാതായി
ചുള്ളിയും,മുള്ളിയും കൊണ്ട്
കാക്ക കൂടു കൂട്ടുംപോലെ
ഒരെണ്ണം തട്ടിക്കൂട്ടി
ഒരു മറപ്പുരയും
പാങ്ങും,പട്ടാങ്ങും നോക്കിയല്ല
മാധവേട്ടൻ പടുത്തത്
മനുഷ്യനെ നോക്കിയാണ്

ഉദ്യോഗസ്ഥൻ


ഉദ്യോഗങ്ങൾ പലവിധ മുണ്ട്
ഉദ്യോഗസ്ഥരും
'കൃത്യം'-ചെയ്യുന്നതുപോലെ
കൃത്യതയുള്ളവർ
മൃത പ്രായരായി മുനിഞ്ഞു കത്തുന്നവർ
കൃതഘ്നതകൊണ്ട്
വാലാട്ടി നടക്കുന്നവർ
മണിയടിച്ച് മണിപ്രവാളം പാടുന്നവർ
മുഖത്ത് കുത്തി മുനയൊടിക്കുന്നവർ
ഉദ്യോഗസ്ഥർ ഏറെതരമുണ്ട്
കമ്പ്യൂട്ടറിന് മുൻപിൽ കുനിഞ്ഞി -
രിക്കുന്നത് കണ്ടാൽ
കൃത്യ നിഷ്ഠയുടെ കാവലാളെന്നു-
തോന്നും
കാർഡുകളിച്ച് കണ്ണ് കുഴിഞ്ഞ്‌
കലി കയറിയവനെന്നു മിണ്ടിയാലെ -
അറിയൂ
ഫേയ്സ് ബുക്കിൽ ചാറ്റിങ്ങു
മൊബൈൽ ഫോണിൽ
സിനിമ കാണൽ
ഉദ്യോഗസ്ഥൻ മാരെല്ലാം
ഉദ്യോഗസ്ഥൻ മാരാണെങ്കിലും
എല്ലാ ഉദ്യോഗസ്ഥരും ഒരുപോലെയല്ല