ഒരു മെലിഞ്ഞ കവിത
വെയിൽ കാഞ്ഞു നടക്കുമ്പോൾ
മരത്തണലിലൊരപ്പൂപ്പൻ
മണ്ണിനോടു കഥ പറയുന്നു.
പട്ടിണി കൊണ്ടു വിളറിയ ഒരു പെണ്ണ്
ചാണകവറളി പെറുക്കുന്നു
തോട്ടിയാമൊരുവൻ
ചൂലുമായ് നടന്നടുക്കുന്നു
അടുപ്പിലൂതിയൂതിയൊരുവൾ
ശ്വാസംമുട്ടിക്കിതയ്ക്കുന്നു
മീൻകുട്ടയുമേറ്റിയൊരുവൾ
തിരപോൽ തിരക്കിട്ടോടുന്നു
വയലിലൊരു കർഷകൻ
വിയർപ്പിൽ കുതിരുന്നു
കുഞ്ഞുമൊരു കൈക്കുടന്നയിൽ
ഇത്തിരി വെള്ളം കോരുന്നു
അണ്ണാറക്കണ്ണനും തന്നാലാകുന്നത്
ചെയ്യുമ്പോൾ
വെയിൽ കാഞ്ഞു നടക്കുവതിൽ
ചേലേതുമില്ലല്ലോ.
അനന്തരം ;
കവിതയൊരു കുളിരായ്
തണലായ്
തളിരായ്
പച്ചയായ്
ഇച്ഛയായ്
രാമനിലേക്കൊരു ഭജനയായ്
എങ്ങും നിറഞ്ഞു നിന്നു
വെയിൽ കാഞ്ഞു നടക്കുമ്പോൾ
മരത്തണലിലൊരപ്പൂപ്പൻ
മണ്ണിനോടു കഥ പറയുന്നു.
പട്ടിണി കൊണ്ടു വിളറിയ ഒരു പെണ്ണ്
ചാണകവറളി പെറുക്കുന്നു
തോട്ടിയാമൊരുവൻ
ചൂലുമായ് നടന്നടുക്കുന്നു
അടുപ്പിലൂതിയൂതിയൊരുവൾ
ശ്വാസംമുട്ടിക്കിതയ്ക്കുന്നു
മീൻകുട്ടയുമേറ്റിയൊരുവൾ
തിരപോൽ തിരക്കിട്ടോടുന്നു
വയലിലൊരു കർഷകൻ
വിയർപ്പിൽ കുതിരുന്നു
കുഞ്ഞുമൊരു കൈക്കുടന്നയിൽ
ഇത്തിരി വെള്ളം കോരുന്നു
അണ്ണാറക്കണ്ണനും തന്നാലാകുന്നത്
ചെയ്യുമ്പോൾ
വെയിൽ കാഞ്ഞു നടക്കുവതിൽ
ചേലേതുമില്ലല്ലോ.
അനന്തരം ;
കവിതയൊരു കുളിരായ്
തണലായ്
തളിരായ്
പച്ചയായ്
ഇച്ഛയായ്
രാമനിലേക്കൊരു ഭജനയായ്
എങ്ങും നിറഞ്ഞു നിന്നു