ജ്വരബാധയേറ്റ സൂര്യനയനങ്ങൾ
ഭൂമിയിലേക്ക് തിളച്ചുമറിയുന്ന
താപരശ്മികൾ
ഉരുക്കിയൊഴിക്കുന്നു
അവൻ മരത്തണലിൽ നീണ്ടു നിവർ
ന്നുകിടന്നു
ഈണം തെറ്റിയ ജലമർമ്മരം കർണ്ണ
പുടങ്ങളെ തഴുകി
സ്വരമറിയാത്ത, യാരോകിനാവിൽ
മൂളുന്നു
മണ്ണിൽ അറിയാതെ കൈകൾ പരതി
പെൺകൊടിയുടെ,യീർപ്പമുള്ള ചൂടുള്ള
ദൃഢമായ മാംസം പോലെ
മണ്ണ്
എന്നിൽ നിന്നു തന്നെ,യെനിക്ക്
പാലായനം ചെയ്യണം
എന്റെപാത ശൂന്യവും,ഏകാന്ത വും
ജീവിതവും, മരണവുംസമ്മേളിക്കു
ന്ന തലങ്ങളിലൂടെ ഞാൻ നടക്കുന്നു
വികലവും, വീർപ്പുമുട്ടിക്കുന്നതു
മായ തൃഷ്ണകൾ
പ്രതികാരത്താൽ അട്ടഹസിക്കുന്നു
ചുവന്ന ഉടുപ്പിട്ട ആരാച്ചാർ തൂക്കു
മരത്തിലേക്ക് നയിക്കുന്നു
ഞെട്ടിയുണരുമ്പോൾ വിയർപ്പിൽ
കളിച്ചിരിക്കുന്നു
ശരീരം തീച്ചൂള പോലെ തിളച്ചു
മറിയുന്നു
മങ്ങിയ,യിരുട്ടിൽ അങ്ങനെകിട
ക്കവേ
ചുമരലമാരയിലെ ഒറ്റ കൈയ്യൻ
ക്ലോക്കിന്റെ
ചർവിത ചർവണമുയരുന്നു
കുശാലായി,യിണ ചേർന്ന് സുഖമാ
യുറങ്ങുന്ന
മരണത്തിന്റെ ചിറകുകളുടെ സ്പർശം,
യിന്നു വരെയേൽക്കാത
വരെക്കുറിച്ച്
ഞാൻ വിചാരപ്പെടേണ്ട കാര്യമെന്ത്?!