malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2012, ഡിസംബർ 31, തിങ്കളാഴ്‌ച

തെറ്റിയോടുന്ന സമയസൂചി



ജനുവരിയില്‍ നിന്ന് ഡിസംബറിലേക്കുള്ളദൂരത്തെ
കലണ്ടറില്‍നിന്ന് കീറിയിരിക്കുന്നു
തിന്നു തിന്ന് തടിച്ചപ്പോള്‍ ഉള്ള്
നേര്‍ത്തു നേര്‍ത്തു വന്നു
തണുത്തു തണുത്ത്‌ നിന്നപ്പോള്‍
കത്തിനിന്നവാക്കുകള്‍ പൊട്ടിത്തെറിക്കുന്നു
വാതില്‍ പഴുതില്‍ കുടുങ്ങിപ്പോയ വെയില്‍
നാളത്തെ
 അസ്വസ്ഥതയോടെ നോക്കുന്നു
തട്ടിന്‍പുറത്ത് എന്തൊക്കയോതട്ടിമറയുന്നു
തിളങ്ങുന്ന കണ്ണുകളോടെ ഒരു മാര്‍ജ്ജാരന്‍
താഴേക്കു നോക്കുന്നു
ഷെര്‍ലക് ഹോംസിന്റെ പൂച്ചക്കാലോടെ
ചിന്തയുടെ തലനാരിഴ കീറിനോക്കുന്നു
വയലാറിന്റെ പ്രണയസരോവരത്തില്‍ 
മിഴിനീരു തൂവുന്നു
ഒ എന്‍ വിയുടെ കൈയും പിടിച്ച്
ഓര്‍മ്മകള്‍ മേയാന്‍ നെല്ലിമരകീഴിലേക്ക് -
നടക്കുന്നു
ചുള്ളിക്കാടിന്റെ സ്വരം കലാലയ ചുമരില്‍
പ്രതിധ്വനിക്കുന്നു
ഒറ്റക്കമ്പി നാദവുമായെത്തിയ
കൊതുകിനെ പിടിക്കുവാന്‍
നാല് ചുമരുകള്‍ക്കുള്ളില്‍ ശ്രമകരമായ
പ്രവര്‍ത്തനത്തിലാണി പ്പോള്‍

ഗാസ



ഗാസയുടെമുനംപില്‍നിന്നു
ഒരു കാക്ക കരയുന്നു
നെതന്യാഹു ഞെട്ടിയുണര്‍ന്നു
തൊടുത്തുവിട്ട മിസൈലേറ്റ്
കളിപ്പാട്ടംതിരയുന്ന കൈക്കുഞ്ഞ്
ചിതറിത്തെറിക്കുന്നു                                                          
തീപക്ഷികള്‍ വട്ടമിട്ട് പറക്കുന്നു
തിട്ടൂരത്തിന്റെ തീയുണ്ടകള്‍
ചുറ്റിലും പതിക്കുന്നു.
 മയ്യത്തുകള്‍ മറമാടാന്‍മണ്ണ് എവിടെ ?
മൃതശരീരങ്ങള്‍  അടരടരുകളായ്
മഞ്ഞു പാളിയായ് ഉറഞ്ഞിരിക്കുന്നു
വിശപ്പും,വിനാശവും വിതയ്ക്കുന്നു -
കൊയ്യുന്നു .
ഇത് മൊഴിമുട്ടിയ ,മിഴിവറ്റിയ
അമ്മമാരുടെ ചുടലക്കളം

2012, ഡിസംബർ 29, ശനിയാഴ്‌ച

മൂരിവണ്ടി



മൂരിനിവരാന്‍നേരമില്ല
മൂരിവണ്ടിക്കാരന്‍  അന്ത്രുമാന്
മുഷിഞ്ഞവേഷവും തലയില്‍ കെട്ടുമായി
മുഷിഞ്ഞിരിക്കും മൂപ്പര് മൂരിവണ്ടിയില്‍
മൂളിപാട്ടൊന്നു മൂളണം തോന്നിയാല്‍
മൂളുമൊരു കെസ്സുപാട്ട്
കെട്ടുപോയ ബീഡികുറ്റി  ചുണ്ടിലെന്നും -
കാണും
കൈയ്യിലുള്ള ചൂരല്‍ ചുഴറ്റി ക്കൊണ്ടിരിക്കും
ഭാരവണ്ടി വലിക്കുന്ന മൂരികളെ
മൂപ്പര്‍ക്ക് പെരുത്തിഷ്ട്ടം
പുല്ലും,വെള്ളവും എന്നുംതീറ്റും പള്ളനിറയെ
പൂതി തീരാനെന്നോണം .
അന്ത്രുമാനെ മൂരികള്‍ ദൂരെ നിന്നെ
മണത്തറിയും
മൂക്കള ഒലിക്കുന്ന മൂക്ക് വിടര്‍ത്തി
കണ്ണീര്‍പാടുപതിഞ്ഞമോന്തയിളക്കി
നന്ദിയുടെ നനുത്ത ചിരിപോലെ
വാതുറന്നു കാട്ടുംമൂകജീവികള്‍

2012, ഡിസംബർ 28, വെള്ളിയാഴ്‌ച

ഷാലിമാര്‍ പൂന്തോട്ടം



അറബിക്കടലിന്റെ റാണിയെപ്പോലെ
പൂന്തോപ്പുകളുടെ റാണി
എണ്ണിയാലൊടുങ്ങാത്ത
സംഗ്രാമ ഭൂമി
ജഹാംഗീര്‍ നൂര്‍ജഹാന്‍
ലൈലാ മജുനു
കാശ്മീര്‍ ക്വീന്‍
ഉന്മത്ത രാവുകള്‍ ,
ഇളകിയാടുന്നുടലുകള്‍
കുളമ്പടി യൊച്ചയും
കാല്‌ചിലങ്കാ നാദവും
തൂക്കുമരങ്ങളും ,രാജസദസ്സും
മുഗള്‍ ചെങ്കോലും ,രക്ത-
മിറ്റിറ്റുവീഴും ഖഡ്ഗവും
അത്തറും,സുറുമയും ,
സുവര്‍ണ്ണ മിഴിയുമായ്
ഷാലിമാര്‍ പൂന്തോട്ടം

2012, ഡിസംബർ 23, ഞായറാഴ്‌ച

അടുക്കള


അടുക്കളയില്‍
അടയിരിക്കുന്നുനിശ്ശബ് ദത
ഇരുട്ട് കഴുകി വെളുപ്പിച്ചിരിക്കുന്നു
പാത്രങ്ങളെ
പ്രതിഷേധത്തിന്റെ മുഖവുമായി
മൂലയിലിരിക്കുന്നു പ്രഷര്‍കുക്കര്‍
കരിനാക്ക് മൂര്‍ച്ചകൂട്ടി
കാത്തിരിക്കുന്നു ചിരവ
പാചകത്തിന്റെ വാചകമേള
കളില്ലാതെ 
മുഷിഞ്ഞിരിക്കുന്നു മുക്കണ്ണനടുപ്പ്
മുത്തശ്ശി മുല പോലെ ഞാന്നുകിടക്കുന്നു
ച്ചുരങ്ങാ തൊണ്ട് ചുമരരികില്‍
ചിരിച്ചു തുള്ളാന്‍ ചമഞ്ഞിരിക്കുന്നു
മിക്സി തട്ടിന്‍പുറത്ത്
മുഷിഞ്ഞ മൂലയില്‍ മൂത്ത് നരച്ച്
മാറാല കെട്ടിക്കിടക്കുന്നു ഒരാട്ടുകല്ല്
പെണ്ണ് ഒരുവളുടെ
പാദമൊന്നു തൊട്ടാല്‍മതി
മടുപ്പിന്റെ പുതപ്പിനെ വലിച്ചെറിയും
അടുക്കള

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

അയ്യപ്പന്‍ കവിത


അമ്ലത്തിന്റെ നോവെരിച്ചിലുമായി
തെറ്റിയോടുന്ന ഘടികാരം പോലെ
മേടമാസ നട്ടുച്ചയില്‍ വെയില്‍ തിന്നു -
നടക്കുമ്പോള്‍
തെരുവോരത്തെ തണല്മരത്താഴെ
തെറിച്ചു വീണിരിക്കുന്നു
ഒരയ്യപ്പന്കവിത
കരിംപച്ചകവിതകടിച്ചപ്പോഴാണറിഞ്ഞത്
മധുരിക്കുന്നമാമ്പഴമെന്നു
പുറംപച്ചകണ്ട്പുറംതിരിഞ്ഞ്‌ നടക്കാതെ 
അകമധുരംനുണഞ്ഞപ്പോഴാണറിഞ്ഞത്
കല്ലുകടിക്കാത്ത പാഥേയമെന്ന്
വെയിലിലേക്ക്‌ തന്നെ ഞാനിറങ്ങുന്നു
ഞാണില്‍ നിന്നുവിട്ട അമ്പുപോലെ
മുള്ള് മരങ്ങള്‍ ക്കിടയിലൂടെ
തണലും തുണയുമില്ലാതെ
വിണ്ടുകീറിയ പാദവുമായി
കല്‍ക്കരി നിറമുള്ള കുട്ടിയായി
പരതി നടക്കുന്നു
കൈ മടക്കില്‍നിന്നും തെറിച്ചു വീണ
ഒരയ്യപ്പന്‍ കവിതതേടി 

എസ് .എം .എസ്

എന്നിട്ടും നീയെന്നെ
കണ്ടില്ലെന്ന് നടിച്ചില്ലേ ?
അന്നത്തെ ചിറപ്പിനു
ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ ?
ഓ .....!അന്നത്തെ ചെറുപ്പമല്ല യെന്നാവാം -
ഭാവം
മനസ്സങ്ങ് വളര്‍ന്നാലും
മറക്കാന്‍ കഴിയുമോ .
കള്ള കണ്ണാ ലൊന്നുനീ
കിള്ളി നോക്കിയത്
കണ്ണീര്‍ ചില്ലിലൂടെ ഞാന്‍
കണ്ടതിനാശ്വാസത്തില്‍
അയക്കുന്നൊരെസ്സമ്മസ്സു -
കൈക്കുമ്പിളിലേക്ക് .
തിരികേ അയക്കണം
കാറ്റിന്‍ കുഞ്ഞി കയ്യില്‍
കുളിരും ഒരുവാക്ക്
കാത്തു കാത്തിരിക്കും ഞാന്‍ .
ആള്‍ തിരക്കിലും ഞാനാ
അരയാല്‍ തറ യേറി
പാടവും,പറമ്പും മറയോളം -
നോക്കിയല്ലോ .
പോട്ടെയീ പഴമ്പാക്കിനി
പറഞ്ഞിട്ടെന്തുകാര്യം .
ഇക്കൊല്ല ചിറപ്പിനു ആളുകള്‍-
യേറെ യല്ലെ
എന്തൊരു മേളം,പിന്നെ
ആട്ടവും,പാട്ടുകളും
കാത്തു കാത്തിരിക്കും ഞാന്‍
ഒട്ടുമേ മറക്കല്ലേ -
എസ് .എം.എസ്കിളിയേയും
  കാത്തു കാത്തിരിക്കും ഞാന്‍ 

2012, നവംബർ 22, വ്യാഴാഴ്‌ച

മരണംവന്ന വഴി



മരണംവന്നത്
മധുവായും,വധുവായും
അവനെന്റെ പ്രീയസുഹൃത്ത് .
ക്ഷീരം നിറഞ്ഞ അവളുടെ അകിടില്‍
ക്ഷ്വേളമെന്ന് കരുതിയിരുന്നില്ല
ക്ഷാരം നിറഞ്ഞ മനസ്സെന്നും-
ചാരമാക്കാന്‍ മോഹമെന്നു-
 മറിഞ്ഞിരുന്നില്ല .
കാമുകനുവേണ്ടി കണവന്റെ 
ജീവനെടുക്കാന്‍ പിറന്നവള്‍
കടന്നു കളയാ മായിരുന്നില്ലെ
കടലു താണ്ടി യെത്തിയ പണവും,-
പണ്ടവുമായി
കളഞ്ഞിട്ട് പോകാമായിരുന്നില്ലേ
കാരുന്ണ്യ ത്തിന്റെ ഒരുറവയെങ്കിലും
കാത്ത് സൂക്ഷിക്കുവാന്‍ ജീവന്റെ ഒരു -
തരിയെങ്കിലും.
 

2012, നവംബർ 16, വെള്ളിയാഴ്‌ച

പാഠം

ഗാന്ധിയെ ആദ്യമായി കണ്ടത്
പാഠ പുസ്തകത്തിലാണ്
പിന്നെ,മതങ്ങളെറ്റുമുട്ടിയ
തെരുവില്‍ വെച്ച്
പതിതര്‍ പാര്‍ക്കുന്ന ഗലികളില്‍-
വെച്ച്
സാന്ത്വനത്തിന്റെ ഊന്നുവടിയുമായി
കവലകള്‍ തോറും.
പിന്നീട് പാഠ പുസ്തകത്തിലേക്കു
തിരിച്ചുവന്ന ഗാന്ധിയെ
മതങ്ങളെല്ലാം ചേര്‍ന്ന്
പിടിച്ച് പുറത്താക്കി പോലും
കണ്ടിട്ടില്ല അതില്പിന്നെയാരും -
ഇന്നേവരെ

2012, നവംബർ 10, ശനിയാഴ്‌ച

കലമ്പുന്നത് കവിത



കവിത കുറിക്കുവാന്‍
കടലാസ്സെടുത്തപ്പോള്‍
ചിലവാക്കുകള്‍ പൊതുജന-
ത്തിന്റെ
കണ്ണുകള്‍ പോലെ നീണ്ടു
ചിലത് പൊട്ടിത്തെറിക്കാന്‍ പാകത്തില്‍
വരികള്‍ക്കുള്ളില്‍ ഒളിച്ചു
ചിലത് പാളി നോക്കാനും ,മുട്ടി വിളിക്കാനും
ധൈര്യ പ്പെട്ടു
പലതും പരിചയം ഭാവിച്ച് പതുങ്ങിനിന്നു
ചിലതെങ്കിലും വഴിയില്‍ തടഞ്ഞു നിര്‍ത്താനും
ആശങ്ക കൈമാറാനും തുനിഞ്ഞു
ചിലത് കുറ്റപ്പെടുത്തി,തട്ടിക്കയറി
ആള്‍ക്കൂട്ടത്തില്‍ നിന്നും അകന്നു നടക്കുന്നതുപോലെ
അകന്നു നിന്നു
കര്‍ക്കശസ്വഭാവമുള്ളവയും താല്‍പ്പര്യ മൊട്ടും -
കാണിക്കുകയും ചെയ്യാത്ത
ചില വാക്കുകള്‍
വരികളില്‍നിന്നും ഇറങ്ങി നടന്നു
അവ കവിതകളായി കരളിനുള്ളില്‍
കലമ്പല്‍ കൂട്ടുന്നു

കുഞ്ഞു പെങ്ങള്‍



മാവു മരത്തിനു മറഞ്ഞു നിന്ന്
മാടി വിളിക്കുന്നു
വയസ്സറിയിക്കാത്ത ഒരു പെണ്‍കുട്ടി
മഞ്ഞപാവാടയും ,നീലജാക്കറ്റും
പിഞ്ഞി തുന്നിയ ദാരിദ്ര്യ ച്ചുളിവുകള്‍
കലങ്ങിയകണ്ണില്‍ കാന്തക്കൂട്ടൊരുക്കി
മുഴുപ്പും,തഴപ്പും കാട്ടി ,നോക്കി കൊതിപ്പിക്കാന്‍
കെല്‍പ്പുണ്ടെന്ന ഭാവം
രാത്രിയുടെ കൂട്ടുകാര്‍ വിശപ്പ് മാറിയപ്പോള്‍
വലിച്ചെറിഞ്ഞെന്ന്.
കത്തുന്നവയറിനു കാടിവെള്ളം തന്നാല്‍
മുഴുവനായും തരാമെന്ന് -
കാലില്‍വീണു കരയുന്നു കണ്ണീര്‍.
കഞ്ഞിയും,പയറും ആര്‍ത്തിയോടെ
കഴിച്ചപ്പോള്‍
കുസൃതിച്ചിരിയുമായി കുഞ്ഞു പെങ്ങളെപ്പോലെ
കവിതയില്‍ കയറിയിരിക്കുന്നു പെണ്ണ്

2012, നവംബർ 3, ശനിയാഴ്‌ച

കൃഷി


വിത്തും കൈക്കോട്ടുമായി 
പാടത്തേക്കിറങ്ങീടും 
മേടത്തില്‍തന്നെ ഞങ്ങള്‍ 
വിത്തിറക്കുകയായി 
രാസവള മെന്തെന്നു 
ലേശവുമറിയില്ല 
വെണ്ണീരും,ജൈവവളം 
അതുതാന്‍ ജീവവളം 
മോടിയായ് വിരിഞ്ഞു നിന്നീടുന്ന 
ഞാറു കാണ്‍കെ 
മേളത്തിന്‍ പെരുമ്പറ 
ഉള്ളത്തില്‍ മുഴങ്ങയായ് 
ഇടവപ്പാതിമഴ ഇടയില്ലാതെ 
പെയ്കെ 
ഞ്ഞേങ്ങോലും,കലപ്പയും -
മണ്ണിനുംമേളമായി 
ഇത്തഴപ്പായയില്‍ ഞാന്‍ 
അസ്വസ്ഥനായീടുന്നു 
അപ്പാടവരമ്പിലേക്കൊന്നെത്തി -
നോക്കീടുന്നു.
പാടമില്ലിന്നവിടെ  പാതയാണെങ്ങും 
ചീറിപായുന്നു വാഹനങ്ങള്‍ 
പാതാള ത്തിലേക്കെന്നപോല്‍ 
കൊറ്റികളില്ലിന്നെങ്ങും 
മൈല്‍ കുറ്റികള്‍ മാത്രം കാണാം 
വെളുത്തുള്ളോരു കുറ്റിയായില്ലേ 
ഞാനുമിന്നു 
കുന്നിറങ്ങിപ്പോയില്ലെ 
കൃഷിയും,കൈപ്പാടും 
കൃഷകരെന്ന നാമം 
വിലകെട്ടതായില്ലേ    

കുടിയിറക്കം


കുടിയേറിയവര്‍ 
കൊടിനാട്ടി 
കുടക് മലയോളം 
മണ്ണില്‍ പൊന്ന് വിളയിച്ചു 
പെണ്ണിന്റെ മാനംകാത്തു 
കുന്നിനെ കാത്തു രക്ഷിച്ചു 
അവരെല്ലാം മലയുടെ 
മണ്ണടരുകളില്‍ മറഞ്ഞു 
ഇനി കുടിയിറക്കം 
കുന്നുകളെല്ലാം 
കുന്നിറ ങ്ങിയുള്ള 
കുടിയിറക്കം  

2012, ഒക്‌ടോബർ 27, ശനിയാഴ്‌ച

റേഷന്‍ കാര്‍ഡു

അനാനല്ലെന്നു അറിയിക്കാന്‍
സനാനെന്നു വരുത്തി തീര്‍ക്കാന്‍
കുടിലില്‍ നിന്ന് കുടുംബനാനായി
കാർഡിലേക്ക് കുടിയേറാന്‍
ചുരുട്ടിപ്പിടിച്ച അപേക്ഷയുമായി
സപ്ലൈ ഓഫീസിലേക്ക് .
ഉപേക്ഷ കൂടാതെ അപേക്ഷ സ്വീകരിക്കാന്‍
പെരുനാള് പോലെ ഒരു നാള്  -
ബുധന്‍ നാള്.
ഉപേക്ഷിക്കുവാന്‍ അപേക്ഷയില്‍ തെറ്റൊന്നും -
കണ്ടില്ല
തിരിച്ചും,മറിച്ചും,മറിച്ചും,തിരിച്ചും
എന്റെ കയ്യിലും കടലാസിലും
കാക്കയുടെ കള്ള നോട്ടംപോലെ  ചരിഞ്ഞു-
നോക്കി
ചിരിച്ചെന്നു വരുത്തി
തൂങ്ങി ചത്തവനെ പായയില്‍ ചുരുട്ടുംപോലെ
അപേക്ഷ ചുരുട്ടി ആരോടെന്നില്ലാതെ മുരണ്ടു.
ഒരു സട്ടിഫിക്കറ്റ്കൂടി വില്ലേജ് ഒഫിസറുടേത് .
അടുത്ത അപേക്ഷയില്‍ ആര്‍ത്തിയോടെ -
മുഖം പൂഴ്ത്തി
നിരാശയുടെ കൈപ്പുനീര്
കാര്‍ക്കിച്ചു തുപ്പുമ്പോള്‍
കുഞ്ഞി കണ്ണേട്ടന്‍ കുലുങ്ങി ചിരിച്ചു
നീപൊട്ടനാടാ കടിഞ്ഞിപ്പൊട്ടന്‍ 
കൈ ഒന്ന് മടക്കിയിരുന്നേല്‍
കാർഡിപ്പംകീശേലായേനെ .

2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

ജനശത്രു

ബ്ലായെന്നു പറയുമ്പോള്‍
ബ്ലാത്തൂരെത്ത ണം
അല്ലെങ്കില്‍ ഇപ്പോഴാകാശം
ഇടിഞ്ഞു വീഴുമെന്ന
എരിപൊരി സഞ്ചാരമാണ് നിന്നില്‍ .
ഹിമശരങ്ങളുടെ തീവ്രവേഗമാണ്
നിന്റെ കൃഷ്ണ മണികള്‍ക്ക്
അതാണ്‌ എന്റെ മനസ്സിലേക്ക്
നിന്റെ പ്രണയത്തെ ചേര്‍ത്ത് -
വെയ്ക്കുന്നത് 
സാവോയുടെ പ്രണയഗീതംപോലെ .
അപ്രീയസത്യങ്ങള്‍ മുന്‍പിന്‍നോക്കാതെ
നീ വിളിച്ചു പറയുന്നു
നിസ്സാര മെന്നു തോന്നുന്ന
പലകാര്യങ്ങള്‍ക്കും
ചെക്കിപ്പൂവിനു ചെകുത്താന്‍ ചുറ്റുന്നത്‌ -
പോലെ നീ ചുറ്റുന്നു
ഇത് എന്തിന്റെ കേടെന്നു
ഞാന്‍ പലപ്പൊഴുമോര്‍ക്കുന്നു 
അപ്പോഴും ഉള്ളിന്റെ ഉള്ളില്‍
ഇബ്സാന്‍ നാടകം ജനശത്രു
ഞാന്‍ വായിച്ചു കൊണ്ടേയിരിക്കുന്നു
...................................................................
ഹെന്‍റിക്ക് ഇബ്സന്റെ നാടകം -ജനശത്രു (An enimi of the people)
സാഫോ-ഗ്രീസ് കവയത്രി (സാഫോയുടെ പ്രണയ ഗീതങ്ങള്‍ )

2012, ഒക്‌ടോബർ 13, ശനിയാഴ്‌ച

അവസാനിക്കാത പ്രണയം


കുന്തലത ലക്ഷണമൊത്തവളായിരുന്നു
അവലക്ഷണമെന്ന് ഇന്നേവരെ
പറയിച്ചിട്ടില്ല
ചന്ദുമേനോന്‍  ഇന്ദു ലേഖയുമായ്
വന്ന ആ രാത്രി
അനന്ത പത്മനാഭനെ ധ്യാനിച്ചുള്ള
ഇന്ദു ലേഖയുടെയിരിപ്പ് 
പ്രണയം ഇത്രയും തീക്ഷണമെന്നു
അന്നാണ് ഞാന്‍ അറിഞ്ഞത് .
മരണത്തിന്റെ വായില്‍ നിന്ന്
സത്യവാനെ പിടിച്ചു വാങ്ങിയ സാവിത്രി
മധുരാപുരി ചുട്ടു കരിച്ച കണ്ണകി
താജു മഹല്‍ പണിതുയര്‍ത്തിയ ഷാജഹാന്‍
ചരിത്ര താളുകളില്‍ തുളുമ്പി നില്‍ക്കുന്ന
എത്ര യെത്ര പ്രണയം  .
ഇന്നത്തേത് എന്ത് പ്രണയമാണ്
പണം കൈ മാറ്റം ചെയ്യുന്നത് പോലെ
മാറി മാറി പ്രണയം
ആണും,പെണ്ണും ആസുരതയില്‍
ആടി തിമര്‍ക്കുന്നു
ജാരനുമൊത്തുള്ള ജായയുടെ പ്രണയ-
ജ്വരം കണ്ട്‌
റെയില്‍വേ ട്രാക്കില്‍ ഒരു മാത്ര
അവളെ തിരയുന്നു അറ്റുപോയ ഭര്‍ത്താവിന്റെ -
മുഖത്തുനിന്നു കണ്ണുകള്‍
സ്നേഹം നടിച്ചു വര്‍ത്തമാനം പറഞ്ഞു കൊണ്ട്
ഗര്‍ഭിണിയായ ഭാര്യയെ കിത്തി ക്കൊല്ലുന്ന-
ഭാത്താവ്
ഭര്‍ത്താവിനെ കിണറ്റിലേക്ക് തള്ളിയിട്ടു
അവസാന ശ്വാസം നിലച്ചെന്ന് ഉറപ്പു വരുത്തുന്ന -
ഭാര്യ
പ്രണയം അവസാനിക്കുന്നേയില്ല  

2012, ഒക്‌ടോബർ 3, ബുധനാഴ്‌ച

വീര്യം

വട്ടമേശയ്ക്കുചുറ്റും
വിലകൂടുംവോഡ്ക്കയും
കിളുന്തു മാംസവും
നുഞ്ഞവരിരിക്കുന്നു.
മെതിയടി യില്ലാതെ
മേല്‍ക്കുപ്പായ മില്ലാതെ
മെലിഞ്ഞഗാത്രനാം ഗാന്ധി
അവിടേക്ക് ചെല്ലുന്നു .
പരിഹാസ ചിരിയാലെ
പിള്ളേരവര്‍ ചോദിച്ചു :
"വീര്യം കൂടിയ വിദേശ മദ്യമിത് -
കൂടുന്നോ
വോഡ്കതന്‍
iucyമെന്തെന്നറിയാലോ."
ഗാന്ധി ചെറുചിരിയാല്‍ സ്നേഹ
വായ്പ്പാലെചൊല്ലി :
നൂറ്നൂറുവർഷമായ്നാമനുഭവിച്ചുള്ള
സഹനം,അടിമത്തം,ചൂഷണം
തടവറ,ചൊരിഞ്ഞരക്തപ്പുഴ
ഇതിനേക്കാൾവീര്യ മുണ്ടോ
ഇക്കാണും വോഡ്കയ്ക്ക്

കവിതയിങ്ങനെ

വാക്കിന്റെ പക്ഷികളെ
ഞാന്‍ ദൂതിനയക്കുന്നു
ഒറ്റ മരത്തില്‍ മാത്രമായി -
കൂടു കൂട്ടാത്ത അവ
പെഡ്രോപരാമോയിലെ
കൊമാലയും
ഥേര്‍പാഞ്ചാലിയിലെ
ജീവിത ദൈന്യങ്ങളും

ചോരപ്പാളങ്ങളും
ചോരന്റെ പാതകളും
ഭാഷായുടെമണ്ണടരുകളിൽനിന്ന്
ചികഞ്ഞെടുത്ത്
കവിതയുടെഗ്രന്ഥശാലയിലേക്ക്
കൊണ്ട് വരുന്നു
ഗോത്രങ്ങളുടെ സ്വര വിന്ന്യാസങ്ങളെ
ലിപികളില്ലാ ഭാഷകളെ
എതിര്‍ ലിംഗങ്ങളുടെകാന്തികതയെ
കാട്ടുപച്ചയുടെഅമരകോശങ്ങളെ
ഋഷികളെ,ഋതുക്കളെ,ഭാവങ്ങളെ,-
ഭാവതീവ്രതകളെ
വേഗങ്ങളെ,വേദനകളെ,ബഹു-
ശാഖികളായി തരംതിരിക്കുന്ന
കവിതയുടെ കൂട്ടില്‍ നിന്നും
കിളിപ്പാട്ടുകളുടെത കോടി
തന്ത്രീ  നാദംഇപ്പോൾ കേൾക്കാം
.................................................................
ഹുവാന്‍ റുള്‍ഫോയുടെ
പെഡ്രോപരാമോ
സത്യജിത് റായിയുടെ -പഥേര്‍പാഞ്ചാലി

2012, സെപ്റ്റംബർ 29, ശനിയാഴ്‌ച

എഴുത്ത് കാരന്റെ മാംസം



Adhpimebn Rm¯nbn«ncnçì
tXmepcnª apgp¯ amwkw
AdhpImc³ Abaq«n ASp¯p h¶v
tNmZnçì
IhnXsbgpXnbm Imsi{X In«pw
\ë¯ Nncnbpambv Rm³ മിണ്ടാതെ
\nev¡qt¼mÄ
_nkv\Ênse clÊysa¦nÂ
]ckyamt¡s­ì
Cd¨n Xdnçt¼mse
hmç sXdnçì
Hê Znhkw F{X IhnXsbgpXpw
Xdªp \nevç¶sbs¶
Adp¯pIq«pì
æie§sfÃmw
Imins\ ædn¨mæt¼mÄ
Fgp¯pImcsâ amwkhpw
hnev¸\íp shís¸Spì
AdhpimebnÂ

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

താളംതെറ്റിയമനസ്സ്

മനസ്സിന്റെ താഴ്വരയിലേക്ക്
എന്നാണു ഇരുണ്ട രൂപങ്ങള്‍ -
കുടിയേറിപ്പാത്തത്
കവിതയും,കിനാവുമായി കളിച്ചു നടന്നപ്പോള്‍
ഏതു പെരു വഴിയില്‍ വെച്ച്
കവലകളിലെ കാണാപ്പുങ്ങളിലെ
മാന്‍ഡ്രാകുസു ഗുളികകളോ.

 കൈ ഞരമ്പിലേക്ക് കുത്തിവെച്ച
സൂചി മുനകളോ
ചിട്ടപ്പെടുത്തേണ്ടിയിരിക്കുന്ന
ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍
ഫ്രീ ഫാളിലെ സാമുവല്‍ ബീയാട്രീസിനെ
കണ്ടിറങ്ങുന്ന ഒരു പത 

 ജോസഫ് ഹെല്ലറുടെയെസ്സാറിയോന്‍
മഹായുദ്ധം മനസ്സില്‍
കുഞ്ഞു നാളിലെടുത്തകുടുംബ ഫോട്ടോയിലേക്ക്‌
കുനിഞ്ഞു നോക്കുമ്പോള്‍
കുട്ടികളുടെ ഒരു കുഞ്ഞുണ്ണിയാണ് മനസ്സ് നിറയെ  

 താളം തെറ്റിയമനസ്സിപ്പോൾ
താളാത്മകമായിരിക്കുന്നു
ഇപ്പൊഴെന്നെ രക്ഷിക്കുവാന്‍ -
ആര്‍ക്കു കഴിയും
ഷെല്ലി,
ഷേക്സ്പീയര്‍,
പീറ്റര്‍ ഓര്‍ലോവുസ്കി  -
ഇവര്‍ക്കൊന്നു മാകില്ലെന്നോ എങ്കില്‍
ഒരു ജലാലുദ്ദീന്‍റൂമിക്കെങ്കിലും ........!

ഉത്സവകാലം

വേനല്‍ക്കാലമായാല്‍
വെടിവെട്ടവുംപൊട്ടിച്ചിരികളുമായി
ഞങ്ങള്‍ കുട്ടികള്‍ 
ഉത്സവ പറമ്പുകളും ,ഗ്രാമ ചന്തകളും
കയറിയിറങ്ങും
 വെറ്റില മുറുക്കി ചുവന്ന ചുണ്ടും
നാണിച്ച മുഖങ്ങളുമായി
പെൺകിടാങ്ങൾഅടക്കംപറഞ്ഞ്
ചിരിക്കും.
ഇടശ്ശേരിയുടെകറുത്തചെട്ടിച്ചികൾ
കലപിലകൂട്ടികുന്നിറങ്ങിവരും
ഉച്ച
തെറ്റുമ്പോള്‍ തന്നെയെത്തും
ഓലച്ചൂട്ടുമായ്
ഉത്സവ
പറമ്പിലെ പനയോലപന്തലിലും
 ആല്‍ ത്തയിലും
കാലും നീട്ടി മുറുക്കി ത്തുപ്പി 
പയമ പറയാന്‍ മുത്തശ്ശിമാര്‍
കൊഞ്ചി കുഴയുന്ന തരുണിളുടെ
തുളുമ്പുന്ന മാറും,തുടുത്ത മോറുംനോക്കി
അടക്കവും,ഒതുക്കവും ശാസിച്ചുപഠിപ്പിക്കും 

റുത്തമ്മയും,പരീകുട്ടിയും
കണ്ണില്‍ കണ്ണില്‍ നോക്കി നില്‍പ്പുണ്ടാകും -
കുപ്പി വള  
ചന്തയില്‍.
 രമണനും,ചന്ദ്രികയും
പാടേ മറന്നിരിപ്പുണ്ടാകും
പലകത്തട്ടുംച്ചാരി .
ഉത്സവം കണ്ടു മടങ്ങുന്ന
ഇരുണ്ട രാത്രികളില്‍ വെള്ള മണല്‍ -
പ്പരപ്പില്‍
ചൂട്ടു കറ്റയുമാട്ടി വഴി കാട്ടിത്തരും
ഞങ്ങടെ ഭഗവതി മാരും

2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

ബാക്കിയാവുന്ന അടയാളങ്ങൾ



 പട്ടണം
തെരുവ്
സ്ഫോടനം
ആര്‍ത്തനാദം ,സൈറണ്‍ മുഴക്കം
 എങ്ങും ബഹളം .
നിശ്ശബ്ദത ,ശൂന്യത
 എങ്ങും ഭയത്തിന്റെ പൂച്ചക്കാലുകള്‍
സമയ സൂചിക ടിക്ക്.....ടിക്ക്....നാദം !
 സ്ഫോടനം നടന്ന തെരുവ് -
വളരെ വേഗം പഴയഅവസ്ഥയിലേക്ക്മടക്കം.
 കത്തിക്കരിഞ്ഞജഡംമോർച്ചറിയിലേക്ക്,
തകര്‍ന്നകാറുകള്‍ തൂക്കി വില്‍പ്പനയ്ക്ക് 

 ഒടിഞ്ഞു തൂങ്ങിയബൈക്കുകൾ-
വർക്ക്ഷോപ്പിലേക്ക്.
റോഡിൽചാലിടുന്നരക്തംകഴുകികളഞ്ഞാൽമതി.

 പക്ഷെ ;
ബാക്കിയാവുന്ന കുറേ അടയാളങ്ങളുണ്ട്
എന്നും വടുക്കളായി നില്ക്കുന്നവ
വീല്‍ ചെയറിലെ കടുത്ത ഏകാന്തതയിലേക്ക് 

 വലിച്ചെറിയ പ്പെടുന്ന ഒരാള്‍
ജീവിതം മുഴുവന്‍ അന്ധതയുടെ കൂരിരുട്ടില്‍
തളയ്ക്കപ്പെട്ട മറ്റൊരാള്‍
ബന്ധുക്കളെല്ലാം മരിച്ച്കഴുത്തിനു താഴെ
ചലന ശേഷി നഷ്ട്ടപ്പെട്ട് വേദനയുടെ
പടുകുഴിയില്‍ പതിച്ച ഒരു ഏകാകി







2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഗ്രാമ കാഴ്ചകള്‍

"ഈ സ്ഥലം നന്നായ് കുളിര്‍ക്ക
കന്നോടുകാലിഗുണം വരിക
പൈതങ്ങളൊക്കെയുമേറ്റം വാഴ്ക "-
പാടി പ്പൊലിപ്പിച്ചു കുന്നിറങ്ങി വരുന്നു -
കോതാമൂരി
മൌനിയാമൊരു സന്യാസി
 മണിനാദ മുതിർത്തതാ
ബ്രഹ്മാവിന്‍ തലയോടുമായ്
കേളി പാത്രം
വേപ്പുമരച്ചില്ലയില്‍
ഒരു വാവ് ബലികാക്ക
ചിറകുക്കുന്നു
രാജ പാതയില്‍
തണല്‍ വിരിച്ചിരിക്കുന്നു
ബോധി മുത്തശ്ശന്‍
കരയുന്ന കുഞ്ഞിനെ ഭയപ്പെടുത്താന്‍
പൂത്തിരിക്കുന്നു ഒരു യക്ഷിപ്പാല
ചിറ്റേനി,കഴമയും,പൊന്നാര്യന്‍,-
നവരയും
താളത്തില്‍ തലയാട്ടും വയലേലകള്‍
ചേനയും,ചേമ്പും,കാച്ചില്‍ ,തവരയും-
താളും പിന്നെ
എന്തെന്തു ഗ്രാമക്കാഴ്ച
ഉണ്ടിന്നുമെന്‍ വിസ്മൃതങ്ങളാ-
കാതോരോര്‍മ്മകള്‍
ചീവീടിന്‍ സിംഫണി
തവൾതന്‍ വായ്പ്പാട്ട്
ഞാറ്റടികളിലെ തച്ചോളിപ്പാട്ടുകള്‍
തകര പ്പാത്രത്തില്‍വീഴും മഴവെള്ള-
വീണാക്വാങ്ങള്‍
വെള്ളരി ഒഴിഞ്ഞ വയലില്‍
ഒഥല്ലോ
ടോസ്റ്റോയി
മൈക്കിള്‍ ജാക്സണ്‍

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

എ.അയ്യപ്പന്

നിന്റെ കവിത
കത്തിയനലുന്നകനലാണ്
പൊള്ളിയ നെഞ്ചിന്‍ പാടാണ്
ഹൃദയത്തിന്റെ അഗാധതയില്‍നിന്നും
അടത്തിയെടുത്തൊരുഏട്
നിന്റെ കവിത
ജീവിതമാണ്
ജനി മൃതിക്കിടയിലെ
പെരുവഴിയാണ്
വിശപ്പാണ്
ഒറ്റപ്പെടലിന്റെ
നിലവിളിയാണ് .
നിന്റെ കവിത
കടലും,ആകാവും
കാന്താരവും,മുരിക്കുമരവും


വെയിലും,മഴയും

വെയില്‍ വേദനയാണ്
വിരഹമാണ്
കാമുകിയെ കാത്തിരിക്കുന്ന
കാമുകന്റെയുള്ളിലെ
കാട്ടുതീയാണ്
വെയില്‍ നൃത്തം വെയ്ക്കാറേയില്ല .
മഴ നര്‍ത്തകിയാണ്
കവിതയാണ്.
കവിതയുടെ പുല്പരപ്പില്‍ നിന്ന്
തത്വശാസ്ത്രത്തിന്റെ മഹാ -
ശിഖരത്തിലേക്ക്
പടരുന്നവളാണ്
മഴയില്ലെങ്കിലും ഞാന്‍ നനയും
മഴയുടെ പാട്ടിലാണ്
ഇപ്പോള്‍ ഞാന്‍ നനയുന്നത്  

കടല്‍

പണ്ട്,പണ്ട്  ഈ മരുക്കാട്
ഒരു കടലായിരുന്നു
മണലില്‍ പതിഞ്ഞ
ആ കക്കയൊന്നെടുത്ത്
കാതോടു ചേര്‍ക്കു
കേള്‍ക്കാം കടലിന്റെ -
ഇരമ്പല്‍
കക്കയ്ക്കുള്ളില്‍
കടലിന്നും ജീവിച്ചിരിക്കുന്നു
ഒരിക്കല്‍ വീണ്ടും കടലാകുന്നത് വരെ
കക്കയ്ക്കുള്ളില്‍ കടലിങ്ങനെ
ഒതുങ്ങിയിരിക്കുമായിരിക്കും 


2012, ഓഗസ്റ്റ് 10, വെള്ളിയാഴ്‌ച

മഴക്കൂട്ട്


]Xp§n \Sç¶
Babmbnêì ag
Rm³ æXn¨p]mbp¶ apbÂ
IÃpsh«mw ægnbpsS
H¡¯p\nì t\mçt¼mÄ
agbpsS Bchw am{XtatI«pÅp
Xn­ണ്ടും,tImWnbpw HmSn¨mSnISì
പറ്റി¨tÃmsbì ^n\njnwKv പോയന്റ് 
sXmSm\mbpt¼mÄ
U¸Ifnbn Pbn¨ æ«nsbt¸mse
kvIqÄ]SnbnÂXpÅnXpfp¼n
Pbt`cnapg¡nbnêì ag
കുണ്ഠിതt¯msS I®v\ndªp
Bêw ImWmsX tXmÀ¯pt¼mÄ
aS§nt]mbag
]ns¶ Iq«në h¶Xp\mepaWnç

2012, ഓഗസ്റ്റ് 4, ശനിയാഴ്‌ച

ഓണവര്‍ണ്ണം

മേലേമാനത്ത്നക്ഷത്ര പൂക്കളം
താഴെ മണ്ണിതില്‍ ഓണത്തിന്‍ പൂക്കളം
കോമളകാല്‍ത്തള ക്വത്തോടെ 
മന്ദമായെത്തുംരത്കാലം 
മാമലമേലെയും,മാമരമേലെയും
വര്‍ഷങ്ങള്‍ മാറിയ ഹര്‍ഷങ്ങള്‍ പൂക്കുന്നു
മസ്തകം താഴ്ത്തിയ മേഘ ദന്തികളെല്ലാം
കടന്നു പോകുന്നു മണി മന്ദിരം
വെണ്ണിലാ നീത്തില്‍ പ്രാവിന്റെ നൃത്തം
നെല്‍ക്കതിര്‍ കൊത്തിയ പൈങ്കിളി പ്പാട്ട്
നീളെ എങ്ങും നിര നിരയായി
നാണം തുളുമ്പുന്ന കുഞ്ഞരിപ്പൂക്കള്‍
ഓണം ഓണം ഓണം തിരുവോണം
കൊലക്കുഴലൂതുന്ന കുയിലിനു നാണം
മാവേലി മന്നനെ വരവേല്‍ക്കുവാനായി
വഴി നീളെ വര്‍ണ്ണം വിതാനിച്ചു ഭൂമി

രാമായണം

ആമരീമരാമരീമ രാമരാമ .......!
വാത്മീകത്തില്‍ നിന്ന്
ആത്മീയത്തിലേക്ക് 
കള്ളനില്‍ നിന്ന്
കവിയിലേക്ക്‌
ആരണ്യത്തിനിന്ന്
കാരുണ്യ ത്തിലേക്ക്
വന്യതയില്‍ നിന്ന്
കന്യകയിലേക്ക്
കാമത്തിന്റെ പുഷ്പക വിമാനം
ലങ്കയിലേക്ക്
പീഡന പര്‍വ്വത്തില്‍
ജടായു പാതി വഴിയില്‍
കാടകത്തിലെകൊടും തമസ്സില്‍ -
രാമായണം
പത്ത് തലയുള്ള രാമനില്‍നിന്നു
പാതിവൃത്യം കാത്തു സൂക്ഷിച്ച -
സീതയ്ക്ക്
ചാരിതാര്‍ത്ഥ്യം 

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ഗ്രാമങ്ങളിലേക്ക് വന്നാല്‍


hn¹h hocyw ]XsªmgpInb ]pg
hn¹hkvacWbm Nph¶ ]pgbpsS
C¡cbnÂ
Ncn{X{Kma§Â,]pcmX\t£{X§Ä
tZhmeb§Â,]ÅnIÄ
aeIÄ,kaXe§Ä,hbepIÄ
s\bv¯pIÄ,_oUnsXdp¸pIÄ
sX¿§Ä,ImhpIÄ,DÕhN´IÄ
DdqkpIÄ,]Åns]ê\mfpIÄ
]«WsXêhpIÄ,\mev¡heIÄ
saenªp Ct¸mÄhogpsaìtXm¶n¸nç¶
\mev¡menNmb¡SIÄ
Rm¯nbn« ]gçeIÄkvt]mÀSvkv¢ºpIÄ
ap¡në,ap¡nëbqWnthÀknänIÄ(hmb\imeIÄ)
hnZymt]mjWnIfn CSíntS F¯mdp­v
ambmPme¡mc\mb amÀt¡kv
\mepsI«nsâ AI¯f¯nÂ
Nn´m{KkvX\mb Fw.Sn
ISp¸tadnbI«³ Nmbt]mse
k¨nZm\µsâ IhnXIÄ
sXm«pIq«m³ ImctÈcnbpsSsXfnaebmfw
\oÀamXfw ]q¯t]mse am[hnç«n
മാങ്കോÌo³ amhn³ Nph«nÂ
]m¯p½mbpsS BSpambn apl½Zv _joÀ
hne¡bä§Ä,PohnX {]iv\§vÄ
cm{ãobNÀ¨IÄ,kmbmÓ[À®IÄ
ImWmw IheIÄ tXmdpw ]mdn¸dç¶
sImSnbSbmf§Ä

2012, ജൂലൈ 14, ശനിയാഴ്‌ച

പൊന്നോണനാൾ

പൊന്നിന്‍ തിരുവോണ നായേ
പൂങ്കാവനമായി പാരിതെങ്ങും
ഓണവില്‍ തുമ്പികള്‍ ഓടിയെത്തി
തമ്പുരു മീട്ടി രസിച്ചിടുന്നു
ഭൂവിന്നുകോള്‍മയിര്‍ കൊണ്ടിടുന്നു
തൂമലര്‍ തങ്ക തിടമ്പ് കാണ്‍കെ
ബാലകരെല്ലാരുമൊത്തുകൂടി
ബന്ധുര കാന്തികളെങ്ങു മേകി
ആനന്ദമാഘോഷ മാത്തിരമ്പി
ഓണപ്പാട്ടോരോന്നു പാടിപ്പാടി
പുത്തനാം നാളേ, പൊന്നോണ നാളേ
പത്തുനാള്‍ പൂവിട്ടു പൂജിക്ക നീളെ

നീതിയും,ധര്‍മ്മവും

വില്ലില്‍ തറഞ്ഞ തവളയോടു
രാമന്‍ ചോദിച്ചു:
പാവമേ വില്‍മുനയില്‍ കൊരുത്തപ്പോള്‍ 
നില വിളിക്കാഞ്ഞതെന്തു ?!
ആപത്തില്‍'രാമാ രാമാ'-വിളിക്കാന്‍ -
അമ്മ പഠിപ്പിച്ചു
ഇച്ഛയെപുച്ഛിക്കുവാന്‍ -
ഞാനാര്
രാമന്‍ തന്നെ വില്ലില്‍ കൊരുക്കുംപോള്‍
ഇനിയേതു രാമന്‍
രാമാ ഇതോ നീതി
ഇതോ ധര്‍മ്മം

ഓണഭംഗി

അങ്കണവേദിയിലൊത്തുകൂടിയവര്‍
തമ്പുരാനെ വരവേല്‍ക്കാന്‍
വര്‍ണ്ണ സങ്കര ഭംഗികളെന്തിത്
സ്വര്‍ഗ്ഗ ലോകമോ സ്വപ്നമോ
നീല കണ്മിഴിചെത്തി നോക്കുമീ
കാക്കപ്പൂവിന്‍ കുറുമ്പുകള്‍
തൂമയാര്‍ന്നുള്ള തുമ്പ ഞാനൊരു
കേമിയെന്നു കാട്ടുന്നു
ചെത്തി ചോര കണ്ണുരുട്ടുന്നു
നൂറരിപ്പൂചിരിക്കുന്നു
മുക്കുറ്റി മൂക്കുത്തി കാട്ടി ഞെളിയുന്നു
മുല്ലകള്‍ പല്ലുകാട്ടുന്നു
പിച്ചകം പച്ചിലക്കാടിനെ ചുംബിച്ച്‌
പുഞ്ചിരിപ്പൂ വിടര്‍ത്തുന്നു  
ചെങ്കുറുഞ്ഞിപ്പൂവും ചേമന്തിയും പിന്നെ
അലരിയുംമലരണിഞ്ഞങ്ങനെ-
എന്തെന്തു കാഴ്ചകള്‍
ഓണമേനീയെന്തു ഭംഗി  

 

കവിത തന്നത്

അതിരുകളില്ലാത്ത ഒരു ദേശം
ആകാശത്തിനുമപ്പുറത്തുന്ടെന്നു
ബോധ നിലാവിന്റെ മഞ്ഞു പാളികള്‍
മാഞ്ഞു തെളിഞ്ഞ രാത്രിയിലാണ് -
കണ്ടത്
മാടി വിളിച്ചത് കാതു മുറിച്ചു
ചിത്രം തുന്നിയ വാന്‍ഗോഗ്
ചുണ്ടിലിരുണ്ട ചുരുട്ടിന്‍ തുമ്പില്‍
കനലിന്‍ ചായം തേക്കുന്നു പിക്കാസോ
കര്‍ത്താവിന്റെ അന്ത്യ അത്താഴത്തില്‍ -
ലിയനാര്‍ഡോ ഡാവിഞ്ചി
പ്രാര്‍ഥിക്കുംകരങ്ങളാല്‍ ഡ്യൂറാര്‍
തക്ഴീം കാത്തേംരണ്ടിടങ്ങഴി -
കാലവു മോർത്തൊരു സല്ലാപം
പൊന്ത ക്കാടുകള്‍ ക്കിടയിലൂടെ
എസ്‌.കെ .പൊറ്റക്കാട്
ഒരു ദേശത്തിന്റെ കഥ പറയാന്‍
യാത്രയിലാണ്
പ്രണയ ക്കവിത രചിക്കാനായ്
ഷെല്ലി,വയലാര്‍ മേശയ്ക്കിരുപുറമിരുന്നു
വോഡ്ക്കനുണഞ്ഞു  ചിന്തയ്ക്ക് തീപ്പൂട്ടുന്നു
തൂതപ്പുഴയ്ക്കപ്പുറംകുറ്റിപ്പുറം പാലം കടന്നു
ഞാന്‍ ഇടശ്ശേരിയിലേക്ക് നടന്നു
ചെറുശ്ശേരി കടമ്പിലിരുന്നു
കോലക്കുഴല്‍ വിളിക്കുന്നു ഒരു കന്നാലി ചെറുക്കന്‍
ഇവരില്‍ ആരാണ് എന്റെ ഒഴിഞ്ഞ മനസ്സിലെ -
കടലാസിലേക്ക്
കവിത കോരിയിട്ടുതന്നത്‌ 

2012, ജൂൺ 26, ചൊവ്വാഴ്ച

അച്ഛനോടെന്തു പറയും

കരുതി യിരുന്നില്ല മരിക്കുമെന്ന് .
എങ്കിലും മനസ്സ് പറഞ്ഞിരുന്നില്ലേ
സംഭവിച്ചു കൂടായ്കയില്ലെന്നു
കാല്‍ വണ്ണയിലെ കഴപ്പും
ആസ്ത്മയുടെ ആധിക്യവും
കരുവാളിച്ച മുഖം കുറിച്ചു-
വെച്ചിരുന്നില്ലേ .
കാത്തു കാത്തിരുന്നു കാര്യ മറിയാതെ-
യമ്മ
കഞ്ഞി തണുക്കാതെ കാത്തു വെച്ചിരുന്നു
മക്കളെല്ലാവരും വന്നെത്തിയിരുന്നു
മധുര നാരങ്ങ നീര് അച്ഛന്‍ കുടിച്ചു .
കയിപ്പു നീരിറക്കി കാത്തിരുന്നു അമ്മ-
കാതിലാ ചെത്തം കേള്‍ക്കാന്‍ കൊതിച്ചിരുന്നു
രാവിലെ വീട്ടില്‍ നിന്നും നടന്നു പോയോരച്ചന്‍
നടന്നു കയറിയില്ല പിന്നെയാ-
പടിഞ്ഞാറ്റ
മനസ്സെന്നോട് പറയുന്നു ഇപ്പോഴും
ആശുപത്രി കട്ടിലില്‍ കിടക്കയാണച്ഛന്‍ 
എഴുന്നേറ്റുവരുംഎല്ലാകാര്യവും തിരക്കും
അമ്മയെവിടെയെന്നു 
ആമുഖമായി ചോദിച്ചാല്‍
ഉത്തരമെന്തു ഞാന്‍ ചൊല്ലും
അജ്ഞനാണിന്നും ഞാന്‍

2012, ജൂൺ 23, ശനിയാഴ്‌ച

നിര്‍വൃതി

വഴി വക്കിലൊരു കുഞ്ഞു
വെയില്‍ നുണഞ്ഞു കിടക്കുന്നു
അമ്മ ആശയ വിനിമയത്തിന്‍
കേബിള്‍ കുഴി നിര്‍മ്മാണത്തില്‍
തരു ശാഖി വെയ്ലിന്റെ
കൊമ്പില്‍ ചേക്കേറുന്നു
തണലിന്റെ തളിര്‍ തെന്നല്‍
താഴേക്കു വീശുന്നു
താറിട്ട റോഡിന്മേല്‍
വെയില്‍ തീ തിളക്കുന്നു
തളിര്‍ മേനിയിളക്കിയാ
കുഞ്ഞു കരയുന്നു
വിയര്‍ത്ത മനസ്സാലെ
അമ്മ പാഞ്ഞെത്തുന്നു
വരണ്ട മുലക്കണ്ണാചൊടിയില്‍ -
തിരുകുന്നു
വിയര്‍പ്പിന്റെ ഉപ്പിന്‍ പാല്‍
കുഞ്ഞു നുണയുന്നു
അടങ്ങാതാഹ്ലാദത്താല്‍  
കുഞ്ഞുകാലിളക്കുന്നു
കണ്ണുനീര്‍ ചാലാലമ്മ
കുഞ്ഞിനെ മുത്തീടുന്നു
നിര്‍വൃതി യാലേയിരു-
മിഴിയും കൂമ്പീടുന്നു 

ഭോഗം

കുടുംബ നാനാണ്
രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനാണ്
നല്ലവളായ ഭാര്യയുമൊത്ത്
തൃപ്തി കരമായ ജീവിതമാണ് .
അരുതാത്തതൊന്നും ചെയ്തിട്ടില്ല
ആ സക്തി ഒട്ടുമില്ല
അശ്ലീല കണ്ണാലെ നോക്കിയിട്ടേയില്ല
മോഹം മുളയ്ക്കുന്ന പ്രായത്തില്‍ പോലും.
അതെ എല്ലാം രിയാണ്
എന്നാലും;
ഏകാന്തതയില്‍
തണുത്ത രാത്രികളില്‍
ഓര്‍മ്മയില്‍ എത്ര പെണ്ണുങ്ങളെ
ഭോഗിചിട്ടുണ്ട് നീ
ആലസ്യത്തോടെഉറങ്ങി പോയിട്ടുണ്ട് 

പൂക്കാലം വരവായി

ഹരിനീല തൃപട്ടു വിരിച്ചപോലെ
രവിരാവിലെ കണ്‍മിഴിച്ചുനോക്കെ
അരിയോരണി പന്തലായ് ഭുവനം
പൂവാക പോലെ വിതിത്തു നില്‍പ്പൂ
പുകങ്ങളാലിളകും പൂവ് പോലെ
പൂമ്പാറ്റകളെങ്ങും പാറിടുന്നു .
വനമുല്ല വായുവില്‍ തലയിളക്കി
നൃത്ത ചുവടാലെ എന്നതുപോല്‍ .
അലസാംഗിഒന്ന് നിവര്‍ന്നിരിക്കെ
ലാലസി ഭംഗി ഉണര്‍ന്നിടുന്നു
വിരിയാതൊരല്പമഞ്ഞ കണ്ണില്‍ 
വാസന്ത ലക്ഷ്മി ഉണര്‍ന്നെണീപ്പൂ  

സമ്മാനം

വാക്കുകളെല്ലാതെ മറ്റെന്തു ഞാന്‍ സമ്മാനിക്കാന്‍
നീ എന്റെ അറിവിന്റെ പീത  ബിന്തു
അറിവില്ലായ്മയെ അകറ്റി നിര്‍ത്തും
ലൈസോസൈം
മരിച്ചത് നീയെല്ലെന്നും
എന്റെ ബുദ്ധിയാണെന്നും
വിശ്വസിക്കാനാണ് ഏറെ ഇഷ്ട്ടം
അഷ്ട്ടിക്ക് വകയില്ലാതെ
കഷ്ട്ടതയിലായപ്പോള്‍  
അക്ഷരങ്ങളുടെ ഇഷ്ട്ടത്തിലേക്ക്
മുഷ്ട്ടിയുടെമുദ്രാവാക്യത്തിലേക്ക് 
വായനയുടെ അകത്തളത്തിലേക്ക്
എഴുത്തിന്റെ ഇഴയടുപ്പത്തിലേക്ക്
ഉഷ്ണത്തിന്റെ ഊഷരതയില്‍  നിന്ന് 
തണുപ്പിന്റെ ഊര്‍വ്വരതയിലേക്ക്
കൈ തന്ന്‌ മെയിമറന്നു ഉയര്‍ത്തിയ
എന്റെ സുഹൃത്തെ
ഈ അവസാന നിമിഷത്തില്‍
വിതുമ്പി പോകുന്ന വാക്കുകളല്ലാതെ
മറ്റെന്തു ഞാന്‍ സമ്മാനിക്കാന്‍

2012, ജൂൺ 22, വെള്ളിയാഴ്‌ച

ബലൂണ്‍

ഉണ്ട് കുറേ ബലൂണുകള്‍
നമുക്ക് ചുറ്റും
പൊങ്ങച്ചത്തിന്റെ കാറ്റ് നിറച്ച്
ഒഴുകി നടക്കുന്നവര്‍
വിമര്‍ശനത്തിന്റെ മുള്ളുകളും 
മുനകളും അവയ്ക്ക് പേടിയാണ്
തട്ടാതെ,മുട്ടാതെ തുഴഞ്ഞും,ഇഴഞ്ഞും -
പോകും .
അവസരമൊത്താല്‍തട്ടിയും,മുട്ടിയും
പരിഹസിച്ചും,നോവിച്ചും പരിലസിക്കും
ഉണ്ട് മറ്റൊരു കൂട്ടര്‍
പ്രശംയുടെ നൂലുകെട്ടി
അല്പ്പാല്പ്പമായിഅയച്ചയച്ചു കൊടുത്താല്‍ -
മതി
പൊങ്ങി പൊങ്ങി
ആകാശം മുട്ടിക്കൊള്ളും 

കൃഷിയെ കടത്തിക്കൊണ്ടു പോയവര്‍

ആരിയന്‍ പാടത്ത് വിളകളില്ല
മുണ്ടകന്‍ പാടത്ത് മുളകളില്ല
വിതയില്ല,മുളയില്ല,വിളകളില്ല 
നേരില്ല,നെറിയില്ല ,നേരമില്ല
നേരില്‍ വിളയും കതിരുമില്ല
കാരിയ മെന്തിതു കാരനോരെ?.
കളകള്‍ കരളിതില്‍ തിങ്ങിവിങ്ങി
 വേലികള്‍ തന്നെ വിളകള്‍ തിന്നു
കൊയ്ത്തു പാട്ടെല്ലാം കടല്‍ കടന്നു
 കൊയ്ത്തരി വാളുംകഥ മറന്നു
ഞാറു പറിച്ചു നടുന്നൊരു പെണ്ണിനെ
കാണാന്‍ കടല്‍ കടന്നാളുവന്നു
 പാങ്ങളെലാം പഠിച്ചു പോയോര്‍
പാടങ്ങളെലാം പകുത്തെടുത്തു
 നാരായ വേര് പറിച്ചെടുത്തു
നേരിന്റെ വേരും മുറിച്ചെടുത്ത
നാട് ഭരിക്കുവോര്‍ നാട്ടു പ്രമാണിമാര്‍


കവാത്ത് മറന്നു തരിച്ചിരുന്നു
വയലിന്റെ മക്കള്‍ തന്‍ വയര്‍ കത്തി -
നില്‍ക്കുമ്പോള്‍
വാടിക്കരിഞ്ഞവര്‍ വീണു നശിക്കുമ്പോള്‍
കയറിന്റെ തുമ്പത്ത് ജീവന്‍ പിടയുമ്പോള്‍
വായിക്കരിയിടാന്‍ വിദേശത്ത് നിന്നെത്തും
കഴമയും,കുറുമയും,കുഞ്ഞിനെല്ലും 
കഴിഞ്ഞ കാലത്തിന്‍ വയല്‍ മണവും

2012, ജൂൺ 15, വെള്ളിയാഴ്‌ച

സദാചാര പോലീസ് ചമയുന്നവര്‍

സദാചാരത്തിന്റെ പോലീസ്
സദാ റോന്തു ചുറ്റുകയാണ്
നഗരങ്ങളിലും നാട്ടിന്‍ പുറങ്ങളിലും
മനുഷ്യരെയെല്ലാം മറവു ചെയ്യുന്നു
മതത്തിന്റെ കൊടിക്കൂറ പുതപ്പിച്ച്‌-
കബറിലടക്കുന്നു 
വര്‍ഗ്ഗീയതയുടെകൊട്ടാരത്തില്‍
നരക  വാതില്‍ തുറന്നു വെച്ച് 
നട്ടാല്‍ കുരുക്കാത്ത നുണയും നുണഞ്ഞു
വേതാള പര്‍വ്വം രചിക്കുന്നു .
ഒരാണും പെണ്ണും
ഇരു മതത്തിലെങ്കിലും 
അവര്‍ സഹോദരങ്ങള്‍
അവന്‍ ഇന്നലെ അവള്‍ക്കു
രക്തം കൊടുത്തവന്‍
അവര്‍ സ്നേഹസൌഹൃദത്തിന്റെ
ഒരു പുഞ്ചിരി പ്പൂവ് നീട്ടുന്നു
പാഞ്ഞടുക്കുന്നു ചുടല ബ്ഭൂതങ്ങള്‍
ചിതറിയ രക്തം സൃഗാലന്മാര്‍ നുണയുന്നു
മതം മണിപ്രവാളം പാടുന്നു 

കൊതിച്ചു പോകുന്നത്

ചില്ലകളില്‍ കിളിയെന്നതുപോലെ
ചിന്തകളില്‍ ചേക്കേറുന്നു കഴിഞ്ഞ കാലം
ഇല  കൊഴിഞ്ഞ ചില്ലകളില്‍
ചെറു തളിരുകള്‍ പോലെ
മുളച്ചു പൊന്തുന്ന ഓര്‍മ്മകള്‍
പക്ഷികളെന്ന പോലെ ചിറകടിക്കുന്നു
 മനസ്സിന്റെ മൂലയില്‍ നിന്ന്
വെളിമ്പ്രദേശങ്ങളിലേക്ക്
ബധിര കാഴ്ചയായ് തൊട്ടറിയുന്നു എല്ലാം
വേദനിപ്പിക്കുന്ന വികാരങ്ങളും
ചിരിപ്പിക്കുന്ന ചിന്തകളും
മിന്നി മറയുന്നു ചലചിത്രത്തില്‍ എന്നപോലെ
മനസ്സിന്റെ വെളുത്ത ക്യാന്‍വാസില്‍
വര്‍ണ്ണങ്ങളുടെ ഒരു പെരുമഴക്കാലം
അപഹരിക്കപ്പെട്ട യൌവ്വനത്തെ
സ്വയം തിരക്കി നടക്കുകയാണിന്നു  ഞാന്‍
വൃദ്ധ മനസ്സ് തിരിഞ്ഞു നടക്കാന്‍ കൊതിക്കുന്നതും
ബാല്യം  നടന്നു കയറുന്നതും യൌവ്വനത്തിലേക്ക്

2012, ജൂൺ 9, ശനിയാഴ്‌ച

പേടി

ഒറ്റ രാത്രിയിലേക്ക്‌
പുലരുന്നതിനു മുന്‍പേ
തിരിച്ചേല്‍പ്പിക്കാന്‍
എന്നകരാരില്‍
വലം കൈയ്യന്‍ കുറുക്കന്‍
തന്റെ ഇടംകൈ പറിച്ചു കൊടുത്തു
വിറളി പിടിച്ച
വികലമായ വെട്ടുകൊണ്ടു
ചോര വാര്‍ന്നു മരിക്കും മുന്‍പേ
ചാനലുകളില്‍ ഫ്ലാഷ് ന്യൂസുകള്‍
മിന്നി മറഞ്ഞു
കുറുക്കന്റെ രാജാവ് ബ്രേക്കിംഗ് ന്യൂസിലൂടെ
ആദ്യത്തെ ഓരിയിട്ടു
'ഇടം കൈയ്യന്‍ കൊലയാളി' എന്ന് ആണയിട്ടു .
ഏറ്റു പിടിച്ച കുറുക്കന്മാര്‍ഒരിയുടെ
ഒരു മഹാ പ്രളയം തന്നെ സൃഷ്ട്ടിച്ചു .
ഇടം കൈയ്യന്റെ എടന്തേല്ലെന്നു* -
പോലീസ് ഭാഷ്യം
കുറുക്കന്‍ രാജാവ് കണ്ണുരുട്ടി
വാക്കിന്റെ തിട്ടൂരം വായിലൂടെ തുപ്പി
ഇടം കൈയ്യന്‍ മാരെ തിരഞ്ഞു
ഇടി വണ്ടികള്‍ ചീറിപ്പാഞ്ഞു
ണിലും,കോണിലും നിന്ന്
കൈയ്യോടെ പിടിച്ചു
വലം കൈയ്യനിപ്പോള്‍
ഇടം കൈ നോക്കി ചിരിക്കുന്നു
ണിവിരലിലെ മോതിരം
ചെറു വിരലിലും,നടു വിരലിലും
മാറി മാറി യിട്ട്കളിക്കുന്നു
വലം കൈയ്യന്റെ ഇടം കൈ
സംസാരിക്കുമോയെന്നാണ്
ഇപ്പോള്‍ പേടി
...............................................
കുറിപ്പ്:-എടന്തേ൪=അഹങ്കാരം

സ്വാതന്ത്ര്യം

രാവിലെ എഴുന്നേല്‍ക്കണമെന്നില്ല
അടുക്കളയില്‍ കയണമെന്നില്ല
ഭര്‍ത്താവിനെ യാത്രയാക്കേണ്ട
വരുന്നതും കാത്തിരിക്കേണ്ട
തോന്നുമ്പോള്‍ പോകാം
തോന്നുമ്പോള്‍ വരാം
ക്ലബ്ബിലോ ,പബിലോ ചെലവഴിക്കാം
ആരും ചോദിക്കുകയോ പറയുകയോയില്ല
എങ്കിലും ,ഒരായുഷ് കാലത്തേക്കുള്ള നുണ
അവര്‍ മുളപ്പിച്ചുവെച്ചിട്ടുണ്ട് ഇത്തരത്തിലുള്ള
ഒരു സ്വാതന്ത്ര്യം
മരണത്തേക്കാള്‍ ഭയാനകമാണ് 

ജ്വാല

കടം കയറിയാണ് കടല്‍ കടന്നത്‌
താലി മാലയിലെ ഇത്തിരി പൊന്നുമായി
കാണാ പൊന്നിന്റെ നാട്ടിലേക്ക്
കാറ്റിലും,കോളിലുംപെട്ട പായക്കപ്പല്‍പോലെ
മരുക്കടലില്‍ ഞാന്‍
ഇന്നലെ ഞാനൊരു കത്തയച്ചു
കാത്തിരിക്കുന്നവള്‍ക്ക്
ചുംബനത്തിന്റെ തപാല്‍ മുദ്രയുമായി
ഇന്ന് കൈയ്യിലണിഞ്ഞവിലങ്ങിന്റെ
ആനന്ദത്തിലാണ് ഞാന്‍
വിപ്പിന്റെ വിളിക്ക് ഔചിത്യ മില്ലല്ലോ  
ഉണ്ട് പോലും ഓരോദിവസവും
ഓരോരുത്തരെയായി കുറ്റം കണ്ടെത്തി
വിടിപറഞ്ഞു വെടിയുണ്ടകള്‍
കിന്നര തുമ്പികളായി നെഞ്ചിലേക്ക് പറത്തുന്നു
ഇനിയെന്നായിരിക്കും ഞാന്‍
തോക്കുകള്‍ കടന്നു ജ്വാലകളായി
പൊട്ടി വിരിയേണ്ടി വരിക 

കോഴി ജീവിതം

അച്ചാരം വാങ്ങിയ
ആരാച്ചാര്‍
പിറകേ നടപ്പുണ്ട്
ബോംബും,വടിവാളും
കൂടെ നടപ്പുണ്ട്
ആള്‍ ക്കൂട്ടത്തിലെങ്കിലും
വിജനതയിലെ ഭയം
മരിച്ചില്ലെന്ന് മനസ്സിലാകുന്നത്‌
ദിവസവും രാവിലെ ഉണരുമ്പോള്‍
തുറന്നു വെച്ചാലും പറന്നുപോകാന്‍
മറന്നു പോകുന്നത് പോലെ
ഇറച്ചി ക്കോഴിയെപ്പോലെ
അറച്ചറച്ചുള്ള ഒരു ജീവിതം
വില പേശലിനും വെട്ടുകത്തിക്കും
ഇടയിലെ കഴുത്ത്

അമ്മയിങ്ങനെയാണ്

 അമ്മ ഒരു ശാന്ത സമുദ്രമാണ്
ഉള്ളിന്റെ ഉപ്പു തൊട്ട്
ഉണ്ണി വായിലേക്ക് ഉരുള വെച്ചു തരും
ഉണ്മയുടെ ഉര്‍വരത ഉണ്ണിക്കാതില്‍-
മൂളിത്തരും
നൊമ്പരപ്പെടും നേരത്തും 
തിരക്കിന്റെ ശലഭത്തിനു
സ്നേഹ മധു പകര്‍ന്നു നല്‍കും
അമ്മ സ്നേഹത്തിന്റെ ഒരു സ്ഫടിക പാത്രം
ഇക്ഷിതിയിലെ അക്ഷയ ഖനി
നനവ്‌ കൊണ്ട് വേദനയില്‍ തലോടി -
മുറിവുക്കും അമ്മ .

മഴ ഒരു രൂപകം

മഴ അമ്മയാണ് .
മഴയ്ക്ക്‌ അമ്മിഞ്ഞ പാല്‍മമാണ്
മഴയ്ക്ക്‌ സ്നേഹ നനവാര്‍ന്ന മിഴികളാണ്
മഴ ഒരിക്കലും പെയ്തു തോരാത്ത സ്നേഹമാണ്
                              (2 )
മഴ ഭാര്യ യാണ് .
ഹൃദയത്തില്‍ തൊട്ടു വെച്ച
സിന്തൂര പൊട്ടിന്റെ സാനിദ്ധ്യ മാണ്
മഴ സുഖ ദുഖത്തിലും
ഭാഗ്യ നിര്‍ ഭാഗ്യത്തിലുംപങ്കാളിയാണ്
മഴ ദുഖത്ത്തിലേക്ക് കുളിര്‍ കോരിയിടുന്ന
സാന്ത്വനമാണ്
                           (3)
മഴ കാമുകിയാണ് .
കാത്തു കാത്തു നിന്നുള്ള പരിഭവമാണ്
മഴ കുസൃതി നിറഞ്ഞുള്ള കുണുങ്ങി-
ച്ചിരിയാണ്
കുത്തി നോവിക്കലാണ്
മഴ തൊട്ടാല്‍ പൊള്ളുന്ന പൂവാണ്

2012, ജൂൺ 8, വെള്ളിയാഴ്‌ച

മൌന നൊമ്പരം

സ്വപ്നത്തിന്റെഅഗ്രം 
ആരാണ് മുറിച്ചു മാറ്റിയത് 
ആ നനുത്ത കോപത്തെ 
മനസ്സിന്റെ സൂക്ഷ്മ ദ൪ശിനി-
യിലൂടെ നോക്കുമ്പോള്‍  
പല മടങ്ങായി വികസിച്ചു വരുന്നു 
കവിളത്തെ കറുത്ത മറുകിന്റെ 
ചന്ത മേറിവരുന്നു
പൊള്ളുന്ന വെയ്ലില്‍ 
ഇല പൊഴിയും മരത്തിന്റെ 
നഗ്ന ശിഖരങ്ങള്‍ പോലെ 
വികൃത മായ രണ്ടു നിഴലുകള്‍ 
സ്വയം തീര്‍ത്ത മൌനത്തിന്റെ -
വാത്മീകങ്ങളില്‍ ഞങ്ങള്‍ രണ്ടു പേര്‍ 
പ്രണയത്തിന്റെ പച്ചയിലകള്‍ക്കുള്ളില്‍ നിന്നും 
ഒരു മൊട്ടിന്റെ അറ്റം വിടരുന്നു 
യവ്വനത്തിന്റെ അടക്കാനാവാത്ത 
അരുതായ്മകളല്ല 
കഴിഞ്ഞു പോയ കാലത്തിലേക്ക് 
തിരിഞ്ഞു നോക്കിയ
മനസ്സിന്റെ മൌന നൊമ്പരം  

വര്‍ത്തമാന കാല രാഷ്ട്രീയം

ഓലമറച്ച ചെറു പീടികയിലിരുന്നു 
ചൂട് ചായ ഊതികുടിക്കും 
മേമ്പൊടിയായി വര്‍ത്തമാന കാല രാഷ്ട്രീയം 
ചവച്ചരയ്ക്കും 
വര്‍ത്തമാനത്തിനു വീര്യം കൂടുമ്പോള്‍ 
കുടിച്ചു പാതിയായ ഗ്ലാസ് മറന്നു 
ഉച്ച സ്ഥായിയായ ഒച്ചകള്‍ 
പലപാടും പരക്കും
മലര്‍ത്തി വെച്ച വര്‍ത്തമാന പത്രത്തിലെ 
കറുത്ത അക്ഷരം കണ്ണില്‍ കുത്തി വിളിക്കും 
വാര്‍ത്തയിലേക്ക് ആണ്ടു മുങ്ങുംപോഴായിരിക്കും 
തോണ്ടി വിളിക്കുക കൂട്ടുകാര്‍ 
കമ്മ്യൂണിസത്തിന്റെ കാലം കഴിഞ്ഞെന്നു 
ഉപ്പും,മുളകും ചേര്‍ത്ത് 
കണക്കിലേറെ കളിയാക്കിയും 
ഉദാരവത്കരണത്തിന്റേയും
ആഗോള വത്കരണത്തിന്റേയും
അപ്പം ഇപ്പം വീഴും ഇപ്പം വീഴും 
എന്ന് വാ പൊളിച്ചിരിക്കുംപോള്‍ 
കണ്ടംനടന്നു കഴുത്തോളം 
കടം മൂടിയ കിട്ടേട്ടന്‍ 
മുണ്ടും തട്ടി ക്കുടഞ്ഞു 
കാര്‍ക്കിച്ചു തുപ്പി 
കടന്നു പോകും  

2012, ജൂൺ 6, ബുധനാഴ്‌ച

സത്യം

പരന്നഭൂമിയില്‍ ഞാന്‍ 
പാദമൂന്നി നില്‍ക്കുന്നു 
ചലന നിയമ മറിയാതെ 
നിശ്ചലനായ് നില്‍ക്കുന്നു 
ഭൂമി ശാസ്ത്ര മാഷായി 
മേശയ്ക്കു മേലിരുന്നു 
ഭൂമി ഉരുണ്ടതെന്നു
ഭൂഗോളം കണ്ണുരുട്ടുന്നു 
ഫാനിന്റെ ഗതി വേഗത്തില്‍ 
ഭൂഗോളം തിരിയുമ്പോള്‍ 
ചലനാത്മകമെന്നു 
തൊട്ടുണ൪ത്തുന്നു
കാണാത വായുവിനെ 
കാറ്റായറിയുന്നു  
ശ്വാസ നിശ്വാസത്തില്‍ 
അനുഭവിച്ചറിയുന്നു 
കാണുന്നത് മാത്രമല്ല 
സത്യമെന്നും 
കാണാത കുറെ സത്യങ്ങള്‍  
കണ്മുന്നിലുന്ടെന്നും 
അങ്ങിനെ തിരിച്ചറിയുന്നു

പൈതൃകം മറക്കുന്നവര്‍

കുറച്ചു കാലം മുമ്പ്
എന്റെ കുഞ്ഞു കാലത്ത്
കൃസ്ത്യന്‍ പള്ളി ഒന്ന് മാത്ര-
മുണ്ടായിരുന്ന കാലത്ത് 
കെട്ടിടങ്ങള്‍ കുറവായിരുന്ന കാലത്ത് 
വാഹനങ്ങള്‍ വല്ലപ്പോഴും വന്ന കാലത്ത് 
നട്ട പ്പൊരിയുന്ന വെയിലില്‍ 
റോഡിലൂടെ നടക്കുന്നവരെ 
തലയാട്ടി വാലാട്ടി വിളിച്ചിരുന്നു 
ഒരാല്‍ മരം റോഡുവക്കില്‍ നിന്ന് 
വാലില്‍ പിടിച്ചുതൂങ്ങി കുട്ടികള്‍ 
ഊഞ്ഞാലാടി 
വേടില്‍ ചാരിയിരുന്നു ക്ഷീണം മാറ്റി .
കാത്തു കാത്തിരുന്നു ഒരു ചുമടുതാങ്ങി 
ചുമടുമായെത്തുന്നവരെ.
ഇന്ന് റോഡെല്ലാം വീതിയായി 
പള്ളികളേറെയായി  
പട്ടണ ഛായയുമായി 
കാടുകളെല്ലാം കെട്ടിടങ്ങളുടെ 
കടലെടുത്തു 
കമ്പനി പുകയുടെ കരിനാഗമുണര്‍ന്നു 
മരമിരുന്ന സ്ഥലമെവിടെ?
മനഷ്യന്റെമനസ്സെവിടെ ?! 
ചുമടുതാങ്ങി നിന്ന സ്ഥലം 
ചുടുകാടിന്റെ മതിലാണ് 
ചുക്കും ചുണ്ണാമ്പു മറിയാതവര്‍ക്ക് 
ചുമടു താങ്ങി എന്തെന്നറിയാന്‍ .

കോലങ്ങള്‍


അദൃശ്യതയുടെ ഒരു ക്യാമറ കണ്ണ് 
എപ്പോഴുംചുറ്റി തിരിയുന്നത് പോലെ 
എന്തിനീ തരുണികള്‍ അവയവമുഴുപ്പും 
അംഗചലനങ്ങളും ഇത്രമേല്‍ കാട്ടി 
തിമര്‍ത്തു പെയ്യുന്നത് 
കോസ്മെറ്റിക്കുപുഞ്ചിരിയാലെ 
കൊഞ്ചി കുഴയുന്നത് 
ഒരു ചാനല്‍ തിളക്കം മേനിയില്‍-
 തളിര്‍ക്കുന്നതു  
ഞാനൊക്കെ പഠിക്കുമ്പോള്‍ 
പാതി പട്ടിണിയെങ്കിലും
തുടുപ്പും,കൊഴുപ്പ് മില്ലെങ്കിലും  
ഭംഗിയാര്‍ന്ന മേനിയും സ്നേഹാര്‍ദ്ര -
ഹൃദയവു മുണ്ടായിരുന്നു 
ഇന്ന് കോലങ്ങളാണ്ചുറ്റും 
കോസ്മെറ്റിക്ക് കോലങ്ങള്‍  

2012, ജൂൺ 5, ചൊവ്വാഴ്ച

മഴ ചില നേരങ്ങളില്‍

മൌനത്തിന്റെ ചരടുകള്‍ ഛേദിച്ച്
മുത്തു മണികള്‍ പോലെ ചിതറി
കുളിരിന്റെ കൂന്തല്‍ മുഖത്തേക്ക് കുടഞ്ഞ്‌
പ്രണയത്തിന്റെ സ്നേഹാര്‍ദ്ര ഗീതികള്‍ മൂളി.
നൃത്തത്തിന്റെ ചുവടുകളില്‍
നിശാച്ചരിയുടെ ചടുലത നിറഞ്ഞു
ഭാവങ്ങള്‍ പകര്‍ന്നു
കറുത്ത കൊങ്കകള്‍ കാറ്റില്‍ പടര്‍ന്നു
കെട്ടകാലത്തിന്റെ കൊമ്പു വിളി പോലെ -
ഹുങ്കാരമെങ്ങും നിറഞ്ഞു
മിഴികളില്‍ തീക്കനലാടി
മൊഴികളില്‍ ശാപം കൊരുത്തു
പൊള്ളിപിടഞ്ഞുള്ള വേനല്‍  -
പ്പുഴകളില്‍
ചെങ്കടല്‍ കോള് നിറഞ്ഞു
തണല്‍ തേടി വന്നുള്ള
തളിരിളം പ്രാവുകള്‍
തലതല്ലികൊല്ലിയില്‍വീണു
താണ്ഡവ നൃത്തത്തില്‍ 
തട്ടകത്തില്‍ നിന്നും
വേവും കരള്‍ പിടയുന്നു

2012, ജൂൺ 2, ശനിയാഴ്‌ച

മീനുകള്‍ പറഞ്ഞത്

വറുത്തുവെച്ച മീനുകളില്‍
ഒന്നാമന്‍ രണ്ടാമനോടു:
വമ്പന്‍ സ്രാവുകള്‍ക്കിരയാവുന്നതിനേക്കാള്‍
ഇങ്ങനെ പൊരിഞ്ഞിരിക്കുന്നതാണ്.
രണ്ടാമന്‍:
ഉപ്പും,മുളകുംഅമത്തിതേച്ചിട്ടും
വേദനയെല്ലാം കടിച്ചമര്‍ത്തി
ഒന്ന് പിടയാതിരുന്നത്
അവളുടെ ആലില വയറിലേക്കെന്നു കരുതി
ഒന്നാമന്‍:
എന്നിട്ടും കണ്ടില്ലെ ലക്ഷണം കെട്ട കിളവന്റെ-
മുന്നിലേക്കവള്‍ നീക്കി വെക്കുന്നത്
രണ്ടാമന്‍:
അതെല്ലിഷ്ടഈ മനുഷ്യരൊന്നും ഒരു കാലത്തും
നന്നാവില്ലെന്നു പറഞ്ഞത്

മീന്‍

കടലിലെങ്കിലും കാണാകയത്തിലെങ്കിലും
ആയുസിന്റെ ആഴമളക്കാന്‍
ജന്മ ജാതകം തിരയേണ്ടതില്ല
റ്റത്തിലങ്ങോട്ടും,ഇറക്കത്തിലിങ്ങോട്ടും
വലയില്‍ നിന്ന് വലയിലേക്കുള്ള വേഗം
വേവ് കലത്തിലേക്കുള്ള ദൂരം

സ്വാതന്ത്ര്യ സമരസേനാനിയുടെ കല്ലറ

സെമിത്തേരിയിലേക്ക്
സിമന്റു തറയും തേടിയാണ് പോയത്
അപ്പാപ്പന്റെ കല്ലറ തേടി
കണ്ണഞ്ചിപ്പിക്കുന്ന കല്ലറകള്‍ക്കിടയിലൂടെ -
നടന്നു
പേര് കൊത്താത സിമന്റു തറയും തേടി .
പ്രണയത്തിന്റെ പാതി വഴിയില്‍
പുഞ്ചപ്പാടത്ത്
എക്കാലക്സ് ചുംബനത്തില്‍
എക്കാലത്തേയ്ക്കും ജീവനവസാനിപ്പിച്ച
ലക്ഷ്മിക്കുട്ടിയും,കുമാരനും
അരളിപൂവിന്‍ കള്ളച്ചിരിയുമായി നില്‍ക്കുന്നു.
കത്തി കൊരുത്തെടുത്ത സുഹൃത്തിന്റെ നെഞ്ചില്‍ -
ഒരു ചുവന്ന പൂവ് വിറച്ചുവിറച്ചു നില്‍ക്കുന്നു .
വള്ളി പടര്‍പ്പുകള്‍ വകഞ്ഞു മാറ്റി
ഉച്ച തണുക്കുംവരെ നടന്നിട്ടും
കണ്ടെത്തിയില്ല .
പടക്കളത്തിലെ പോരാളിയെ
വിദേശിയെ വിറപ്പിച്ച വില്ലാളിയെ
സ്വാതന്ത്ര്യ സമര സേനാനിയെ
എന്റെ അപ്പാപ്പനെ
വായനശാലയും,വെയ്റ്റിംഗ് ഷെഡ്ഡും-
ഉയര്‍ന്നില്ലെങ്കിലും
അപ്പാപ്പനെ അറിയാത്തവരായി ആരുമില്ല
അയല്‍നാടുമില്ല.
അക്കരെ കുന്നിലെ അപ്പേട്ടനാണ്‌
അന്ന് അത് പറഞ്ഞത്
കാലിക്കാരന്‍ കുഞ്ഞാരന്‍ കമ്പനി മുതലാളി-
യായപ്പം
കമ്പനി കോലയില് കാര്‍പോച്ചുണ്ടാക്കാന്‍
കുയ്യാട്ടകീറുമ്പോഒരു തലയോട്ടിയും,എല്ലിന്കൂടും
കിട്ടീന് പോലും

ഏകാന്തത

സ്വപ്നങ്ങളുടെ ആകാശച്ചരിവിലെ
ഒറ്റ നക്ഷത്രത്തിലേക്ക്‌
ഒരു ഗോവണിചാരുന്നു
കാടു പൂത്ത മല മടക്കുകളില്‍
കണ്ണുകള്‍ പാറി കളിക്കുന്നു
പ്രണയത്തിന്റെ സാന്ദ്രമായ -
സംഗീതത്തില്‍
ഹൃദയം പാടുന്നു
മൊസാര്‍ട്ട്,ബാച്ച് ,ബിഥോവാന്‍
ഉണ്ടാവുന്നില്ല ഒട്ടും മനം ഏകാന്തതയ്ക്ക് .
വായനയുടെ വാതായനം തുറന്നു ക്ഷണിക്കുന്നു
ന്യൂട്ടുഹാംസന്‍,
കൈ പിടിച്ച്‌ ഉപവിഷ്ട്ടനാക്കുന്നു
ഗുന്തഗ്രാസ്
ആഴങ്ങളിലേക്ക് ആനയിച്ചു
ത്തിയിലേക്ക് അമര്‍ത്തുന്നു
ഡോസ്റ്റൊവുസ്ക്കി
ഉണ്ടാവുന്നില്ല ഒട്ടും മനം ഏകാന്തതയ്ക്ക് .
എല്ലാം മറന്നു ഭാരമില്ലായ്മയിലേക്ക് തല ചായ്ക്കാന്‍
ബ്ലാക്ക് ലേബല്‍,ജോണിവാക്കര്‍,ഡോവ് വോഡ്ക്ക
ഉണ്ടാവുന്നില്ല ഒട്ടും....ഒട്ടും ശമനം  ഏകാന്തതയ്ക്ക്
വേണമൊരു തുണ കൂട്ടിനു
പതം പറയാനും,പരിഭവിക്കാനും

2012, മേയ് 12, ശനിയാഴ്‌ച

തറവാട്

മുറ്റത്തിന്റെ തിന്ടിന്മേല്‍
മൂവാണ്ടന്‍ മാവുണ്ട്
മുല്ലയും,പിച്ചിയും പച്ചച്ചു -
നില്‍പ്പുണ്ട്
പൂവനും പിടകളും ചിക്കി-
 ചിനപ്പുണ്ട്
വാഴയും,കൊടികളും തെഴുത്ത് -
നില്‍പ്പുണ്ട്
കുഞ്ഞു കുട്ടി കൂട്ടുകുടുബം
എന്തെന്തു കോലാഹലം .
അറം പറ്റി പോയില്ലേ

ആ നാളിലെ സൌഹൃദങ്ങള്‍
ങ്ങളായില്ലെ
അങ്ങിങ്ങായ്‌ പോയില്ലേ
മുറ്റത്തിനതിരിന്നു
റബ്ബര്‍ കാടാണ്‌
പൊട്ടിയ ചുമരുകള്‍
ഭൂപട കലണ്ടറാണ്
മുക്കിലും,മൂലയിലും പഴമയുടെ
മണമാണ്
മൂടി പുതച്ചുള്ള മുത്തശ്ശിവീടാണ്
കാണുമ്പം കരളില് കുത്തി -
വലിയാണ്
കാസരോഗിയെപ്പോലെ
കൂനിയിരിപ്പാണ്‌
ഓര്‍മ്മകള്‍ ഓങ്ങളായ് 
കണ്ണീരായ് തുളുമ്പ്വാണ്.
ഒന്നെങ്കിലും അതുപോലെ -
കാണാന്‍ കൊതിയാണ്

ക്രൂരത

പെണ്ണുടലിന്റെ ഉരഗ വേഗങ്ങളില്‍
നിമ്നോന്നതങ്ങള്‍തന്‍  തിള തിളപ്പുകളില്‍
ഇരതന്‍ ഹൃദയത്തിന്‍ ഇടറിയ താളത്തില്‍
തകില് കൊട്ടി കളിക്കുന്ന ക്രൂരതേ
പെണ്ണടലിന്‍ പെരുക്കങ്ങളെയോത്ത്
പെണ്ണ് വെറും പാന പാത്രമെന്നോത്ത് 
ഹരം പകരുന്ന ഹരിണ മെന്നോതി
കൊതി പെരുക്കത്താല്‍ കൊത്തുന്ന ക്രൂരതേ
അവളുടെ നെഞ്ചിലെ മധു നുകര്‍ന്നാണ്
നീ,നീയായി വളര്‍ന്നതെന്നോര്‍ക്കുക
പിച്ച വെയ്ക്കുവാന്‍ താങ്ങായതാ കൈകള്‍
തളര്‍ന്നു മയങ്ങുവാന്‍ തണലായാതാ കൈകള്‍ 
കൈക്കരുത്തുംമെയ് കരുത്തുമവളേകി
കരുതലോടവള്‍ നിന്നെ വളര്‍ത്തി
ഇന്ന് നീ കടിച്ചു കീറുന്നു, കൊത്തി വലിക്കുന്നു
ചിതലെടുത്തൊരു മനസ്സുള്ള  ക്രൂരതേ

അണയാന്‍ പോകുന്ന ദീപം

നീലക്കണ്ണാടിയിലേക്കവള്‍
നിന്നിമേഷയായ് നോക്കിനിന്നു
പൂവിതള്‍ കാറ്റില്‍ പൊഴിയുന്നത് പോലെ -
പുഞ്ചിരികള്‍ അവളില്‍ നിന്നും പാറി
 വീണു കൊണ്ടിരുന്നു
അക്ക്വേറിയത്തിലെ മീനിനെപ്പോലെ -
അവള്‍ നടന്നു നാല് ചുമരുകള്‍ക്കുള്ളില്‍ .
അവള്‍ പാത്രത്തില്‍ മുറിച്ചു വെച്ച ഒരു പൂവ്
ആ വീട് അവളോടു മന്ത്രിക്കാന്‍ ശീലിച്ചു
ചുമരുകള്‍ ചാരിനില്‍ക്കുവാന്‍ പറഞ്ഞു
നീലക്കണ്ണാടിമുഴുനീള കകള്‍ പറഞ്ഞു  
കസാല ഇരിക്കുവാന്‍ ക്ഷണിച്ചു
കിടക്ക കിടക്കുവാന്‍ വിളിച്ചു
തലയിണ താരാട്ട് മൂളി
ഓരോ തരികളും വത്തമാനങ്ങളുടെ
പൊടികളുത്തി
അണയാന്‍ പോകുന്ന ദീപമായി അവള്‍ -
ജ്വലിച്ചു
ഓരോ അണുവിലും ഹര്‍ഷങ്ങള്‍ തിണർത്തു

2012, മേയ് 4, വെള്ളിയാഴ്‌ച

മനസ്സിലാവാത്തവര്‍ക്ക്

തൈ മുറിയന്‍ തങ്കച്ചന്
തൈ മുറിയല്ല പണി
അത് വീട്ടുപേരാണ്‌
കൈപ്പച്ചേട്ടന് പണി 
കൈപ്പ കൃഷിയും
അയമുവിനു കൈയ്യാമം വെച്ചത്
കട്ടതില്ല
കൊടി പിടിച്ചതിനു
കൃഷ്ണപ്പിള്ളയും,കേളപ്പനും
സത്യാഗ്രഹം കിടന്നത്
അമ്പലത്തില്‍ പോകാന്‍
അത്യാഗ്രഹം കൊണ്ടല്ല
സവര്‍ണ്ണന്റെ കാരാഗൃഹത്തില്‍നിന്നു
ദൈവത്തെമോചിപ്പിക്കാന്‍
വെടിയേറ്റു വീണവരൊന്നും 
വെറുതെയായിരുന്നില്ല 
വെള്ളെഴുത്തും മാലക്കണ്ണും
ബാധിച്ചവര്‍ക്ക്‌
അത് മനസ്സിലാവുകയുമില്ല
കാറ്റേറ്റ്കടല കൊറിക്കുന്നവര്‍ക്ക്
കുറ്റം പറയലും,കൊഞ്ഞനം കുത്തലും
പണി

2012, ഏപ്രിൽ 27, വെള്ളിയാഴ്‌ച

കവിതക്കാര്യം

മിഴികൊണ്ടേറെപ്പറഞ്ഞു
മനസ്സുകൊണ്ടും
വാക്കുകളേറിപ്പോയാലോ .
വിശപ്പ് വാരി തിന്നിട്ടും
ദേഷ്യവും,ദുഖവും വച്ചരച്ചിട്ടും
മനസ്സിലാക്കുന്നെങ്കില്‍ മനസ്സിലാക്കട്ടെ
തെളിച്ചതിലൂടെ മറഞ്ഞിലേല്‍
ഞ്ഞതിലൂടെ തെളിക്കുക -
അത്ര തന്നെ
എന്നിട്ടും;
തൊണ്ടയിലിടയ്ക്കിടെകുത്തുന്നല്ലോ
തലയ്ക്കകം വിങ്ങുന്നല്ലോ
നെറ്റിത്തടം വിയര്‍ക്കുന്നല്ലോ
കവിതയുടെ ഒരു കാര്യം
കണ്ടറിയാത്തവര്‍ കൊണ്ടറിയുമെന്നാണല്ലോ
ഹാവൂ,
എഴുതി തീര്‍ന്നു സമാധാനമായി
ഇനി ഏതു എഡിറ്ററുടെ മേശയിലാണ്
എത്തിക്കുക
എന്റെ ജീവിതം പോലെ
ഏതു ചവറ്റു കൊട്ടയിലാണ് തള്ളപ്പെടുക

2012, ഏപ്രിൽ 21, ശനിയാഴ്‌ച

അറ്റുപോയ പ്രണയം

ഇലയെല്ലാം കൊഴിഞ്ഞിരുന്നു
ചെമ്പരത്തി പൂത്തിരുന്നു
ചവറ്റില ക്കിളിചെര്‍ന്നു
കലപില കൂട്ടുന്നു
 ചുവന്ന ചുണ്ടുമായി
ചുംബന മേറ്റെന്നപോ
നാണിച്ച് നാണിച്ച്
ചെമ്പരത്തി പൂനില്‍ക്കുന്നു.
എന്റെ നെഞ്ചേ നീ എന്തിനു -
പിടകുന്നു
മറവിയെ ഓര്‍മ്മിപ്പിക്കുന്ന
ഒറ്റവരി ക്കവിതയാകുന്നു
ഒന്നു മില്ലാത്തൊരു കുന്നല്ലെനീ
ഉള്ളിലെ ചെമ്പൂവവ
എന്നേ അറുത്തുമാറ്റി

2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

മഴ നോവുകള്‍

ഒരു മെയ്‌ മാസം കൂടി കഴിയാറായി 
വേവിലാതിയുടെ വേലിക്കെട്ടുകള്‍
ചുറ്റും ഉയരുന്നു
മഴയോര്‍മ്മയുടെ മുള്‍മുനകള്‍
കുത്തി നോവിക്കുന്നു
കെട്ടി മേയാത്ത പുരയുടെ
അകത്തളത്തില്‍
വെളിച്ചത്തിന്റെ സ്ഫടികപാത്രം
ചിതറി ക്കിടക്കുന്നു
കര്‍ക്കിടകത്തിന്റെ കലമ്പലുകള്‍
അകത്തേക്ക് പടര്‍ന്നു കയറും
തവളക്കണ്ണന്‍ കുഴികളില്‍
കുളങ്ങള്‍ രൂപപ്പെടും
വെള്ളത്തിന്റെ ഓപ്പരപ്പിലേക്ക്
എറുമ്പുകള്‍ വള്ളമിക്കും
ഇനി
എറുമ്പുകളുടെ വള്ളം കളിക്കാലം
കീറപ്പായ മടക്കി വെച്ചു
ചുമരോട് ചാരിയിരിക്കും
മഴച്ചാറ്റല്‍ കൊള്ളാതിരിക്കാന്‍
കീറിയപുതപ്പ് തലവഴിമൂടും
തകര പാത്രത്തില്‍ വെള്ളത്തുള്ളികള്‍
ചെണ്ട കൊട്ടിക്കളിക്കും .
പിന്നിക്കീറിയ ശരീരത്തിനുള്ളില്‍
എങ്ങിനെയാണ് ഇനിയും
ഈ ഹൃദയം ഞാന്‍ മൂടി വെക്കുക

2012, ഏപ്രിൽ 13, വെള്ളിയാഴ്‌ച

ഓര്‍മ്മക്കൂട്ട്

സൂക്ഷിക്കുന്നുണ്ടിന്നും ഞാന്‍
ഓര്‍മ്മയുടെ ഓരോലക്കെട്ട്
ഗ്രാഫൈറ്റ്മുന വീണ നിന്റെ
അക്ഷര ക്കൂട്ടുകള്‍
ഹൃദയത്തിനടിയില്‍ഒളിപ്പിച്ചു വെച്ച
കുറേ വിചാരങ്ങള്‍
നിശ്ശബ്ദതയിലെ നീണ്ട വാചാലത
അടക്കി നിര്‍ത്തിയിട്ടും നുരഞ്ഞു പൊന്തുന്ന
നൊമ്പരങ്ങള്‍
ഒന്നിച്ചുണ്ടായിരുന്നു എന്നതിന് തെളിവായി
ഇന്നുമെന്റെ കൈയ്യിലുണ്ട്
കോമ്പസ് മുന വെച്ചു കുത്തിയ ആ പാട്‌
എത്ര കൊതിച്ചിരുന്നു നീ
എന്റെ ആത്മാവിന്റെ ഛായ
സ്വരൂപിച്ചു നല്‍കിയ ഒരു രൂപം
നിന്നിലൂടെ ഉടലെടുക്കുവാന്‍
ഒരു ജന്മം വെറുതെ യായിപ്പോയെന്ന
തിരിച്ചറിവിന്റെ
ദശാസന്ധിയിലാണിന്നുഞാന്‍

ജോലിക്ക് പോകുന്ന സ്ത്രീയുടെ ഒരു ദിനം തുടങ്ങുന്നത്

കിടക്ക പായേന്നു എഴുന്നേറ്റാല്‍
ഇടനെഞ്ചില്‍ കടുക് വറുക്കലാണ്
കിണറില്‍ നിന്ന് വെള്ളം കോരണം
അടുപ്പില്‍ തീ പ്പൂട്ടണം
അനലുന്ന കനലായി
അരിയായി വേവണം
പാത്രങ്ങള്‍ മോറണം
മോറൊന്നു കഴുകണം
കാപ്പിക്ക് തിളയ്ക്കുമ്പോള്‍
കുളിച്ചെന്നു വരുത്തണം
പ്രാതലൊരുക്കണം
പ്രാക്കുകള്‍ കേള്‍ക്കണം
പഠിക്കുന്ന പിള്ളേരെ
ഒരുക്കിയിറക്കണം
പകലോനുയര്‍ന്നാലും
കേട്ട്യോനുണരൂല
തട്ടി വിളിച്ചാലും
കെട്ട് വിട്ടുണരൂല
പെറുക്കി ഒരുക്കി ഒരുങ്ങി-
യിറങ്ങ്യാലും
കാലത്തും നേരത്തും
ഒഫീസിലെത്തൂല

ഒരു ബാല്യ കാല ചിന്ത

കൊള്ള് കയറി വരുന്ന
കുള്ളന്‍ കുഞ്ഞയമ്മൂനെ കണ്ടാല്‍
കാര്‍ത്തു കടുമാങ്ങയുമായി ഒപ്പം കൂടും
കട്ട കടുമാങ്ങ കടിച്ചു തിന്നും ഒപ്പം
അപ്പൊ എത്തും അപ്പു എപ്പോഴും.
പേന്‍ പുഴുത്ത തലയും
മീന്‍ ചാറിന്‍ മണവുമായി
മൈമൂനയുംവരും തട്ടം വലിക്കുന്ന -
തൊട്ടാവാടി കാട്ടിലേക്ക്
മണുങ്ങൂസു വന്നെന്നു കുഞ്ഞയമു -
പറഞ്ഞാല്‍
മൊട്ട ത്തലയ്ക്കുമുട്ട്കൊടുക്കുംമൈമൂന.
മുട്ടന്‍ വടിയെടുത്ത് മൈമൂനയെ തല്ലുമ്പോള്‍
മുട്ടപോലെ മിനുത്ത തലയില്‍
മുഖ മുരസി സമാധാനിപ്പിക്കും കാര്‍ത്തു .
കൊള്ളി ക്കിഴങ്ങ്‌ പുഴുങ്ങിയതും
കട്ടന്‍ ചായയുമായി കാത്തിരിപ്പുണ്ടാകും
അപ്പുവിന്റെ അച്ഛമ്മ .
വട്ടി നിറയെ തിന്നു മക്കളേന്നു
വട്ടത്തിലിരുത്തി വട്ടയിലയില്‍ -
വിളമ്പി തരും
പഴുത്ത ചക്ക പാണ്ട പാണ്ടയായി
പകുത്തു തരും .
മയ്യെഴുതിയ കണ്ണില്‍ നോക്കി
മൈ മൂനയെ മൊഞ്ചെത്തി പെണ്ണെന്നു -
കവിളില്‍ നുള്ളും അച്ഛമ്മ .
കാര്‍ത്തുവിന്റെ കൂര്‍ത്ത നോട്ടത്തില്‍ -
കണ്ണ് നിറയുമ്പം
അപ്പൂന്റെ ഒപ്പരം പോയിക്കോന്നും
ഉപ്പിച്ചിയിണ്ടോന്നുനോക്കണംന്നും
വേവലാതി പ്പെടും അച്ഛമ്മ .

2012, മാർച്ച് 23, വെള്ളിയാഴ്‌ച

നൊസ്സന്‍ കോയ

കോച്ചിവലിക്കുന്ന കൈയും,കാലും
കൊട്ടാന്‍ച്ചുക്കാദിതേച്ച്‌
കോണിയിലിരിക്കും കുഞ്ഞി ക്കോയ
തലമുട്ടു കാണുമ്പം
തലേക്കെട്ടഴിച്ച്
തൊള്ള തുറന്നു ചിരിക്കും.
കുഞ്ഞികൈക്കോറെങ്ങോട്ടാ
എന്ന് കണ്ണിറുക്കി കാണിക്കും
കല്ല്യാണം കൂടാന്‍ കവലെലേക്കെന്നു
പറഞ്ഞാല്‍
കെസ്സുപാട്ട് മൂളും നൊസ്സന്‍ കോയ
മൂക്കിള ഒലിപ്പിച്ച്മൂരിയറവ്
നോക്കിനിന്ന
ചെക്കനാന്നു പോലും
അറിയപ്പെടുന്ന അറവുകാരന്‍ കോയ
നിസ്ക്കാരവും,നിക്കാഹും മറന്ന്
അറുത്തു തള്ളി പോലും
മനസ്സും,മോഹങ്ങളും
ബാക്കിയായത്
ഓണക്കാനിട്ട കൊമ്പും,-
തോലും പോലെ
ചുക്കിച്ചുളിഞ്ഞ ഈ ജീവിതം

പുതു ചരിതം

വാഴക്കാമ്പു മെഴു പുരട്ടി
കുത്തരി ക്കഞ്ഞി
ഉപ്പും,മുളകും,ഉപ്പിലിട്ട മാങ്ങയും
കൊങ്ങായി നെല്ലിനു കണ്ടം-
മൂരുന്ന കാലം പോയി
അടിയാരും,ഉടയോരും പോയി
കാലവും,കോലവും മാറി
കണ്ടം കണ്ട കുട്ടികള്‍ ഇന്നില്ല
പരിഷ്ക്കാരം പച്ച വിരിച്ചപ്പോള്‍
"നെല്ലുമരം "കണ്ടിട്ടില്ലെന്ന്
പേരക്കുട്ടി പറയുമ്പോള്‍
നെല്ലിച്ചപ്പ് വീണവാറ്എനക്കും-
തോന്നുന്നില്ല .
കുണ്ടനിടവഴി എന്ന് പറഞ്ഞാല്‍
കുട്ടികളാർത്ത്ചിരിക്കും
ആര് വരി പാതയിലൂടെ
ആടി തിമിര്‍ക്കുന്നവരാണവര്‍
"പത്തായം പെറും
ചക്കികുത്തും"
ഇത്രയും ചിന്തിക്കേണ്ട അവര്‍ക്ക്
കത്തിയും ,മുള്ളുമെടുക്കുക
കൈ തുവര്‍ത്തി കാറിലേറുക
പാടമവര്‍ക്ക്കമ്പ്യൂട്ടറിന്റെ
മോണിട്ടറില്‍
തിളങ്ങുന്ന ചിത്രം മാത്രം
ചരിത്രം വിഡ്ഢി പെട്ടിക്കുള്ളില്‍
വിറങ്ങലിച്ചു നില്‍ക്കുന്നു

അപകടത്തില്‍ പെട്ടാല്‍....!

കണ്ടുനിന്നവര്‍ക്ക്‌
കൊണ്ട് പോകാനായിരുന്നില്ല
തിടുക്കം.
ആളുകളുടെ തേനീച്ച കൂടായി
പൊതിഞ്ഞു നില്‍ക്കുവാനായിരുന്നു
നിറഞ്ഞു നില്‍ക്കുന്ന കണ്ണുകളിലും
നര്‍മ്മ ബോധം വിരിയുന്നു.
പിരിഞ്ഞു പോകുന്ന കണ്ണുകള്‍
യാത്ര ചോദിക്കുമ്പോള്‍
ഒടിഞ്ഞ കൈ മടിയിലെടുത്തു വെച്ച്
അവള്‍ മൃദുവായി തടവുന്നു
കണ്ണീര്‍ കൊണ്ട് കരള്‍ വേദന
കഴുകി കളയുന്നു
വിങ്ങുന്ന ഹൃദയം വിരല്‍-
തുമ്പിലേക്ക്‌ ഇറങ്ങി വരുന്നു
വേദനയും,ചൊറിച്ചിലും
ചേര്‍ത്ത് ,ചേര്‍ത്ത് പിടിച്ച്‌
അവളേറ്റു വാങ്ങുന്നു
ആശകളുടെഒരാകാശം
കരളില്‍ കുമിളയിടുന്നു
സ്നേഹത്തിന്റെ മടിത്തട്ടിലേക്ക്
മുഖം പൂഴ്ത്തുന്നു

ഓര്‍ത്തെടുക്കുമ്പോള്‍

ചിരിയുടെ ഒരു ചില്ലക്ഷര മെറിഞ്ഞു
അവള്‍ മുന്നില്‍
ചിന്തയുടെ ഒരു ചില്ല അകത്തേക്കും
ചിരിയുടെ ഒരു ചില്ല അവളിലെക്കും
നീട്ടി ഞാന്‍.
ഓര്‍മ്മയുടെ വേരുകളെല്ലാം പിഴുതു-
കൊണ്ടിരുന്നു
സങ്കോചത്തിന്റെ ഒരു സൂചി മുന
കുത്തി ക്കൊണ്ടിരുന്നു
തലച്ചോറിലെ ചോറെല്ലാം
കുഴഞ്ഞു മറഞ്ഞു .
ഉണങ്ങാനിട്ട നെല്ലിനരികിലെ
തൂങ്ങിയാടുന്ന കാക്കചിറകു
വെയിലില്‍ വെച്ച വെള്ളത്തില്‍
പാതിമുങ്ങിയ കണ്ണാടി
ചുമരിലൊരുക്കുന്ന
മഴവില്‍ ജാലം
പുന്നെല്ലു പുഴുങ്ങുന്ന പീരക്ക വള്ളി
ആകാശം കാണാത്ത
കൈക്കാത്ത കുറുക്കന്‍ വെള്ളരി
വാഴതേനിനുവേണ്ടി വാലില്‍ തൂങ്ങി
കളിമ്പ മേറിയ കുഞ്ഞ് പാവാടക്കാരി .
വായുടെ വാതായനം തുറക്കുമ്പോള്‍
പാഞ്ഞു വന്ന ബസ്സില്‍ കയറി
കണ്ണിലൊരു കളിമ്പവും നിറച്ച്
നോക്കിക്കൊണ്ടങ്ങനെ അവള്‍ -
ദൂരേക്ക്‌,ദൂരേക്ക്‌

കാഴ്ച്ച

കരഞ്ഞു കരഞ്ഞു തളര്‍ന്ന കുഞ്ഞ്
അമ്മിഞ്ഞ പോലെ കുടിച്ചു -
കഞ്ഞി വെള്ളം
ഉറുഞ്ചി ക്കുടിക്കാന്‍ പാകത്തില്‍
തള്ള വിരല്‍ വായിലെക്കുവെച്ചു
ഒക്കത്ത് തട്ടി നടന്നു
പാപ്പാത്തി പോലൊരേച്ചി
വെയിലിന്റെ വക്കത്തു നിന്ന്
തണലിന്റെ ഓരത്തില്
പറങ്കിമാം തൊട്ടിലില്‍
താളത്തില്‍ താരാട്ടി
കാറിക്കരയുന്ന കുഞ്ഞിനെ.
പൊന്നീച്ച പാറുന്ന
പൊള്ളുന്ന വെയിലില്
കണ്ണും നാട്ടു കാത്തിരുന്നു അമ്മയെ .
മയ്യല് എത്തുമ്പോള്‍
മെയ്യാകെ ചെളിയുമായി
മുഷിയാത്ത മുഖവുമായി
പാഞ്ഞെത്തുമമ്മ.
പിന്നെ ഒരു പൂരമാണ്‌
പാപ്പാത്തിയെപ്പോലെ
പാറിനടക്കും ഏച്ചി
അമ്മയുടെ മാറില്
പറ്റിച്ചേര്‍ന്നു കിടന്നു
പിഞ്ഞിത്തുടങ്ങിയ കുപ്പായം
ഇനിയെങ്ങും വിടില്ലെന്ന്
മുറുക്കിപിടിക്കും വാവ

--------------------------------
മയ്യല്=സന്ധ്യ

2012, മാർച്ച് 13, ചൊവ്വാഴ്ച

സൂര്യ നാവ്‌

നിലയ്ക്കുന്നതില്ല
ആ സാഗരഗര്‍ജനം
പടഹ മടിപ്പതു
ഇന്നുമേ കേട്ടിടാം
ആ മഹാവൃക്ഷം
ഉണങ്ങുകയില്ലത്
പൂത്തു വിടര്‍ന്നു
സുഗന്ധം പരത്തിടും
ആ മഹാനുഭാവന്‍
വിതച്ചുള്ളൊരക്ഷരം
മുളച്ചും,വിളഞ്ഞുമീ
ഭൂവില്‍ വിളങ്ങിടും
വിസ്മയം വാരി വിതറിയും
ഉള്ളിന്റെയുള്ളില്‍
വിസ്ഫോടനം തീര്‍ത്തും
സുകുമാരചിന്ത
ഇതെന്തെന്തൊരത്ഭുതം.
കൃശ ഗാത്രവും
ശാന്തഭാവങ്ങളും
സാഗരം തുള്ളിത്തുളുന്പും
ഹൃദയവും
മന്ദപാദ,പതനവുമായ് വരും
മലയാള മൊന്നാകെയൊത്ത
മഹാരഥന്‍
മായില്ലമാനവ ചിത്തത്തില്‍നിന്നുമാ
ക്രാന്ത ദർശിത്വത്തിന്‍
കാല്‍പ്പാട് എന്നുമേ
സൂര്യ നാവിന്‍, ജ്വലനങ്ങളെന്നുമേ

2012, മാർച്ച് 9, വെള്ളിയാഴ്‌ച

ഓര്‍ക്കുവാനൊരു കുറിപ്പ്

പ്രീയ ബസ്സ് കാരാ....
എങ്ങോട്ടാണീയാത്ര
ജീവിതത്തിലേക്കാണെന്കില്‍
ഇത്രയുംസ്പീഡ് വേണ്ട!
അല്ല മരണത്തിലേക്കാണെങ്കില്‍
ഇത്രയുംസ്പീഡ് പോര!!
ഇനി കോമയിലേക്കാണെങ്കില്‍
ധാരാളം!!!
എങ്കില്‍ ഇത്രയും എഴുതി നിര്‍ത്തുന്നു
എന്ന്
ഇടതു വശത്തെ നാലാമത്തെ സീറ്റിലെ
രണ്ടാമത്തെ യാത്രക്കാരന്‍
ഒപ്പ്.
കുറിപ്പ്:-ഇടിച്ചു തകര്‍ന്ന ബസ്സിനുള്ളില്‍ നിന്നും
ആര്‍ക്കെങ്കിലും ഈ കത്ത് കിട്ടുകയാണെങ്കില്‍
കോമയില്‍ കടക്കുന്ന ബസ്സ് ഡ്രൈവറുടെ
വിലാസത്തി ലെത്തിക്കണം
എങ്ങിനെയെങ്കിലും മനസ്സിലാക്കുവാന്‍
കഴിയുമെങ്കില്‍ തന്റെ ചെയ്തികള്‍
എന്തായിരുന്നെന്നു ഓര്‍ത്തു നോക്കട്ടെ

അറ്റുപോയ സുഹൃത്ബന്ധം

അടുത്ത സുഹൃത്താണ്
അലഞ്ഞലഞ്ഞു മടുത്തെന്നു
പെണ്ണുകെട്ടാന്‍ പൂതിയായി
പട്ടാളത്തിന്നു വന്നതാണ്
പറഞ്ഞു,പറഞ്ഞു വന്നപ്പോള്‍
പിന്മാറാന്‍ കഴിഞ്ഞില്ല
സ്ത്രീധനത്തിനെഎതിര്‍ത്തവന്‍
സ്ത്രീ തന്നെ ധനമെന്നു ചൊന്നവന്‍
ഡിമാൻറ്ഒന്നേ ഉള്ളു
കാണാന്‍ കൊള്ളാവുന്നത്.
എന്നാലും അങ്ങിനെ യല്ലല്ലോ
പഠിപ്പും പണവുമുണ്ട് സൌന്ദര്യ മില്ല
സൌന്ദര്യ മൊത്താലോപഠിപ്പും,
പണവുമില്ല
ഒത്തുവന്നു ഒരെണ്ണം കണ്ടു ബോധിച്ചു-
ഇഷ്ട്ടപ്പെട്ടു .
വരന്റെ വീട്ടുകാര്‍ കാര്യങ്ങളുണർത്തിച്ചു:
'നിങ്ങള്‍ക്കിഷ്ട്ട മുള്ളത്‌നിങ്ങള്‍ -
കൊടുക്കുക
എത്ര കൊടുത്താലും നിങ്ങളെ -
മകള്‍ക്ക് തന്നെ
നാല്‍പ്പതു പവനെങ്കിലും കുറയാതെ -
കൊടുക്കണം
നാലാളെ മുന്‍പില്‍ നാണിക്കാതെ -
നില്‍ക്കണ്ടേ '
കേട്ടിരുന്ന ഞാന്‍ തരിച്ചിരുന്നു പോയി
ആദര്‍ശ മണവാളന്‍ അമര്‍ത്തി ചിരിക്കുന്നു
അറ്റുപോയി ആ അടുത്ത ബന്ധം
നടന്നതില്ല ആ സ്വപ്ന ബാന്ധവം

ഖേദം

ബസ്റ്റോപ്പിലേകനായ് ഞാനങ്ങനെ -
യിരിക്കവേ
പാലക്കാടന്‍ ചൂടേറ്റ്വിയര്ത്തുകുളിക്കവേ
നട്ടുച്ച പ്രായമായുള്ളൊരു കോമള ഗാത്രന്‍
ചുണ്ടില്‍ ചെറുപുഞ്ചിരിപൂവ്വിരിഞ്ഞുള്ളവന്‍
ചൂടിനെ മറയ്ക്കുവാന്‍ ഒരു കൈ
കുട പോലെ, ഉയര്‍ത്തി വന്നെത്തുന്നു
ഞാനിരിന്നീടും ചാരെ
എവിടയാണാവോ കണ്ടതീ മുഖം
പണ്ടെങ്ങാമോ?
ഓര്‍മതന്‍ പുസ്തക താള്‍
തുപ്പല്‍കൂട്ടി മറിച്ചു
തലയില്‍ മിന്നല്‍ പിണര്‍
തിരിച്ചറിവിന്‍ ഗന്ധം
മന്ദമായ്ചോദിപ്പു ഞാന്‍
അവന്റെ നാടും,വീടും
ക്ഷിതിജങ്ങള്‍ നോക്കിഞ്ഞാന്‍
അച്ഛന്റെ പേര് ചൊല്ലവേ
അനിര്‍വച്ചനീയമാമൊരു
സംഭ്രമത്താല്‍ചോദിപ്പൂ:
അച്ഛനെ അറിയുമോ ?-
അങ്ങാരെന്നറിയില്ലല്ലോ?
പിന്നെ ചോദ്യങ്ങളായി -
വിശേഷങ്ങളെല്ലാം ചൊല്ലി
അച്ഛനു സുഖം തന്നെയല്ലയോ-
യെന്നോതവേ
ആ ചെറു മുഖം വാടി
ഖിന്നത യേറീടുന്നു
മരിച്ചു പതിനെട്ടാണ്ടായെന്നു -
മൊഴിയുന്നു .
സജലങ്ങളാകുന്നുമിഴികള്‍ -
കൂമ്പീടുന്നു
കപ്പ വറ്റലും,കട്ടന്‍ കാപ്പിയും -
തികട്ടുന്നു
അന്നത്തെ സഖാക്കളെ
പലരേയുമോര്‍ക്കുന്നു
അവരില്‍ പലരുമിന്നില്ലതില്‍-
ഖേദിക്കുന്നു

വന്നെത്തണം ലെനിന്‍

വന്നെത്തണംലെനിന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം
ഇന്ത്യതന്‍ ഈ മഹാരാജ്യത്തില്‍
മര്‍ത്യ ദുഃഖ പാശ,മറുത്തിടേണം
വേല ചെയ്യുന്ന ഞങ്ങളെ
വേലയാല്‍ വേലികെട്ടിത്തിരിക്കുന്ന
സാമ്രാജ്യ ശക്തിതന്‍
വേലതന്‍ വേലി തകര്‍ക്കുവാന്‍
വന്നെത്തണം ലെനിന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം.
ദീർഘ സാമ്രാജ്യ നുകമഴിച്ചിട്ടും
നിരങ്ങി,ഞരങ്ങി നീങ്ങുന്നു നമ്മള്‍
ചെങ്കോലും,കിരീടവുമേന്തുംനൃപന്‍
പരാന്ന ഭോജിക്ക് പായ വിരിക്കുന്നു
പാവങ്ങളാം പല കോടി ജനത്തിനു
പട്ടിണിപ്പായാസം നിത്യം വിളമ്പുന്നു
അക്ഷയപാത്രമാം ഇക്ഷിതിയേ,യവര്‍
കട്ട് മുടിച്ച് കൊല വിളിച്ചീടുന്നു
ഈ ചപ്പു ചവറു കുഴിച്ചു മൂടീടുവാന്‍
ഈ കൊള്ളക്കാരെ കടലു കടത്തുവാന്‍
വന്നെത്തണം ലെനിന്‍
വേല ചെയ്യുന്നോര്‍ക്കു വെളിച്ച മേകുവാന്‍
മൃത്യു വിശ്രമംവെടിഞ്ഞെത്തണം .

കാക്കക്കവിത

ഉപ്പന്റെചിനക്കല്‍ കേട്ടാണ്
അപ്പനുണരുക
ഒപ്പരം ഞാനും .
പൊടിച്ച ഉമിക്കരി
ചാണകതറയിലിട്ടു തരും
ഉണങ്ങിയ ഈര്‍ക്കില്‍
രണ്ടായി പകുത്തു തരും
പാളത്തൊട്ടിയില്‍
കിണര്‍ ജലം കോരിത്തരും
കൊപ്പര കളത്തിലേക്ക്‌
അപ്പന്റെ ഒപ്പരം ഞാനും പോകും.
അആ ഇഈ ഉ ഊറബ്ബറിട്ട
പുസ്തക കെട്ടുകള്‍
ഇട വഴിയിലൂടെ സ്കൂലിലെക്കോടും
കഫം കെട്ടിയ അപ്പന്റെ -
തൊണ്ടയില്‍ നിന്ന്
ചുമയുടെ കഖഗഘങചിതറും
ഉണ്ട കൊപ്പരയാണ്
ഭൂമി ഉരുണ്ടതാണെന്ന്
എന്നെ പഠിപ്പിച്ചത്
ഉണങ്ങാനിട്ട കൊപ്പര
ഒളികണ്ണാലെ നോക്കുന്ന
കാക്ക വിരലുകളാണ്
തറ പറ പഠിപ്പിച്ചത്
വെള്ളകടലാസിലെകറുത്ത-
അക്ഷരം
കൊപ്പരയ്ക്ക് മുകളിലെ
കാക്ക യായിരുന്നു
കാക്ക കാലുകള്‍ കോറിയതെല്ലാം
കവിതയായിരുന്നു
അങ്ങിനെയാണ് കാക്ക-
കവിതയായതു
കവിതയിലെ കാക്കയ്ക്ക്
ഏഴഴകായിരുന്നു

2012, മാർച്ച് 6, ചൊവ്വാഴ്ച

ക്രൂദ്ധ മദ്ധ്യാഹ്നം

ജീവിതം,ജീവിച്ചു തീര്‍ക്കയല്ല
അടിച്ചു പൊളിക്കയാണ്
അവരുടെ കോപ്പകളില്‍
ജീവിതംനുരഞ്ഞു പൊന്തുകയാണ്.
അന്നം അന്വേഷിച്ചു പോയവന്‍
കൊലച്ചോറിനെന്നറിഞ്ഞിരുന്നില്ല
സങ്കടങ്ങള്‍ കണ്ണീരിലിട്ടു
കാച്ചിക്കുടിക്കുന്നവന്
ഉരുകാന്‍ ഉള്ളില്‍ മഞ്ഞെവിടെ?
ഉണ്ടായിരുന്നു ഋതു ഭേദങ്ങള്‍
രാവും,പകലും ,നിലാവും,നിഴലും -
കവിതയും .
ക്രൂദ്ധമദ്ധ്യാഹ്നങ്ങള്‍ എരിയുന്ന
ആകാശമാണ് ഇന്ന് ഹൃദയം.

ഹൃദയ നികുഞ്ജം

ആശ്രമതിണ്ണയില്‍
പാവമൊരു പടുവൃദ്ധന്‍
പ്രാർത്ഥനയിലെന്നോണം
പാതിമിഴിയുമായ് .
ഹൃദയനികുഞ്ജ കവാടത്തില്‍ -
നിന്ന് ഞാന്‍ കണ്ടു
ആ സ്വാമിയെ ജരാനര ധാരിയെ
ഗാന്ധി സ്മൃതിതന്‍ വിഭൂതിയണിഞ്ഞവര്‍
ഒഴുകും സബര്‍മതി നോക്കിനിന്നീടുന്നു
തിരക്കില്‍നിന്നെല്ലാമൊഴിഞ്ഞൊരാ വൃദ്ധന്‍
അര്‍ദ്ധനിമീലിത നേത്രനായിരിക്കുന്നു.
കാണുന്നു ഞാന്‍ വിഭോ
നിന്നിലാദൈവദൂതനെ
വാപ്പയന്നുരചെയ്തമഹാത്മാഗാന്ധിയെ
.................................
കുറിപ്പ്:-
പെരുമ്പടവം ശ്രീധരന്റെ ഒളിപ്പിച്ചു വെച്ച വാള്‍
എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയത്
ഹൃദയ നികുഞ്ജം =ഗാന്ധിയുടെ ആശ്രമം
വൃദ്ധന്‍=മുഹമ്മദു ഇബ്രാഹിം
വാപ്പ=മുഹമ്മദു ഇബ്രാഹിമിന്റെ വാപ്പ

അന്യരാകുമ്പോള്‍

നമ്മുടെ കണ്ണുകള്‍
നമ്മില്‍നിന്നുമകലുന്നു
അടുത്തവീട്ടുകാരന്റെ
അകത്തളത്തിലെത്തി-
നോക്കുന്നു
കാറ്,ടി.വി,ഫ്രിഡ്ജ്,-
കമ്പ്യൂട്ടര്‍
അത്താഴവിരുന്നുഅതികേമം.
അജത്തിനു ഗജമാവാന്‍ മോഹം
ദുരയില്‍നിന്നു ദുരന്തം തുടങ്ങുന്നു
വട്ടിപലിശക്കാരന്‍കൊട്ടക്കണക്കിനു
പണം നല്‍കുന്നു
കൊള്ളപലിശ കൊടുക്കുവാനാകാതെ
കെട്ടു പോകുന്നു ജീവിതം .
നമുക്ക് നമ്മളെ അറിയുന്നില്ല
നാം അന്യരായിമാറുന്നു
പ്രലോഭനങ്ങളുടെപടി കയറുമ്പോള്‍
കൂട്ട് വരുന്നത് കൂട്ടമരണം

പുത്തന്‍ പഠിപ്പ്

കോഴിയുണരുന്ന കുഞ്ഞു കാലത്ത്
കുട്ടികളെ തട്ടിയുണര്‍ത്തും
കൊല്ലപ്പരീക്ഷയ്ക്ക് കാലമായി .
കൊത്തി ക്കൊറിക്കുമവര്‍ അക്ഷരങ്ങള്‍
കൂനിയിരിക്കും കുളിര്‍ പ്പെയ്ത്തില്‍
കോട്ടുവായിട്ടു കണ്ണടച്ചിരിക്കുമ്പോള്‍
കുലുക്കിയുണർത്തി കൂട്ടിരിക്കും .
കിട്ടിയിരുന്നില്ലഎനിക്കീകുഞ്ഞുകാലം
ഒട്ടിയ വയറ്റിലേക്ക് ഉരുളയായെത്തിയില്ല-
അക്ഷരങ്ങള്‍ .
കുറവൊട്ടു മില്ലിന്നു അണിഞ്ഞൊരുങ്ങുവാനും
ഉണ്ടുറങ്ങുവാനും.
ഒട്ടുമുയരുന്നില്ലിവര്‍
കുത്തുവിളക്കിന്റെ വെളിച്ചത്തില്‍
കത്തും പന്തമായ് മാറിയവരെത്ര.
ഇന്നീ വെള്ളി വെളിച്ചത്തില്‍
പടുതിരി കത്തിപോകുന്നു
പശിയറിയാതെ പഠിച്ചവര്‍
പടിച്ചുകൊണ്ടിരിക്കയാണ്
മൊബൈലില്‍ ചൂടന്‍ രംഗങ്ങള്‍