malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

ഉഷസ്സ്

പൂര്‍വ്വ ദിങ് ഭാഗ മുണര്‍ന്നെണീററ്
പോന്നുഷ സിന്റെ തിരി തെളിച്ചു
വാനിലെ മുറ്റത്ത് മുത്തു പോലെ
വാടി യടിഞ്ഞുള്ള പൂക്കളെങ്ങും
തുഷാരം തുടിക്കും തടത്തില്‍ ചെന്ന്
സൂര്യാംശു മുങ്ങി കുളിച്ചു തോര്‍ത്തി
പൂത്താല മേന്തും ഗിരി നിരയില്‍
പൂമ്പട്ടു ചേല് വിടര്ത്തിടുന്നു
ചേലെഴും താഴ്വര തോപ്പിലേക്ക്
കുണുങ്ങി കുണുങ്ങി നടന്നിടുന്നു
നൃത്തം ചവിട്ടും കല്ലോലി നിയേ
മുക്ത കണ്ഠം പ്രശം സിച്ചിടുന്നു
പഞ്ച വര്‍ണ്ണ ക്കിളി പൈതലിനു
പിഞ്ചിളം ചൂട് പകര്‍ന്നിടുന്നു
പുഞ്ച നെല്‍ പാട വരമ്പിലെത്തി
നവോഢയെ പോലെ കുണ്‌ങ്ങിടുന്നു

2010, സെപ്റ്റംബർ 18, ശനിയാഴ്‌ച

ഇതും മലയാളി

നാലാ ളറിയാതെ
രായ്ക്കു രാമാനം
നാട് വിട്ടുള്ള ഒരു രാരിച്ചന്‍
പാതിരാ നേരത്ത് പേമാരി പെയ്യുമ്പം
പത്തേ മാരിയില്‍ പയോധി കടന്നവന്‍
പോരുമ്പോള്‍ ഒരു കെട്ടു പൊങ്ങച്ചം കൊണ്ടന്ന്-
പാത വക്കത്താകെ പൊട്ടിച്ചു വിതറിയോന്‍
നാല്‍ ക്കവല തോറും നാലാള് കൂടുമ്പോള്‍
നാട്ടു വാര്‍ത്ത മാനമി രാരിച്ചന്‍
അല്പ്പന് അര്‍ത്ഥം കിട്ടിടുകില്‍ -
അര്‍ദ്ധ രാത്രിയില്‍ , കുട പിടിച്ചിടു മത് കട്ടായം
പാവങ്ങളെ കണ്ടാല്‍ പത്രസുകാട്ടും
പുച്ചി ച്ച് തള്ളും പുതു പ്പണക്കാരന്‍
കോട്ടും, സൂട്ടും പിന്നെ ചുണ്ടില്‍ സിഗ രറ്റും
സായിപ്പ് ചമയുന്ന പൂവാലന്‍
മലയാള മാകെ മറന്നെന്നു ചൊല്ലി
മാനം കെടുത്തും മലയാളി
കറന്നു കുടിക്കാതെ മൂര്‍ന്നു കുടിക്കുന്ന
കൂപ മണ്ഡൂകമാം തെമ്മാടി
പെറ്റമ്മ തന്‍ നെഞ്ചു നോക്കി ചവിട്ടുന്ന
മുല പറിച്ചിടുന്ന കൊലയാളി

കേരളം

നാകം പോലൊരു നാടുണ്ടേ യതില്‍
നാനാ ജാതി മത മുണ്ടെ
ഉണ്ടേ സ്നേഹ മരന്ദം കൊണ്ട്
നെയ്തൊരു പൊതു സം സ്ക്കാര മതും
ഒരമ്മ പെറ്റൊരുണ്ണികളെ പ്പോല്‍
പറ്റി യുരുമ്മി യിരിക്കുന്നോര്‍
പല പല രീതികള്‍ വി ശ്വാ സങ്ങള്‍
ഹൃദയത്തിന്‍ മലര്‍ വാടി കളില്‍
ഉദയ ക്കതിരായ് മാറ്റിടുന്നൊരു
ഉണ്മ യുയര്‍ത്തും നാടുണ്ടേ
പൂവുകളെ പ്പോല്‍ പുളകം വിതറും, കേരള -
മെന്നൊരു നാടുണ്ടേ

കണ്ണീര്‍ പ്പാടം

പണ്ടെന്റെ കൌ മാരത്തില്‍
കൌ തുകം പകര്‍ന്നുള്ള
പാട മാണെടോ കാണും
പഞ്ച നക്ഷത്ര ഹോട്ടല്‍
വരിഷ പ്പാടത്തിന്റെ വരമ്പാം -
ഞരമ്പി ലൂടെ ത്ര യോ നടന്നു ഞാന്‍
യൌവനത്തി ലെക്കെടോ
കൊക്ക പോല്‍ വളഞ്ഞുള്ള കൊറ്റി യമ്മാവാന്‍ വന്ന്-
ക്രൂധ നായുള്ള കാള ക്കൂററന്റെ കുറുമ്പിനെ
കാതില്‍ കിന്നാരം ചൊല്ലി മയക്കി കിട ത്തിടും
കഴു ത്തോളം വെള്ളത്തില്‍ കളിച്ചു രസിക്കുന്ന
കുരുന്നു ഞാറിന്‍ പച്ച പട്ടു പോല്‍ തിളങ്ങിടും
വരമ്പിന്നരികിലായ് ഞണ്ടുകളെ കണ്ടിടാം
ഇറുക്കിലവ നമ്മെ ,കണ്ണിന്നു കുളിരേകി
ഇറുക്കി ടുന്നുന്ടെടോ ഇന്നെന്റെ കരളിനെ
ഇക്കാണും മാലോകര്‍ തന്‍ കാട്ടിടും ദുഷ് വൃത്തികള്‍

സ്നേഹ ഹൃദയം

എന്തിനായ് മാര്‍ബിളില്‍ തിര്‍ക്കുന്നു കല്ലറ
പേരെഴുതി ക്കുത്തി നിര്‍ത്തുന്നു ഫലകവും
ഉണ്ടാ മെവിടയോ പ്രാണ ഫലക ത്തില്‍
പ്രേമ ലിഖി തം കുറിച്ചുള്ള നെഞ്ചകം
ദുരിത കാലത്തിന്‍ വിലാപ മുയരവേ
ചേലെഴും ആ രൂപം ചാരമായ് ത്തിരവേ, ജന്മാന്തര സ്നേഹം വഴിയുമാ ഹൃ ത്തടം
അഗ്നി യായ് കത്തി പ്പിട ഞ്ഞിടു ന്നുണ്ടാകാം
വേണ്ടൊരു കല്ലറ തന്നെയും ജിവന്റെ -
ജീവനില്‍ തന്നെ അടക്കി യിട്ടുണ്ടാകാം
സ്നേഹ ബന്ധ ത്തെ യറുക്കുവാന്‍ കഴിയില്ല
ഏതു ദുഃഖ ത്തിന്റെ ശ്യാ മ തീര ത്തിനും

കാര്യ മില്ലാത്ത കാര്യം

സ്വാതന്ത്ര്യവും, മതേ തരത്വവും
ഒന്നാം ക്ലാസ്സില്‍ നിന്നും ഓടി പ്പോയി
പൊതു യിടങ്ങള്‍ക്ക് ഇട മില്ലാതായി
കൂട്ടുകാര്‍ കണ്ടാല്‍ മിണ്ടാതായി
എത്ര വീടും, പറമ്പും കയറിയാണ് അന്നൊക്കെ -
വീട്ടില്എത്തുക
പാട വരമ്പിലൂ ടെ നട ക്കുമ്പോള്‍
എത്ര പാല്‍ നെല്ലാണ്
പാതി രാക്കി തുപ്പിയത്
അന്ന് ,സ്കൂളില്‍ മണി അടിച്ചി രുന്നത്
ഹെഡ് മാഷോ അല്ലെങ്കില്‍ ഞാനോ ആയിരുന്നു
മണി ക്കാരിന് വേണ്ടി വിരല്‍ കടിച്ച്-
മുറി ച്ചിരുന്നു എന്റെ കൂട്ട് കാരന്‍
ഇന്ന്, മണിയടി ക്കാരാണെങ്ങും
കല്ല്‌ വെച്ച നുണയ്ക്ക് മുന്നില്‍
സത്യ ത്തിന്റെ മുന അടര്‍ന്നു വിഴുന്നു
കൂട്ട് കാരും,കുടുംബക്കാരുംഅന്യംനിന്ന്പോയഇക്കാലത്ത്
പഴയ കാലത്തെ ക്കുറിച്ചു എന്തി നാണ്
ഞാന്‍ ചിന്തി ക്കുന്നത്
മഞ്ഞളും ,മൈ ലാഞ്ചിയും
പെണ്ണി ന്റെ സൌന്ദര്യവും
ഇന്ന് ബ്യൂട്ടി പാര്‍ലറില്‍
ഭാര്യ പാര്‍ലറില്‍ നിന്ന് ഇറങ്ങുക യാണ്
മകള്‍ ഊഴവും കാത്തി രിപ്പും
എനിക്ക് കാര്യ മില്ലാ ത്ത കാര്യത്തെ ക്കുറിച്ചു
ഇനിയും ചിന്തി ക്കാം
കാവല്‍ ക്കാരന് പണി വേറെ യൊന്നു മില്ലല്ലോ

2010, സെപ്റ്റംബർ 17, വെള്ളിയാഴ്‌ച

പാടം ഇന്ന്

പാടമിന്നും ബാക്കിയുണ്ട്
പപ്പട വട്ട ത്തില്‍
പടര്‍ന്നു കയറുന്ന പച്ചപ്പില്‍
സൗ ഹൃദ ത്തിന്റെ പച്ച ക്കുതിരകള്‍
തുള്ളി ക്കളി ക്കാറുണ്ട്
നിറ യൌവ്വ നത്തിലെ
സമൃദ്ധി യുടെ നാളുകള്‍
കതിരായ് കന വിലും നില്‍ക്കാറുണ്ട്
നിലാവുള്ള രാത്രി യില്‍
നട വരമ്പിലെ പൊത്തില്‍ നിന്ന്
പേക്കാച്ചികള് ഇറങ്ങി വരാറുണ്ട് ഓര്‍മ്മകളായി
പടു വൃദ്ധ യായ പാടത്തെ
തിരിഞ്ഞു നോക്കാറില്ല ആരും .
കാലികളും, കളക്കുടയും കണ്ട കാലം മറന്നു
കൊയ്ത്തു കാരും ,വടക്കന്‍ പ്പാട്ടും എങ്ങോ മറഞ്ഞു
പഴയ കാല ത്തിന്റെ ഓര്‍മ്മയുമായി
ഓര്‍മ്മ തെ റ്റു പോലെ
പാട മിന്നും ബാക്കി യുണ്ട്
പപ്പട വട്ട ത്തില്‍

കണ്ണീര്‍ തടാകം

കന്നത്തം കുന്നോളം ഉള്ളവര്‍ നാം
കുന്നിനെ കൊല്ലുവാന്‍ എന്തെളുപ്പം
കന്നിനെ നിത്ത്യവും കൊല്ലുവോര്‍ നാം
കുന്നിനെ ക്കൊല്ലുവാന്‍ എന്തെളുപ്പം
കുന്നി ക്കുരു വിനെ കാട്ടി നമ്മള്‍
കുന്നെന്ന സങ്കല്പം നെയ്തി ടാനായ്
കിട്ടികളെ പഠിപ്പിക്കുന്നു നാം
ഗൂഗി ളില്‍ വേഗം തിരഞ്ഞി ടുന്നു
മുത്ത ശ്ശി കഥ കളില്‍ മാത്ര മായി
കുന്നിന്നു കൂനി യിരുന്നിടുന്നു
കുന്നു ഇറങ്ങി പ്പോയ കുഴികള്‍ ഇന്ന്
കണ്ണീര്‍ തടാക മായ് മാറി ടുന്നു

ഓര്‍മ്മ ക്കാട്

പച്ച മരത്തിന്‍ തണ ലില്‍
ഉച്ച നേരത്ത് ഒന്നിരിക്കെ
പിച്ച വെച്ചെ ത്തുന്ന തെന്നല്‍
മന്ദ മായ് എന്നെ തഴുകെ
ആലസ്യ മൊട്ടൊന്നു മാറി
മനം മഞ്ഞ ക്കിളി യായി പാറി
പച്ച മര ത്തിന്‍ മനസ്സില്‍ -
നിന്നോ രോടക്കുഴല്‍ വിളി കേള്‍പ്പൂ
കാരണ മെന്ത റിഞ്ഞില
പെട്ടെന്നേന്‍ മനം രാധയായ് മാറി
വിസ്മയ മൊററ ഞൊടിയില്‍, വൃന്ദാവനമായി മാറി
ഓര്‍മ്മകള്‍ ഗോക്കളായ് മേഞ്ഞു
കാളിന്ദിയില്‍ ഓളമായ് പാഞ്ഞു
കിളികള്‍ ഇരുളില്‍ മറഞ്ഞു, നക്ഷത്രം എങ്ങോ മറഞ്ഞു
കാര്‍ മേഘ മെങ്ങും നിറഞ്ഞു
കാളിയന്‍ പത്തി വിരിച്ചു
മരത്തിന്‍ മുറ വിളി കൊണ്ട്
മാറ്റൊലി കൊള്ളൂ ന്നിതെങ്ങും
നട്ടുച്ച വെയ്ലിന്‍ കയത്തില്‍
ഞെ ട്ട റ്റു വിണത് പോലെ
മുറിഞ്ഞ മര ക്കുറ്റി പോലെ
കുന്തി ച്ച് ഞാന്‍ അങ്ങിരിപ്പൂ

കുഞ്ഞാലിക്ക ഒരു കവിത

കഞ്ഞാലിക്ക കവിയും -
കഥ യില്ലാ ത്ത വനു മാണ്
നാല്‍പ്പത്തി അഞ്ചാമത്തെ വയസ്സിലും
നാലര വയസ്സി ന്റെ ബുദ്ധി യാണ്
മുട്ടിലിഴയുന്ന കുട്ടിയെ പ്പോലെ
മട്ടലുരുട്ടി നട പ്പാണ്
കിണ്ണം മണി യുന്ന ശ ബ്ദ ത്തില്‍
വാവട്ട ടിന്‍ പാത്ര ത്തില്‍
തല യിട്ട് താളം പിടിച്ചു പാട്ട് പാടും
കാ ശു കൂടുതല്‍ കിട്ടിയാല്‍
കദീ ശ യും കോയിന്നനും-
കിന്നാരം പറഞ്ഞ കവിത ഉണ്ടാക്കി പാടും
മൊട്ട തലയിലെ വട്ട ക്കെട്ടും
സോക്സില്ലാത്ത ഷൂസും
കള്ളി ലുങ്കിയും വേഷം
എണ്ണി ക്കെട്ടി വെച്ച
മത്തി ക്കൊട്ടയും തലയില്‍ വെച്ച്
കൂവിപ്പാഞ്ഞു നടക്കും
മത്തിക്കെന്നും പത്ത് രൂപ വില
അഞ്ചു രൂപയ്ക്ക് വേണ്ടവര്‍
പൊതി യഴിച്ചു പകുതി എടുക്കണം
എണ്ണം തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ല
ഒന്ന്, ഒന്ന് ഒന്ന് എന്ന്
വിരലില്‍ എണ്ണും
കഥ യില്ലാത്ത്തവന്‍ എങ്കിലും
കരുണ യുള്ളവനാണ് കുഞ്ഞാലിക്ക
കരയുന്ന കുഞ്ഞിനെ കളി പറഞ്ഞു ചിരിപ്പിക്കും
കുഴങ്ങി നില്‍ക്കുന്ന വരുടെ കൂടെ തന്നെ നില്‍ക്കും

വിത്ത്

ഓര്‍മ്മകളെ
വന തടങ്ങ ളിലൂടെ നടക്കുവാന്‍ വിട്ട്
ആസുര താളങ്ങള്‍ ഓര്‍ത്ത്
ഘ ന നീലമായ അടിചെറിനു താഴെ
വന്ധ്യമായ മണ്‍ തട ത്തിനുള്ളില്‍
ആഗ്നേ യ ത്തിന്റെ
അടി ത്ത ട്ടി നുള്ളില്‍
ഏതോ അപാര ധൂസരിമയാല്‍ മൂടി
പിറവി യെടു ക്കേണ്ട ത്തിന്റെ
അറി വിനെ മറന്ന്
പ്രകൃതി ബീജമായ വിത്ത്
മണ്ണിന്റെ അടി ത്തട്ടില്‍
അമര്‍ന്നു കിടന്നു

അറി വിന്റെ വഴി

അറി വിന്റെ ആഴങ്ങള്‍ ഏറിടുമ്പോള്
പാവന മാകുന്നു പുല്‍ ക്കൊടിയും
വി ശ ന്നു വലഞ്ഞ വിവ ശ ന വന്‍
ചാഞ്ഞു വൃക്ഷത്തിന്റെ വല്‍ ക്കലത്തില്‍,ശ്രെഷ്ട്ടനാം -
വൃക്ഷ വിരല്‍ ത്തുമ്പുകള്‍
വി ശ റിയായ് വി ശി അവനു മേലെ
മൃ ദുലമാം ശാ ഖ പതുക്കെ താഴ്ത്തി
ഒരു പഴം ക്ഷു ത്താറ്റാന്‍ ആയി ഏകി
ദാഹ ജലം വേഗമേകാനായി
വേടിന്‍ ചുരുളു മഴി ചിടുന്നു
വിത്തിന്‍ ജരായു വായുള്ള പഴം
ഭ ക്ഷി ചി ടുന്നത് പാപ മല്ലെ, ഗ്രിഷ്മ -
ത്തിലേക്ക് കരുതിയുള്ള
ദാഹ ജലമതെ നിക്ക് തന്നാല്‍
പൈ ദാഹമാ റ്റാന്‍ കഴി ഞ്ഞിടാതെ
പാപമി വൃക്ഷം ന ശി ക്കയില്ലേ
അന്തര്‍ ഗത മറിഞ്ഞുള്ള വൃക്ഷം
മന്ദം മൊഴിയുന്നു അവനോടായി
കോടാനു കോടിയാം വിത്തു കളില്‍
മുള പൊട്ടിടുന്നത് ഏതാനും മാത്രം
മുള പൊട്ടാതവയെല്ലാം മുക്തി നേടി
മണ്ണി തില്‍ തന്നെ ലയിച്ചു ചേരും
പൈ ദാഹം മാറ്റൂ വിരുന്നു കാരാ
അരു താത തെല്ലിവ എന്നതോര്‍ക്ക
അറി ഞ്ഞു തരുന്നതില്‍ പാപ മില്ല ,ആകാംക്ഷ -
തെല്ലുമേ വേണ്ടതില്ല
നല്ല വഴി യിലെ നേടി ടാവൂ
നല്ലവ മാത്രമേ ചെയ്തി ടാവൂ
അര്‍ഹത യില്ലാതെ നേടുന്നതെ
പാപ മായ് വന്നു ഭവിക്ക യുള്ളൂ

2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

വളര്‍ച്ചയ്ക്കു മപ്പുറം

നാടെല്ലാം നഗര മായപ്പോള്‍
പുരോഗതി എന്ന് പുതുമക്കാര്‍
പുരോഗതിയുടെ വേരുകള്‍ ആഴ്നത്
അഴിമതി യുടെ നാറുന്ന ചെളി ക്കുണ്ടില്‍
സപ്ത വര്‍ണ്ണങ്ങളുടെ
പൊതി ക്കെട്ടിനുള്ളില്‍
പൊട്ടി തെറിക്കാനുള്ള ബോംബിന്റെ വെമ്പല്‍
തുറന്നു ചിരിക്കുമ്പോള്‍ കവിളത്ത് തെളിയുന്നത്
നുണ ക്കുഴിയുടെ ചതി ക്കുഴികള്‍
പ്രണയ മെന്ന സൂത്ര വാക്യം
പണ മുണ്ടാക്കാനുള്ള കുറുക്കു വഴി
സേവനത്തിന്റെ പാത
വഞ്ചനയുടെമാളത്തിലേക്ക്
സ്വാതത്ര്യ ത്തിന്റെ മാല കൊരുത്തതു
അടിമത്ത ത്തിന്റെ ചങ്ങലയില്‍
പുരോഗതിയുടെ കെട്ടില്‍ മുട്ടി ,ശ്വാ സം മുട്ടുന്ന ജിവന്റെ -
തു ടിപ്പുകള്‍

2010, സെപ്റ്റംബർ 6, തിങ്കളാഴ്‌ച

നഗര (നരക )യാത്ര

നാട്ടുംപുറത്ത്കാരന്
നഗര സഞ്ചാരം ഒരു
നരക വേദന യാണ്
നഗ്നതയിലെക്കുള്ള
കണേണറിനു നഗരത്തില്‍
തിരക്കാണ്
സപ്ത വര്‍ണ്ണങ്ങളുടെ കമ്പോളത്തില്‍
നീലയിലേക്കു നിളന്‍ വരിയാണ്
പണത്തിനു വേണ്ടി പരസ്യ പലക യാവാന്‍
പെണ്‍ കുട്ടികള്‍ തിരക്കിലാണ്
വില കൂടിയ വസ്ത്രങ്ങളുടെ പരസ്യത്തില്‍
വസ്ത്ര മില്ലാത്ത യുവതിയാണ്
സ്വര്‍ണ്ണ ക്കടയുടെ യുള്ളില്‍
സ്വര്‍ണ്ണം പോലും നാണിക്കുന്നു
പെണ്‍ പടയുടെ പടപ്പുറ പ്പാടില്‍
ആഡംബര മോഹത്തിന്റെ
ബലിയാടായി ബ്ലേഡു കാരനാല്‍-
ഒരു വള്‍ ആംബുലന്‍സില്‍ ആ ശു പത്രിയിലേക്ക്
അറുത്തിട്ട കോഴിയെ പ്പോലെ
പിടയുന്ന മനസ്സും
കപട ദൃ ശ്യ ത്തിനു സാക്ഷി യാവേണ്ടി വരുന്ന
മനസാക്ഷി ക്കുത്തുമായ് നഗര ത്തിന്റെ
നാറ്റങ്ങളെ ആട്ടിയകറ്റി,നഗര (നരക )ത്തില്‍ നിന്ന്
നാട്ടും പുറത്തേക്ക് യാത്ര

2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

പ്രവാസത്തിന്റെ അവസാനം

കിഴക്ക് പുലരി തിരി തെളിക്കേ
വര്‍ദ്ദിതാ ഹ്ലാദത്താല് അവള്‍ ഉണര്‍ന്നു
ആലസ്യ മോലും മിഴി രണ്ടിലും
അവികല ശാന്തി നിറഞ്ഞിരുന്നു
പ്രാണന്റെ പാതിയാം പ്രിയ കാന്തന്‍
പ്രവാസം കഴിഞ്ഞ്-
ഇന്ന് ഇങ്ങു എത്തു മല്ലോ
സുമംഗലി യാമവള്‍-
നേരെ ചൊവ്വേ
കണ്ടതില്ല ഇത് വരെ കൊതി തീരവെ
മൂന്നാം ദിവസത്തില്‍ പോയതല്ലേ
വത്സരം മൂന്നു തികഞ്ഞതല്ലേ
ഇന്ന് വൈ കുന്നേരം ആവും പോഴേ ക്കെത്തും -
അരികില്‍ നവ വസന്തം
കനക ക്കിനാക്കള്‍ കരളി നുള്ളില്‍
കിക്കിളി കൂട്ടി കുസൃതി കാട്ടി
ചൊടിയില്‍ വിരിയുന്ന പുഞ്ചിരി പ്പൂ
ലജ്ജ ഇറുത്തു-
ഞൊടിയിടയില്‍
നീല ക്കണണാടിക്കു മുന്നില്‍ നിന്നും
നീള്‍മിഴി യാളവള്‍ തെറ്റണില്ല
ഇന്നീ പകലിനി തെന്തു നീളം
ഇന്നീ ഹൃദയത്തിനു എന്തു താളം
നന്ധ്യാംബര ശര ദിന്ദു പോലെ ,ഗേറ്റിങ്കല്‍ -
ആ തന്വി അക്ഷമയായ്
പൊട്ടിക്കരയു മലര്‍ച്ചയോടെആര്‍ത്ത-
നാദത്തിന്‍ അകമ്പടിയാല്‍
വെള്ള വിരിയില്‍ എന്‍ പ്രിയ കാന്തന്‍ .
ഒരു വാക്ക് മിണ്ടി പറഞ്ഞതില്ല
ഒരു നോട്ട മെങ്കിലും നോക്കിയില്ല
വിവിധ വികാര വിവ ശ യായി
ചേതന യററവള്‍ ചാഞ്ഞു പോയി

2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ഓണം ബ്ലോഗ്‌സ്പോട്ട് ഡോട്ട് കോം

കാതങ്ങള്‍ ക്കപ്പുറത്ത്
മൊബൈല്‍ ഫോണില്‍ നിന്നും
മുത്തശ്ശി മൊഴി, മുല്ല പ്പൂവായെന്‍ -
കാതില്‍ തൊട്ടു
ഓണമാണുണ്ണിഇന്ന്
കുളിച്ചു തൊഴേണം നീ
പ്രാര്‍ ത്ഥി ക്കാംനിനക്കായ് ഞാന്‍
പായസ്സം കഴിപ്പിക്കാം .
'ഓണം ഞാന്‍ ഇതേവരെ
കണ്ടതായ് ഓര്‍മ്മ യില്ല
മുത്ത ശ്ശി ചൂടും മുല്ല പൂ മാത്ര -
മേന്നോര്‍മ്മയില്‍
മലരണി ഞെത്തും ഗ്രാമ വസന്തം -
കണ്ടിട്ടില്ല
ഓണ പ്പൂക്കളും ഓണ ത്തുമ്പിയും -
കണ്ടിട്ടില്ല
കോട്ട പോല്‍ കെട്ടിടവും ,കൊണ്ക്രീററ്-
മുറ്റങ്ങളും
അര്‍ ണ്ണ വം പോലുള്ളൊരു
പത്തനം മാത്രം കണ്ടു '.
ഓര്‍മ്മയില്‍ പരതുന്നു
ഓര്‍ക്കുട്ടില്‍ തപ്പി നോക്കാം
നിറം ചാര്‍ത്തിയ ഉപ്പു പരലും ,-
പ്ലാസ്ററിക്പൂവും
ചന്ത മുണ്ടെന്നാകിലും
ചിന്തയില്‍ നില്‍ക്കുന്നില്ല
ഉണ്ടല്ലോ സുഹൃത്ത് ഒരാള്‍ -
മലയാള ക്കരയില്‍
നോക്കിടാം അദ്ദേ ഹത്തിന്‍
ബ്ലോഗിലീ-
ഓണം ഒന്ന്
മുല്ലപ്പൂ, മുക്കുറ്റിയും ,കാക്കാപൂ, കൃഷ്ണ പ്പൂവും
ഓണപ്പൂക്കളെല്ലാമേ
പേരുമായ് സവിസ്തരം .
അതില്‍ നിന്നൊരു തുമ്പ
പൂവെന്റെ കാതില്‍ വന്ന്
മന്ദ മായ്ചൊല്ലീടുന്നു
മുത്ത ശ്ശി മൊഴി യായി
ഓണമാണ് ഉണണീ ഇന്ന്
കുളിച്ചു തൊഴേണം നീ
പ്രാര്‍ത്ഥി ക്കാം നിനക്കായ് ഞാന്‍
പായസ്സം കഴി പ്പിക്കാം

2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

കടലില്‍ നിന്ന് കടലിലേക്ക്

കടലെത്ര കരഞ്ഞതാണ്
പോകണ്ടാ ,പോകണ്ടാന്നു
എന്നിട്ടും.,
തിരയുടെ കൈ പിടിച്ച്
തീരത്തിലേക്കു
വായുവിന്റെ കടലില്‍
വായുവിനായി പ്പിടയുമ്പോള്‍
കറുത്ത മാലാഖ കോരിയെടുത്ത്
കുന്നുംപുറത്ത് വെച്ചപ്പോള്‍
അവസാന ആഗ്രഹം
ഒന്നേ ഉണ്ടായിരുന്നുള്ളൂ
അള്ളാ, കണ്ണ് അവസാനമേ കൊത്തി യെടുക്കാവൂ
വാലില്‍ നിന്ന് തുടങ്ങി
മാംസവും, തലയോട്ടിയിലെ മജ്ജയും വലിച്ചെടുത്ത്
അവസാനം കണ്ണും .
അസ്ഥി പഞ് ജരം
പൊടിഞ്ഞ് അലിഞ്ഞ്-
ഒഴുകി കടലിലേക്ക് ഇറ്റിറ്റു.......