malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ഓഗസ്റ്റ് 17, ശനിയാഴ്‌ച

ഹെൽ മെറ്റ്



വലവിരിച്ചു കാത്തിരിക്കും
മുക്കിലും മൂലയിലും
വമ്പൻ സ്രാവുകൾക്ക്
വഴുതി മാറുവാൻ എളുപ്പമാണ്
കുഞ്ഞു കുഞ്ഞു മീനുകളെയാണ് ഉന്നം
വലയിൽ പ്പെടാതിരിക്കുവാൻ
വളരെ യധികം ശ്രമിക്കാറുണ്ട്
ഇടവഴിയും,മറുവഴിയും നോക്കാറുണ്ട്
മീനുകളല്ലേ കുടുങ്ങാതിരിക്കുവാൻ
കഴിയില്ലല്ലോ
കാത്തിരിപ്പുണ്ടാകും ഹൈവേയുടെ
ഓരങ്ങളിൽ ഹെൽമെറ്റു.  
കുടുങ്ങല്ലേ,കുടുങ്ങല്ലേ എന്നും പറഞ്ഞ്
രക്ഷകനെ തക്ഷകനെന്നോണം
നോക്കിയങ്ങനെ .
ഞാനില്ലെങ്കിൽ കാണാം നിന്റെ ഗമയെന്നു
മനസ്സിൽ പറയുന്നുണ്ടാവും  
ഏതു വമ്പന്റെയുംകൊമ്പത്ത് -
കയറിയിരിക്കും 

2013, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ഭൂമി





ഭൂമി വിശാലമാണ്
പരന്നിട്ടാണ്
നടന്നെത്താൻ
എത്താത്തതാണ്
അള ന്നെത്താൻ
എളുപ്പമല്ല
ക്ലാസിൽ ടീച്ചർ പറഞ്ഞു:
ഭൂമി ഉരുണ്ടിട്ടാണ്
ഞങ്ങൾ ചിരിച്ചു:
പരന്നിട്ടാണ്
മേശമേൽ അച്ചുതണ്ടിൽ -
തിരിയുന്ന
ഒരു ഗ്ലോബ്
ഭൂമി ചെറുതാണ്
നടന്നെത്താൻ
ഞൊടിനേരം
അളന്നെത്താം എളുപ്പം
ഭൂമി ഉരുണ്ടിട്ടാണ്
നന്നേ ചെറുതാണ്
ഉള്ളം കൈയ്യിലെ
നെല്ലിക്കയാണ്

ഓർമ്മ

ഉറങ്ങുവാൻ കിടക്കുമ്പോൾ
ഓടിയെത്തും നിന്റെ ഓർമ്മകൾ
കണ്‍കളിൽ
പിന്നെ ഇമകൾ പൂട്ടുവാൻ പോലും
മറന്നുപോകും
ഉറക്കം ഉറക്കറയിലേക്ക് ഇറങ്ങിപ്പോകും
ഓർത്തോർത്ത്‌ പിന്നിലെ നിമിഷത്തെ
മുന്നിലെ നിമിഷത്തെ ഒർക്കാതെ
നേരമെത്രവേഗം വെളുത്തുപോയെ-
ന്നോർക്കും  
ഇന്ന്;
ഉറക്കമില്ലാത്ത രാത്രിയിൽ
അറിയാതെ നിന്നെ യോർത്താൽ
ഇറങ്ങിവരും ഉറക്കറ വിട്ട്ഉറക്കം
കണ്ണുകളിലേക്കു ചേക്കേറും
തുറന്നുവെച്ച കണ്ണുകളെഇറുക്കിയടക്കും
കൂർക്കം വലിയുടെ ഒരുകല്ല് മുകളിലേക്കും
മുകളിൽ നിന്ന് താഴേക്കും ഉരുട്ടിയിടും

കളിയച്ഛനെ ഓർക്കുമ്പോൾ



കാല്പ്പനീകനായ ഒരു കവിത
കളിയച്ഛനെ ഓർത്തപ്പോൾ
കാഞ്ഞങ്ങാട്ടെക്ക്  വണ്ടി കയറി
വെള്ളിക്കോത്തെവെളിമ്പ്രദേശത്തിലൂടെ
പാട വരമ്പിലൂടെ "പി"യിലേക്ക്
"ജി"യിലേക്കും മുൻപ് പോയിരുന്നുപോലും
പടപ്പുറപ്പാട് "കടമ്മനിട്ടയിൽ "നിന്നായിരുന്നു
'വൈലോപ്പിള്ളി" യുടെ മാമ്പഴ മുറ്റം
കണ്ട നേരിയ ഓർമ്മ യുണ്ടെന്നു
"ഇടപ്പള്ളി"ഇടയ്ക്കുവെച്ചു വിട പറഞ്ഞപ്പോൾ
"ചങ്ങമ്പുഴ"വഴി വന്നിരുന്നെന്ന്
'ഇടശ്ശേരിയിലെ 'ഇടവഴിയിലൂടെ
'ചുള്ളിക്കാട്'ചുറ്റി
അന്നെവിടെയൊക്കെ കറങ്ങി
'ആറ്റൂരും,മലയാറ്റൂരും'
'സച്ചിതാനന്ദംപാടി ,'വിനയ' കവിതകൾപാടി
അതൊക്കെ ഒരു കാലം
ഇന്നും മനസ്സിന്റെ ആൽമരത്തിൽ
വാലാൽ ചില്ല തുമ്പിൽ ചുറ്റി
കളിയച്ഛനിരിക്കുന്നു 

2013, ഓഗസ്റ്റ് 9, വെള്ളിയാഴ്‌ച

ആശ


ആന്റിന  അതിരിട്ട ആകാശത്ത്
അവൾ നോക്കിനിന്നു
വർത്തമാന പത്രങ്ങളിൽ
പീഡനങ്ങളുടെകഥമാത്രം
പീഡന മില്ലെങ്കിൽ പിന്നെന്താഘോഷം
എന്നുത്ഘോഷിക്കുംപോലെ
ആണ്‍ ഹോസ്റ്റലിലെ അകത്തളത്തിൽ
ചിതറി ത്തെറിക്കുന്നു
റോക്കിന്റെ ചില്ലുമഴകൾ
മുറിഞ്ഞ മുലയെക്കുറിച്ചു
ചർച്ചനടക്കുന്നു
കുചം കാമന്റെ കൈയ്യിലെ
കളിപ്പാട്ടമെന്ന് കരുതിയവർക്ക്
മുല പറിച്ചെറിഞ്ഞവളേയും,
മധുരാപുരിചുട്ടവളെയും  -
അറിയില്ലല്ലോ
ഇരുണ്ട മേഘങ്ങൾസങ്കടങ്ങളുടെ
മഹാമൗനവുമായി പതിയിരിക്കുന്നു
ആന്റിനയുടെ   അരികിലിരുന്ന്
ഒരു കാക്ക കണ്ടറിഞ്ഞ പീഡന കഥ
പറഞ്ഞുകൊണ്ടിരിക്കുന്നു
ഗുരുത്വാകർഷണ ത്തിൽ നിന്ന്
സമുദ്രങ്ങളും,ഭൂഖണ്ഡങ്ങളും
അകന്നകന്നു പോകുന്നു
അടര്ന്നു മാറിയ അനന്തമായ
അഗാധതയിലേക്ക്‌ അമർന്നു-
പോകുവാൻ
ഒരു സീതയായി ജനിചിരുന്നെങ്കിലെന്നു
അവൾ ആശിച്ചുപോകുന്നു   

2013, ഓഗസ്റ്റ് 7, ബുധനാഴ്‌ച

എരിഞ്ഞു തീരുന്നവൾ



നേരംകെട്ട നേരത്ത്
വഴിയോരത്തൊരു പെണ്‍കുട്ടി
നില്ക്കുന്നു
വിശപ്പിന്റെ മുള്ളൻപന്നി-
സൂചിയേറ്റ്
കുടിലിലുള്ളവർകൂട്ട നിലവിളി -
നടത്തുമ്പോൾ
കഴുത്തിലൊരു കയർ കെട്ടി
ചോരച്ചാലിൽ നില്ക്കുന്നു
കലങ്ങിയ കണ്ണിൽഒരു നക്ഷത്ര-
മണിയുന്നു
വാടിയ ചുണ്ടിൽചിരിയുടെ
ചുവന്ന പൂവ് ചൂടുന്നു
ഉടയാട ഉരിയുവാൻ ഉടുത്തൊരുങ്ങി -
നില്ക്കുന്നു
പീഡകർക്കുവേണ്ടി  പാഠ പുസ്തകമാകുന്നു
മാർക്സും,കൃസ്തുവും,കൃഷ്ണനും
കണ്ണ് പൊത്തി നിൽക്കുമ്പോൾ
നെറ്റിയിൽഞെരിഞ്ഞിൽ കിരീടവു-
മണിഞ്ഞവൾ
ഇരവിന്റെ ഇരയായ് എരിഞ്ഞു നില്ക്കുന്നു

2013, ഓഗസ്റ്റ് 6, ചൊവ്വാഴ്ച

പ്രണയ പർവ്വം

ചൂടുപിടിച്ച ചായകപ്പിനുമേൽ
പ്രണയ ചർച്ചയുടെ ആവി പറക്കുന്നു
ഒന്നാമൻ:
ഇരുളിനെ തുറക്കുന്ന സൂര്യ കിരണമാണ്‌
പ്രണയം
പ്രണയം ഒരു നേർ രേഖയാണ്
ആദ്യ സ്പർശം മുതൽ അവസാനം വരെ
ഒരുവളിലെ രക്ത ത്തിലേക്ക് പ്രവഹിക്കുന്ന
നേർരേഖ
രണ്ടാമൻ:
രേഖ നേരെയാവണമെന്നില്ല
വളവോ,തിരിവോ,വക്രമോ,യേതുമാകാം
ഐസ്ക്രീം,പാർക്ക്‌,സിനിമ
ലോക്കൽക്കോൾ സല്ലാപങ്ങൾ
എസ്.എം.എസ് ചുംബനങ്ങൾ
പിന്നെ.....................
മൂന്നാമൻ:
വേണ്ട,വേണ്ട;ബാക്കിയെല്ലാം
ഭാവിയിലേക്കുവിടാം
കൂട്ടിയിടിച്ചു തകരാതിരിക്കാൻ
സമാന്തരങ്ങൽക്കിടയിൽ
കുടുംബ ബന്ധങ്ങളെ വെയ്ക്കാം
ടി.വി സീരിയൽ കണ്ട്
പരസ്പ്പരം മിണ്ടാതെ
മാതൃകാ ദമ്പതി മാരാകാം

മരിച്ചവർ പറയുന്നത്



ചിന്തയുടെ ചൂരും പേറി
മിടിക്കുന്ന നെഞ്ചുമായി
പടപ്പുറപ്പാടും പിടിച്ചെടുക്കലും
നടത്തുന്നവരെ
ജ്ഞാനത്തിന്റെ പേരിൽ
ദ്വേഷത്തിന്റെ  കൂരമ്പുകൾ
കുത്തിതറയ്ക്കുന്നവരെ
 ജ്ഞാനത്തിന്റെ വേരുകൾ
ഞങ്ങളിൽ തുടങ്ങുന്നു
പൂവുകളും,പുല്ലുകളും,
പൂവാംകുരുന്നിലകളും
ഞങ്ങളില്നിന്നു പിറക്കുന്നു
വിത്തുകൾ മുളയിടാൻ
മണ്ണിൽ കുതിർക്കുന്നതും
നിങ്ങളുടെ ജലവും ഞങ്ങളാകുന്നു
സ്വന്തമെന്ന സ്വകാര്യതയില്ലാതെ
അസൂയയും,ആക്രാന്തവുമില്ലാതെ
ശ്വസിക്കാതെ,തലചൂടാവാതെ
ഞങ്ങളിലെക്കെത്തും വരെ
അത്യാഗ്രഹത്തിന്റെ പടുകുഴിയിൽ
ആസക്തിയുടെ തടവറയിൽ
നിങ്ങളെ ഞങ്ങൾ നിർത്തുന്നു 

വേഷം

ഇരുണ്ട രാത്രികളിലെ
അരണ്ട വെളിച്ചത്തിൽ
ഉടുത്തൊരുങ്ങി അവൾ കാത്തുനിന്നു
കറുത്തചുണ്ടിലെ  ചുവന്നചായം
അരോചക മെങ്കിലും
വാടിയ മുല്ലപ്പൂഗന്ധം ദുസ്സഹമെങ്കിലും
കുളിരിൽ കുളിച്ചു നില്ക്കുന്ന
പാതിരാ കോണിൽ അവൾകാത്തു നിന്നു.
കൈ കുഞ്ഞുമായ് കവലകളിൽ
ആക്രികളുമായ് തെരുവുകളിൽ
രാത്രിയുടെ നൃത്ത ശാലയിൽ
ഉടയാട ഉരിഞ്ഞ്‌
ഒരുനേരത്തെ കൊറ്റിനായി
കറുത്ത പെണ്ണെ
നീഎന്തെല്ലാം വേഷമാടണം