malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ജൂലൈ 12, ശനിയാഴ്‌ച

ഉപമയില്ലാതെ



ഒറ്റ ത്തടിയായ
പീറ്റതെങ്ങിനോടാണ്
നാണിയേച്ചിയെ ഉപമിക്കാറ്
ആണിന്റെ ശഊര്യമാണ്
ആണായി പിറക്കേണ്ടതാണെന്ന്
ആളുകൾ പറയും
നാണിയേച്ചി ഒരു നാട് തന്നെയാണ്
നാലാള് കൂടിയാൽ ഒന്ന്
നാണി യേച്ചി യായിരിക്കും
എഴുത്തും,വായനയും അറിയില്ലെങ്കിലും
വായന ശാലയിൽ,കലാസമിതിയിൽ
കളിക്കളങ്ങളിൽ,ഉത്സവ പറമ്പുകളിൽ
തെയ്യ കാവുകളിൽ,കുടുംബ വഴക്കുകൾ,-
അടി പിടി ഒത്തു തീർപ്പ്
മരണം,കല്ല്യാണം,തിരണ്ടുകുളി
പൊതു സമ്മേളനം,പന്തം കൊളുത്തി-
പ്രകടനം,സ്ക്വാഡ് വർക്ക്.
മറ്റാരെയും പോലെ തട്ടാനും -
മുട്ടാനും തക്കം പാർത്തു വരുന്നവന്റെ
തൊലി യുരിക്കും നാണ്യെച്ചി
ഇങ്ങനെ  യൊക്കെയായിട്ടും
ഒരുനാൾ   നാണി യേച്ചിയെ
കാണാനില്ല
നാളിതുവരെ തിരിച്ചു വന്നിട്ടില്ല
എവിടെ യായിരിക്കും മറന്നു-
വെച്ചിട്ടുണ്ടാവുക
നാണിയേച്ചി ,നാണിയേച്ചിയെ  

വിക്ക്



ഒറ്റ വീർപ്പിനു
അവൾ ഒരുകൂട്ടം കാര്യങ്ങൾ പറയും
നിർത്തി നിർത്തി ഓരോന്നായ്
പറയൂ എന്ന് ഞാൻ
പറയുമ്പോൾ
മുഖം വീർപ്പിച്ച് കൈ വിരൽ ഞൊട്ട
 പൊട്ടിച്ച് തിരിഞ്ഞു നില്ക്കും
അവള്ക്കറിയാം ഞാൻ കളിയാക്കുകയാണെന്നു
നീ ഇ. എം .എസിനെ അറിയില്ലേ എന്ന്
ഞാൻ മുൻപേ നടക്കും
അവൾ പിറകേയും  

ഇപ്പോഴും



ഇപ്പോഴും ഉണ്ടായിരിക്കുമോ
അവിടെ തന്നെ
അത്തിമരത്തിന്റെ, ആകാശത്തിൽ
ശാഖകൾ വിടര്ത്തിയുള്ള ആ വിലസ്സൽ
കൊഴിഞ്ഞ ഇലകളും പൂക്കളും
കാക്കകൾ കാഷ്ടിച്ച  പുള്ളി കുത്തുകൾ
ഊടു വഴികൾ,ഉടഞ്ഞു  ചിതറിയ
അമ്പല ക്കെട്ടുകൾ
എണ്ണച്ചായത്തിൽ  വരച്ചു വെച്ചതു പോലുള്ള
തടാകം
മഞ്ഞിൻ  കണവും  മിനുപ്പും തണുപ്പും
മാംസ പുളപ്പുള്ള മുലകൾ പോലുള്ള മലകൾ
മയ്യെഴുതി മാഞ്ഞ മിഴി പോലുള്ള മേഘം
തെരുവ് വേശ്യയെപ്പോലെ മുറുക്കി ചുവന്ന
ചുണ്ടുള്ള സന്ധ്യ
പീഡനമേറ്റ കുഞ്ഞുങ്ങൾ,അമ്മമാർ,വൃദ്ധകൾ
ഉത്തരം കിട്ടാത്ത ഉത്തർ പ്രദേശുകൾ
നില കൊള്ളുന്നുണ്ട് ഇപ്പോഴും
പീഡ നത്തിന്റെ ബാക്കി പത്രമായ്‌
ആകാശ ശാഖയിൽ കെട്ടി ഞാത്തിയ
പെണ്‍ ശ രീരങ്ങൾ 

2014, ജൂലൈ 11, വെള്ളിയാഴ്‌ച

തിരിച്ചറിവ്



ഇന്നലെ പെരു വഴിയിൽ വെച്ച്
കണ്ടപ്പോൾ
തിരിച്ചറിഞ്ഞിരി ക്കുമോ
തുടുത്ത കവിളും ,കറുത്ത കണ്ണുമുള്ള
കുഞ്ഞു പാവാടക്കാരിയെന്നു
മനസ്സിൽ പറഞ്ഞിരിക്കുമോ?.
വേനൽ തുമ്പിയെപിടിച്ചു
തന്നിട്ടില്ല
തണ്ണീർ കുടിയാൻ പറിച്ചു തന്നിട്ടില്ല
കാത്തു  നിൽക്കാറുണ്ട് എന്നും
തിക്ക് മുട്ടുന്ന മനസ്സുമായ് -
എന്തൊക്കെയോ കഥ പറയുന്ന കണ്ണുകൾ!
ആവിണ്‌ക്കിൻ കറ പുല്ലിൻ തണ്ടിലൂ ടെ -
വലിച്ച്
കുമിളകൾ പറത്തി നടക്കുമ്പോൾ  
കാലു തെറ്റി കുളത്തിൽ വീണപ്പോൾ
പിടിച്ചു കയറ്റിയത് ആ കണ്ണുകൾ
കഴുക കണ്ണുകളിൽ നിന്ന് കാത്തു
സൂക്ഷിച്ചതും
കൊണ്ട് നടന്നതും ആ കണ്ണുകൾ
ആശിച്ച,യാൾക്ക് കൈ പിടിച്ചു കൊടുക്കുമ്പോൾ
അനാഥാലയത്തിലെ ആമിന ടീച്ചർ
ആദ്യമായി കാതിൽ പറഞ്ഞു
അത് അച്ഛനാണെന്ന് !
അച്ഛാഎന്ന് ഇതുവരെ ഞാൻ വിളിച്ചിട്ടില്ല
ഇനിയെനിക്ക് അച്ഛാ എന്ന് വിളിക്കുവാൻ -
കഴിയുമോ?
മക്കളു മൊന്നിച്ച് ഞാനീ വഴിയെ പോകുമ്പോൾ
പെരു വഴിയിൽ വെച്ച് കണ്ടപ്പോൾ
തിരി ച്ചറിഞ്ഞിരിക്കുമൊ ?

എന്നിലേക്ക്‌ തന്നെ



നെടുംപാതകൾ വിട്ട്
ഇട വഴികളിലൂടെ വേണം
രാവിലെ   നടക്കുവാൻ
ഇരു വശ ങ്ങളിലു മുള്ള
കുഞ്ഞു കുഞ്ഞു വീടുകൾ കണ്ടില്ലേ
കുസൃതിയുടെ നാളുകളിലേക്ക്
കൂട്ടിക്കൊണ്ട് പോകും അവ നമ്മെ
കറുക നാമ്പിന്റെ കുഞ്ഞു വരമ്പിലൂടെ
ചെരുപ്പിടാതെ  നടക്കണം
ഇങ്ങനെ യൊക്കെയല്ലെ
ഭൂമിയു മായുള്ള ബന്ധം പുതുക്കുവാൻ
പറ്റൂ  
തളിരിലകൾ തലയാട്ടി തൊട്ടു തൊട്ടു
വിളിക്കും
തൊട്ടാവാടികൾ നാണിച്ച് തല
കുനിച്ചിരിക്കും
ശുദ്ധ വായു ശ്വസിക്കാൻ അല്പ്പം
ബുദ്ധി മുട്ട് കാണും  
മലിന വായുവല്ലേ നമുക്ക് പഥ്യം
ചൂടപ്പത്തിന്റെ പരിമളം പരക്കും
ചുറ്റും
നൊട്ടി  നുണഞ്ഞു പോകും കഴിഞ്ഞ
കാലത്തെ അപ്പോൾ
അലിഞ്ഞലിഞ്ഞു  പോകും  അപ്പോൾ
കൊളസ്ട്രോളും ,പുത്തൻ രോഗങ്ങളും
ഇങ്ങനെ നടന്ന് നടന്ന് കയറി യാണല്ലോ
നമ്മൾ
നാട്ടിൻ പുറങ്ങളെ ആട്ടിപായിച്ചതു
അന്ന് ഓർത്തി ട്ടുണ്ടാകുമോ  
ഒരിക്കൽ ഞാൻ എന്നിലേക്ക്‌ തന്നെ
തിരിച്ച് നടക്കുമെന്ന്  

അറിഞ്ഞിരിക്കുമോ



ഓർക്കുന്നില്ലേ
ഇന്നലെ യെന്ന പോലെ
നമ്മുടെ ഓരോ യാത്രകൾ
അവാർഡു വാങ്ങിക്കുവാൻ
ഏറ്റുമാനൂരിൽ പോയത്
തീവണ്ടി യെന്ന വലിയ ലോകത്തിലെ
പല,പലരാജ്യങ്ങളിലൂടെനടന്നത്
മുട്ടി മുട്ടിയിരിക്കുമ്പം
തൊട്ടു തൊട്ട് ഇരിക്കുന്നത് പോലുള്ള
വണ്ടിയുടെ ഓളപ്പെടലുകൾ
പട്ടണത്തിലെ പാതയോര കാഴ്ച്ചയെ
ക്കുറിച്ചുള്ള
നിന്റെ   വമ്പത്തരങ്ങൾ  
കടല് കാണാൻ പോയപ്പോൾ
കയറി വരുന്ന കടലിനെ കണ്ട്
അമ്പമ്പോ എന്ന് അത്ഭുതം കൂറിയത്
കുപ്പകൂനയിൽ കിളിർത്തുവരുന്നഒരു
കേര(ള)ത്തെ ക്കുറിച്ച് നീ പറഞ്ഞ
മരിച്ചാലും മറക്കാത്ത ആ തമാശ .
കൂട്ട  ബലാത്സംഗ ത്തിന്റെ വാർത്ത-
വായിക്കുമ്പോൾ
ബലാത്സംഗം ചെയ്യുന്ന
കണ്ണുകൾക്ക്‌ മുന്നിൽ നിന്ന്
എന്നെ വലിച്ചുകൊണ്ട് ഓടിപ്പോയത്
നഗരങ്ങളിലെ തിക്കിലും,തിരക്കിലും ,-
ചിരിയിലും,സൌഹൃദത്തിലുമെല്ലാം
ഒളിഞ്ഞിരിക്കുന്ന കെണിയെ
തൊട്ടു തൊട്ടറിഞ്ഞത്
എങ്കിലും,
ഞാൻ നിന്നെ അറിഞ്ഞ പോലെ
നീ എന്നെ അറിഞ്ഞ പോലെ
അറിഞ്ഞിരിക്കുമോ നമ്മളെ
ഏതെങ്കിലും ഒരു നാടോ ,-
നഗരമോ?

പിന്നെ എങ്ങിനെയൊക്കെയാണ്



പോകണം നമുക്ക്
കണിക്കൊന്നപോലെ
മേഘങ്ങൾ പൂത്തുനില്ക്കുന്ന
നിറഞ്ഞ നിലാവുള്ള ഒരു രാത്രിയിൽ
പൂർണ്ണ നഗ്നരായി
ഹൃദയത്തോടു ഹൃദയം ചേർത്ത് വെച്ച്
നിലാവിന്റെ ചെതുമ്പലുകളണിഞ്ഞ്
ചെകിള പ്പൂക്കൾ വിടർത്തി ചും ബിച്ചു കൊണ്ട്
ചത്തടിഞ്ഞൊരു നീല തിമിംഗലം -
പോലുള്ള
കരയിൽനിന്നു.
മീൻ തോണികൾ തലചായ്ച്ചുറങ്ങുന്ന
നിഴലുകളുടെ
തിരശീല വകഞ്ഞു മാറ്റി
വായുവിന്റെ കടലിൽ നിന്ന്
മീനിന്റെ ജന്മ ജലത്തിലൂടെ
മീൻ പാതയിലൂടെ
കടലിന്റെ ഗർഭ പാത്രത്തിൽ
കെട്ടിപ്പിടിച്ച് ,ഒട്ടിച്ചേർന്ന്
ഒരിക്കലും പിരിയാത്ത ഇണകളായി
പുതു പുലരിയിൽ പുനർ ജനിക്കാൻ.
ഇങ്ങനെയൊക്കെ യല്ലാതെ
പിന്നെ എങ്ങിനെയൊക്കെയാണ്
നീയില്ലാത്ത രാത്രിയിൽ
നിന്റെ ഓർമ്മകളെ
എന്നിലുണർ ത്തേ ണ്ടത്  

ബോംബ്‌ സ്ഫോടനം ഒരു ചിത്ര പ്രദർശനമാകുമ്പോൾ



തിരക്ക് കൂടുതലാണിന്നു
ചിത്ര പ്രദർശന ഹാളിൽ
ചാരി വെച്ചിട്ടുണ്ട് ചുമരിൽ
കുറേ ജീവിതങ്ങളെ,വലിയ-
പട്ടണങ്ങളെ,ഗ്രാമങ്ങളെ,-
മഴകളെ,പുഴകളെ,വഴികളെ
വാൻഗോഗിനെ,പിക്കാസോയെ,-
ഹുസൈനെ
ചിലമ്പിച്ച ശബ്ദങ്ങളെ,നിശ്ശബ്ദ-
യുടെ താഴ് വരകളെ
ബോംബ്‌ പൊട്ടിയ തെരുവിന്റെ -
ചിത്രം കണ്ട്
എല്ലാവരും സതംഭിച്ച് നില്ക്കുന്നു
വരഞ്ഞതാണെന്ന് തോന്നുകയേ യില്ല
പുറപ്പെടാനെന്ന പോലെയുള്ള യിരിപ്പിൽ
കരിഞ്ഞു പോയിരിക്കുന്നു ഓട്ടോയിൽ ഡ്രൈവർ
കളിപ്പാട്ടക്കടയിൽ കരിഞ്ഞ കളിപ്പാട്ടം പോൽ
ഒരാൾ കൌണ്ടറിൽ
ഇരുമ്പുരുകുന്ന മണമെങ്ങും,രക്തത്തിന്റെ
രൂക്ഷ ഗന്ധം തുളഞ്ഞു കയറുന്നു
കത്തിവീണു ഒരുപച്ചമരം അവരുടെ മുൻപിൽ
ഒരു മിന്നൽ,ഒരു മുഴക്കംകൂട്ട ക്കരച്ചിലുകൾ
പരക്കം പാച്ചിലുകൾ സൈറണ്‍,പോലീസ്,
ആംബുലൻസ്‌
ഇപ്പോൾ ടൌണ്‍ഹാളിന്റെഅവശിഷ്ട്ടങ്ങളിൽ
പരതുകയാണ് യന്ത്ര കൈകൾ
ചിത്ര പ്പെടുമായിരിക്കും ഉടൻ തന്നെ
ഒരുകുന്നു ശവങ്ങൾ
വരുമായിരിക്കും കരിഞ്ഞു പോയ
ഓട്ടോറിക്ഷയിലെ
ഡ്രൈവറെ തിരഞ്ഞ് ബന്ധുക്കളും

രക്ത സാക്ഷികളുടെ പറുദീസ

  
അതിരിട്ട വഴിയുടെ
എതിർ വഴി ചെല്ലുമ്പോൾ
നക്ഷത്ര പ്പെടും
കൊടിമര,മടയാളം
കാത്തിരിപ്പുണ്ടാകും
കൊല്ലപ്പെട്ടവന്റെ വർത്തമാനം
നാക്കിന്റെ നട വരമ്പത്തൂടെ
വാക്കിന്റെ വക്കത്തൂ ടെ 
നോക്കിന്റെ മുനയൊടിയാതെ
നടക്കുമ്പോൾ
ജാഗ്രത പ്പെടണം ചേതന
നടപ്പുണ്ടാകും ഭഗത്സിംഗ്,ചെഗുവേര
മോഹത്തിന്റെ കൊമ്പിലെ 
മാങ്കനി നോക്കരുത്
ചീറി യെത്തീടുന്ന
തീയുണ്ട കാണരുത്
ചീറ്റുന്ന ചോരയെ ചിരിയാൽ
മറികടന്ന്
നടന്നെത്തുവാൻ കഴിയുമോ 
നിങ്ങൾക്ക്
രക്ത സാക്ഷികളുടെ പറുദീസയിൽ

2014, ജൂലൈ 5, ശനിയാഴ്‌ച

മൃഗാധിപത്യം



കാടില്ലാതായപ്പോൾ
മൃഗങ്ങൾ  മാറ്റങ്ങൾ
സാധ്യ മാക്കി
ഇപ്പോൾ നാട്ടിലെങ്ങും
മൃഗാധി പത്യം
അമ്മ,പെങ്ങൾ,മകൾ-
 എന്നൊന്നുമില്ല.
ആർക്കും എപ്പോഴും എന്തു മാകാം
മൃഗ രാജാൻ നാടൊഴിഞ്ഞ തോടു-
കൂടി
കോടതിയു മില്ലാതായി
മാൻ,മുയൽ,എന്നിവയ്ക്ക് ശാരീരിക
ബലം കുറവായതിനാൽ
വിശപ്പില്ലാതവനും  ഒന്ന് രുചിച്ച്
നോക്കാമെന്നായി
എങ്കിലും അവരും സ്ഥാന -
മു റപ്പിക്കുന്നുണ്ട്
ഭരണത്തിൽ
സമർത്ഥമായ വില -
പേശലിലൂടെ

കോളേജിൽ നിന്ന് കോളേജു ക്യാംപസിലേക്ക്



കോളേജിൽ ഞാൻ കുറേയൊന്നും
പഠിച്ചിട്ടില്ല
ഏറിയാലൊരു ആറുമാസം
കാറ്റും,പിശറു മേല്ക്കാതിരിക്കാൻ
കയറി നിന്നുവെന്നു വേണമെങ്കിൽ
വിശേഷിപ്പിക്കാം
അന്നു മിന്നുമെനിക്കു 
കോളേജിലൊരു മേൽ വിലാസമുണ്ട് 
അന്നു ക്ലാസിൽ ഇന്ന് ഓഫീസിൽ
ക്ലാസിലെ കല പില കളിൽ നിന്ന്
ഏണിച്ചുവട്ടിലെ   പുറപ്പെട്ടുപോയ
ചുംബന സീല്ക്കാരത്തിലേറി 
ഞാൻ പഴയ ക്യാംപസിലേക്ക് പോയി
പൂത്ത പൂവരശിൻ കീഴിലെ
പൂക്കാത്ത കൊമ്പിനെ
ചുംബിച്ചു,ചുംബിച്ചു പുഷ്പ്പങ്ങളാക്കുന്ന
കൌമാരങ്ങൾ ക്കിടയിലൂടെ
കണ്ടില്ലെന്നു കണ്ണിനോടു പറഞ്ഞ്
വിജ്രംഭിത വികാരങ്ങളെ തടഞ്ഞ്
കനത്ത നാണത്താൽ കുനിഞ്ഞ
ശിരസുമായി
ആഗ്രഹങ്ങളെ അടക്കി പ്പിടിച്ചു 
അകവാതിലടച്ചു കുറ്റിയിടുന്നു
ഓളം വെട്ടിയ  ആഗ്രഹം
അഴിമുഖത്ത് ചെന്നടിച്ച്
പൊട്ടിച്ചിതറി-
പ്രഭാതത്തിലേക്ക് മിഴി നീട്ടുമ്പോൾ
ബെല്ലടിച്ചില്ലെന്നു മാഷ്‌ വന്ന്
എന്നെ കോളെജിലേക്ക് 
കൂട്ടി ക്കൊണ്ട് പോകുന്നു