malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2013, ജനുവരി 19, ശനിയാഴ്‌ച

വെളിവുകെട്ടകാലം


തെരുവിലെ തെറ്റുവഴിയില്‍
മുടിയില്‍ മുല്ലപ്പൂവും
ചുണ്ടില്‍ ചെത്തിപ്പൂവും
കണ്ണില്‍ സൂര്യകാന്തി പ്പൂവുമായി
കാത്തിരിക്കുന്നു
ഒരുപൂക്കാരിപെണ്ണ് .
കുടിലില്‍ കാത്തിരിക്കുന്നു -
ഒരമ്മ ഉണ്ണിയെ
പൂതത്തിന്റെ പടപ്പുറപ്പാടറിയാതെ
നിഷാദന്റെ അമ്പേറ്റ് ഒരുമുയല്‍ കുഞ്ഞ്‌
ചോരവാര്‍ന്ന് പിടയുന്നു -
പൊന്തക്കാട്ടിനരികില്‍ .
കല്ല്‌ പെന്‍സിലും,മഷിത്തണ്ടും
സ്വപ്നംകണ്ട പെണ്ണ്
കണ്ണ്കനച്ചു,കാലുകഴച്ചു
കാത്തുനില്‍ക്കുന്നു
കമ്പിക്കാലുപോലെ .
അടുപ്പ് കലത്തിലെ തിളയ്ക്കുന്ന
വെള്ളത്തില്‍
നെഞ്ചിലെ അരിതിളയ് ക്കുന്നു
പറക്കമുറ്റാതപിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌
അവള്‍ പാനപാത്രം
കള്ള്കുടിച്ചു കാക്കത്തൊള്ളായിരം
തെറിയുമായി താറിവരുന്ന അച്ഛന്‍
മകളെ വിലയ്ക്കുവാങ്ങി
വെളിവില്ലാതെ മുറിച്ചുനടക്കുന്നു
ഇരുട്ടിനെ

വിപ്ലവം


കാലത്തിന്റെ സിരകളില്‍
തിരകള്‍പോലെ നുരയുന്ന -
വിപ്ലവം
പിടിയരി,പിക്കറ്റിംഗ്,വാരിക്കുന്തം
തോക്കിന്‍മുനയാല്‍
ഇറ്റിറ്റുവീഴുന്ന ചുടുരക്തം
വിലങ്ങുവെച്ച്
"ഡൌണ്‍ ,ഡൌണ്‍ ‍"-
വിളിക്കുമ്പോള്‍
"ണ്ടാവും,ണ്ടാവും -എന്ന
ഏറ്റു പറച്ചില്‍
പരിഷ്ക്കരണ പരിഷകള്‍ക്ക്
ഒറ്റിക്കൊടുക്കുവാനൊരിര
ഏ കെ ജി ,കൃഷ്ണപ്പിള്ള ,ഇ എം എസ്
കയൂരു,കരിവെള്ളൂര്,പാടിച്ചാല്‍
കാവുമ്പായി,മുനയംകുന്നു
പട്ടിണിക്കഥ ,പതിനായിരങ്ങളുടെ പട
കാലത്തിന്റെ സിരകളില്‍
തിരകള്‍പോലെ
നുരയുന്ന വിപ്ലവം

പ്രണയികള്‍


ഇത്രമേലവളെന്നെ
പ്രണയിച്ചിരുന്നെന്നു
ഇപ്പോഴാണറിഞ്ഞത്
കടിച്ചുതിന്ന മാമ്പഴക്കൊരട്ട
ഈമ്പാന്‍ കൊടുക്കാതെ
മണ്ണിലേക്കെറിഞ്ഞിട്ടും
പുഴുപ്പല്ലുകാട്ടി പുഞ്ചിരിച്ചു -
നിന്നില്ലെ
വള്ളിറ്റ്രൗസറിന്‍ പൊട്ടിയ
 നാട,തുന്നിതന്നില്ലെ
ആമ്പല്‍പറിക്കുമ്പോള്‍
പായല്‍ ചെളിയിലേക്ക്
തള്ളിയിട്ടിട്ടും
ഇളകിചിരിച്ചില്ലെ
മഷിതണ്ട് മുഴുവനും
തട്ടിപറിച്ചിട്ടും  
പൊട്ടിചിരിച്ചില്ലെ
 കണ്‍മുന്നില്‍ കണ്ടുപോകരുതെന്ന്
കണ്ണുരുട്ടികയര്‍ത്തിട്ടും
പൊട്ടിവീണ കണ്ണീരിനുള്ളിലും
മന്ദഹാസം പൊഴിച്ചില്ലെ
ഇന്നീപാതിതളര്‍ന്ന മെയ്താങ്ങി
നടക്കുമ്പോഴും
മന്ദം,മന്ദമെന്നു കാതില്‍ പറകയല്ലെ
ഇത്രമേലവളെഞാന്‍
പ്രണയിച്ചിരുന്നെന്നു
ഇപ്പോഴാണറിഞ്ഞത്‌

വെളിയിലേക്കിറങ്ങിയാല്‍


വെളുപ്പിനിറങ്ങിയതാണ്
നടക്കാന്‍
വേലിപ്പരത്തിയുടെ
വെള്ളപ്പൂക്കള്‍
കണ്മിഴിച്ചു നോക്കുന്നു
വെളുപ്പാന്‍കാലത്തിന്റെ
വിയര്‍പ്പില്‍കുളിച്ചു മടങ്ങുമ്പോള്‍
വെള്ളപൂക്കള്‍
ചുവന്നിരിക്കുന്നു
കന്യകയില്‍ വന്യതയുടെ
വേരോട്ടം
ചതഞ്ഞ പടര്‍പ്പില്‍
ചിതറിയ ചപ്പില്‍
അടര്‍ന്നുവീണ ഒരു
ശലഭചിറകു

2013, ജനുവരി 18, വെള്ളിയാഴ്‌ച

രാവിലെഇറങ്ങിയവളേയും കാത്തു


മതില്‍കെട്ടിന്
മറഞ്ഞുകിടക്കുന്നു
ഒരുനോട്ടുബുക്ക്
ഞെട്ടറ്റ പൂപ്പോലെ
രണ്ടിറ്റു ചോര
വാവിട്ടു നിലവിളിക്കുന്നു
വാക്കുകളുടെ ഒരുകൂട്ടം
കാട്ടിക്കൊടുക്കരുതാരുമീ
നോട്ടുബുക്ക്
കാര്യമറിയാതെ കാത്തിരിക്കട്ടെ
പുരയിലാ പെറ്റവയറു 

കുളത്തിലേക്കിറങ്ങിയാല്‍


പായല്‍പച്ച പടര്‍ന്നകുളത്തിന്റെ
ആകാശആഴത്തിലേക്ക്
അമ്പിളിമാമനിലെ മുയല്‍കുഞ്ഞിനരികിലെ
കനംകുറഞ്ഞ കല്ലെടുത്ത്‌
കൂട്ടുകാരിലേക്ക് വരാന്‍ കയത്തിലേക്ക്.
കാലിനെ വേരാക്കി
കൈകളെ വള്ളി പടര്‍പ്പാക്കി
പ്രണയത്തിന്റെ പച്ചപടര്‍പ്പിലൂടെ
ഏഥന്‍ തോട്ടത്തിലെ മുന്തിരി -
വള്ളികളിലൂടെ
ആലിംഗനത്തിലമര്‍ന്ന
ആദവും,അവ്വയ്ക്കുമരികിലൂടെ 
മാബലിയുടെ പാതാള രാജ്യത്തിലൂടെ
ദേവലോകത്തെ ഇന്ദ്രസാമ്രാജ്യത്തിലൂടെ
ചെകിളപൂക്കളില്‍ മുത്തുപതിച്ച
ജലകന്യകമാരുടെ മദിരോത്സവത്തിലൂടെ 
മണ്‌മറഞ്ഞ മുത്തച്ഛന്റെ മുതുമുത്തച്ഛന്റെ
മുതു‌മുതു മുത്തച്ഛന്‍ മാരുടെ
കാലനില്ലാകാലത്തിലൂടെ
കെട്ടുപിണഞ്ഞ കവിതകളിലൂടെ
ഗാസയും,ഇറാക്കും ,സൈബീരിയയും
ചുവന്നതെരുവുകളും ,ചേരിപ്രദേശങ്ങളും
ഗോട്സേയും,ഗാന്ധിയും
പേറ്റ്ചോരയില്‍മുങ്ങിമരിച്ച
പെണ്‍ഭ്രൂണങ്ങളും
ഏഴാം കടലും അക്ഷൗഹിണി പടയും കടന്ന്
കല്ലെടുത്ത്‌ കുന്നേറി
ഇരുട്ടുള്ളരാത്രികളില്‍
ആകാശത്തിനും ബ്ഭൂമിക്കുമിടയില്‍
ഉല്‌ക്കയായി മിന്നാമിന്നിയായി
പാറി ...പാറി ...അങ്ങിനെ


 

2013, ജനുവരി 12, ശനിയാഴ്‌ച

അനാട്ടമി


വാക്കുകള്‍ എന്തിനു?
നോക്കില്‍നിന്നറിയാം
വാക്കിലെന്തെന്നു.
പൊറുപ്പിച്ചുകൂടാതവനെ
കൊന്നുകളയാറുണ്ട്
മേലധി കാരികളെന്നും
ഈകൊലയാളികള്‍
വാഴ്ത്തപ്പെടാറുമുണ്ട്
ചൂണ്ടുവിരലിന്റെ ചൂരല്‍
എന്നിലേക്ക് തിരിയുന്നു
സര്‍ജറിയേപോംവഴി
സര്‍ജന്‍ പറയുന്നു
സൂക്ഷ്മജാഗ്രതകൂര്‍ത്ത് വരുന്നു-  
മൂര്‍ത്ത കണ്ണുകളില്‍ .
ആമാശയത്തെക്കുറിച്ച് 
ആശയോ ആശങ്കയൊ എനിക്കില്ല
അള്‍സറോ,ക്യാന്‍സറോ എന്തുമാകട്ടെ
അനാട്ടമി പഠിക്കുവാന്‍ ഒട്ടുമേ താല്പ്പര്യമില്ല
ദൈവമേ ദയയെന്ന ധാനത്തിനു ഞാനില്ല
ദയഒരാശ്രിതനെക്കൂടി സൃഷ്ട്ടിക്കുന്നു

വിരിയുവാന്‍ വിടാതെ


രാത്രിയുടെ രക്തസാക്ഷിത്വമാണ്
മനസ്സിലെങ്ങും
മരിച്ചിട്ടുണ്ടോയെന്നുനോക്കാനെന്നോണം
ഉറുമ്പുകള്‍ ചുറ്റുംനിന്ന് കടിക്കുന്നു
പഴക്കംചെന്ന ഒപ്പുകടലാസുപോലെ ആകാശം
കിഴക്കന്‍ കുന്നിനുമേല്‍ കുറിതൊടാന്‍ പോലും
മേഘങ്ങളില്ല
മോഹങ്ങളുടെ താഴ്വരയില്‍
മേഘങ്ങള്‍ ചത്തുകിടക്കുന്നു
വെന്റിലേറ്ററില്‍ പിടയുന്നു ഒരുപെണ്‍കുട്ടി
തോക്കിന്‍മുനയില്‍ മലാലയൂസഫ്‌സായ്
ഇന്ത്യാഗേറ്റിലും,റെയ്സിനകുന്നിലും
കുന്നോളം ജനങ്ങള്‍
കുന്നിക്കുരുപോലെ കലങ്ങിയ കണ്ണുകള്‍
പിടയുന്ന അമ്മമനസ്സില്‍നിന്ന്
ഗര്‍ഭപാത്രത്തില്‍നിന്ന്
ചത്തൊടുങ്ങുന്നു ഭ്രൂണങ്ങള്‍

പ്രണയികള്‍


ഇത്രമേല്‍ അവളെന്നെ പ്രണയിച്ചിരുന്നെന്ന്
ഇപ്പോഴാണറിഞ്ഞത്
കടിച്ചുതിന്ന മാമ്പഴക്കൊരട്ട
ഈമ്പാന്‍ കൊടുക്കാതെ
മണ്ണിലേക്കെറിഞ്ഞിട്ടും
പുഴുപ്പല്ലുകാട്ടി പുഞ്ചിരിച്ചു നീ നിന്നില്ലെ
വള്ളി റ്റ്രൗസറിന്‍ പൊട്ടിയനാട
തുന്നി തന്നില്ലെ
ആമ്പല്‍ പറിക്കുമ്പോള്‍ വയല്‍
ചെളിയിലേക്ക് തള്ളിയിട്ടിട്ടും 
ഇളകി ചിരിചില്ലെ
മഷിതണ്ട് മുഴുവനും തട്ടിപറിച്ചിട്ടും
പൊട്ടിചിരിച്ചില്ലെ
കണ്‍മുന്നില്‍ കണ്ടുപോകരുതെന്നു
കണ്ണുരുട്ടി കയര്‍ത്തിട്ടും
പൊട്ടിവീണ കണ്ണീരിനുള്ളിലും
മന്ദഹാസംപൊഴിച്ചില്ലെ
ഇന്നീപാതിതളര്‍ന്ന മെയിതാങ്ങി
നടക്കുമ്പോഴും
മന്ദം,മന്ദമെന്നു കാതില്‍ പറകയല്ലേ
ഇത്രമേല്‍ അവളെഞാന്‍
പ്രണയിച്ചിരുന്നെന്നു
ഇപ്പോഴാണറിഞ്ഞത്

ദേശാടനപക്ഷികള്‍


പിറന്നുവീഴുന്നപെണ്‍ കുട്ടികള്‍
ദേശാടനപക്ഷികളോ
കാമാന്ധരുടെ കയ്യിലെ
കളിപ്പാട്ടങ്ങളോ
അരനിമിഷംകൊണ്ടെരിഞ്ഞു -
തീരുന്ന
ഈയ്യാം പാറ്റകളോ
ഏതുസൈബീരിയയില്‍നിന്നാണവര്‍
പറന്നുവന്ന്തു ?!
പറ ക്കമുറ്റും മുന്‍പേ
വംശ വൃക്ഷത്തിന്റെ ഏതുശാഖയി -
ലാണവര്‍
ചേക്കേറുന്നത് ?
ഇല്ലമക്കളെ ,മറക്കില്ല നിങ്ങളെ
കൂപ്പുന്നു വേവും മനസ്സിനാലഞ്ജലി
പച്ച ഞരമ്പിന്‍ പിടച്ചിലില്‍ നിന്നോര്‍മ്മ
 സിരകളില്‍ നിന്നോര്‍മ്മ സംഗ്രാമ ഭൂമിക
ഇല്ല നരാന്തകന്‍ മാരവര്‍ വാഴില്ല
നിരുപമേ,നിന്‍സ്മൃതി ജ്വാലയില്‍
തീര്‍ന്നിടും ചാരമായ്

2013, ജനുവരി 8, ചൊവ്വാഴ്ച

പുതുകാലം


അച്ഛമ്മ പറഞ്ഞതാണ് :
"കാസറട്ട് '-ന്ന് പറഞ്ഞതിന്
കലമ്പി കരയിചൂന്നു
'പുത്തിമുട്ട് "-ന്നു പറഞ്ഞേന്
പത്തിവിരിച്ച് കൊത്താന്‍ വന്നു
ഓര്‍മ്മകള്‍ക്ക് തന്നാരം പാടി
വലിയ മഴത്തുള്ളികള്‍ പാറി വീണു
ഓര്‍മ്മയുടെ വരമ്പും കാലത്തിന്റെ -
കരയും
കവിഞ്ഞൊഴുകി
അരിയില്ലാതെ എരിപൊരികൊണ്ടകാലം
ചാമാകുത്തി കഞ്ഞിവെചതും
വര്തിന്നുവിറച്ചു വീണതും
കട്ടന്‍കപ്പയുടെ കട്ട് പിടിച്ച്
മൂക്ക്കുത്തി മണ്ണില്‍വീണു ഛര്‍ദ്ദിച്ചതും
കാല് വെന്ത  നായയെപ്പോലെ
കാലമെത്ര കഴിഞ്ഞു
ഭാഷയും,വേഷവുംപോലെ മനുഷ്യനും
എത്രമാറി
കൃഷിയിന്നു കാഷായവേഷം ധരിച്ച്
പുറപ്പെട്ടു പോയിരിക്കുന്നു
വെള്ളകോളറും ധരിച്ച്
കൊറ്റിയെപോലെനാം കുത്തിയിരിക്കുന്നു
അരി യിനി ഓര്‍മ്മമാത്രമാവും
രിപുക്കളെങ്ങും നിറയും
പുനം കൊത്താന്‍ കാടെവിടെ?
പൂത്താട വാളാന്‍ നിലമെവിടെ?
റ്റൈല് വെച്ച തറയില്‍ കിടന്ന്
പൂഴിതവളയെപ്പോലെ
നിരങ്ങി നിരങ്ങി നീങ്ങുന്നകാലം
വിദൂരമല്ല

2013, ജനുവരി 7, തിങ്കളാഴ്‌ച

വേദനചിത്രം


വിചിത്രമായ ഭൂമുഖത്ത്
അലയുന്നു കുറേപൊയ്മുഖങ്ങള്‍
കാലങ്ങളില്ലാത്തഞാന്‍
ചുമന്നുനടക്കുന്നു ഒരുപീഡിതമനസ്സ്
ഉണ്ട്,സുഹൃത്തുക്കള്‍,യേറെ
സ്നേഹത്തിന്റെ മേമ്പൊടിചേര്‍ത്ത്
ചതിയുടെചതുപ്പിലേക്ക് തള്ളിവിട്ടവര്‍
ഒരു ഇരയെ,യെന്നോണം
തുറിച്ചുനോക്കി നൊട്ടിനുണയുന്നവര്‍
വിരൂപമായ ഒരുചിത്രംപോലെ ഞാന്‍ -
തൂങ്ങിയാടുന്നു
ഫൌണ്ടന്‍ തെറിപ്പിക്കുന്ന വെള്ള
തുള്ളികളെ പ്പോല്‍
കരളിലെ കണ്ണില്‍ നിന്നും കണ്ണീര്‍ തുളുമ്പുന്നു
ഞാനറച്ചുപോകുന്നു ഈവിശാലമായ
പാതയുടെ
അവസാനമെന്തെന്നറിയാതെ .
ഞാന്‍ വേദനയുടെ ഒരുചിത്രം
പതിരുമാത്രം വിളയുന്ന പാഴ്നിലം

വെയില്‍ കായുന്ന പൂച്ച


രാവിലെ വിളിച്ചുണര്‍ത്തും
രാവിനെ,യലക്കി വെളുപ്പിച്ച
വണ്ണാത്തിക്കിളി
ഓര്‍മ്മച്ചൂട്ട് ആളിക്കത്തും
ചിന്തയുടെ പടവുകള്‍ ഒന്നൊ-
ന്നായ്കയറും
കപ്പിയുടെ കുപ്പിവള കിലുക്കമുയരും
തൊട്ടി കിണര്‍ജലത്തില്‍മുങ്ങിനിവരും
ഭൂഗോളത്തിന്റെ അരികില്‍ ചവുട്ടി
വീഴാതിരിക്കാന്‍ചറകുവിടര്‍ത്തി
കഴുത്തു കുഴലാക്കി നീട്ടികൂവും
ഒരു പൂവന്‍കോഴി മൂന്നുവട്ടം
ജലനൂലുകള്‍തണുപ്പിനെകഴുകിക്കളയും
മുറ്റത്തെവറ്റിനായ് മുരിക്കുമരത്തിലെകാക്ക
ഏങ്കോണിച്ചു നോക്കിവിളിച്ചുപറയും' താറാ ...താറാ'
കാല്‍മുഖം കഴുകി വെയില്‍ കായുന്ന പൂച്ചയായി
മടിച്ചുഞാന്‍ നില്‍ക്കുമ്പോള്‍
നേരം പോയെന്നുദൃതിപ്പെട്ടു ഉറക്കചടവുമായി
അവള്‍ ഓഫീസിലേക്കോടും

2013, ജനുവരി 4, വെള്ളിയാഴ്‌ച

മൊബൈല്‍കിളി


മലര്‍ന്നുകിടക്കുന്ന പ്രഭാതത്തെ നോക്കി
അയാള്‍ നെടുവീര്‍പ്പിട്ടു
സന്തോഷത്തിന്റെ ഒരു കുളിര്‍പ്പെരുക്കം
മനസ്സിലെങ്ങും നിറഞ്ഞു
പെറ്റു വീണിട്ടേയുള്ളൂ  പൊക്കിള്‍ക്കൊടി -
യറ്റിട്ടില്ല .
 കിഴക്കന്‍ മാനത്ത്പേറ്റുചോരയുടെതുള്ളികള്‍
പടര്‍ന്നിരിക്കുന്നു
കേള്‍ക്കാംകൈകാലിട്ടടിച്ചുകൊണ്ട്
കരച്ചിലിന്റെ കിളിനാദം
ചേമ്പിലയിലെ മഞ്ഞു തുള്ളികള്‍ക്ക്
വൈരക്കല്‍ തിളക്കം
ചോരച്ചചുണ്ടുപോലെ വിടര്‍ന്നപൂക്കള്‍
അമ്മിഞ്ഞ മണംപോലെ മഞ്ഞിന്റെ
മദിപ്പിക്കുന്ന ഗന്ധം
കുഞ്ഞിന്റെ ചോരിവായിലേക്ക്
അമ്മിഞ്ഞപോലെ മഞ്ഞു
മഞ്ഞ ഡാലിയയിലേക്ക് മനസ്സ് -
തിരിയുമ്പോള്‍
ജാലകപ്പടിയില്‍മൊബൈല്‍കിളിനാദം
 

ചരിത്രത്തിലെ സ്ത്രീസാനിദ്ധ്യം



വാല്മീകി ,ഹോമര്‍
മനീഷികളില്‍ മനീഷി
രാമായണം,ഇലിയഡ്‌,ഒഡീസ്സി
വിശ്വമഹാകാവ്യങ്ങള്‍
ചിതലരിക്കാതചരിത്രത്തിന്റെ
തുറന്ന വാതായനങ്ങള്‍
സ്ത്രീ പണയ പണ്ടം ,കളിപ്പാട്ടം,-
ഉപഭോഗവസ്തു.
ചതിച്ച് ചതുപ്പിലെക്കാഴ്ത്തുമ്പോഴും
ചരിത്രത്തിന്റെ പിന്നാമ്പുറത്തിരുന്നു
അവള്‍ശക്തിയാകുന്നു
ഓരോ പുരുഷന്റെ വിജയത്തിന്റെ പിന്നിലും
ഒരു സ്ത്രീ സാനിദ്ധ്യം .
പടവെട്ടിയതെല്ലാംമണ്ണിനും പെണ്ണിനും വേണ്ടി
പറിച്ചെടുത്തതെല്ലാം മാനവും,മാതൃത്വവും
ദേവകളും ,മാനവരും പീഡനത്തില്‍ -
പണ്ഡിതന്മാര്‍
യവന പുരാണം മുതല്‍ഇന്നോളം
എഴുതപ്പെട്ട ചരിത്രമെല്ലാം സ്ത്രീകളുടെതു.
എഴുതുന്നതും
എഴുതപ്പെടാന്‍ പോകുന്നതും