malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, ഒക്‌ടോബർ 25, ശനിയാഴ്‌ച

നരനായാട്ട്




ഇത് നായാട്ട് കാലം
കുന്നുമ്പുറങ്ങളും,കുറ്റി-
ക്കാടുകളുമില്ലാത്ത
നിരന്ന നിലത്തിലെ
നായാട്ടു കാലം
ഒരു മുയൽ കുഞ്ഞിന്റെ
പിടച്ചിൽ
ഓടി തളരുന്ന ഒരു
മാൻ പേട
ചോര യിറ്റിവീണ
ഒറ്റയടി പ്പാത
അമർത്ത പ്പെടുന്ന നിലവിളി
നൊട്ടി നുണഞ്ഞ് ഒരു നരി
ആലസ്യത്തിന്റെ അലസതയോടെ
ആടിയാടി നീങ്ങുന്നു

ഉടൽക്കാഴ്ച്ച



ചാനലിൽ ചാരി നിന്ന്
അവർ ചിരിച്ച് കുഴയുന്നു
ലഹരിയുടെ അമ്ള ലായനിയിൽ
പതഞ്ഞുയരുന്നു
അവരുടെ ഇച്ഛയുടെകളിപ്പാട്ടമവൾ
അവളുടെ തേങ്ങലിൻ നെടുവീർപ്പുകൾ
അവർക്ക് മൂർച്ഛ പ്പെടുന്ന വികാരം
ഉള്ളിയും,തക്കാളിയുടെയും
നുറുങ്ങുകൾ ക്കിടയിൽ
വറുത്ത മത്സ്യമായ്  കൊതിപ്പിക്കുന്നൊരു
കാഴ്ച യായിരുന്നു
അവൾ അവർക്ക്
അവളുടെ ചുണ്ടുകളെ
ചെകിള പൂവുകളായ് അവർ
അടർത്തി അടർത്തി തിന്നു-
 കൊണ്ടിരുന്നു
ചാനൽ തിരയിലെ വർണ്ണ
മത്സ്യത്തെ പ്പോലെ
അവൾ അവർക്ക് ഉടൽ മാത്രമായി
വാലും തലയുമറ്റ
ചെതുമ്പലിൻ ഉടയാടകളെ
ഉരിഞ്ഞു മാറ്റിയ
വർണ്ണ ഉടൽ

നാടോടികൾ



മണ്ണിലേക്ക് ചായുന്ന
വൃദ്ധന്റെ താടിപോലെ
മഞ്ഞു പതുക്കെ മണ്ണിൽ
പരന്നു പടരുന്നു
ഊരുചുറ്റീടുന്നവർ
പാരിനെ ഊരാക്കിയോർ
'തമ്പ'ടി ച്ചു കൂടുവോർ
ജീവിത തുമ്പു തേടി
പാവങ്ങളായുള്ളവർ.
പറക്കും പക്ഷിക്കൊപ്പം
മനസ്സ് പോയീടുന്നോർ
മഴ നാളോർത്തീടവേ
മനസ്സ് മൂടീടുവോർ
തമ്പിലെ ചതുരത്തിൽ
ഇരമ്പും മഴയ്ക്കുള്ളിൽ
മക്കളെ മാറിൽ ചേർത്ത്
ദിക്ക് വെളുപ്പിക്കുവോർ
ആദ്യത്തെ മഴത്തുള്ളി
മുഖത്ത് പതിച്ചപോൽ  
ഞെട്ടി തരിച്ചീടുന്നു
ആ ദിന മോർ ത്തീടുമ്പോൾ

ദൈന്യത



അടുപ്പിൽ വെച്ച കലത്തിലെ
തിളച്ചു കാഞ്ഞ വെള്ളത്തിലിടാൻ
അരിയുമായി അവളുടെ അമ്മ വരണം
പൊള്ളി പ്പിടയുന്ന വിശപ്പിലേക്ക്
അവളിടയ്കകിടെ തണുത്ത -
വെള്ളമൊഴിച്ചു
കുഴിഞ്ഞ കണ്ണിലെ കനൽ കത്തൽ
യൗവനത്തിന്റെ ആളൽ
ഉഷ്ണ ക്കാറ്റിൽ ഉണങ്ങിയ മരച്ചില്ലയിൽ
കെട്ടി തൂക്കിയപോലെ
തകര ഷീറ്റിട്ട ഒറ്റ മുറിയിൽ
അവൾ  ആടിയാടി നടന്നു
കള്ള് മോന്തി കിറുങ്ങിയ കണവനെ
കാത്തിരുന്ന് കണ്ണ് കഴയ്ക്കുമ്പോൾ
കറുത്ത ചെട്ടിച്ചിയു ടെ കുടിലിൽ
അവർ സല്ലാപത്തിൽ  

ദയയുടെ മരണം

ദയയുടെ ദാനവുമായ്
ഒരു കുഞ്ഞാട് പോകുന്നു
ആർത്തിയുടെ ആട്ടിൻ-
തോലിട്ട ചെന്നായ്
കാത്തിരിക്കുന്നു

2014, ഒക്‌ടോബർ 10, വെള്ളിയാഴ്‌ച

അടയാളം



പുറത്ത് ശത്രുക്കൾ എന്റെ രക്തത്തിന്
കാതോർത്ത്‌ നില്ക്കുന്നു
എനിക്കും അവർക്കുമിടയിലെ
ഈ വാതിലാണ് തടസ്സം
അവരുടെ കണ്ണിന്റെ കണ്ണാടിയിൽ
ഒരു ചിത ഒരുക്ക പ്പെട്ടിട്ടുണ്ട്
എന്റെ അവസാന മാംസത്തിന്റെ ഗന്ധം
അവർ ആസ്വദിക്കയാണ്
എന്നിലെ സ്നേഹത്തിന്റെ സർപ്പ-
ശൽക്കങ്ങളാണ് പോലും
അവരെ ഭയപ്പെടുത്തുന്നത്
അവരുടെ തലച്ചോറിൽ പിറന്ന
മിന്നൽ പിണർ
എന്റെ പ്രജ്ഞയെ അറുത്ത് മാറ്റുമ്പോൾ
അസ്ഥികൾ പൊട്ടി
പരശതം വേരുകൾ
മ ണ്ണിലെക്കാഴ്ന്നു
സർപ്പ സസ്യമായി അവരെ
ചുറ്റി വരിയുമെന്നും
അതിനടയാളമീ നെറ്റി തടത്തിലെ
രക്ത നക്ഷത്രമെന്നും
അവർക്കറിയില്ലല്ലോ

മണ്ണിൻ മക്കൾ


എത്ര സുന്ദരം
അന്നെന്റെ ഗ്രാമം
എത്ര അന്തരം
ഇന്നെന്റെ ഗ്രാമം
എവിടെ ചെമ്മെഴും
ചെറു കുന്നുകൾ
എവിടെ പച്ച -
പട്ടുടുത്ത പാടങ്ങൾ
കീറിയ കൂറകൾ
വാരിച്ചുറ്റി
കട്ടയുടയ്ക്കും കയ്യുകൾ
വിയർപ്പിന്നു,പ്പുകൾ
വിളയും മേനികൾ
വറ്റെഴാ വെള്ളം മോന്തുന്ന
ഒട്ടിയ വയറിന്നുടമക-
ളെങ്കിലും 
മണ്ണിൽ ജനിച്ചോർ
മണ്ണിൽ പണിവോർ
മണ്ണ് ആം നമ്മുടെ
അന്നം എന്ന്
അഭിമാനാത്താൽ
ഊറ്റം കൊൾവോർ
എവിടെയവർ
ആ,മണ്ണിൻ മക്കൾ

തിരിച്ചെടുക്കുവാൻ കഴിയാത്തത്

വാക്ക് തോക്കിനോട്
പറഞ്ഞു:
പുറപ്പെട്ടു പോയാൽ
ഞാനും നിന്നിലെ
ഉണ്ടയും ഒരുപോലെ

പുതു വർഷം


പുത്തനാം വർഷമേനീ
പൊൻപട്ട് വിരിക്കുക
പുസ്തക താളിൽ പുതു
പുഷ്പ്പത്തെ ഞാൻ വരയ്ക്കാം
സ്വർണ്ണ രാജി വിടർത്തും
സൂര്യനാക്കാം ഹൃത്തിനെ
മിഴിയിൽ സ്വപ്നത്തിന്റെ
സരോവരം തീർത്തീടാം
തുടിക്കും മനസ്സിന്റെ
നൃത്ത താളത്തിനൊത്ത്
ചിന്തയ്ക്ക് ചിന്തേരിട്ട്  
ക്ലാവ് തുടച്ച് വെയ്ക്കാം
പോയിടും വർഷത്തിന്റെ
പുസ്തക താളിനെ ഞാൻ
കണ്ണുനീർ പശകൊണ്ട്
ഒട്ടിച്ച് മറയ്ക്കുന്നു
മാഞ്ഞ സിന്ദൂര പ്പൊട്ടും
കറുത്ത കിനാക്കളും
അറുത്ത ശിരസ്സിന്റെ
തുറിച്ച നോട്ടങ്ങളും
പോയ വത്സരത്തിന്റെ
ചത്ത വേരു പറിച്ച് 
പുത്തനാം വർഷമേ നീ
പൊൻപട്ടു വിരിക്കുക

വേർപിരിയൽ

ചർച്ചകൾക്ക്
ചാർച്ച യില്ലാതെ
വന്നപ്പോൾ
ചേർക്കുവാൻ കഴിയാതെ
ചോർച്ച കൂടിയപ്പോൾ
അവർ പരസ്പ്പരം
വേർപിരിഞ്ഞു  

കളി



വെളുക്കുമ്പോൾ തുടങ്ങും
വെയിൽ കുഞ്ഞുങ്ങൾ
വെളിമ്പറമ്പിലേക്കിറങ്ങാൻ
കൂടെ പുളി മരത്തിലെ
കുന്നിക്കുരു കണ്ണുള്ള ചെമ്പോത്തും
കളിച്ച് തളരുമ്പോൾ
വെള്ളരിപ്പാടത്തെ
കൂവലിലിറങ്ങി വെള്ളം കുടിക്കും
വെള്ളരിക്കോന്നുകൾ കട്ടുതിന്നും
ക്ഷീണ മാറ്റാൻ   ക്ഷണനേരം
പുളിമര ക്കൊമ്പിലിരിക്കുംപോൾ
ഓല പീപ്പി യൂതിയെത്തും
ഒരു കുഞ്ഞു കാറ്റ്
തട്ടി പ്പറിക്കാൻ തട്ടിതടഞ്ഞ് 
കുന്നിൻ ചാരുവിലൂടെവെയിൽ-
കുഞ്ഞുങ്ങൾ ഓടുമ്പോൾ
കണ്ടത്തിലെ കട്ടയുടച്ച്
നാടകം കളിക്കൊരുക്കൂട്ടും
ഞങ്ങൾ കുട്ടികൾ

കവിതയാകുന്നത് ...!

മീൻ മുറിക്കുംപോഴാണ്
മനം മറിയുന്നത്
കബന്ധങ്ങളുടെ കാഴ്ച
കരളിൽ കൊള്ളുന്നത്
കത്തുന്ന ഓർമ്മകളാണ്
കണ്ണിൽ പെയ്യുന്നത്  
ഈ വേദനയാണ്
പെടുപെടെ പിടയ്ക്കുന്ന
മീൻ തുണ്ട അക്ഷരമായ്
കവിതയായ്
വാർന്നു വീഴുന്നത്  

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

പാവങ്ങളുടെ ക്രിസ്തു



തെരുവിൽഅപ്പം വിറ്റുനടന്ന
ഒരു കുട്ടി
പുല്ലുമേഞ്ഞ വീട്ടിൽ
വെറും തറയിൽ കിടന്ന്
വിശപ്പ് കലാപ കാരിയാക്കിയ
ഒരു സൈനീകൻ
ഒരു ബൊളിവേറിയൻ കൊടുങ്കാറ്റു
ചെകുത്താന്റെ വാസത്തെ
ഗന്ധക ഗന്ധത്തെ
ആട്ടിയകറ്റിയവൻ
ഷാവേസ് നീ പാവങ്ങളുടെ -
ക്രിസ്തു വെനിസ്വലേയുടെ
രക്ഷകൻ
നീതിമാൻ മാരുടെ പ്രവാചകൻ
മരണത്തിനും മായ്ക്കാൻ കഴിയാത്ത
രക്ത നക്ഷത്രം