malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

പത്മവ്യൂഹം




നഷ്ട്ടനിദ്ര തൻ ഭാരമാ കൺകളിൽ
നഷ്ട്ട സ്വപ്നങ്ങൾ വീർത്ത കൺപോ
ള ക ൾ
നേർത്ത പുലരിയിൽ പൂത്ത പുഷ്പ്പങ്ങളിൽ
മുറ്റി നിൽക്കുന്നു പ്രതീക്ഷ തൻ പു
ഞ്ചിരി
പൂദളത്തിലെ ഈറനൊപ്പുവാൻ
ഇളവെയിൽ കരം ഓടിയെത്ത വേ
തന്റെമിഴിനീർതുള്ളിയൊപ്പുവാൻ
ഏതു കരമിന്നു വന്നെത്തിടും
ദീർഘ ദീർഘമവൾ നിശ്വസിക്കവേ
മിഴികളകലങ്ങളിൽ മേഞ്ഞുനിൽ
ക്കവേ
ആഗമിച്ചുമ്മവെച്ചുപോംഋതുക്കളെ
വിലാസ ലോലയായ് കാത്തു താഴ്വരനിൽക്കവേ
അവൾ ഏകാന്തതപസ്സിൻ മൗന വാത്മീകത്തിൻ
സ്വയം ബന്ധിതയായ് ശൈലപുത്രി
യായ് നിൽപ്പൂ
പറയുന്നു അവൾ: ഹേ ഭൂമീ സഖീ,
നീയെത്ര സുന്ദരി
നിന്നിൽ നിത്യ സ്നേഹം ചൊരിയു
വാൻ
പുള്ളിമാനിന്റെ കളികളുണ്ടെന്നും
കൊന്ന പൂക്കൾ തൻ മന്ദഹാസങ്ങൾ
ചിത്രശലഭചടുല നൃത്തങ്ങൾ
കുയിലിണകൾ തൻ കളഗാനങ്ങൾ
ഋതുക്കൾ തൻ ഗമനാഗമനങ്ങൾ
നിറയെ നിറയേ നിറച്ചാർത്തുകൾ
സഖീ, ഹേഭൂമി ആരുണ്ടെനിക്കു നീ
യല്ലാതൊരു കൂട്ട്
വ്യർഥമീ ജീവിതം തിരിച്ചറിയുന്നു
ഞാൻ
ആരെ പഴിക്കേണ്ടു ഞാൻ യെന്നെ യല്ലാതെ
ഇതു കാലമെനിക്കായ് ചമച്ചീടുന്ന
പത്മവ്യൂഹം

2015, ഒക്‌ടോബർ 27, ചൊവ്വാഴ്ച

ഭയം


ഹരിയാന, യു പി ,കാശ്മീർ ,കർ
ണ്ണാടക
കാണുവാൻ എത്ര കൊതിച്ചിരുന്നു
പണ്ട്.
ഇപ്പോൾ വന്ന് തൊട്ടു വിളിച്ചിട്ടും
തിരിഞ്ഞു നോക്കാത്തതെന്ത്?!
അടുക്കളവാതിൽ അറവാതിൽ പോലെ
അടച്ചുപൂട്ടിഭയവിഹ്വലയായ്
ജാതിയുടെ പേരിൽ ചോർന്നു പോ
കരുതേയെന്ന്
രണ്ടു കുഞ്ഞുങ്ങളേയും ചേർത്തു നിർത്തുന്നു
പണിക്കുപോയ, യച്ഛൻ പറമ്പിൻ
കൊള്ള്
കേറുന്നോന്ന് പാളി നോക്കുന്നു
ജാതിക്ക് കൊമ്പു മുളച്ചതും
ഭക്ഷണം വിഷമായതുമെന്ന്.
കവിതയെഴുതുന്ന അനുജനെ
കൈ പിടിച്ച് തടയുന്നു
അക്ഷരങ്ങളിലെ അഗ്നി വെടിയുണ്ട
യായ്
മാറിൽ തറച്ചാലോ!
ഉറങ്ങുവാൻ കഴിയുന്നില്ലയിപ്പോൾ
കണ്ണൊന്നടച്ചാൽ മതി
ദാദ്രിയിൽ നിന്നൊരച്ഛൻ
ഹരിയാനയിലെ രണ്ടു കുട്ടികളെ
കൈപിടിച്ച് പടികടന്നു വരുന്നു

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മണ്ണ്



മണ്ണ് മാത്രം മനസ്സിലുള്ള
ഒരു കാലമുണ്ടായിരുന്നു
കാന്താരിമുളകിന്റെ നീറ്റലായി
രുന്നു നെഞ്ചിൽ
കപ്പയുടെ കൊതിപ്പിക്കുന്ന മണമി
ന്നുമുണ്ട്.
കാഞ്ഞ വയറിനെ കണ്ണീരുപ്പിട്ട്
കാന്താരിമുളകുടച്ച് കൈ പിടിച്ച്
നടത്തിച്ചത്
ആ മണ്ണും അമ്മയുടെ മാറിൽ കുഞ്ഞെന്ന പോലെ
മണ്ണടരിൽ പറ്റിപ്പിടിച്ച കപ്പയും.
അപ്പനെന്നും പറയുമായിരുന്നു
മണ്ണ് പെണ്ണും പൊന്നുമെന്ന് .
ഓർമ്മയിലിപ്പൊഴും കൈത്തോടി
ന്റെ നനവ് വന്നു തൊടുന്നു
ആറ്റുകാറ്റടിക്കുമ്പോൾ ഉള്ളിലുള്ള
ആറ് വയസ്സുകാരന് കുളിരു ന്നു
വയറുവേവും നാളിൽ
കടവിന്റെ പടവുകൾ കയറി ആരെ
ങ്കിലും വരണേയെന്ന്
പ്രാർത്ഥിച്ച കാലമുണ്ടായിരുന്നു
അരവയറു നിറച്ച കുത്തരിച്ചോറും
ആറ്റുമീനും മനസ്സിലിന്നുമുണ്ട്.
അപ്പന്റപ്പൻഅപ്പന് കൊടുത്ത മണ്ണ്
എനിക്ക്തരുമ്പോൾഅപ്പൻ പറഞ്ഞു
അപ്പൻതന്നമണ്ണ്എന്നുംനിനക്കുണ്ടാവണം
ഈ മണ്ണിൽ തുടങ്ങി ഈ മണ്ണിലൊ ടുങ്ങണം നമുക്ക്
ആ മണ്ണാണ് കൈവിട്ടു പോയത്
അക കണ്ണാണ് അടഞ്ഞുപോയത്
ഞാൻ വേരറ്റുപോയ പാഴ്മരം
മണ്ണിനെ മറന്നവൻ അമ്മയെ വെറു
ത്തവൻ
അപ്പനെ മറ മാടിയ മണ്ണ്എപ്പോഴു  മെന്നെ
ശാസിച്ചു കൊണ്ടേയിരിക്കുന്നു.

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

എഴുത്തിന്റെ കൂലി മരണം




കൂർത്ത് മൂർത്തകണ്ണും
ഇരുതലമൂർച്ചയുള്ള നാക്കുമായി
ചുവന്ന അടയാളങ്ങൾ ചാത്തി
അവർ പോകുന്നുണ്ട്.
കരഞ്ഞു കാലു പിടിക്കുന്നുണ്ട്
കണ്ണുകൾ
കുതറി മാറുന്നുണ്ട് കൈയ്യുകൾ
മനസ്സിനും തെല്ലു മടിയില്ലാതില്ല
ഒന്നുകിൽ മൗനത്തിന്റെ വാത്മീ
കത്തിൽ അsയിരിക്കുക
അല്ലെങ്കിൽ, പൊട്ടക്കണ്ണും
പൊട്ടക്കാതുമായി
പൊട്ടൻ ചിരി ചിരിക്കുക
എഴുത്തിന്റെ കൂലി മരണമെന്ന്
പുതിയ നിയമം
കൂലിയെഴുത്തിന്റെ കുമ്മാട്ടി കളി
യിൽ അണിചേരുക
സ്ഥാനമാനവും അവാർഡും അക
ത്തളത്തിലെത്തും
നീല കുറുക്കനാണിപ്പോൾ രാജാവ്
വയറ് നിറഞ്ഞാൽനിലാവുള്ള രാ
ത്രിയിൽ
കുന്നിൻ പുറത്തു കയറി
ഒരിക്കൽഓരിയിടുകതന്നെചെയ്യും
അതുവരെ നിങ്ങൾ ഓരിയിടുക
അവനുള്ള ആഹാരം നിങ്ങൾ തന്നെ
യാവുക.
അകറ്റപ്പെട്ട അരചൻ അന്യന്റെ
ദുഃഖത്തിൽ പങ്കുചേരുന്നവൻ
നെഞ്ചിലെ രക്തത്തിൽ കൈവിരൽ
മുക്കി
അവനെഴുതിക്കൊണ്ടേയിരിക്കും
ഒരിക്കൽ നിങ്ങൾ കണ്ടെടുക്കും വരെ
വെടിയുണ്ടയിൽ ചിതറാത്ത അക്ഷരങ്ങളെ

2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

ചൂണ്ടക്കാരൻ




ചൂണ്ടക്കാരന്റെ
ധ്യാന സമാനമായ
ഒരിരുപ്പുണ്ട്
ഉൽപ്പത്തി രഹസ്യം
വെളിപ്പെടുത്താത്ത
ഏതോ പുരാതന
സ്മൃതിശില്പംപോ
ലെ
തോന്നുമപ്പോൾ

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

തിട്ടൂരം


ഭൂപടങ്ങൾ മാറ്റി വരയ്ക്കപ്പെടുന്നു
പിറന്ന മണ്ണിൽ നിന്ന് പിഴുതെറിയ
പ്പെടുന്നു
പലായിയായിരുന്നില്ലഞാൻഎങ്കിലും
പലവുരുപടിക്കുപുറത്ത് പോകേണ്ടിവന്നു
തലപ്പന്ത്കളിച്ചപറമ്പിൽ ബോംബു കളാ
ണിപ്പോൾ
അറിയാതെതട്ടിപ്പോ  കുന്നത്
മതംമനസ്സിലുണ്ടായിരുന്നില്ല
അത്ര തന്നെ സ്വപ്നങ്ങളും
കവലകൾ തോറുംകാത്തുനിൽ പ്പുണ്ട് കഥകളുമായി
കാമാർത്തികളും തോക്കുകളും
ഇപ്പോഴവർ തിട്ടൂര മിറക്കിയിരി
ക്കു ന്നു
ഞാനെന്തു ഭക്ഷിക്കണം ഞാനെന്തു കുടിക്കണം
ഞാനെന്ത് എഴുതണം ഞാനെന്ത് പാ
ടണം
എന്റെ ചിന്തയ്ക്ക് നിന്റെ
ചിന്ദൂര
ക്കുറി അടയാളമെന്ന്.
കണ്ഠനാളത്തിൽനിന്ന് കവിതയിറ
ങ്ങി വന്ന് ഇന്നലെ പറഞ്ഞു
കാവിമുക്കിയ കൈപ്പടയിൽ നിന്ന്
ഉതിർന്നു വീഴില്ല ഞാൻ
തിരിച്ചു പോകുന്നു

ഉരിയാട്ടം



ഉച്ചത്തിലുരിയാടിയ ഒരു കാല
മുണ്ടായിരുന്നു
നേരമേതെന്നില്ലാതെ ഒരു നീട്ടി
വിളിയുണ്ടായിരുന്നു
അന്നൊക്കെ ജീവിച്ചിരിക്കുന്നെന്ന
ഒരു തോന്നലുണ്ടായിരുന്നു
അയൽപക്കത്തെഅടുക്കളകളിലേക്ക്
ഉപ്പുംമുളകുംഅട്ടാച്ചൊട്ടകളിച്ചി
രുന്നു
ചകിരിപാണ്ടയേറികനൽക്കട്ടകൾ
അടുപ്പിൽ നിന്നടുപ്പിലേക്ക്
സ്നേഹം തെളിച്ചിരുന്നു
ഇന്നത്തെപ്പോലെഒരേമുഖമുള്ളവരുടെ
വിചിത്രസ്വഭാവങ്ങളെ
വേർതിരിച്ചറിയാൻ വയ്യാത കാല
മല്ലത്
ഓരോരാൾക്കും ഓരോ മുഖമായി
രുന്നു
എല്ലാവർക്കും ഒരേ മനസ്സും
മതാതീതമായൊരു പ്രണയകാലം
ഇന്നുമുണ്ട്ഉള്ളകങ്ങളിൽഒതുങ്ങിയിരിക്കുന്ന
ഉച്ചത്തിലുള്ള ഉരിയാടൽ
ഒരിക്കലെങ്കിലും പോയ കാലത്തി
ന്റെ
ഒരൊറ്റഉരിയാടൽമതി
നെറുകയിൽതെച്ചിപൂങ്കുലപോലെഓർമ്മകൾ പൂക്കാൻ

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

കടലിനോട്



വെൺനുരപ്പൂവുകൾ വാരി വിതറി
യാർത്തിരമ്പി വന്നിടും തിരകളേ
എൻ കഴലിണകളെ കൊലുസണി യിക്കവേ
ഓടിവന്നൊക്കത്തെടുക്കുവതാരമ്മ
ക്കടലിൻ കരങ്ങളോ
കടലേ, യെൻ കരളിലൊരു ഉദിത
യൗവനക്കോള് കൊള്ളുന്നൊരു കടൽ
കവിത പാടുംനിൻഉടലിളക്കത്തിൽ
ഉണരുമെന്നുള്ളിൽനിറയുമനു
രാഗം
വിടർന്നകണ്ണുമായന്നൊരുണ്ണിഞാൻ
അത്ഭുതാനന്ദമൂറി നിൽക്കവേ
കാറ്റിൻ കൈകളാൽ ചപ്രതലമുടി
മാടിയൊതുക്കിയെൻ കവിൾ തഴു
കിനീ
ഉണ്ണിക്കാലിനാൽ മണ്ണിലെഴുതിയ
മധുര വാക്കുകൾ നനച്ചുമായ്ച്ചു
നീ
നിന്നിലേക്കു ഞാൻ ഓടിയണയവേ
തിരകൈകൾ നീട്ടി തിരിച്ചു വന്നുനീ
ചിരിച്ചു നിന്നൊരെൻ അരികിൽ
വന്നന്ന്
അരുതരുതേയെന്ന് ചിതറി നിന്നുനീ
അതു കഴിഞ്ഞേ റെ വഴി നടന്നു ഞാൻ
ജന പദങ്ങളിൽ ആണ്ടു പോയി ഞാൻ
അപ്പൊഴും നിന്റെ ഓർമ്മയെന്നു
ള്ളിൽ
ഓളമായ് ലോലലോല ഭാവമായ്
കഴിഞ്ഞുപോയ്, ജീവിതഉച്ചചായ
വേ
ഇന്നുമെന്നുള്ളിൽ അനുരാഗ കഥ
യോർമ്മ
മറക്കുവതെങ്ങനെ കടലേ, സഖീ
അനർഘ സങ്കൽപസുഖസ്മിതങ്ങ
ളേ
വന്നുഞാൻ,നിന്റെമാറിലമരുവാൻ
പൊരിവെയിൽ താണ്ടി, ചൊരി മണൽ താണ്ടി
ആദ്യമായ് നിന്നെ കണ്ട പോലെ നിൽ
അത്ഭുതാനന്ദമിന്നുമുണരുന്നു
ഇല്ല, നിൻ തിരകൈകളാലിനി യെന്നെ
തടഞ്ഞു നിർത്തുവാനതു ദൃഢനി
ശ്ചയം

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

കാലത്തിന്റെ കൈയിലെ കുരുതിപ്പൂക്കൾ




അരികുപറ്റിപ്പോയ
അരജീവിതങ്ങളെ
നാം ശ്രദ്ധിക്കാറേയില്ല
പാതിയിൽ മുറിഞ്ഞു
 പോക്കുന്ന
ദീർഘനിശ്വാസങ്ങളെ
നാം കേൾക്കാറേയില്ല
അവരെ നാം എന്തു പേ
രി ട്ടാണ് വിളിക്കാറ്?
അംഗ പരിമിതരെന്നോ,
ഭിന്നശേഷി ക്കാരെന്നോ?
കാലത്തിന്റെ കൈയിലെ
കുരുതി പൂക്കളാണവർ
കുഞ്ഞു മുറിക്കുള്ളിൽ
വലിയ ലോകം തീർക്കുന്ന
വർ
നിവർത്തി വിരിച്ച വിരിപ്പിൽ
മലർത്തി വിരിച്ച പോലെയവർ
ഇളങ്കാറ്റിൽ ഇടയ്ക്കൊന്നനങ്ങുന്ന
ചുമർചിത്രം
രാത്രി നിശ്വാസങ്ങളെ, തേങ്ങലുകളെ
തൂത്തുവാരുവാൻ പുലരി കാറ്റ്
വരുന്ന
ഒറ്റപ്പാളി ജനലിലൂടെ
പുറം ലോകത്തെ കണ്ടു കൊണ്ടിരി
കുന്നവർ

മരിച്ചവരുടെ പാട്ട്




മരിച്ചുവീണവരുടെ പാട്ടുകൾ
പടപ്പാട്ടുകളാണ്
അവകുന്നുകളിൽ, കുഴികളിൽ
സമതലങ്ങളിൽ
മാറ്റൊലികളായി അലയടിക്കുന്നു
ഒത്തുതീർപ്പിനു തയ്യാറാകാത്തവൻ
ഉയർത്തെഴുന്നേൽക്കുന്നവനാണ്
ഗതകാല വസന്തങ്ങൾ അയവെട്ടി
അയവെട്ടി
ഗതികിട്ടാതലയില്ല
കൈചൂണ്ടികൾപിഴുതെറിയുന്നവനെ
വിളക്കുമരം ഊതിക്കെടുത്തുന്ന
വനെ
വയലുകളിൽ വേലി കെട്ടിയവനെ
മുന്തിരി തോപ്പിൽ മതിലുയർത്തി
യവനെ
രക്തസാക്ഷി മണ്ഡപങ്ങളെ സാക്ഷി
നിർത്തി
വിരിമാറിനെ വീണ കമ്പികളാക്കി
മോചനത്തിന്റെ പാട്ട് പാടും
മരിച്ചു വീഴുന്നതു വരെ

2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

മീനുകൾ




കടലാഴങ്ങളിൽ നിന്ന് മീനുകൾ
മുക്കുവകുടിലിലേക്ക് വരുന്നു
മുട്ടയിട്ട് മുക്കുവത്തികളുടെ
കുട്ടയിലേറുന്നു
മുട്ടയ്ക്ക് മീതെ മുക്കുവ മുത്തി
ക ളു ടെ കഥകളടയിരിക്കുന്നു
അടവിരിഞ്ഞ കുഞ്ഞുങ്ങൾ
അലമാലകൾക്കു മീതെ
നീന്തി തുടിക്കുന്നു
അങ്ങനെ കാലക്കഥകൾ
കടലാഴത്തോളമെത്തുന്നു

ജീവിതയാത്രയിൽ



തിരിഞ്ഞു നോക്കാതെ പടിയിറങ്ങു
മ്പോൾ
വിട പറഞ്ഞില്ല
നെടിയ ദു:ഖത്തിൻ കുടമുടഞ്ഞില്ല
സൗഭാഗ്യമോ സുര യോഗമോ
ബോധി വൃക്ഷ മോ ലക്ഷ്യമല്ല.
പടിയിറങ്ങുമ്പോൾ ഓർമ്മ വന്നെന്റെ
കൈ പിടിക്കുന്നു, കാൽക്കൽ വീഴുന്നു
ലക്ഷ്യമെത്തുവാൻ കഴിഞ്ഞതില്ലേലും
വഴി പിണയാതെ, പാത പിരിയാതെ
മടക്കയാത്രയ്ക്ക് ചരട് കെട്ടുന്നു
കണ്ണുനീരിന്റെ ഉപ്പിൽ അവൽപ്പൊതി
കെട്ടു തന്നെന്നെ യാത്രയാക്കുന്നു
കാലം കഥകളെ ഗർഭംധരിക്കുന്നു
ആത്മവിശ്വാസം മുന്നേ നയിക്കുന്നു
പോകുന്നു ഞാൻ ജീവിത അവൽ
പ്പൊതിയുമായ്
സത്യ സ്നേഹ സതീർത്ഥ്യനെ കാണു
വാൻ
മാളിക മുകളിലേറ്റേണ്ട നീ, എന്റെ
മാറാപ്പ്
ചുമലിൽ നിന്നിറക്കിയാൽ മതി
എവിടെ കണ്ണൻ കളികൂട്ടുകാരൻ
കണ്ടതില്ലിന്നൊരമ്പാടി മുറ്റത്തും
കണ്ടതില്ലിന്നൊരുവൃന്ദാവനത്തിലും
ഇല്ല കൃഷ്ണൻ ഇനി കാളിയൻ മാത്രം
ആർത്തിയാൽ പത്തി വിരിച്ചു കൊത്തുന്നവൻ
കുതിർന്നു പോയൊരീ ജീവിത
അവൽപ്പൊതി
ഉതിർന്നു വീഴാതെ ഉയിർത്തെഴു
ന്നേൽക്കുക
കാലമേ നിന്റെ കർമ്മം തുടരുക
കാളിയനെയിനി കാലാൽ തളയ്
ക്കുക

2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ചില പ്രണയങ്ങൾ ഇങ്ങനെയാണ്





ചില പ്രണയങ്ങൾ ഇങ്ങനെയാണ്
കിട്ടിയെന്ന് തോന്നുമ്പോൾ
ഈ ൽ മത്സ്യത്തെപ്പോലെ
വഴുതി മാറിക്കളയും.
ചിലവ, കല്ലറയിൽ കൊത്തി വെച്ച
ഓർമ്മഫലകം പോലെയും
എത്ര കാലം കഴിഞ്ഞാലും
ഓർമ്മപ്പെട്ടു കൊണ്ടേയിരിക്കും

വേർപിരിയൽ



രഹസ്യമായി കണ്ടു മുട്ടുക
കത്തുകൾ കൈമാറുക
പരസ്പരം കാണാതിരിക്കുമ്പോൾ
ഇല്ലാ വഴികൾ ഉണ്ടാക്കി വന്ന്
പരിഭവപനിനീർ തൂവുക
മുറിക്കുള്ളിൽ അടച്ചിരിക്കുക
സങ്കൽപ്പിച്ചു നോക്കൂ
അറിയാതൊരുസുഖംതോന്നു
ന്നില്ലെ.
വിവാഹം കഴിയുന്നയന്നു മുതൽ
പരസ്പരം ഭയക്കാൻ തുടങ്ങും
സ്നേഹിക്കപ്പെടാൻ ഒരു ലൈസൻസ്
തരപ്പെടുത്തിയ പോലെ.
സ്വതന്ത്രരായിരിക്കുമ്പോൾ
മറ്റാരെക്കാളും പരസ്പരം വിശ്വസിക്കും
ഒന്നാകുന്നതോടെ സംശയത്തിന്റെ
നിഴലിലാകും
ഒരു മാസത്തെ ആനന്ദത്തിന്
ഒരായുഷ്ക്കാലഅസ്വസ്ഥതകൾ
ചിലർ വിലയ്ക്കെടുക്കുന്നു.
തെറ്റു മുറ്റിയ ജീവിതത്തിൽ
സ്വഛ നിമിഷത്തിനായ് തിരയുന്നു
പരസ്പരം മനസ്സിലാക്കാനാവാതെ
വിജന പാതയിൽ പിരിയാനവർ
നിൽക്കുന്നു
തിരിഞ്ഞു നടന്ന രണ്ടു പേരും
തെല്ല കലത്തിൽ ഒരേ സമയം
തിരിഞ്ഞു നോക്കുന്നു
ശരീര മകലെയെങ്കിലും
മനസ്സുകൊണ്ടവർ ഓടി വന്നിട്ടുണ്ടാകാം
ഒരു നിമിഷംചുംബിച്ച്ആലിംഗനം
ചെയ്തിരിക്കാം