മാംഗോഫ്രൂട്ടിനുണഞ്ഞ് ഇരിക്കുന്നൊരു കുട്ടി
എന്തൊരു രുചിയെന്ന് ചൊല്ലുന്നുണ്ടിട
യ്ക്കിടേ
ഉണ്ണിനീയറിഞ്ഞിട്ടില്ലിന്നോളം നാട്ടുമാവിൻ
രുചിയും,ഗുണങ്ങളും അതൊന്നുവേറെ
തന്നെ
മുത്തച്ഛനുള്ളിൽനെഞ്ചു പൊട്ടുന്നവേദ
നയാൽ
മന്ദമായ്മൊഴിയുന്നു ചാഞ്ഞുകിടന്നീടുന്നു.
മുറ്റത്തിനറ്റത്തുകണ്ടോ ഒരുമാവിൻമൂടാ
ണത്
എത്രമാമ്പഴംതന്നു പോറ്റിയതാണന്നെന്നെ
ഉണ്ണിയന്നുനിന്നച്ഛൻ അങ്കണതൈമാവിൽ
നിന്നെത്രമാങ്കനിയുണ്ടു, ഊഞ്ഞാലിതെത്ര
യാടി
തണലായ്തഴുകിയും അമ്മയായന്നംതന്നും
അന്തിക്കടുപ്പായി വെളിച്ചംപകർന്നതും
മറക്കാനെളുതാമോ അമ്മമാവിനെ യെന്നും
എന്നിട്ടു;മുറിക്കുവാൻ തിരക്കെന്തായിരുന്നു
മുറ്റത്തിനറ്റത്തുകണ്ടോ ഉണ്ണിനീമാവിൻ
മൂട്
അത,മ്മതൻ ശ്മശാനം, സ്മാരകം, സ്വന്തം
രക്തം.
അങ്കണതൈമാവില്ല ഇന്നാനന്ദമൊട്ടുമില്ല
ആത്മാവിൻ നടക്കല്ലിൽ പൂങ്കുലതല്ലിതല്ലി
ആർത്തലച്ചീടുന്നൊച്ച ഇന്നുമുണ്ടുള്ളിൽ
കെടാതെന്നും തികട്ടി നിൽപ്പൂ .
ഉണ്ണിയെന്തറിയുന്നു ഉൺമ ചൊല്ലീടേണ്ടവർ
ഉമ്മറപ്പടിവാതിൽ അടച്ചു തഴുതിട്ടാൽ