malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2014, മേയ് 31, ശനിയാഴ്‌ച

വീട്ടമ്മ



വാക്കിന്റെ വടിയെടുത്ത്
അവൻ കാത്തിരിക്കുന്നു
വേലയെടുത്ത് വെന്തവളെ
വെയില് കാഞ്ഞ മനസ്സുമായി
വീട്ടിലേക്ക് വന്നവളെ
വാക്കിന്റെ വടിയാൽ
കുത്തി നോവിക്കുന്നു
കൊറ്റിനുള്ള വകയുമായി 
കടന്നു കളയുന്നു
വേലിയിറങ്ങിയ വെയിൽ
പടിഞ്ഞാട്ട്  കുന്നിറങ്ങുമ്പോൾ
കള്ളിന്റെ മണവുമായൊരു കാറ്റ്
ആടിയാടി വരുന്നു
തലയിലെ വട്ടക്കെട്ട്
തെറിയുടെ പൂരപ്പാട്ടിൽ
വേതാളനൃത്തം ചവിട്ടുമ്പോൾ
കാത്തിരുന്ന് തളർന്നവളുടെ   
കണ്ണ്‍ പൊട്ടുന്നു
കര ചരണങ്ങൾ അറ്റ് വീഴുന്നു
കൊറ്റി യുദിക്കുമ്പോൾ
നുള്ളിപ്പെറുക്കി
കത്തലടക്കാൻ  കാലമാക്കി
നുണ്ങ്ങ്  ചിരിയുമായി
കൊറ്റിനുള്ള വക തേടി
അവളിറങ്ങുന്നു

ചൂല്



മുക്കിലോ മൂലയിലോ
കുത്തിച്ചാരി നില്ക്കും
കണ്ടാൽ കലിയാണവർക്ക് 
പ്രാക്കിന്റെ പട്ടട പണിയും
മണ്ടയ്ക്ക് കുത്തും പുറങ്കാലുകൊണ്ട് തട്ടും
ആട്ടും,തുപ്പും സഹിച്ച്
ഒറ്റ ചരടിലെങ്കിലും
ഒതുങ്ങി നില്ക്കും
പുലരും മുൻപേ തൂത്ത് വാരി
വെടിപ്പാക്കി
ചിത്രക്കളം വരയ്ക്കും
വൃത്തിയും,വെടിപ്പും ആർക്കുമില്ല
അവളെ പ്പോലെ
ചൂലിന്റെ ചിത്ര പ്പണികളിൽ
സന്തോഷിക്കുമ്പോഴും
നന്ദിയോടൊന്നു തിരിഞ്ഞു
നോക്കുക പോലുമില്ലആരും

ചെഗുവേര ഇറങ്ങിപോയ വഴിയിൽ



കലാലയത്തിലെ കളിയും
കലാപങ്ങളു മെവിടെ
വിദ്ധ്യാർത്ഥി ലക്ഷങ്ങളുടെ
വർഷകാലമേഘമെവിടെ  
ഇടിമുഴക്കമെവിടെ  
മിന്നൽ പിണരുകൾ എവിടെ
ചെഗുവേരയും,ചുവന്ന വാക്കുകളും
ചുമരിൽ നിന്നും എപ്പോഴാണ്
ഇറങ്ങി പോയത്
ചുമരായ ചുമരിലെല്ലാം
ബക്കാർഡീസും,ചാത്തന്സും,-
ഇട്ടുമ്മൽ ടീമും, സ്ട്രീറ്റ് ബോയ്സും
എന്നാണു സ്ഥാനം പിടിച്ചത്
സൌഹൃതങ്ങളെലാം വിരൽ-
 തുമ്പിലായപ്പോൾ
ലൈക്കിന്റെയും,ഷെയറിന്റെയും,
കമന്റിന്റെയും പെരുമഴക്കാലമായി
ഓട്ടോ ഗ്രാഫും,ഫോട്ടോഗ്രാഫിയും
കുടിയൊഴിഞ്ഞു
പോർണോ ഗ്രാഫിയാണ് പഥ്യം
പൈങ്കിളി കഥകളെല്ലാം പമ്പ -
കടന്നു
പകുക്കുവാൻ കിളികൾ തന്നെ -
യുള്ളപ്പോൾ
എന്തിനു കഥകൾ 

ഇന്നും



രാത്രിക്ക് തീപ്പിടിച്ച്
ഇരുട്ടിനെ നക്കി തുടയ്ക്കുന്നു
അട്ടഹാസങ്ങളുടെ ഇടിനാദം
ആർത്തലച്ചു പെയ്യുന്ന നിലവിളി
കൂരകൾ ക്കുള്ളിൽ നിന്ന്
തീപന്തങ്ങൾ പുറത്തേക്ക് ചാടുന്നു
പെണ്ണുങ്ങൾ കൂട്ടമായി
കുറ്റി ക്കാട്ടിലമരുന്നു
യോനിയിൽ നിന്ന് ലിംഗവും,-
വാളും വലിച്ചൂരിയവർ
മുലകൾ ഛെദിച്ച് കലി തുള്ളുന്നു
ഞെട്ടിയുണർന്ന കുട്ടികൾ
അമ്മിഞ്ഞ തിരയുന്നു
മരിച്ചുപോയ പെണ്ണുങ്ങൾ
കുട്ടികളെ പരതുന്നു
ആണുങ്ങളെല്ലാം അണയാത്ത
പന്തമായ്
അവിടവിടെ കത്തുന്നു
കൂരകൾ കാണാത കാക്ക
പുലരിയറിയിക്കാതെ
പറന്നു പോയി
പിന്നെയും വന്നു
രാവും പകലും വേനലും മഴയും
ബലാൽസംഗം ചെയ്യപ്പെട്ട
മനസ്സുമായ്
കുറ്റിക്കാടുകൾ തഴച്ചു വളർന്നു
ഇന്നും കൂരകൾ ഉയരുകയും
അമരുകയും ചെയ്തുകൊണ്ടേ -
യിരിക്കുന്നു
തീപ്പിടിച്ച നിലവിളികൾ ഉയർന്നു-
 കൊണ്ടേയിരിക്കുന്നു 

ഒട്ടകം



ബുദ്ധി ജീവിയുടെ മട്ടുണ്ട്
ഒട്ടകത്തെ കണ്ടാൽ
ചപ്രച്ചമുടിയും,നീണ്ട താടിയും,-
കുളിക്കാത്ത ചൂരും
തോളിൽ തൂക്കിയ സഞ്ചിയുമായി
തലയുയർത്തി നടക്കുന്നവനെ പോലെ.
ഫിലോസഫിയാണ്ഐച്ഛഇക
വിഷയമെന്ന് തോന്നും
ആ നിസ്സംഗത കണ്ടാൽ.
ഒട്ടകം പരോപകാരിയാണ്
ചുമടുകൾ ചുമക്കും,ആളുകളെ കയറ്റും
കോപ താപങ്ങളകറ്റി
അനുസരണ കാണിക്കും
ഒട്ടകത്തെ ഒരു കല്പ്പ-
 മൃഗമെന്നു വിളിക്കാം
ഇറച്ചി,പാൽ,രോമം,തുകൽ,-
അസ്ഥികൾ,ചാണകം എല്ലാം
മനുഷ്യർ ഉപയോഗിക്കുന്നു

2014, മേയ് 26, തിങ്കളാഴ്‌ച

ചാറ്റൽ മഴ



തിരക്കുള്ള ബസ്സിൽ
തൂങ്ങി പ്പിടിച്ചു കയറുമ്പോൾ
ഓടിവന്നൊരുചാറ്റൽ മഴ
കൂടെ പോരട്ടേന്നു  കണ്ണിറുക്കി
അടുത്ത സ്റ്റോപ്പിൽ നിന്ന്
ഒരു വലിയ മഴ തെക്കോട്ടും-
ഒന്ന് പടിഞ്ഞാട്ടും
ബസ്സിറങ്ങിപ്പോയി
കോളേജ് സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ
ചാടിയിറങ്ങിയ ചാറ്റൽ മഴ
അനുവാദം ചോദിക്കാതെ
കുടയ്ക്കുള്ളിലേക്ക്  കയറി
നാണിച്ചു പോയ ഞാൻ
കൂട്ടുകാർ കണ്ടില്ലെന്നു നടിച്ച്
കളിവാക്ക് കേട്ടില്ലെന്നു നടിച്ച്
ഒതുക്കി പ്പിടിച്ച പാവാടയുമായ്‌
പതുങ്ങി നടന്നു
കോളേജ് ഗേറ്റിൽ വെച്ച്
ഒന്നും മിണ്ടാതെ
കൂട്ടു കാരുടെ  ഇടയിലേക്ക്
ഇറങ്ങിപ്പോയ മഴയെ നോക്കി
ഞാനൊരു മണ്ടിയെ പ്പോലെ നിന്നു

2014, മേയ് 17, ശനിയാഴ്‌ച

എന്നും അരികിൽ

മരണ മെന്നുമെന്നരികിലുണ്ടെന്നു
മനമെ നീയെന്നെ ഓർമ്മപ്പെടുത്തണെ
അടക്കിയാലടങ്ങാതൊരുമോഹത്തെ
ഇടയ്ക്കിടെയൊന്നു തട്ടിയടയ്ക്കുവാൻ
തിളച്ചു തൂവുന്ന ക്രോധകഠാരയെ
കൈയാൽ  പിടിച്ചൊന്ന്
തിരികെ വാങ്ങിക്കുവാൻ
അതിരു ലംഘിക്കുമധികാര -
ദണ്‍ഡിനെ
അടങ്ങെ പിടിച്ചൊന്ന്
പിന്നോക്കം വലിക്കുവാൻ
ചെയ്തു കൂട്ടുന്ന ചെയ്തിക്ളൊക്കെയും
സ്വച്ഛ സ്മരണയി ലൊന്നെത്തി നോക്കുവാൻ
ഇല്ല നേരിൻ ശരീരമല്ലാതെയീ  
ബ്ഭൂവിൽ നിന്നുകൊണ്ട് -
പോകുവാനെന്നോര്മിപ്പിക്കുവാൻ