malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2015, ജൂലൈ 31, വെള്ളിയാഴ്‌ച

കലാം ഇനി ഓർമ്മ





കാലം കടം നൽകിയ ഒരു കവിത
യാ യി രു ന്നു കലാം
കണ്ണീർ കടലുകളെ കോരിക്കുടിച്ച്
വിശപ്പിന്റെ മുൾ വരുമ്പുകളെ കീറി മുറിച്ച്
പുസ്തകങ്ങളെ പ്രണയിച്ച, പൂവുകളെ സ്നേഹിച്ച
 കുഞ്ഞുങ്ങളുടെ കളിക്കൂട്ടുകാരൻ.
കലാംനീഞങ്ങൾക്കെല്ലാമായിരുന്നു
എന്നിൽതുടങ്ങിയെന്നിൽ കുടിയേറുന്ന നിഴൽ
ഒഴുകുന്ന ജലത്തിലെ മത്സ്യം
എന്നും വിരിഞ്ഞ്സുഗന്ധമേകുന്നൊ
രു തുമ്പ
കലാം നീ കാല കർമ്മത്തിലാണ്
അഗ്നി ചിറകും വിരിച്ച് സൂര്യതേ
ജസ്സു തേടിയുള്ള യാത്രയിലാണ്
ഓരോ മൺ തരിയും നിൻ നാമമന്ത്രണത്തിലാണ്
കലാം ..... കലാം അതൊരു പുലർ
കാലകാ ഹ ളമാണ്
എന്നും പ്രതിധ്വനിക്കുന്ന ഓർമ്മ
ക ളു ടെ ഓളപ്പെരുക്കമാണ്

2015, ജൂലൈ 20, തിങ്കളാഴ്‌ച

കണ്ണീർപ്പുഴ



ഇത് കണ്ണീർപ്പുഴ
ഞാൻ കണ്ണീരാറ്റിൻ തീരത്തെ
പഴകിയ പർണ്ണശാലയിൽ
പാർക്കും നിത്യകന്യക
എനിക്കു മുണ്ട് ഓർമ്മിക്കാനൊരു
ഓണക്കാലം
വർണ്ണക്കുട ചൂടും പ്രണയ ക്കാലം
പച്ചയ്ക്ക് തീപിടിക്കും പ്രായത്തിൽ
പ്രീയരെന്ന് നടിച്ചവരെല്ലാം
മുഖമില്ലാത്തവരായിരുന്നു
പിളർന്നു വരുന്ന ഒരേഗുഹയിലൂടെ
ചിരിക്കുന്നവർ
മാരീചവേഷങ്ങളെതിരിച്ചറിഞ്ഞിട്ടും
രാവണവേഷങ്ങളെതളച്ചുതളർന്നിട്ടും
വന്നില്ല യിതു വരെയൊരു രാമനും
കളഞ്ഞു പോകുവാൻ ഒരു മോതിര
മില്ലാത്ത
ശകുന്തള ഞാൻ
ഉറഞ്ഞാടാൻ ഒറ്റച്ചിലമ്പില്ലാത്ത
ഒരു കണ്ണകി
ഇന്നു മൊഴുകുന്നു യെന്നിലെയീ
കണ്ണീർപ്പുഴ

2015, ജൂലൈ 16, വ്യാഴാഴ്‌ച

ഒറ്റപ്പെടുമ്പോൾ



അച്ഛൻ നടന്ന വഴിയേയൊന്ന് നടക്കണമെന്ന ചിന്ത
ഒരു തിരിച്ചു പോക്കല്ല
തിരിച്ചറിവാണ്
ഓർമ്മനശിക്കുവോളം
അച്ഛന്റെ ,യുപ്പ് മണം
ഓർമ്മയിൽ സൂക്ഷിക്കുവാനാണ്.
കൊലുസിന്റെ കിലുക്കത്തിൽ
മഞ്ചാടിക്കുന്നു കളിൽ
കൂട്ടിവെച്ചകുന്നിക്കുരു മണികളിൽ
കൈമോശം വരാത്ത ബാല്യവും
ആർത്തലച്ചു പെയ്യുന്ന മഴയിൽ
എന്റെ ചിരിയും, കരച്ചിലും, പ്രണയവും
ഇന്നെനിക്കില്ലാത്ത തെല്ലാം
ഉണ്ടെന്നോർമ്മിക്കാനാണ്
ജീവിതത്തിന്റെ ഇടവഴികളിൽ
ആരും കൂട്ടിനില്ലാതെ പോകുമ്പോൾ
പ്രതികരിക്കാനറിയാത്ത ജീവിതങ്ങ
ൾക്ക്
ഈ സ്വപ്നങ്ങളെല്ലാതെ മറ്റാരാണ് കൂട്ട്
പറഞ്ഞു മതിയായിട്ടല്ല ചില ജീവി
തങ്ങൾ
ഇറങ്ങി പോകുന്നത്
ഇനിയുമെന്തൊക്കയോ ബാക്കി
വെച്ചാണ്

തിരിച്ചറിവ്



ജീവിത ചക്ര മുരുണ്ടുരുണ്ട ങ്ങനെ
സായാഹ്ന വേളയിലെത്തി നിൽക്കേ
ഒട്ടൊന്നുപിന്നിട്ടപാതയിലേക്കുനാം
നീൾമിഴിനീട്ടിയൊന്നോർത്തു നോക്കേ
അധികാരദണ്ഡിന്റെ കൽപ്പനയൊ
ന്നുമേ
ദണ്ഡത്തിലുപകരിക്കാതെ പോയി
അന്നുസപ്രമഞ്ചകട്ടിലിലാലോലം
ഇന്നീ കിളിക്കൂട്ടിൽപ്രാഞ്ചിപ്രാഞ്ചി
ഈറനാംകാറ്റിൽപൊലീയുമെന്നോ
ർ ക്കാതെ
അഹങ്കാര നീർപ്പോളയെത്രവീർത്തു
വില്ലു കുലച്ചൊരു വില്ലാളിവീരനും
അമ്പിൽ കുരുങ്ങുമെന്നോർത്തതില്ല
എത്ര മാതൃത്വങ്ങൾ രക്തം ചുരത്തി
എത്ര കാമ ങ്ങൾ ഹോമിച്ചു പോയി
എത്ര പിതൃത്വങ്ങൾ പിടഞ്ഞുവീണു
ള്ളതാം
പാപപങ്കിലമാമീ പാദങ്ങളിൽ
വെട്ടിപ്പിടിച്ചതും, കട്ടു നിറച്ചും
കണ്ണുനീരാറ്റിലൊലിച്ചു പോയി
വാളെടുത്തുള്ളവൻ വാളാലെയെ
യെന്നത്
കാലം കരുതി വെച്ചുള്ള താകാം

പുരാവൃത്തം



ഈശ്വരൻ ബന്ധനസ്ഥനാണ്
കോവിലിനുള്ളിൽ കരുതൽ
തടങ്കലിലാണ്
സമ്പന്നതയും അധികാരവും
ഇരുളറയിൽ അsച്ചതാണ്
കൊളുത്തി വെച്ച യിത്തിരി
വെട്ടത്തിൽ
കാഴച്ചകൾ കാണാൻ കണ്ണു തിരു
മ്മുകയാണ്
കരയുന്ന ഭക്തന്റെ കണ്ണീരിൽ
വീണ്
കാരാഗൃഹത്തിൽ നിന്ന് രക്ഷിക്ക
ണേയെന്ന്
മൂകമായ് കേഴുകയാണ്
അതുകൊണ്ടായിരിക്കണം
ഇനിയുമിനിയും തന്നിലേക്കെത്തി
ക്കു വാൻ
പാവപ്പെട്ട ഭക്തന് ദു:ഖ ശാന്തിയേ
കാതിരിക്കുന്നത്

2015, ജൂലൈ 15, ബുധനാഴ്‌ച

തീയേറ്റർ



തീരശ്ശീലയിലെ
അത്ഭുതലോകം
പ്രണയികളുടെ
പറുദീസ
കൗമാരക്കാരുടെ
കുമ്പസാരക്കൂട്
വ്യഭിചാരികളുടെ
മണിയറ

2015, ജൂലൈ 13, തിങ്കളാഴ്‌ച

ആ വരികളിപ്പൊഴും തെരുവിൽ പണിയെടുക്കുന്നുണ്ടാവും




പ്രായത്തെ മറയ്ക്കാൻ
കറുപ്പിന്റെ ചായക്കൂട്ടുകൾ
വെളുത്ത മുടിയിഴകളിൽ
അവൾ കോതിയൊതുക്കുന്നതും
നോക്കി
ചുടു ചായ മോന്തുമ്പോഴാണ്
റേഡിയോ വിൽ ആ പാട്ട് വീണ്ടും
കേട്ടത്
ഒരു നിമിഷം,വാക്കുകൾക്കിടയിൽ വന്നു വീഴുന്ന
വി രാമചിഹ്നം പോലെ
ചായ കുടിക്കാൻ മറന്ന്
ശ്വാസമിറക്കാൻ മറന്ന്.....
ഏറ്റുമാനൂരിലെ റോഡരികിൽ
കേബിൾ ചാലുകൾക്കരികിലൂടെ
നടക്കുമ്പോഴാണ്
ഞാനാദ്യമായ് ആ പാട്ട് കേട്ടത്
എവിടെ നിന്നെന്ന് നോക്കുമ്പോൾ
അതാ ഒരു കേബിൾ പണിക്കാരൻ
പാടിക്കൊണ്ട് കുഴിക്കുന്നു
ഹിന്ദുസ്ഥാനി യിൽ ഘനഗാംഭീര്യ
മാർന്ന പാട്ട്
തുടർന്ന് ഗസൽ ,ഖവ്വാലി
കടമ്മനിട്ട താളത്തിൽ മുടിയിഴകൾ
പാറികളിക്കുന്നു
തെരുവിലൂടെ നടക്കുമ്പോൾ
അറിയാതെ തിരഞ്ഞു പോകുന്നു
ഞാനിന്നു മാപാട്ടുകാരനെ
ഉണ്ടാവും തീർച്ചയായും
ആ വരികളിപ്പൊഴുംതെരുവിൽ
പണിയെടുക്കുന്നുണ്ടാവും
ആരുമറിയാത്ത ആ വലിയ കലാ
കാരനിൽ
പട്ടിണിയുടെ പടയണിയാടുന്നു
ണ്ടാവും

ഇല്ലാതാകുന്നത്



കാടുകളിൽ കലപിലകൾ കൂട്ടുന്നൊരു നീർത്തുള്ളി
കുളിരേകും കിന്നാരം ചൊല്ലു
ന്നൊരു നീർത്തുള്ളി
കിഴക്കൻ മലയെത്തുമ്പോൾ
നീർച്ചാലത് നീൾ ചാലായ്
നീൾചാലുകൾ നിറചാലായ്
നിറചാലത് കൈത്തോടായ്
കൈത്തോടുകൾ അവിടുന്നൊന്നി
വിടുന്നൊന്നെത്തുന്നു
അവ ചേർന്നവയൊന്നായി കൈ
ത്തോടത് തോടായി
ഇടനാട്ടിലതെത്തുമ്പോൾ ഇടത്തോ
ട്ടും വലത്തോട്ടും
പിന്നേയും ഇടത്തോട്ടും വലത്തോട്ടും തിരിയുന്നു
അലതല്ലി തലതല്ലി പുളകിതയായ്
പായുന്നു
സംഗമത്തിൻ ആശ്ലേഷ നീർച്ചുഴികൾ ഉണരുന്നു
വരമ്പിടിഞ്ഞു ക ര യി ടിഞ്ഞു പുഴ
യായത് തിടം വെച്ചു
കർക്കിടക കുറുമ്പ് കാട്ടി കാർത്തി
കത്തിൻ തുടുപ്പ് കാട്ടി
നിലതെറ്റി പെരുവെള്ളംപലപാടും
കളിയായി
കടലമ്മ കാക്കും അഴിമുഖത്തേക്ക്
പോക്കായി
ഇല്ലില്ല ഇന്നില്ലീ കാടും കാട്ടാറുകളും
കിഴക്കൻ മല താനെയില്ല നീർത്തുള്ളിപ്പാടുമില്ല
പാടമില്ല പഴമയില്ല പാതാളം താനെയില്ല

റബ്ബേ.....!




ഇക്കൊല്ലവുംതുറന്നു
സ്കൂള്
എങ്ങും ഉത്സവഛായ
പഠിപ്പുദിനങ്ങൾ പലതും
കഴിഞ്ഞു
പാഠപുസ്തകം മാത്രമെത്തി
യില്ല
ഓണനാളടുത്തടുത്ത് വരുന്നു
" റബ്ബേ.... ഇനിയെങ്ങിനെനടക്കും
ഓണപരീക്ഷ "
കുട്ടി ഹൃദയത്തിൽ തൊട്ട് ദൈവ
ത്തോട് കേണു.
കിടപ്പിലായ ഉപ്പൂപ്പ കുട്ടിയോട്
പറഞ്ഞു:
"കൊറേ വിളിച്ചിരുന്ന് ഞമ്മളും
റബ്ബേ.... റബ്ബേന്ന് സഹായത്തിന്
കേട്ടിട്ടില്ല ഇന്നു വരെ ഒര് റബ്ബും

2015, ജൂലൈ 10, വെള്ളിയാഴ്‌ച

പുലരി



കൈതപൂമ്പൊടി പാറിയ പോലെ
നെയ് വിളക്കിൻ സുഗന്ധം പോലെ
കാറ്റിൻ കൈകളെ കൂട്ട് പിടിച്ച്
പുലരി പൂമ്പെണ്ണ് പൂത്തു തളിർത്തു
കാൽ ചിലമ്പൊലിതത്തിയ പോലെ
ചിരിയിൽ ചേങ്കില നാദം പോലെ
വാൾ തലപ്പുകൾ മിന്നുന്ന പോലെ
ദന്ത നിര മുല്ലമൊട്ടുകൾ പോലെ
എരിതിരി മിഴിയാൽ വിളിച്ചുണ
ർ ത്തുന്നു
ഈറനണിഞ്ഞുനാണിച്ചുനിൽക്കുന്നു
നനവു പോലെ കുളിരുപോലെ
തളി രു പോലെ സദിര്പോലെ
പുത്തൻ പുതുപ്പെണ്ണ്
പുലരിപ്പെണ്ണ്

2015, ജൂലൈ 8, ബുധനാഴ്‌ച

ജീവിതത്തിന്റെ പുസ്തകം



മരിച്ചവർ ഇപ്പോൾ യെന്തു ചെയ്യു
ക യാ യി രിക്കും!
അല്ലെങ്കിൽ, ജീവിച്ചിരിപ്പുണ്ടായി
രുന്നെങ്കിൽ
ഇപ്പോൾയെന്തുചെയ്യുകയായിരിക്കും
മരിച്ചു പോയയാളുടെ കളർ ചിത്ര
മുണ്ടാകും
ആദ്യമാദ്യം മനസ്സിൽ
അവരുടെ ഗന്ധം. വാക്കുകൾ, ശബ്ദങ്ങൾ, ചലനങ്ങൾ
എല്ലാ മോർമ്മ വരും
അവശ്യഘട്ടത്തിലെല്ലാംഅടുത്തുണ്ടായിരുന്നെങ്കിലെന്ന്
വേദനിക്കും
ഓർമ്മകളിലൂടെയാണ് ആളുകൾ
ജീവിതത്തിന്റെ പുസ്ത്കത്തിന്
അടയാളമിടുന്നത്
പോകപ്പോ കെ ചിത്രങ്ങൾ കറുപ്പു
വെളുപ്പുമാകും
ഓർമ്മകൾ മങ്ങിപ്പോകും
ഒറ്റയ്ക്കിരിക്കുന്ന ഒരേ കാന്തവേ
ള യിൽ
ഓടിയെത്തുന്ന യോർമ്മ ഒട്ടൊന്ന്
വേദനിപ്പിക്കും
അത് ഓർമ്മയുടെ തർപ്പണമായി
കണ്ണൊന്ന് നനയിക്കും
ഇന്ന്, വേഗതയാർന്ന ജീവിതപ്പാച്ച
ലിന്റെ കാലം
ഓർമ്മകൾക്ക് കൂട് കൂട്ടാൻ ചില്ല
ക ളെവിടെ
മരിച്ചവരെ മാത്രമല്ല,ജീവിച്ചിരിക്കു
ന്നവർ പോലും
ജീവിച്ചിരിപ്പുണ്ടെന്ന്തിരിച്ചറിയാൻ
കഴിയാത്ത കാലം.

ശ്ലഥ ബന്ധങ്ങൾ



പൂരിപ്പിക്കുവാൻ കഴിയുമോ
കഴിഞ്ഞു പോയ കാലങ്ങളെ
എത്ര വേഗമാണ് സമയങ്ങൾ പോ
കുന്നത്
ശരിതെറ്റുകളുടെ വരമ്പുകൾ എവി
ടെ യാ യി രു ന്നു
വാളേറ്റതു പോലെയാണ് ചില വാക്കുകൾ
നമ്മെ കൈവിട്ടു പോവുക
ആ ഒരു നിമിഷം മതി ബന്ധങ്ങൾ
അറുത്ത് മാറ്റപ്പെടാൻ
വാക്കു കൊണ്ട് മുറിവേറ്റയൊരാ
ളു ടെ
മനസ്സിന്റെ മുറി വാഴംഅറിയാതെ
പോയില്ലെ
അണിവിരലിലണിയിച്ച പേര് -
കൊത്തിയമോതിരംമാത്രംകൊണ്ടു
പോന്നു ഞാൻ
വാശിയോടെയൂരാൻ മടിച്ചു.
ഇപ്പോൾ ഊരിയെടുക്കാൻ ശ്രമിക്കുമ്പോൾ
വല്ലാതെ വേദനിക്കുന്നു
ഓർമ്മകളുടെ ഉറ്റ ചങ്ങാതി
ദു:ഖമാണെന്ന്‌ കാലം മറച്ചു വെയ്
ക്കാതെ പറയുന്നു.

2015, ജൂലൈ 6, തിങ്കളാഴ്‌ച

ജീവിത ചിത്രം



നമ്മൾ പരസ്പരം കണ്ടുമുട്ടിയിട്ട്
വർഷങ്ങളേറെയായില്ലേ?
എന്നാൽ ഇന്നലെ കണ്ടതുപോലെ
യു ണ്ടിന്നും മനസ്സിൽ
ഞാൻ നിങ്ങളുടെ അന്തരംഗത്തിൽ
നിന്നും
മിക്കവാറും ഒഴിഞ്ഞു പോയിയല്ലേ
എന്റെ ചിത്രങ്ങൾ മാഞ്ഞു പോയി
യല്ലേ.
ഒന്നാലോചിച്ചാൽ ഒരാളെ സംബന്ധിച്ച്
രണ്ട് മരണങ്ങളുണ്ടെന്ന് തോന്നുന്നു!
പഠിക്കുന്ന കാലം കഴിഞ്ഞാൽ
പതുക്കപതുക്കെഅണഞ്ഞുപോകുന്ന
ആദ്യത്തെ മരണം
കൂടെയുള്ളവരെല്ലാം കൂലംകുത്തി
യൊഴുകിയ പോലെ
ഒരു നിമിഷം പോലും നിന്നു തിരി
യാൻ
സമയമില്ലാത്ത നിത്യജീവിതത്തിൽ
വറ്റിപ്പോയ തടാകത്തിലെ ചെളിവെ
ള്ളം പോലെ
സമയം തളം കെട്ടി നിൽക്കുന്നു.
അന്നും നമ്മൾ കണ്ടുമുട്ടിയത് ഇതു
പോലെ തന്നെയല്ലെ
നാം രണ്ടു പേർ മാത്രം
അന്നും നമുക്ക് ഇന്നത്തെപ്പോലെ
ഒന്നു മുരിയാടാൻകഴിഞ്ഞിരുന്നില്ല
ഊമകളായ മിന്നൽ പിണരുകൾ
കണ്ണിൽ തെളിഞ്ഞതല്ലാതെ
അന്നത്തെപ്പോലെയിന്നുമെൻറെ
വാക്കുകൾ
ശിഖരത്തിൽ നിന്നും കൂട്ടമായ് കൂടൊഴിഞ്ഞ് പോകുന്നു
അന്നും, ശബ്ദങ്ങൾ നിലച്ചിട്ടില്ലെന്ന്
ഓർമ്മപ്പെടുത്തിയതും
കൂടൊഴിഞ്ഞ വാക്കുകളെ കൂട്ടിലേ
ക്കണച്ചതും
നീതന്നെയലെ.
അന്ന് ഞാൻ വായിച്ചു തീരാതെ
അടയാളം വെച്ച പുസ്തകം നീ മാറ്റി വെച്ചില്ലെ
അന്നു ഞാൻ അടയാളം വെച്ചതായിരുന്നു
നിന്നെയെന്റെ മനസ്സിൽ.
ഇന്ന് നമുക്കേറെ വയസ്സായി
എന്നിട്ടും അന്നത്തെപ്പോലെയിന്നും
നാം പെരുമാറുന്നു
ശരിക്കും അന്നത്തെപ്പോലെയല്ല യി ന്ന്
എന്നിട്ടും, അന്നത്തെപ്പോലെയിന്നും
യെന്ന് തോന്നുന്നു
ഒന്നോർത്താൽ ജീവിത മെത്ര വിചിത്രമല്ലേ?
പിരിയൻ പാതയിലൂടെ യിഴഞ്ഞു
നീങ്ങുന്ന
വണ്ടിയാണ് ജീവിതം
ഇനിയെന്നാവുമൊരു കണ്ടുമുട്ടൽ
മുഴുവിപ്പിക്കുവാൻ കഴിയാത്ത
ഈയപൂർണ്ണ യാത്രയിൽ തിരിച്ചു
പറക്കാം
അതാതു കൂട്ടിലേക്ക്
തീർച്ചയായും, അന്നത്തെ പോലെയല്ലയിന്ന്.

2015, ജൂലൈ 5, ഞായറാഴ്‌ച

മുത്തച്ഛൻ




കാലംകനിവ് കാട്ടാതെ മായ്ച്ചുകളഞ്ഞ
അടയാളങ്ങളിലൊന്നാണ് മുത്തച്ഛൻ
ഇന്നു മുണ്ടെന്റെയുള്ളിൽ
നരച്ച മുടിയുടെ പിൻ കുടുമയും
കുടവയറിൽ കയറ്റി യുടുത്ത മുണ്ടും
മച്ചിന്റെ പുറഞ്ചുമരിലെ ചില്ല്
ഫോട്ടോയിലെ
ചുവപ്പു കല്ലുള്ള സ്വർണ്ണ കടുക്കൻ.
വരമ്പുകളിൽ കറുകനാമ്പു ക ൾ
കിളിർത്ത നാളിൽ
ഊർവരമണ്ണിന്റെമദഗന്ധമുയരുമ്പോൾ
പാടവരമ്പിലെകീരാങ്കിരിങ്ങകളുടെ
സദിരുകൾ കേട്ട്
നൊട്ടയും നുണയും പറയുവാൻ
പടവുകൾ ബാക്കിയില്ലാതെ
കുളങ്ങൾ കവിയുമ്പോൾ
മരണദ്യോതകമായ കറുത്ത ആകാ
ശ ത്തിനു കീഴെ
മൂടിപ്പുതച്ച മുത്തച്ഛനരികിൽ
ചോദ്യചിഹ്നമായ് ഞാൻ നിന്നു
ഒന്നും വ്യക്തമല്ലാത്ത ധൂമികയി
ലൂടെയലഞ്ഞു.
ഇന്നു മുണ്ട് കരച്ചിലിന്റെയൊരല
ചങ്കിൽ
കറുക മോതിരകൈവിരലിലെ തണുപ്പ്
കാരക്കൊമ്പിലിരുന്ന് കുറുകുന്ന
ഒരു ബലി കാക്ക
എന്തോ വന്ന് തൊടുന്നുണ്ടെന്നെ യി
Sക്കി ടേ
കാലങ്ങളായി അടക്കി നിർത്തിയ
ഒരു നിശ്വാസം പോലെ

2015, ജൂലൈ 3, വെള്ളിയാഴ്‌ച

പരൽമീൻ പോലൊരു ബാല്യം



മങ്ങലേറ്റ ഒരു ഛായാപട മുണ്ട്
മനസ്സിൽ
കൊട്ടിലകവും പടിഞ്ഞാറ്റയും
കോമ്പുരയും വടക്കിനിയും
അകത്തി റ യവും വടക്കിനിയും
കോലങ്ങൾകെട്ടിയാടിയനടുമുറ്റവും, ചെമ്പകത്തറയും
ചായം തേക്കാത ഒരിരുമ്പ് പെട്ടിയി
ലാ യി രു ന്നു
യെന്റെ ചമയങ്ങളെല്ലാം
നിറമാർന്ന ബാല്യം മുഴുവൻ
രൂപാന്തരംപൂണ്ടചോണനുറുമ്പായി
മണ്ണിലും,മരത്തിലും,പൊത്തിലുമായിരുന്നു
ഇലച്ചാർത്തുകൾ, കുറ്റിക്കാടുകൾ
നട്ടുച്ചകളിൽ ബോധത്തെ ഒപ്പിയെ
ടു ത്തി രുന്നു
വെയിലുകൾ നക്കിതു വർത്തിയ പുഴ
ഇടവത്തിൽ തിടം വെച്ച് വളർന്നു
പരൽ മീനിന്നെപ്പോ ലന്ന് ഞാൻ
പുഴയുടെഅടിത്തട്ടിലെകല്ലിടുക്കുകൾപരതി നടന്നു
ഇന്ന്;കോലങ്ങളാടിത്തീർന്ന് ചായ
ങ്ങ ളഴിച്ച് വെച്ചിരിക്കുന്നു
മുഖത്തെഴുത്ത് മായ്ക്കുവാൻ
കാത്തിരി ക്കുന്നു