വെളിച്ചത്തിന്റെ ഒരു ജീവിതച്ചുമരുണ്ടാ
യിരുന്നു
അതിൽ ഞാൻ വരച്ചു ചേർത്ത മോഹങ്ങൾ
മീനുകൾ വെള്ളത്തിലെന്നോണം
കളിച്ചു കൊണ്ടിരുന്നു
പിന്നെയെന്നായിരിക്കും ഉള്ളിലൊരു ദുഃഖമഴ
പെയ്യാൻ തുടങ്ങിയത്
ഏതു പെരുമ്പാമ്പാണ് വെളിച്ചത്തെ വിഴുങ്ങിയത്
ഇന്ന്,
ഒഴുകുന്നില്ല പുഴ
വീശുന്നില്ലകാറ്റ്
അറ്റുപോയി ഒച്ചകൾ
വറ്റിപ്പോയ തടാകത്തിലേക്ക് ഒലിച്ചിറങ്ങുന്ന ഒരു സങ്കടധാര
കെട്ടുപോയ നക്ഷത്രം
ഒറ്റുകൊടുക്കപ്പെട്ട ജീവിതം
എവിടെയായിരിക്കും വെളിച്ചത്തിന്റെ
ആ ജീവിതച്ചുമര്
നിലാവിന്റെ നൂലിഴകളിൽ
കല്ലിന്റെ ഹൃദയത്തിൽ
ഇലകളുടെ ഹരിതത്തിൽ
പുരങ്ങളിൽ
പുഴകളിൽ
മണലാരണ്യങ്ങളിൽ
അലച്ചലിൽ ഉലഞ്ഞു നിൽക്കേ
ഉരുൾപൊട്ടി മലപിളരുമ്പോലെ ഒരിരുട്ടു
വന്നെന്നെമൂടി.
യിരുന്നു
അതിൽ ഞാൻ വരച്ചു ചേർത്ത മോഹങ്ങൾ
മീനുകൾ വെള്ളത്തിലെന്നോണം
കളിച്ചു കൊണ്ടിരുന്നു
പിന്നെയെന്നായിരിക്കും ഉള്ളിലൊരു ദുഃഖമഴ
പെയ്യാൻ തുടങ്ങിയത്
ഏതു പെരുമ്പാമ്പാണ് വെളിച്ചത്തെ വിഴുങ്ങിയത്
ഇന്ന്,
ഒഴുകുന്നില്ല പുഴ
വീശുന്നില്ലകാറ്റ്
അറ്റുപോയി ഒച്ചകൾ
വറ്റിപ്പോയ തടാകത്തിലേക്ക് ഒലിച്ചിറങ്ങുന്ന ഒരു സങ്കടധാര
കെട്ടുപോയ നക്ഷത്രം
ഒറ്റുകൊടുക്കപ്പെട്ട ജീവിതം
എവിടെയായിരിക്കും വെളിച്ചത്തിന്റെ
ആ ജീവിതച്ചുമര്
നിലാവിന്റെ നൂലിഴകളിൽ
കല്ലിന്റെ ഹൃദയത്തിൽ
ഇലകളുടെ ഹരിതത്തിൽ
പുരങ്ങളിൽ
പുഴകളിൽ
മണലാരണ്യങ്ങളിൽ
അലച്ചലിൽ ഉലഞ്ഞു നിൽക്കേ
ഉരുൾപൊട്ടി മലപിളരുമ്പോലെ ഒരിരുട്ടു
വന്നെന്നെമൂടി.